Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ഈണങ്ങളുടെ ഉദയസൂര്യനു വിട
Friday, November 9, 2018 4:29 PM IST
ണ്ണേ കലൈമാനേ...
ഉയിരേ ഉയിരേ...
മലര്‍ക്കൊടി പോലെ...'
വയലിനില്‍ പല്ലവി പാടിയിട്ട് ബാലഭാസ്ക്കര്‍ ഒരു മാത്ര നിര്‍ത്തും. ഓഡിറ്റോറിയത്തില്‍ വന്‍ സദസ് ബാക്കി വരികള്‍ ഏറ്റു പാടും. മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ബാലഭാസ്കര്‍ പാട്ട് തുടരും...
ബാലഭാസ്കറിന്റെ കൈയിലെ പാടുന്ന വയലിന് ആണോ അതോ ആ മുഖത്ത് തെളിഞ്ഞ നിഷ്കളങ്കമായ പുഞ്ചിരിയാണോ ആയിരക്കണക്കിന് ആസ്വാദകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്? ബാലഭാസ്കറെ നഷ്ടപ്പെട്ടപ്പോള്‍ പലരും അറിയാതെ ചോദിച്ച ചോദ്യമാണിത്. ഒരു ഒഴുക്കുപോലെ പ്രവഹിക്കുന്ന വയലിന് നാദവും വയലിന് തന്ത്രികളുടെ മാസ്മരികതയില്‍ പുഞ്ചിരിയോടെ ലയിക്കുന്ന ബാലഭാസ്കറും ഒരേപോലെ മലയാളികളെ കീഴടക്കി എന്നു ഉത്തരം പറയാം. നിനച്ചിരിക്കാതെ കടന്നുവന്നു, ഞെരിച്ചമര്‍ത്തിയ പ്രളയം പോലെ അടുത്തകാലത്ത് മലയാളത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ ഒരു ദുരന്തമാണ് ബാലഭാസ്കറിന്റെ കാര്‍ അപകടവും മരണവും. മലയാളികള്‍ ഒന്നടങ്കം ഇതുപോലെ വേദനിച്ച മറ്റൊരു സന്ദര്‍ഭം ഇല്ല എന്നുതന്നെ പറയാം.
മലയാളത്തെ ഞെട്ടിച്ച വാര്‍ത്ത
സെപ്റ്റംബര്‍ 25നാണ് വയലിന് മാന്ത്രികന് ബാലഭാസ്കറും കുടുംബവും കാര്‍ അപകടത്തില്‍പ്പെട്ടു എന്ന വാര്‍ത്ത വരുന്നത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും ലഭിച്ച തേജസ്വിനി ബാല എന്ന രണ്ടു വയസുകാരി കാര്‍ അപകടത്തില്‍ മരിച്ചുവെന്നും ബാലഭാസ്കറും ഭാര്യയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തിലാണെന്നുമുള്ള വിവരങ്ങള്‍ സന്ദേശങ്ങളായി പ്രവഹിച്ചു കൊണ്ടേയിരുന്നു. ബാലഭാസ്കറിന്റെ കൈയില്‍ ഒരു പൂമ്പാറ്റയെ പോലെ ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുതേജസ്വിനിയുടെ ചിത്രങ്ങള്‍ എല്ലാവരുടേയും കണ്ണ് നനയ്ക്കുകയായിരുന്നു. സ്വന്തം കുടുംബത്തിലെ കുഞ്ഞുകള്‍ പെട്ടെന്നു നഷ്ടമായ വേദനയാണ് പലരും പങ്കുവച്ചത്. ബാലു എന്നു പ്രിയപ്പെവര്‍ സ്നേഹത്തോടെ വിളിക്കുന്ന ബാലഭാസ്കറിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല ബാലുവിനെ ദൂരെ നിന്നു കണ്ടവരും എത്തിക്കൊണ്ടിരുന്നു. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലെല്ലാം ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും ഗുരുതരമായ ആരോഗ്യാവസ്ഥയുടെ വാര്‍ത്തകളും അടിയന്തര ശസ്ത്രക്രിയയുടെ വിവരങ്ങളും വന്നുകൊണ്ടിരുന്നു. ബാലഭാസ്കറിനും ലക്ഷ്മിക്കും വേണ്ടി പ്രാര്ഥിക്കണമെന്നുള്ള അപേക്ഷകളും. പക്ഷേ എല്ലാ പ്രാര്‍ഥനകളും നിഷ്ഫലമായി, ലക്ഷ്മിയെ തനിച്ചാക്കി, അച്ഛനെയും അമ്മയെയും തീരാകണ്ണീരിലാക്കി ആസ്വാദകരെയും പ്രിയ കൂട്ടുകാരെയും പൊട്ടിക്കരയിച്ചുകൊണ്ട് ബാലുവും നിത്യതയിലേക്ക് മറഞ്ഞു. തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ ബാലുവിന്റെ ചിതയെരിയുമ്പോള്‍ വിങ്ങി പ്പൊച്ചിക്കരഞ്ഞത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കൂടിയാണ്. ടെലിവിഷനില്‍, അനുസ്മരണച്ചടങ്ങുകളില്‍ പങ്കെടുത്ത പലരും ബാലു ഈണം നല്കിയ 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയോരിഷ്ടം... എനിക്കെപ്പോഴോ തോന്നിയോരിഷ്ടം...' എന്നു തൊണ്ടയിടറി പാടുന്നുണ്ടായിരുന്നു. പകുതിവഴിയില്‍ മുറിഞ്ഞ ഒരീണം പോലെ രാപ്പകല്‍ ബാലഭാസ്കറിന്റെ വയലിന് സംഗീതം ടിവി ചാനലുകളില്‍ ഒഴുകിക്കൊണ്ടിരുന്നു.
പൈതൃകവഴി
പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തള്ളിക്കയറ്റങ്ങളില് നിന്നുമകന്ന് എന്നും ശുദ്ധമായ സംഗീത പാത പിന്തുടരുന്ന വയലിന് വിദ്വാന് ബി. ശശികുമാറിന്റെ സഹോദരീപുത്രനാണ് ബാലഭാസ്കര്‍. കുടുംബത്തില്‍ ഗുരുവായ വല്യമ്മാവനും ചെറിയമ്മാവനുമെല്ലാം പ്രഗല്ഭകലാകാരന്മാരായിരുന്നു. സംഗീതം കേട്ടാണ് ബാലു വളര്‍ന്നത്. അമ്മയുടെ അച്ഛന് ഭാസ്ക്കരപണിക്കര്‍ അനുഗ്രഹീത നാദസ്വര കലാകാരനായിരുന്നു. ബാലഭാസ്കറിന്റെ ഹീറോ ആയിരുന്നു കണ്ടിട്ടില്ലാത്ത മുത്തച്ഛന്. അപ്പൂപ്പന്റെ പ്രതിഭയുടെ ജ്വാല സിരകളില്‍ പേറിയ മകനു ബാലഭാസ്കര്‍ എന്നു പേര് ഇട്ടത് സംസ്കൃത അധ്യാപികയായ അമ്മ ശാന്തകുമാരിയാണ്. കുടുംബപാരമ്പര്യം ഉടയാതെ കാത്തു സൂക്ഷിച്ചു എന്നത് മാത്രമല്ല ബാലഭാസ്കറിന്റെ സവിശേഷത. ശാസ്ത്രീയ അടിത്തറയില്‍ കാലൂന്നി നിന്നുകൊണ്ട് തന്നെ സംഗീതത്തിന്റെ വിശാലമായ ആകാശങ്ങളും കീഴടക്കി. മുണ്ടും ഷര്‍ട്ടും ധരിച്ച് വേദിയിലെ പായയില്‍ ചമ്രം പടഞ്ഞിരുന്നു വയലിനില്‍ 'വാതാപീ ഗണപതിംഭജേ' ശുദ്ധശൈലിയില് പാടി; തോളില്‍ വയലിന് ചേര്‍ത്തുവച്ച് ഫ്യൂഷന്‍ സംഗീതത്തിലൂടെ ലോകമെമ്പാടുമുള്ള ആസ്വാദകരെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളിലും അമേരിക്കയിലും എത്രയോ വട്ടം വയലിനുമായി ബാലഭാസ്കര്‍ എത്തി. സ്റ്റേജില്‍ നിന്നും തിങ്ങി നിറഞ്ഞ സദസ്യര്‍ക്കിടയിലൂടെ നടന്നു വയലിന് മീട്ടി. ഗാനമേളകളും മിമിക്രിയും കോമഡികളും മാത്രം ആസ്വദിക്കുവാന്‍ അറിഞ്ഞിരുന്ന ആയിരക്കണക്കിന് ആസ്വാദകരെ അക്ഷരാര്‍ഥത്തില്‍ വയലിന്റെ അടിമകളാക്കി. ഒരു ചെറിയ വിഭാഗം പണ്ഡിതന്മാരായ സംഗീതാസ്വാദകരുടെ വിനോദമായി മാറ്റിനിര്‍ത്തിയിരുന്ന വയലിന് കച്ചേരിയെ സാധാരണക്കാരന്റെ ലഹരിയാക്കി മാറ്റി.
സ്കൂള്‍ കോളജ് താരം
തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളായ മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ചു. പക്ഷേ, കൈയില്‍ ഒരു ഇന്ദ്രജാലം ഉളളതുകൊണ്ടുതന്നെ സ്കൂൡ താരമായി. യുവജനോത്സവ വേദികളില്‍ തിളങ്ങിയ ബാലുവിന് അക്കാലം മുതല്‍ തന്നെ ചുറ്റും ആരാധകവൃന്ദം ഉണ്ടായിരുന്നു. സ്കൂള്‍ ബാന്‍ഡും ഫ്യൂഷനും അന്നേ സ്വന്തമാക്കി.
പ്രീഡിഗ്രിക്കു തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജില്‍ പഠിക്കുമ്പോള്‍ 17 വയസുള്ള പ്രീഡിഗ്രി വിദ്യാര്‍ഥിയായ ബാലു മംഗല്യപല്ലക്ക് എന്ന സിനിമയ്ക്കുവേണ്ടി ഈണം പകര്‍ന്നു. ഡോ. കെ.ജെ. യേശുദാസ് ആലപിച്ച ഗാനത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനുമായി.
പ്രീഡിഗ്രിക്ക് ആദ്യം സെക്കന്‍ഡ് ഗ്രൂപ്പായിരുന്നു. അതല്ല തന്റെ വഴി എന്നുള്ള കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ള വിഷയം പഠിക്കുവാന്‍ അച്ഛന് ചന്ദ്രശേഖരന് സ്വാതന്ത്ര്യം നല്കി.
യൂണിവേഴ്സിറ്റി കോളജിലെ ബിരുദബിരുദാനന്തര പഠനകാലം ബാലുവിന്റെ ജീവിതം മാറ്റിമറിച്ചു. തന്റെ ഏറ്റവും വലിയ കംഫര്‍ട്ട് സോണ്‍ എന്നു ബാലു വിശേഷിപ്പിച്ച ഭാര്യ ലക്ഷ്മിയെ കണ്ടുമുുന്നതും ഇവിടെ വച്ചുതന്നെ.
ബാലഭാസ്കറിന്റെ ഉള്‍വഴികള്‍
അതീവ വൈകാരികത നിറഞ്ഞ ഒരു വ്യക്തി. വികാര വിക്ഷോഭങ്ങള്ക്കടിമപ്പെടുന്ന ഒരാളാണ് താന്‍ എന്നു ബാലഭാസ്കര്‍ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ദേഷ്യവും സ്നേഹവും പിണക്കവും ഭാവമാറ്റവും പെട്ടെന്നുവരും. നിങ്ങള്‍ എന്നെ രണ്ട് മണിക്കൂര്‍ സ്റ്റേജില്‍ കാണുന്നത് പോലെയല്ല ഞാന്‍. 24 മണിക്കൂറും എന്നെ സഹിക്കുന്ന ലക്ഷ്മിയെ സമ്മതിക്കണം. എന്നൊക്കെ തുറന്നു പറഞ്ഞിരുന്നു.
ഒരു കുട്ടിയുടെ ചാപല്യങ്ങള്‍ പ്രകടിപ്പിക്കുന്ന ബാലഭാസ്കറിനു പക്ഷേ, ആഴമുള്ള ചിന്തകളും ഫിലോസഫിയും ഉണ്ടായിരുന്നു. പണം വാങ്ങി ചെയ്യുന്ന വയലിന് പരിപാടികളില്‍ സ്വന്തം ആത്മാവിനോടും ആസ്വാദകരോടും താന്‍ പൂര്‍ണമായ നീതി കാണിക്കുന്നുണ്ടോ എന്നുള്ള സംശയവും പങ്കുവച്ചു.
വലിയ സെലിബ്രിറ്റിയായിരിക്കുമ്പോഴും വളരെ എളിമയോടെ ഗുരുഭക്തിയോടെ വിനയത്തോടെ ജീവിച്ചു. സംഗീതം എന്നാല്‍ ഉദാത്തമായ സംസ്കാരം കൂടിയാണെന്ന് ഓര്‍മിപ്പിച്ചു. പുതിയ തലമുറയ്ക്കു നല്ല മാതൃകയായി. ഈശ്വരനെയും ഗുരുവിനെയും സ്വന്തം മാതാപിതാക്കളെയും തൊഴുതുകൊണ്ട് അരങ്ങുകളില്‍ കയറി.
പ്രാണന്റെ പകുതി
'എന്റെ ഏറ്റവും നല്ല സുഹൃത്ത്. എന്റെ ജീവിതം നേര് ദിശയിലായത് ലക്ഷ്മി കാരണമാണ്. ഞാന്‍ എവിടെ വരെ പോകും എന്നറിയുന്നവള്‍...' അങ്ങനെയൊക്കെ പറഞ്ഞു ബാലഭാസ്കര്‍. ബാലഭാസ്കറിന്റെ സ്നേഹവും ജീവിതവുമായിരുന്നു ലക്ഷ്മി.
ലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞപ്പോള്‍ ട്യൂഷന് അധ്യാപകന് വിജയമോഹന് സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി വിവാഹം ആലോചിച്ച കഥ ബാലഭാസ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 'അന്ന് മെലിഞ്ഞു വെളുത്ത കോലമായിരുന്നു താന്‍. എം.എ പാസായിട്ടില്ല. വിജയമോഹന് സാര്‍, ബാലഭാസ്കരന്‍ എന്ന ഒരു പയ്യനുമായി ലക്ഷ്മിയുടെ വിവാഹം നടത്തണം എന്നു പറഞ്ഞപ്പോള്‍ കേട്ടിരുന്ന ലക്ഷ്മിയുടെ അച്ഛനും അമ്മയും രോഷാകുലരായി. താനാണ് കഥയിലെ കാമുകന് ബാലഭാസ്കര്‍ എന്നു പറയുവാന്‍ മടിച്ച് സ്വന്തം പേരുമാറ്റി ഇ കൃഷ്ണകുമാര്‍ എന്നു ബാലു പറഞ്ഞു. തീര്‍ന്നില്ല ആന്റി വിഷമിക്കേണ്ട ബാലഭാസ്കറിനെയും ലക്ഷ്മിയെയും പറഞ്ഞ് മനസിലാക്കി ബന്ധം മാറ്റാം എന്നു വരെ കൃഷ്ണകുമാര്‍ പറഞ്ഞു. ഇതിനിടെ വിവാഹം നടത്തികൊടുക്കണം എന്നു വിജയമോഹന്സാര് നിര്‍ബന്ധിച്ചപ്പോള്‍ കണ്ടില്ലേ ഈ പയ്യനു കാര്യം മനസിലായി എന്നു ലക്ഷ്മിയുടെ അമ്മ പറഞ്ഞത് അഭിമുഖങ്ങളില്‍ അയവിറക്കി പൊട്ടിച്ചിരിക്കുമായിരുന്നു ബാലു. ജോലിയും കൂലിയുമില്ലെന്നു കരുതി വീട്ടുകാര്‍ നിരസിച്ച പയ്യന് പിന്നീട് താരമായി, ലക്ഷപ്രഭുവുമായി. വയലിന് ട്യൂഷനെടുത്ത് ലക്ഷ്മിയെ പോറ്റാം എന്നു വാക്ക് നല്കിയ ഇരുപത്തിരണ്ടുകാരന് വലിയ മാളികയും കാറും ജീവിതസൗകര്യങ്ങളും നല്‍കുകയും ചെയ്തു.
ഇരു വീട്ടുകാരും എതിര്‍ത്തപ്പോള്‍ നവംബര്‍ 18നു തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ വച്ച് താലിചാര്ത്തല്. നവംബര്‍ വീണ്ടും എത്തി. ലക്ഷ്മി പക്ഷേ തനിച്ചാണ്.
അച്ഛന്റെ ജാനിക്കുട്ടി
ഒരു മേഘത്തുണ്ടില്‍ ഇരിക്കുന്ന പൊന്നു മകള്‍ ജാനിക്കുട്ടി. ആകാശ നീലിമയില്‍ ഒരു കാല് കുത്തിയിരുന്നു വയലിന് മീട്ടുന്ന ബാലഭാസ്കര്‍. കുഞ്ഞിന് ഉറങ്ങുവാന്‍ അച്ഛന്റെ വയലിന് സംഗീതം വേണം എന്ന അടിക്കുറിപ്പും. ബാലഭാസ്കര്‍ വിട പറഞ്ഞപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രമാണിത്. അച്ഛനും മകളും തമ്മിലുള്ള അതിശക്തമായ ബന്ധത്തിന്റെ ആഴം ആരോ വരച്ചിട്ട ഈ ഹൃദയചിത്രത്തില് കാണാം. പതിനാറു വര്‍ഷത്തിനുശേഷം ഭൂമിയില്‍ വന്ന ജാനിക്കുട്ടി അച്ഛന്റെ ജീവനായിരുന്നു. അവള്‍ക്കുവേണ്ടി ബാലഭാസ്കര്‍ വയലിന് മീട്ടി. മുറ്റത്ത് ഒപ്പം പിച്ച വച്ചുനടന്നു, കുളിപ്പിച്ചു... ഊട്ടി, പാട്ടു പാടി ഉറക്കി. എവിടെപോയാലും അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്നു ഒപ്പം പോയി ജാനികുട്ടി. എല്ലാ കുടുംബചിത്രങ്ങളിലും ബാലഭാസ്ക്കറിന്റെ കൈയിലിരുന്നു ചിരിക്കുന്ന തേജസ്വിനി ബാല എന്ന ജാനിക്കുട്ടിയെ കാണാം.
ജാനിക്കുട്ടി പിറന്നശേഷം വയലിന് പരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശങ്ങളില്‍ എത്തിയാല്‍ പോലും തിരികെ വീട്ടിലേക്കു മടങ്ങുവാന്‍ തിരക്കു കൂട്ടുമായിരുന്നു ബാലഭാസ്കര്‍. ജാനിക്കുട്ടിയുടെ ജനനവും ജന്മദിനങ്ങളുമെല്ലാം ആഘോഷമാക്കി തീര്‍ത്തു. ഒടുവില്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ച് തന്നെ നിത്യതയിലേക്കുള്ള യാത്രയും പോയി.
എസ്. മഞ്ജുളാദേവി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
Latest News
ദുബായിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
മുക്കത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു
"നീ എന്റെ മകനാണ്, നിന്നോടും നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു': കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്
കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കൗമാരക്കാർ മുങ്ങി മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top