പഞ്ചിനു പഞ്ച് വില
പഞ്ചിനു പഞ്ച് വില
Thursday, October 21, 2021 2:22 PM IST
കൊച്ചി: ഇന്ത്യൻ വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റായുടെ പഞ്ച് , ഇപ്പോൾ വിലയിലും വാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് .

മിനി എസ്‌‌യുവി ശ്രേണിയില്‍ പുറത്തിറക്കിയിരിക്കുന്ന പഞ്ചിന് ടാറ്റ നല്‍കിയിരിക്കുന്ന വില 5.49 ലക്ഷം മുതല്‍ 8.49 ലക്ഷം വരെയാണ്(എക്സ് ഷോറൂം). എന്നാല്‍ ഈ വര്‍ഷം മാത്രമേ ഈ വിലയ്ക്ക് വാഹനം ലഭിക്കുകയുള്ളൂ എന്നാണ് സൂചന.

നാലു വേരിയന്‍റുകളില്‍ ഇറങ്ങിയിരിക്കുന്ന പഞ്ചിനെ കസ്റ്റമൈസേഷന്‍ ചെയ്യാന്‍ റിഥം, ഡാസില്‍, ഐറ എന്നിങ്ങനെ മൂന്നു പാക്കുകളും ടാറ്റ ഒരുക്കിയിട്ടുണ്ട്.

പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് വേരിയന്‍റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന പഞ്ചിന് 1199 സിസി എന്‍ജിനാണ് കരുത്തേകുന്നത്. ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ് എന്നിവയിലും ടാറ്റ ഇതേ എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവട്രോണ്‍ പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും.

മികച്ച എന്‍ജിന്‍ ക്ഷമത ഉറപ്പാക്കാന്‍ ശുദ്ധമായ വായു എന്‍ജിനിലേക്ക് എത്തിക്കുന്ന ഡയനാ പ്രോ സാങ്കേതികവിദ്യ ടാറ്റ പഞ്ചില്‍ ഉപയോഗിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുകളില്‍ ലഭിക്കുന്ന പഞ്ച് 6.5 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗതയും 16.5 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും.


ലിറ്ററില്‍ 18.94 കിലോമീറ്റര്‍ മൈലേജ് മാനുവലിനും 18.82 കിലോമീറ്റര്‍ ഒട്ടോമാറ്റിക്ക് മോഡലിനും ലഭിക്കും. മികച്ച ഇന്ധനക്ഷമതയ്ക്കായി ഓട്ടോമാറ്റിക് എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മോശം റോഡുകളിലെ മികച്ച ഡ്രൈവിംഗിന് ട്രാക്ഷന്‍ കണ്‍ട്രോള്‍ മോഡും പഞ്ചിന്‍റെ ഓട്ടോമാറ്റിക് മോഡലില്‍ ടാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നു. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ടാറ്റയുടെ ആല്‍ഫാ ആര്‍ക്ക് അടിസ്ഥാനമാക്കിയാണ് പഞ്ചിനെ രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ രണ്ട് എയര്‍ ബാഗുകളും പഞ്ചില്‍ നല്‍കിയിരിക്കുന്നു.

അഖില്‍ ആയാംകുടി