കുതിര സവാരി നാസ്നിൻ സിത്താരക്ക് സ്വകാര്യ മോഹം മാത്രം
കുതിര സവാരി നാസ്നിൻ സിത്താരക്ക്  സ്വകാര്യ മോഹം മാത്രം
Tuesday, October 5, 2021 7:49 AM IST
കുട്ടികളെ ചെറുപ്പത്തിലേ കുതിരയോട്ടം പഠിപ്പിച്ചാൽ അവർക്കു ധൈര്യവും ആത്മവിശ്വാസവും നല്ല വ്യക്തിത്വവും ലഭിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികളെ. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യവും അതിലുപരി ശാരീരിക മാനസിക ആരോഗ്യവും അവർക്കു കൈവരുന്നതായി പറയപ്പെടുന്നു.

ഈ തിരിച്ചറവിൽ നിന്നാണ് ഒരു നാട്ടിൻ പുറത്തുകാരനായ പിതാവ് തന്‍റെ പതിനഞ്ചുകാരിയായ മകൾ കുതിരപ്പുറത്ത് പാഞ്ഞു നടക്കുന്നതിൽ അഭിമാനം കൊള്ളുന്നത്.

കൊതി തോന്നുന്ന കുതിര സവാരി

ഒട്ടക സവാരി, ആന സവാരി എന്നിവയിൽ നിന്നൊക്കെ വ്യത്യസ്തമായി അൽപ്പം പ്രൗഢിയോടുകൂടി കുതിച്ചു പായുന്നതാണ് കുതിര സവാരി. എത്ര വില കൂടിയ ആഡംബര വാഹനമുണ്ടെന്നു പറഞ്ഞാലും കുതിരപ്പുറത്തിരുന്ന് പായുന്ന തിന്‍റെ അഹങ്കാരമൊന്നു വേറെ തന്നെയാണ്.

രാജഭരണത്തിലെ യും ഇതിഹാസ നായകൻമാരുടെ കാലത്തെയും കഥകൾ പറയുന്പോൾ കുതിരകളെ ഒഴിച്ചുകൂടാനാവില്ല. എന്നാൽ ഇന്നും കുതിരസവാരി സുഖകരമായ അനുഭവം തന്നെ.

ടിപ്പുവിനെ മെരുക്കിയ നാസ്നിൻ സിത്താര



പെരുന്പാവൂരിനടുത്ത് മുടിയ്ക്കൽ ക്യൂൻ മേരീസ് സ്കൂളിൽ നിന്ന് ഇക്കുറി പത്താം തരത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മിടുക്കിയാണ് നാസ്നിൻ സിത്താര.

പോഞ്ഞാശ്ശേരി മുള്ളൻകുന്ന് ഇലവുംകുടി ഷമീറിന്‍റെയും ജാസ്മിന്‍റെയും മകൾ. ഇന്ന് നാട്ടിലറിയപ്പെടുന്നതാകട്ടെ ഇടവഴികളിലൂടെ പോലും പാഞ്ഞു പോകുന്ന കുതിരയോട്ടക്കാരിയെന്നാണ്.

നാസ്നിന്‍റെ പിതാവ് ഷെമീർ കുതിര കന്പക്കാരനാണ്. ഷെമീറിന്‍റെ ശേഖരത്തിൽ ശേഷിക്കുന്നത് രണ്ട് കുതിരകളാണ്. ടിപ്പുവും സിദ്ഷയും. ഇതിൽ മൂന്നര വയസുള്ള ടിപ്പു ആണ്‍ കുതിരയാണ്. മറ്റൊന്ന് അഞ്ചു വയസുകാരി സിദ്ഷ. ഇരുവരും നാസ്നിന്‍റെ ശിക്ഷണത്തിൽ അനുസരണയുള്ള പായുന്ന അശ്വങ്ങളാണ്.


കുതിര കന്പക്കാരൻ പിതാവിന്‍റെ പിൻഗാമി

പിതാവ് ഷെമീറാണ് മകളെ കുതിര സവാരിയുടെ ബാലപാഠങ്ങൾ പരിശീലിപ്പിച്ചത്. ഒന്നര വർഷം മുന്പേ നാസ്നിൻ പിതാവിന്‍റെ കുതിര കന്പത്തിലും പരിചരണത്തിലും അകൃഷ്ട യായിരുന്നു. മകളുടെ മനസറിഞ്ഞ ഷെമീർ അവളെ കുതിര സവാരിയിൽ പ്രാപ്തയാക്കാനുള്ള ശ്രമം തുടങ്ങി. തുടക്കത്തിൽ പേടി തോന്നിയെങ്കിലും ഒടുവിൽ കുതിരകളും നാസ്നിനും ഉറ്റ ചങ്ങാതിമാരായി.

വീട്ടുമുറ്റത്തെ പരിശീലനക്കളരിയിൽ നിന്ന് നാസ്നിൻ തന്‍റെ കുറുന്പുള്ള കുതിരകളുമായി നാട്ടിടവഴികളിലേക്കിറങ്ങി. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി കുതിരപ്പുറത്ത് വിലസുന്നത് നാട്ടിലെ ചിലരിൽ മുറുമുറുപ്പുണ്ടാക്കി.

ആദ്യം പകച്ചെങ്കിലും വാപ്പയുടെയും വീട്ടുകാരുടെയും പൂർണ പിന്തുണ കിട്ടിയതോടെ നാസ്നിൻ കൂടുതൽ ആവേശത്തോടെ കുതിര പ്പുറത്തേറി കുതിച്ചു പായാൻ തുടങ്ങി. തന്നെ പഴി പറഞ്ഞവരെ ക്കൊണ്ട് സ്നേഹപൂർവം ഝാൻസി റാണിയെന്ന് വിളിപ്പിച്ചു കൊണ്ട് ആ പ്രയാണം ഇന്നും തുടരുന്നു.

പൂവണിഞ്ഞത് തന്‍റെ സ്വകാര്യ മോഹം

വാപ്പയാണ് കുതിരകളെ കാട്ടി മോഹിപ്പിച്ചത്. കൗതുകം തോന്നിയ ഞാൻ വാപ്പയോടൊപ്പം കൂടി. കുതിരപ്പുറത്ത് കുതിക്കുന്നതിന് കരുത്തു പകർന്നവരിൽ ഉമ്മച്ചിയും വല്ല്യുമ്മയും പിന്നെ സഹോദരൻ ആഷ്ബിനുമുണ്ട്. കൂടെ എന്‍റെ നന്മയുള്ള നാട്ടുകാരും.

കുതിരകളെ നിത്യവും നിശ്ചിത ദൂരം ഓടിക്കണ മെന്നത് വാപ്പിച്ചിയ്ക്ക് നിർബന്ധമാണ്. അത് ഉൗർജവും വേഗവും നിലനിർത്തും. ഞങ്ങളുടെ സ്വകാര്യമോഹം നാടറിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ട്.- നാസ്നിൻ പറഞ്ഞു.

റിയാസ് കുട്ടമശേരി