ആറു മാസത്തിനായി പോയി, ഏഴു വർഷമായിട്ടും കറക്കം തന്നെ കറക്കം!
ആറു മാസത്തിനായി പോയി, ഏഴു വർഷമായിട്ടും കറക്കം തന്നെ കറക്കം!
Monday, September 27, 2021 11:13 AM IST
ബംഗളൂരു: ആറു മാസത്തെ ദൗത്യ കാലാവധിക്കുവേണ്ടി മാത്രം നിർമിച്ച ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകം മാഴ്സ് ഓർബിറ്റർ (മംഗൾയാൻ) ഭ്രമണപഥത്തിൽ ഏഴു വർഷം പൂർത്തിയാക്കി. 2013 നവംബർ അഞ്ചിനാണ് മംഗൾയാൻ വിക്ഷേപിച്ചത്.

2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തി. പേടകത്തിന്‍റെ വിജയത്തിൽ ചാരിതാർഥ്യമുണ്ടെന്ന് അന്നത്തെ ഇസ്രോ ചെയർമാൻ കെ. രാധാകൃഷ്ണൻ വാർത്താ ഏജൻസിയോടു പറഞ്ഞു.

മംഗൾയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും ഇസ്രോ കേന്ദ്രം അറിയിച്ചു. ഒരു വർഷത്തേക്കു കൂടി മംഗൾയാൻ വിജയകരമായി പ്രവർത്തിക്കുമെന്നു പ്രോഗ്രാം ഡയറക്ടർ എം. അണ്ണാദുരൈ പറഞ്ഞു.

1. ലിമാൻ ആൽഫാ ഫോട്ടോമീറ്റർ, 2. മാർസ് കളർ കാമറ, 3. മീഥേൻ സെൻസർ ഫോർ മാർസ്, 4. മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ, 5. തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്‌ട്രോമീറ്റർ എന്നിവയാണ് മംഗൾയാൻ ദൗത്യത്തിലുണ്ടായിരുന്ന ഉപകരണങ്ങൾ. ഒാരോന്നിനും ചൊവ്വയിൽ ഒാരോ ദൗത്യങ്ങളും നിർവഹിക്കാനുണ്ടായിരുന്നു.


ചൊവ്വയുടെ അന്തരീക്ഷത്തിലെ ഉയർന്ന തലങ്ങളിലുള്ള ഹൈഡ്രജന്‍റെയും ഡ്യൂട്ടീരിയത്തിന്‍റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാൻ ആൽഫാഫോടോ മീറ്ററിന്‍റെ ദൗത്യം. ഇതുവഴി ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കും.

ചൊവ്വയുടെ ഉപരിതലത്തിലെ പ്രത്യേകത, രാസഘടന എന്നിവ പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാന വിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാർസ് കളർ കാമറ ചെയ്തുകൊണ്ടിരുന്നത്.

ചൊവ്വയിലെ മീഥേയിനിന്‍റെ അളവു കണക്കാക്കാനും പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയാറാക്കാനും വേണ്ടിയാണ് മീഥേൻ സെൻസർ. ഇതിലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും.

ചൊവ്വയുടെ അന്തരീക്ഷത്തിന്‍റെ ഉയർന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കാനുള്ള ഉപകരണമാണ് മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് 372 കിലോമീറ്റർ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്.

ഉയര വ്യത്യാസത്തിനനുസരിച്ചു കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താം. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്‌ട്രോ മീറ്ററിനുണ്ടായിരുന്നത്.