പുതിയ പരിഷ്കാരങ്ങളുമായി സിവിക്
പുതിയ പരിഷ്കാരങ്ങളുമായി  സിവിക്
Monday, March 11, 2019 12:33 PM IST
ഇന്ത്യയിൽ 17.7 മുതൽ 22.3 വരെ ലക്ഷം രൂപയാണ് ഹോണ്ട സിവിക്കിന്‍റെ എക്സ് ഷോറൂം വില. പെട്രോൾ സിവിടി എൻജിൻ ഓപ്ഷൻ മുന്നു വേരിയന്‍റുകളിലും ഡീസൽ മാന്വൽ ട്രാൻസ്മിഷൻ രണ്ടു വേരിയന്‍റുകളിലുമാണ് വിപണിയിലുള്ളത്.

പുറംമോടി: ഹോണ്ട അക്കോർഡിന്‍റെ പിന്തുടർച്ചക്കാരൻ എന്ന് വിളിക്കാം. കൂടാതെ വലിയ ഗ്രില്ലിനുള്ളിൽ ക്രോം, ഹണികോംബ് ഡീറ്റെയ്‌ലിംഗ് തുടങ്ങിയവയെല്ലാം മറ്റു ഹോണ്ട വാഹനങ്ങളിൽ സുപരിചിതമായവതന്നെ. സ്പോർട്ടി ഡിസൈനിലുള്ള സിവിക്കിന് എൽഇഡി ഹെഡ് ലാന്പുകളാണ് നല്കിയിരിക്കുന്നത്. കൂടാതെ 17 ഇഞ്ച് മെഷീൻ ഫിനിഷ്ഡ് അലോയ് വീലുകൾ വാഹനത്തിന് ഭംഗി കൂട്ടുന്നു.

മുൻഗാമിയെ അപേക്ഷിച്ച് ഉയരം മാത്രലമല്ല വീതിയും സിവിക്കിന് കൂടുതലുണ്ട്. ബൂട്ട് ലിഡിൽ എക്സ്എൽ സൈസിലുള്ള തൃകോണാകൃതിയിലുള്ള ടെയിൽ ലാന്പും നല്കിയിരിക്കുന്നു.
ഉൾവശം: ടെലിസ്കോപ്പിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, 8 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സോഫ്റ്റ് ടച്ച് മെറ്റീരിയൽകൊണ്ടുള്ള ഡാഷ് ബോർഡ്, ലെതർ ഇൻസേർട്ടുകളുള്ള ഡോർ പാഡ്, മികച്ച സീറ്റുകൾ തുടങ്ങിയവ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്. ബൂട്ട് സ്പേസ് 430 ലിറ്റർ.

ടെക്നോളജി: ലേൻവാച്ച് ഫീച്ചറാണ് എടുത്തുപറയാവുന്ന സംവിധാനം. അതായത് വാഹനത്തിന്‍റെ ഇടത് വിംഗ് മിററിന്‍റെ അടിയിൽ ഘടിപ്പിച്ചിട്ടുള്ള കാമറ ഇടതുവശത്തെ കാഴ്ചകൾ എപ്പോഴും സെൻട്രൽ കൺസോളിലെ 7 ഇഞ്ച് ഡിസ്പ്ലേയിൽ കാണിക്കും. സ്റ്റിയറിംഗ് വീലിന്‍റെ വലതുവശത്തെ കൺട്രോൾ ലിവറിന്‍റെ അറ്റത്തുള്ള സ്വിച്ച് ഉപയോഗിച്ച് കാമറ പ്രവർത്തിപ്പിക്കാം. തിരക്കേറിയ പാർക്കിംഗ് സ്പോട്ടുകളിൽ ഡ്രൈവർക്ക് ഈ കാമറ കൂടുതൽ സഹായകമാകും.

പിന്നിൽ ഒരു ജോഡി എസി വെന്‍റുകളുണ്ടെങ്കിലും 12V സോക്കറ്റ്/യുഎസ്ബി ചാർജിംഗ് പോർട്ടുകൾ നല്കിയിട്ടില്ല.

അക്കോർഡിൽനിന്ന് കടമെടുത്ത റിമോർട്ട് സ്റ്റാർട്ട് ഫംഗ്ഷൻ വാഹനത്തിന് നല്കിയിട്ടുണ്ട്. എന്നാൽ, പെട്രോൾ സിവിക്കിൽ മാത്രമേ ഈ സംവിധാനം ഉണ്ടായിരിക്കൂ. റിമോർട്ട് ഉപയോഗിച്ച് സ്റ്റാർട്ട് ചെയ്താൽ വാഹനം സ്വയം എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിപ്പിച്ച് കാബിനിലെ ചൂട് കുറയ്ക്കും.

എൻജിൻ: 1.8 ലിറ്റർ പെട്രോൾ സിവിടി, 1.6 ലിറ്റർ ഡീസൽ ഡ്രൈവ്‌ട്രെയ്ൻ ഓപ്ഷനുകളാണുള്ളത്. പെട്രോളിൽ മാന്വൽ ട്രാൻസ്മിഷനും ഡീസലിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭ്യമല്ല.
സുരക്ഷ: സ്റ്റാൻഡാർഡ് മോഡൽ മുതൽ ആറ് എയർബാഗുകൾ സിവിക്കിനുണ്ട്. കൂടാതെ എബിഎസ്, ഇബിഡി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്‍റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയ്ക്കൊപ്പം ഹോണ്ടയുടെ അജിൻ ഹാൻഡ്‌ലിംഗ് അസിസ്റ്റും വാഹനത്തിനും യാത്രക്കാർക്കും സുരക്ഷയൊരുക്കുന്നു.

ഓട്ടോസ്പോട്ട്/ ഐബി
[email protected]