ക്ഷയരോഗം തുടച്ചുനീക്കാൻ നമുക്ക് ഒരുമിക്കാം
Tuesday, August 28, 2018 2:45 PM IST
മിക്ക ശ്വാസകോശ അണുബാധയും വായുവിലൂടെ കണികകളായാണ് സംഭവിക്കുന്നത്. അതിനാൽ ഇൻഫക്ഷൻ പ്രിവൻഷൻ കൺട്രോൾ (IPC) ഇന്ന് ഏറ്റവും മുൻഗണന കൊടുക്കേണ്ട വിഷയമാണ്. അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഭേദം വരാതെ നോക്കുന്നതാണ്. ക്ഷയരോഗ പകർച്ച നിയന്ത്രണം ക്ഷയരോഗാണുക്കളുടെ പകർച്ച തടയുന്നത് ലക്ഷ്യമിടുന്നു. ഇതിന് ദേശീയ വായുജന്യരോഗ പകർച്ച നിയന്ത്രണ രേഖ നിലവിലുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ മാനേജ്മെന്‍റ് തലത്തിലും അഡ്മിനിസ്ട്രേറ്റീവ് തലത്തിലും പരിസ്ഥിതി തലത്തിലും വ്യക്തിപരമായും നടപ്പാക്കുന്പോൾ പകർച്ച ഏറെക്കുറെ നിയന്ത്രിക്കാനാകും. ഇതിനായി സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി നിലവിൽ വേണം. ഇതിലെ പ്രധാന നിർദേശങ്ങൾ.

1. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും എയർബോൺ ഇൻഫക്ഷൻ കമ്മിറ്റി പ്രവർത്തനക്ഷമമാക്കുക.
2. ചുമ പരിശോധിക്കുന്നതിനും ക്ഷയരോഗികളെ കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക
3. ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും മാസ്കുകൾ ലഭ്യമാക്കുക. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും വായ് തുണി കൊണ്ട് മൂടുന്ന സ്വഭാവം ശീലമാക്കുക.

4. ആരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും ക്ഷയരോഗ നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കുക.
5. ക്ഷയരോഗികൾ അസുഖം ഭേദമാകുന്നതു വരെ ചികിത്സ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
6. പൊതുസ്ഥലങ്ങളിലും തുറസായ സ്ഥലങ്ങളിലും ചുമച്ച് തുപ്പുന്നതു ഒഴിവാക്കുക.
7. സ്ഥാപനങ്ങളിൽ ആവശ്യമായ വായുസഞ്ചാരമുള്ള ജനവാതിലുകൾ ഘടിപ്പിക്കുക
8. ക്ഷയരോഗ സാധ്യതയുള്ള പൊതുജനങ്ങളിൽ പരിശോധനകൾ ശക്തിപ്പെടുത്തുക. ഇവർക്ക് ആവശ്യമായ ബോധവത്കരണ പരിപാടികൾ നടത്തുക.

ഒരോ ക്ഷയരോഗിയേയും കണ്ടെത്തി ചികിത്സിക്കുകയാണ് ക്ഷയരോഗനിയന്ത്രണത്തിനുള്ള ഫലപ്രദമായ മാർഗം.

എം.കെ. ഉമേഷ് STLS
IES കോർഡിനേറ്റർ, ജില്ല ടിബി സെന്‍റർ,