മഹീന്ദ്ര ഫ്യൂരിയോ: പുതിയ അംഗം
മഹീന്ദ്ര ഫ്യൂരിയോ: പുതിയ അംഗം
Thursday, July 26, 2018 2:59 PM IST
ഇടത്തരം വാണിജ്യ വാഹനവിഭാഗത്തിൽ (ഐസിവി) ഫ്യൂരിയോ എന്ന പേരിൽ പുതിയ വാഹനം മഹീന്ദ്ര ബസ് ആൻഡ് ട്രക്ക് ഡിവിഷൻ (എംബിടിഡി) അവതരിപ്പിച്ചു. പൂനയിലെ ചാകനിലുള്ള നിർമാണശാലയിൽ നടന്ന ചടങ്ങിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ ഡോ. പവൻ ഗോയങ്ക വാഹനത്തിന്‍റെ പേര് പ്രഖ്യാപിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്‍റ് രാജൻ വധേരയും എംബിടിസി സിഇഒ വിനോദ് സഹായിയും ചേർന്ന് ഫ്യൂരിയോ അവതരിപ്പിച്ചു. മികച്ച സുരക്ഷ, പുതിയ രൂപഘടന, വിശാലമായ കാബിൻ എന്നിവയുള്ള ഫ്യൂരിയോ വാണിജ്യ വാഹനവിപണിയിൽ പുത്തൻ മാതൃകയായി മാറുമെന്നും ഹെവി കൊമേഴ്സ്യൽ വാഹനശ്രേണിയിൽ (എച്ച്സി വി) ബ്ലേസോ നേടിയതുപോലെയുള്ള വിജയം ഫ്യൂരിയോ ആവർത്തിക്കുമെന്നും ഡോ. പവൻ ഗോയങ്ക പറഞ്ഞു. ഉപയോക്താവിന് എത്രയേറെ മികച്ച വാഹനം നല്കാൻ മഹീന്ദ്രയ്ക്ക് കഴിയുമെന്നതിന്‍റെ തെളിവാണ് ഫ്യൂരിയോ എന്ന് രാജൻ വധേര പറഞ്ഞു.

കുറഞ്ഞ പ്രവർത്തനച്ചെലവ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ മുന്നിൽക്കണ്ട് ഉയർന്ന മൈലേജും കുറഞ്ഞ പരിപാലനച്ചെലവും കൂടുതൽ ഭാരവാഹകശേഷിയും ഉറപ്പു നല്കിയാണ് ഫ്യൂരിയോയെ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്ര ഫ്യുവൽ സ്മാർട്ട് ടെക്നോളജിയിലുള്ള 3.5 ലിറ്റർ എംഡിഐ ടെക്, 4 സിലിണ്ടർ എൻജിനാണ് ഫ്യൂരിയോയുടെ കരുത്ത്. ഈ എൻജിൻ 140 എച്ച്പി പവറിൽ 500 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. കുറഞ്ഞ ആർപിഎമ്മിൽ കൂടുതൽ ടോർക്ക് ആണ് പ്രത്യേകത. ലോഡ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും വാഹനത്തിന്‍റെ എൻജിൻ പെർഫോമൻസ് ക്രമീകരിച്ച് ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന മൾട്ടി മോഡ് സിസ്റ്റം ഇതിനുണ്ട്. ഇതോടെ വാണിജ്യവാഹനവിപണിയിൽ എല്ലാ വിഭാഗത്തിലും മഹീന്ദ്രയ്ക്ക് വാഹനങ്ങളായി. ഡിസൈനിംഗ് കന്പനിയായ പിനിൻഫരീനയാണ് ഫ്യൂരിയോ രൂപകല്പന ചെയ്തത്. 2014ൽ ഫ്യൂരിയോ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കുതുടക്കമിട്ട മഹീന്ദ്ര 600 കോടി രൂപയുടെ നിക്ഷേപം ഇതിനായി നടത്തിയിട്ടുണ്ട്. ആയിരത്തിലേറെ പരീക്ഷണ ഓട്ടങ്ങളിലായി 17 ലക്ഷത്തിൽപരം കിലോമീറ്റർ ദൂരം വിജയകരമായി പിന്നിട്ടശേഷമാണ് ഫ്യൂരിയോയുടെ നാലു വേരിയന്‍റുകൾ വിപണിയിൽ അവതരിപ്പിച്ചത്. മഹീന്ദ്രയുടെ പൂനയിലെ ചാകൻ പ്ലാന്‍റിൽ നിർമിക്കുന്ന ട്രക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമായിത്തുടങ്ങും. വിലവിവരങ്ങൾ അറിയാൻ അതുവരെ കാത്തിരിക്കണം.


ഐബിൻ കാണ്ടാവനം