ഷാംപു, ലോഷൻ - ഉപയോഗിക്കുന്പോൾ
Friday, September 7, 2018 2:33 PM IST
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം.

പേൻ, ചുണങ്ങ്, സ്കാബീസ് എന്നീ രോഗങ്ങൾക്ക് ലോഷനുകൾ ഉപയോഗിക്കുന്പോൾ ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. പേൻ നിവാരണി ഉണങ്ങിയ മുടിയിൽ മാത്രമേ പുരട്ടാവൂ. കൂടാതെ ഏറ്റവും കുറഞ്ഞത് 15 മിനിറ്റെങ്കിലും മരുന്ന് മുടിയിൽ കിടന്നതിനുശേഷം മാത്രമേ കഴുകിക്കളയാവൂ. തലയോട്ടിയിൽ ചിലപ്പൊഴെങ്കിലും പേൻബാധമൂലം അണുബാധയുണ്ടായേക്കാം. അത്തരം അവസരങ്ങളിൽ അണുബാധ പൂർണമായും ചികിത്സിച്ച് ഭേദമാക്കിയശേഷം ലോഷൻ തലയിൽ പുലട്ടുക. ലോഷൻ ഉപയോഗിക്കുന്പോൾ പേൻ പൂർണമമായും നശിക്കുന്നു. ചത്ത പേനുകളെ ഒരു ചീപ്പുപയോഗിച്ച് പൂർണമായും തലയിൽനിന്ന് മാറ്റണം. അല്ലെങ്കിൽ തലയോട്ടിയിൽ അലർജിക്ക് കാരണമായേക്കാം.


ചുണങ്ങിന് ദേഹത്ത് ലോഷനുകൾ ഉപയോഗിക്കുന്പോൾ മൂന്ന് മിനിട്ട് സമയത്തിനുശേഷം കുളിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ സമയം ശരീരത്തിൽ മരുന്ന് പുരട്ടുന്നത് ചിലപ്പോഴെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. സെലീനിയം സൾഫൈഡ് അടങ്ങിയ ലേപനങ്ങളും ഷാംപൂകളും ചുണങ്ങ്, താരൻ, സെബോറിക്, ഡെർമറ്റൈറ്റിസ് മുതലായ അസുഖങ്ങൾക്കുപയോഗിക്കാറുണ്ട്. ഇവ ദീർഘകാലം ഉപയോഗിക്കുന്നത് തലയിൽ പൊറ്റകളുണ്ടാകുന്നതിന് കാരണമാവുന്നുണ്ട്. അതോടൊപ്പം ആ ഭാഗത്തുനിന്ന് മുടിയും നഷ്ടപ്പെട്ടേക്കാം. കൂടാതെ ഷാംപൂ ഉപയോഗിക്കുന്പോൾ സ്വർണാഭരണങ്ങൾ അഴിച്ചുമാറ്റാൻ ശ്രദ്ധിക്കണം. ചിലപ്പൊഴെങ്കിലും സ്വർണാഭരണത്തിന്‍റെ നിറ വ്യത്യാസത്തിന് കാരണമായേക്കാം.

വിവരങ്ങൾ
ഡോ. ജയേഷ് പി. 
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ, ഫോണ്‍: 04972 727828