പതിനൊന്ന് "പണി'യാകുന്നുണ്ടോ?
പതിനൊന്ന്  "പണി'യാകുന്നുണ്ടോ?
Tuesday, October 10, 2017 2:46 AM IST
ആപ്പിളിന്‍റെ പുതിയ ഒാപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 11 പ്രശ്നക്കാരനാണോ? സോഷ്യൽ മീഡിയയിൽ ഐഒഎസ് 11 അപ്ഡേറ്റ് ചെയ്യരുതെന്ന് പറഞ്ഞ് വ്യാപക പ്രചാരണം നടക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ? ബാറ്ററി ചാർജ് നിൽക്കുന്നില്ല, വൈ-ഫൈ കണക്‌ട് ചെയ്യാൻ സാധിക്കുന്നില്ല തുടങ്ങി നിരവധി പരാതികളാണ് ഐഒഎസ് 11നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിൽ ചില വസ്തുതകളുമുണ്ടെന്നതാണ് യാഥാർഥ്യം. ജൂണിൽ ബീറ്റ വെർഷൻ പുറത്തിറക്കിയിരുന്നെങ്കിലും സെപ്റ്റംബർ 19നാണ് ആപ്പിൾ ഒൗദ്യോഗികമായി ഐഒഎസ് 11 അവതരിപ്പിച്ചത്. അപ്ഡേറ്റ് ചെയ്തവർ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ഇന്നത്തെ ടെക് ദീപിക പറയുന്നത്...

ബാറ്ററി ചാർജ്- കഷ്‌ടം!

ഐഒഎസ് 11 ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ബാറ്ററിയുടെ ചാർജ് നേരത്തത്തെപ്പോലെ നിൽക്കുന്നില്ല എന്നത്. ഫോൺ സെറ്റിംഗ്സിൽ പോയി ബാറ്ററി പവർ എന്ന ഒാപ്ഷൻ സെലക്‌ട് ചെയ്താൽ ഏതൊക്കെ ആപ്പുകളാണ് ബാറ്ററി കൂടുതലായി ഉപയോഗിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും. ബാറ്ററി കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം. പ്രശ്നം പരിഹരിക്കുന്നതുവരെ ഐഒഎസ് 10.3.3 എന്ന ഒഎസ് വേർഷൻ ഉപയോഗിച്ച് തത്കാലം ബാറ്ററി ചാർജ് കുറയുന്ന പ്രശ്നത്തിൽനിന്ന് രക്ഷപ്പെടാവുന്നതാണ്.

ചൂടാവല്ലെ...

ഐഫോൺ ചൂടാവുന്നു എന്ന പരാതി ഐഫോൺ പ്രേമികളെ ചെറുതായല്ല നിരാശയിലും പേടിയിലുമാക്കുന്നത്. അടുത്തയിടെ പല പ്രമുഖ ബ്രാൻഡുകളുടെയും ഫോൺ പൊട്ടിത്തെറിച്ചതാണ് ഇതിന് ആധാരം. എന്നാൽ സംഗതി അത്ര ഭയപ്പെടേണ്ടതൊന്നുമല്ല. ഐഒഎസ് 11 ഉപയോഗിച്ച പലരും ഫോൺ ചൂടാവുന്നതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് മാത്രം. ലൊക്കേഷൻ സർവീസും ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പുകളുടെ പ്രവർത്തനവും നിർത്തിയാൽ ഒരു പരിധിവരെ ഫോൺ ചൂടാവുന്നത് കുറയ്ക്കാൻ കഴിയും.
ചില പ്രത്യേക ആപ്പുകൾ ഉപയോഗിക്കുന്പോഴും ഫോൺ ചൂടാവുന്നതായി ചിലർ പറയുന്നുണ്ട്. അത്തരം ആപ്പുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഫോണിന് ബാക് കവർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് താത്കാലികമായി ഊരി മാറ്റിവയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. ചില ഫോണുകൾ ചാർജ് ചെയ്യുന്പോഴാണ് ചൂടാവുന്നതായി പരാതിയുള്ളത്. ഇടയ്ക്ക് ഫോൺ ഡിസ്കണക്‌ട് ചെയ്ത ശേഷം വീണ്ടും ചാർജ് ചെയ്താൽ ഒരു പരിധിവരെ ഫോൺ അമിതമായി ചൂടാവുന്നതിന് പരിഹാരമാകും. അതാത് ഫോണിന്‍റെ ചാർജർ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.


ആപ്പ് പ്രശ്നം

പുതിയ അപ്ഡേഷനിൽചില ആപ്പുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. ചില ആപ്പുകൾ ഒാപ്പൺ ചെയ്യാൻ സാധിക്കുന്നില്ല, ചിലത് ഇടയ്ക്കുവച്ച് ഒാഫായി പോകുന്നു തുടങ്ങിയവയാണ് പ്രധാന പരാതികൾ. ഐഒഎസ് 11ൽ 64 ബിറ്റ് ആപ്പുകൾ മാത്രമെ ഉപയോഗിക്കാൻ സാധിക്കൂ. സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആപ്പുകൾ 32 ബിറ്റ് ആണ്. ഇത് അപ്ഡേറ്റ് ചെയ്താൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. വീണ്ടും ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അത് അൺഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്യുക. പ്രശ്നം തുടരുകയാണെങ്കിൽ ആപ് സ്റ്റോറിൽ പോയി ആപ് സപ്പോർട്ടിൽ സഹായം ആവശ്യപ്പെടാവുന്നതാണ്.

വൈ-ഫൈ അത്ര ഹൈ-ഫൈ അല്ല

പുതിയ ഐഒഎസിൽ പ്രവർത്തിക്കുന്ന ഐഫോൺ വൈ-ഫൈയിൽ കണക്‌ട് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഉപയോക്താക്കൾ പറയുന്നു. ഫോണും വൈ-ഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്താൽ പ്രശ്നത്തിന് ഒരുപക്ഷേ പരിഹാരമാകും. സെറ്റിംഗ്സ്- ജനറൽ- റീസെറ്റ്- റീസെറ്റ് നെറ്റ്‌വർക്ക് സെറ്റിംഗ്സ് എന്ന ഒാപ്ഷനിൽ പാസ്‌വേർഡ് നെറ്റ്‌വർക്കും പാസ്‌വേഡും റീസെറ്റ് ചെയ്തും വൈ-ഫൈ കണക്‌ട് ചെയ്യാനുള്ള ബുദ്ധിമുട്ടിൽ നിന്നു രക്ഷപ്പെടാവുന്നതാണ്.
ആപ്പിളിന്‍റെ ആപ് സ്റ്റോറുമായി കണക്‌ടാകുന്നില്ല, ടച്ച് സ്ക്രീൻ പ്രവർത്തിക്കുന്നില്ല, ബ്രൈറ്റ്നസ് കുറവാണ് തുടങ്ങി ഐഒഎസ്11നെക്കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല. സമയവും തീയതിയും നെറ്റ്‌വർക്ക് കണക്‌ഷനുമൊക്കെ ശരിയാക്കുന്പോൾ എല്ലാം ശരിയാവുമെന്നാണ് ഐഫോണിന്‍റെ അനൗദ്യോഗിക അറിയിപ്പുകൾ. പക്ഷെ പ്രശ്നങ്ങൾ തുടരുകയാണ്.
അറ്റകൈപ്രയോഗമായി ഫോൺ റീസെറ്റ് ചെയ്യാൻ ഉപദേശിക്കുന്നവരുമുണ്ട് സോഷ്യൽ മീഡിയയിൽ. ഇനിയും ഐഒഎസ് 11ലേക്ക് അപ്ഡേറ്റ് ചെയ്യാത്തവർ കുറച്ചുകൂടി ക്ഷമിക്കുക, പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൂടുതൽ സുന്ദരമായ ഐഒഎസ് 11 ആപ്പിൾ എത്തിക്കും.

സോനു തോമസ്