അറിയാം കരിനൊച്ചിയുടെ ഗുണങ്ങൾ
അറിയാം കരിനൊച്ചിയുടെ ഗുണങ്ങൾ
Tuesday, July 9, 2024 5:19 PM IST
പ്രഫ. കെ. നസീമ
ശക്തമായ അണുനാശക സ്വഭാവമുള്ള കരിനൊച്ചി (കരുനൊച്ചി) ഏകദേശം നാലുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഔഷധ ചെടിയാണ്. അനേകം ശാഖോപശാഖകളായി വളരുന്ന ഇതിന്‍റെ തൊലി ഇരുണ്ട ചാരനിറത്തിലാണ്.

പൂവിന്‍റെയും ഇലയുടേയും നിറത്തെ അടിസ്ഥാനമാക്കി ഈ ചെടിയെ കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

കഫ,വാത രോഗങ്ങൾക്ക് ഉത്തമമായ കരിനൊച്ചി ബംഗാൾ, കേരളം, തമിഴ്നാട്, മ്യാൻമർ എന്നിവിടങ്ങളിൽ സുലഭമായി വളരുന്നു.

കരിനൊച്ചിക്ക് സംസ്കൃതത്തിൽ നീരമഞ്ജരി, സിന്ധുവാരഃ, നിർഗുണ്ടി, ഇന്ദ്രസുരഃ, ഇന്ദ്രണിക, നീലകേശി എന്നിങ്ങനെ പല പേരുകളുണ്ട്. ഇംഗ്ലീഷിൽ ഫൈവ് ലീവ്ഡ് ചെസ്റ്റ് ട്രീ എന്നാണ് വിളിക്കുന്നത്.

വൈറ്റക്സ് നെഗുണ്ടോ എന്നാണ് ശാസ്ത്രനാമം. സസ്യകുടുംബം വെർബിനേസീ. വേര്, തൊലി, ഇല എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. രസം തിക്തം, കടു, വിപാകം കടു എന്നിങ്ങനെയാണ് രസാദി ഗുണങ്ങൾ

ഔഷധഗുണം

കഫ, വാത രോഗങ്ങളും വാതസംബന്ധിയായ നീരും വേദനയും ഇല്ലാതാക്കും. ആമവാതം, സന്ധിവാതം എന്നിവ ശമിപ്പിക്കും. മലന്പനി, ഉദരകൃമി, അപചിരോഗം എന്നിവക്കും ഉത്തമം.

ശ്വാസകോശം ശക്തിപ്പെടുത്തുകയും അപസ്മാരം ഭേദപ്പെടുത്തുകയും ചെയ്യും. നടുവ് പിടുത്തം, വൃണങ്ങൾ, വായ്പുണ്ണ് എന്നിവക്കും ഫലപ്രദം.

ഔഷധപ്രയോഗങ്ങൾ

• ഇന്തുപ്പ്, ചുക്ക്, മുതിര, ചെറുപയർ, കരുനൊച്ചിയില എന്നിവ കഷായം വച്ച് തിപ്പലിപ്പൊടി ചേർത്ത് കഴിക്കുന്നതു കഴുത്തിലെ രോഗങ്ങൾക്ക് ഉത്തമമാണ്.


• ഗൊണേറിയയ്ക്ക് കരിനൊച്ചിയില അരച്ചുപുരട്ടുന്നതു നന്ന്.

• ചതവ് മാറാൻ കരിനൊച്ചിയില നീര്, ഉമ്മത്തില നീര്, ഭസ്മം, ഉപ്പ്, തെളി എന്നിവ ചേർത്ത് കുഴച്ചു പുരട്ടുക.

• തലനീരിറക്കം, പുളിഞരന്പ്, മുത്തങ്ങാക്കിഴങ്ങ്, നെല്ലിക്കാത്തോട് എന്നിവ സമം എടുത്ത് എണ്ണയുടെ നാലിരട്ടി കരിനൊച്ചിയില നീരിൽ അരച്ച് കലക്കി വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചുകുളിക്കുക.

• നടുവേദന മാറാൻ കരുനെച്ചിയില ഇടിച്ചുപിഴിഞ്ഞ നീരും ആവണക്കെണ്ണയും സമം ചേർത്ത് കഴിക്കുക.

• മൂത്രാശയക്കല്ല് (അശ്മരി) അലിഞ്ഞില്ലാതാകാൻ കരിനൊച്ചി വേര്, തിപ്പലി എന്നിവ സമം ഇളനീർ വെള്ളത്തിൽ അരച്ചു കലക്കി കഴിക്കുക.

• അപസ്മാരം മൂലമുള്ള ബോധക്ഷയത്തിനും അപസ്മാര ശമനത്തിനും കരിനൊച്ചി വിശേഷമാണ്.

• ജ്വരം, മലന്പനി എന്നിവയുടെ ശമനത്തിന് കരിനൊച്ചിയില, കുരുമുളക്, തുളസിയില എന്നിവ സമം എടുത്ത് കഷായം വച്ചു കുടിക്കുക.

• വായ്പുണ്ണ്, തൊണ്ടവേദന എന്നിവയുടെ ശമനത്തിനു നൊച്ചിയില കഷായം വച്ചു ചെറുചൂടോടെ വായിൽ കൊള്ളുക.

• കരിനൊച്ചിയില അരച്ചു പൂച്ചിട്ടാൽ പഴകിയ വ്രണവും കരിയും.

• കരിനൊച്ചിയിലയുടെ നീരിൽ കോലരക്കും കടുക്കാത്തോട്ടും വയന്പും കടുരോഹിണിയും ചേർത്ത് വിധിപ്രകാരം വെളിച്ചെണ്ണ ചേർത്ത് കാച്ചി തലയിൽ സ്ഥിരമായി തേച്ചാൽ അപചിരോഗം ശമിക്കും.

• ആർത്തവം ഉണ്ടാവാൻ കരുനൊച്ചിയില നീര് ചേർത്ത കഞ്ഞിവച്ച് കുടിക്കുക.

ഫോണ്‍ : 96335 52460.