"കൃഷി വകുപ്പ്' വിടാതെ ജോർജ് ജോസഫ്
"കൃഷി വകുപ്പ്' വിടാതെ ജോർജ് ജോസഫ്
Wednesday, July 3, 2024 5:20 PM IST
ബിജു കൂട്ടപ്ലാക്കൽ
കൃഷി വകുപ്പിൽ നിന്നു വിരമിച്ചിട്ടും കൃഷിക്കാര്യം വിടാതെ കൃഷിയും ചെടികളും തൈകളുമൊക്കെയായി കൂടുതൽ ആവേശത്തോടെ കൂട്ടുകൂടിയിരിക്കുകയാണു പാലാ ഈരാറ്റുപേട്ട വടക്കേചിറയാത്ത് ജോർജ് ജോസഫ്.

ജന്മം കൊണ്ടു കർഷകനും തൊഴിലുകൊണ്ടു കൃഷി ഓഫീസറുമായതിനാൽ കാർഷിക മേഖലയിലെ മാറ്റങ്ങളും നൂതന കൃഷി രീതികളും സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന അദ്ദേഹം, വിരമിച്ചശേഷം ഏതാണ്ടു മുഴുവൻ സമയവും സസ്യനഴ്സറി പരിപാലനത്തിൽ വ്യാപൃതനാണ്.

1993-ൽ പിതാവ് ആരംഭിച്ച വടക്കേചിറയാത്ത് നഴ്സറി ജോർജ് ജോസഫിന്‍റെ പരിപാലനയിലാണു മുന്നോട്ടു പോകുന്നത്. കൃഷി ഓഫീസറായി സർവീസിൽ പ്രവേശിച്ച്, കൃഷി ജില്ലാ ജോയിന്‍റ് ഡയറക്ടറായി വിരമിച്ച ജോർജ് ജോസഫ് തന്‍റെ 34 വർഷത്തെ ശാസ്ത്രീയ കൃഷി പരിചയം സ്വന്തം നഴ്സറിയിലും ഫലപ്രദമായി നട്ടുവളർത്തുകയാണ്.

പാലാ-ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലം വടക്കേചിറയാത്ത് നഴ്സറിയിൽ ഒട്ടുമിക്ക പഴ, ഫല വർഗങ്ങളുടെയും നിലന്പൂർ വെള്ളതേക്ക്, മറയൂർ ചന്ദനം തുടങ്ങിയ വൻ മരങ്ങളുടെയും തൈകൾ ശാസ്ത്രീയ രീതിയിൽ ഉത്പാദിപ്പിച്ചു വില്പനയ്ക്കായി തയാറാക്കിയിട്ടുണ്ട്.

കുറ്റ്യാടി, ഉതഠ, ഗംഗാബോണ്ടം, മലേഷ്യൻ ഗ്രീൻ ഡ്വാർഫ്, ചാവക്കാട് ഡ്വാർഫ് ഗ്രീൻ (18ാം പട്ട) തുടങ്ങിയ ഇനം തെങ്ങിൻ തൈകളുടെയും കാസർഗോഡൻ, മൊഹിത് നഗർ, ഇന്‍റർ മംഗള തുടങ്ങിയ കമുകിൻ തൈകളുടെയും വിപുലമായ ശേഖരം നഴ്സറിയിലുണ്ട്.

ഇതഞ കാപ്പിക്കും കോട്ടൂർകോണം, പ്രിയോർ, കാലാപ്പാടി, കുളന്പ്, കല്ലുകെട്ടി തുടങ്ങിയ മാവിനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. എൻ-18, റോങ്ങ് ഗ്രീൻ, സ്കൂൾ ബോയി, ഇ- 35, ബിഞ്ചായി തുടങ്ങിയ ഇനം റംബൂട്ടാൻ തൈകൾക്കും വിയറ്റ്നാം സൂപ്പർ ഏർലി, കന്പോഡിയൻ, പത്താമുട്ടം, സിന്ധൂർ, സിദ്ധു തുടങ്ങിയ പ്ലാവിനങ്ങൾക്കും തായ്ബനാന, കലപ്പാടി തുടങ്ങിയ സപ്പോട്ടകൾക്കും നല്ല ഡിമാൻഡാണ്.

തൈകൾ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിൽ മാത്രമൊതുങ്ങുന്നതല്ല ജോർജ് ജോസഫിന്‍റെ കൃഷി ജീവിതം. മറിച്ചു നഴ്സറിക്കൊപ്പം വിവിധയിനം കൃഷികളിലും അദ്ദേഹം കൈവച്ചി ട്ടുണ്ട്. ഏലം, തേയില, കുരുമുളക്, ജാതി, മരച്ചീനി തുടങ്ങിയവ സ്വന്ത മായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നത് അദ്ദേഹത്തിനു ഹരമാണ്.

തൈകൾ ഉൾപ്പെടെയുള്ള നടീൽവസ്തുക്കളുടെ ഗുണനിലവാരത്തിൽ തെല്ലും വിട്ടുവീഴ്ച സമ്മതിക്കാത്ത അദ്ദേഹം, കൃഷി പ്രഫഷണലാകണ മെന്ന ഉറച്ച അഭിപ്രായക്കാരനാണ്. ഇനിയുള്ള കാലത്ത് കൃഷി ശാസ്ത്രീയമാവണം, അതു വൻതോതിൽ ആകുകയും വേണം. ഒപ്പം യന്ത്രവത്കൃതവുമാകണം.-ജോർജ് ജോസഫ് നിലപാട് വ്യക്തമാക്കി.

ഗുണനിലവാരമുള്ള തൈകളുടെ ലഭ്യതക്കുറവും ശാസ്ത്രീയ കൃഷി രീതിയിലുളള അവബോധക്കുറവും സാധാരണ കർഷകരെ ചെറുതല്ലാത്ത വിധത്തിൽ ദോഷകരമായി ബാധിക്കു ന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷി ഒരു ചെയ്ഞ്ചിംഗ് പ്രോസസാണ്. റബറിന്‍റെ കാലം കഴിഞ്ഞു. റബർ നാല് ആവർത്തനകൃഷി കഴിഞ്ഞതിനാൽ ഇനി കർഷകർ മറ്റു കൃഷികളിലേക്കു തിരിയുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യ: ഡോ. ആൻസി ജോർജ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്നു. മൂന്നു മക്കളിൽ രണ്ടു പേർ എഞ്ചിനിയർമാരാണ്. ഒരാൾ മെഡിക്കൽ വിദ്യാർഥിയും.

ഫോണ്‍: 9447139679.