അടുത്ത വിപ്ലവത്തിന് ജിയോ ജിഗാ ഫൈബർ
അടുത്ത വിപ്ലവത്തിന്  ജിയോ  ജിഗാ ഫൈബർ
Tuesday, August 13, 2019 3:37 PM IST
മുംബൈ: റിലയൻസ് ഇൻസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒരിക്കൽക്കൂടി രാജ്യത്തെ ഞെട്ടിച്ചു. റിലയൻസ് ജിയോ പോലെ അടുത്ത വിപ്ലവത്തിന് സെപ്റ്റംബർ അഞ്ചിന് തുടക്കം കുറിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം നിരവധി പദ്ധതികളും ഇന്നലെ നടന്ന ഓഹരിയുടമകളുടെ 42-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചു. അടുത്ത മാസം അഞ്ചിന് രാജ്യത്ത് റിലയൻസ് ജിഗാ ഫൈബർ അവതരിപ്പിക്കുന്നതിനൊപ്പം റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 20 ശതമാനം ഓഹരികൾ സൗദി അരാംകോയ്ക്ക് വിൽക്കുമെന്നും ക്ലൗഡ് ഡാറ്റാ സെന്‍ററുകൾക്കുവേണ്ടി മൈക്രോസോഫ്റ്റുമായി ദീർഘകാല കരാറിൽ ഏർപ്പെടുമെന്നുമാണ് പ്രഖ്യാപനം.

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓയിൽ ആൻഡ് കെമിക്കൽ ബിസിനസിന്‍റെ 20 ശതമാനം ഓഹരികളാണ് സൗദി ഓയിൽ ഭീമൻ അരാംകോയ്ക്കു വിൽക്കുക. 7500 കോടി ഡോളറിനാണ് ഈ ഇടപാട്. കൂടാതെ കന്പനിയുടെ ഫ്യുവൽ റീട്ടെയ്‌ൽ ബിസിനസിന്‍റെ 49 ശതമാനം യുകെയുടെ ബിപിക്ക് നല്കും. 7000 കോടി ഡോളറിനാണ് ഈ ഇടപാട്.

റിലയൻസിന്‍റെ 1400 പെട്രോൾ പന്പുകളും 31 ഏവിയേഷൻ ഫ്യുവൽ സ്റ്റേഷനുകളും റിലയൻസ്-ബിപി സംയുക്ത സ്ഥാപനത്തിന്‍റെ കീഴിലാകും. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പെട്രോൾ പന്പുകളുടെ എണ്ണം 5,500 ആയി ഉയർത്താനും പദ്ധതിയുണ്ട്.

രണ്ടു സ്ഥാപനങ്ങൾക്ക് ഓഹരികൾ വിൽക്കുന്നതിലൂടെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 2,88,243 കോടി രൂപയുടെ ബാധ്യത കുറയ്ക്കാൻ കഴിയും. ബിപിയുമായുള്ള റിലയൻസിന്‍റെ മൂന്നാം സംയുക്ത സംരംഭമാണിത്. 2011ൽ റിലയൻസിന്‍റെ 21 ഓയിൽ-ഗ്യാസ് പര്യവേക്ഷണ, ഉത്പാദന ബ്ലോക്കുകളുടെ 30 ശതമാനം ഓഹരികൾ വാങ്ങിയതാണ് ആദ്യ സംയുക്ത സംരംഭം. 720 കോടി ഡോളറിന്‍റെ ഇടപാടായിരുന്നു അത്. പിന്നീട് ഇന്ത്യ ഗ്യാസ് സൊലൂഷൻസിന്‍റെ 50ഃ50 പങ്കാളിത്തം.
രാജ്യത്ത് 3,500 പെട്രോൾ പന്പുകൾ ആരംഭിക്കാൻ 2016ൽ ബിപിക്ക് സർക്കാർ അംഗീകാരം ലഭിച്ചട്ടുണ്ട്.

ഫ്രഞ്ച് കന്പനിയായ ടോട്ടർ എസ്എയും ഇന്ത്യയിൽ പ്രവേശിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അദാനി ഗ്രൂപ്പുമായി സഹകരിക്കാനാണ് നീക്കം.


റിലയൻസിന്‍റെ ചരിത്രത്തിൽ ഇത്രവലിയ വിദേശ നിക്ഷേപം ആദ്യമാണ്. മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ വിദേശനിക്ഷേപം ലഭിക്കുന്ന സ്ഥാപനവും റിലയൻസ് ഇൻഡസ്ട്രീസ് ആണെന്ന് അംബാനി പറഞ്ഞു. ഇടപാടിൽ റിലയൻസിന്‍റെ റിഫൈനിംഗ്, പെട്രോകെമിക്കൽ സ്വത്തുക്കൾ ഉൾപ്പെടും.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ അരാംകോ റിലയൻസിന്‍റെ ഗുജറാത്തിലെ ജാംനഗറിലെ ട്വിൻ‌ റിഫൈനറികളിലേക്ക് ക്രൂഡ് കൈമാറും. പ്രതിദിനം ഏഴു ലക്ഷം ബാരൽ ക്രൂഡ് ആണ് ദീർഘകാല കരാറിന്‍റെ അടിസ്ഥാനത്തിൽ ശുദ്ധീകരിക്കുക.

ജിയോ ജിഗാ ഫൈബർ

എന്താണ്?
വീട്ടിലേക്കൊരു ഫൈബർ (എഫ്ടിടിഎച്ച്) ബ്രോഡ്ബാൻഡ് സർവീസ്. നിലവിൽ ഫൈബർ കേബിളുകൾ പ്രധാന കെട്ടിടങ്ങളിൽ വരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് ചെന്പ് കേബിൾ ഉപയോഗിച്ചാണ് അവസാന കണക്‌ഷനുകൾ നല്കുക. ഇത് ഇന്‍റർനെറ്റിന്‍റെ വേഗം കുറയ്ക്കുന്നുണ്ട്. എന്നാൽ, റിലയൻസ് ജിഗാഫൈബർ അതിനു മാറ്റം വരുത്തും.

വഴിത്തിരിവ്?
ഹോം ബ്രോഡ്ബാൻഡ് സർവീസുകളെ തകർക്കുന്ന വിധത്തിലാണ് ജിഗാ ഫൈബറിന്‍റെ
അവതരണം.

തുടക്കം?
രാജ്യവ്യാപകമായി 1,100 നഗരങ്ങളിൽ തുടങ്ങും.

റിലയൻസ് ന്യൂ കൊമേഴ്സ് വൈകാതെ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ റീട്ടെയ്ൽ വിഭാഗം വൈകാതെതന്നെ റിലയൻസ് ന്യൂ കൊമേഴ്സ് അവതരിപ്പിക്കുമെന്നും അംബാനി ഇന്നലെ അറിയിച്ചു.

രാജ്യവ്യാപകമായുള്ള "കിരണ' സ്റ്റോറുകളെ ഡിജിറ്റലി ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
ഉപയോക്തൃസൗഹൃദ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇതിനായി ഡിസൈൻ ചെയ്തിരിക്കുന്നത്. കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്‍റ്, ഫിനാൻഷൽ സർവീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ലഭ്യമാകും.