കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെ
കുടുംബശ്രീ ഉത്പന്നങ്ങൾ  ഇനി ആമസോണിലൂടെ
Friday, March 1, 2019 3:44 PM IST
തിരുവനന്തപുരം: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി ഓണ്‍ലൈൻ വിപണിയിലേക്ക്. പ്രമുഖ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണിലൂടെ ഇനി മുതൽ കുടുംബശ്രീ ഉത്പന്നങ്ങളും ലഭ്യമാകും. ഇന്നലെ മന്ത്രി എ.സി. മൊയ്തീന്‍റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, ആമസോണ്‍ ഇന്ത്യ സെല്ലർ ആന്‍ഡ് എക്സ്പീരിയൻസ് ഡയറക്ടർ പ്രണവ് ഭാസിൻ എന്നിവർ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.

ആമസോണിന്‍റെ സ്ത്രീശക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെയാണ് കുടുംബശ്രീ ഉത്പന്നങ്ങൾ ഓണ്‍ലൈൻ വിപണിയിലെത്തുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിന് സ്ത്രീ സംരംഭകർക്ക് ഇനി ഓണ്‍ലൈൻ വിപണന മേഖലയിൽ പുതിയ സാധ്യതകൾ തുറക്കും.
കുടുംബശ്രീയുടെ 69 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ ആമസോണിൽ ലഭ്യമാവുക. സംസ്ഥാനത്തെ കുടുംബശ്രീ യൂണിറ്റുകളിൽ തയാറാക്കുന്ന ഗ്രോസറി, പേഴ്സണൽ കെയർ ഉത്്പന്നങ്ങൾ ഇപ്പോൾതന്നെ ആമസോണിൽ ലഭ്യമാണ്.

ഇതിനു പുറമേ ഹോം ആന്‍ഡ് ഫാഷൻ അക്സസറികൾ, പലചരക്ക് വിഭാഗങ്ങളിലെ വസ്തുക്കളും ഉടൻ ലഭ്യമാക്കും. പദ്ധതിയുമായി സഹകരിക്കുന്ന സ്ത്രീ സംരഭകർക്ക് വേണ്ട പരിശീലനം ആമസോണ്‍ നല്കും. ഇതിനു പുറമേ ഉത്പന്നങ്ങൾ ഓണ്‍ലൈൻ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപയോക്താക്കൾക്കു മുന്പിൽ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കും. പ്രാരംഭഘട്ടത്തിൽ ഉത്്പന്നങ്ങൾ ഒരു മുതൽമുടക്കുമില്ലാതെ ഓണ്‍ലൈനിൽ വിൽക്കാനാകും. ഇമേജിംഗ്, കാറ്റലോഗിംഗ്, ഉത്്പന്ന ലിസ്റ്റിംഗ്, സബ്സിഡി റഫറൽ ഫീസ്, സൗജന്യ അക്കൗണ്ട് മാനേജ്മെന്‍റ് തുടങ്ങിയ സേവനങ്ങളും ആമസോണ്‍ നല്കും.


ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുടുംബശ്രീ ഉത്്പന്നങ്ങൾ തിരുവനന്തപുരത്ത് എത്തിച്ച് ഓർഡർ അനുസരിച്ച് ആമസോണിന് കൈമാറുകയാണ് ചെയ്യുന്നത്. കുടുംബശ്രീയുടെ ഓഫിസിൽ ഓണ്‍ലൈൻ വിപണി കൈകാര്യംചെയ്യുന്നതിന് ഒരു ജീവനക്കാരന് ചുമതലയും നല്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചക്കാലത്തെ പരീക്ഷണഘട്ടത്തിൽ തന്നെ ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൽ, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയയിടങ്ങളിൽനിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.

കുടുംബശ്രീയുമായുള്ള പങ്കാളിത്തത്തിലൂടെ കേരളത്തിലെ വനിതാസംരഭകരുടെ ജീവിതത്തെ പരിവർത്തിപ്പിക്കാൻ കൂടുതൽ ശ്രമം നടത്തുമെന്ന് പ്രണവ് ഭാസിൻ പറഞ്ഞു. ഇതുവഴി കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ സാമൂഹിക, സാന്പത്തിക ജീവിതം തന്നെ വ്യത്യാസപ്പെടുമെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.