Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കൊക്കോ വിലക്കയറ്റത്തിന്റെ മധു...
ഡോക്ടർ അകത്തില്ല; കൃഷിയിടത്തി...
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
ആഹാരത്തിനും ആദായത്തിനും ആനന്ദ...
മലങ്കര ജലാശയത്തിന് അഴക് പകരു...
മികച്ച ആദായമുണ്ടാക്കാൻ കുരുമു...
എളുപ്പമാണ് ചെറുതേനീച്ച വളർത്ത...
തേനീച്ച വളർത്തിയാൽ സ്ട്രേബറി സ...
അലങ്കാരത്തിനും ഔഷധത്തിനും ലെമ...
Previous
Next
Karshakan
കൃഷിയിൽ വിശ്വാസം അർപ്പിച്ച് ജയിംസും ബിൻസിയും
ആത്മവിശ്വാസവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ കാർഷിക രംഗത്തും ഉയരങ്ങൾ കീഴടക്കാമെന്നു വിശ്വസിക്കുന്ന സാധാരണ കർഷകരാണ് ഇടുക്കി ജില്ലയിലെ വള്ളക്കടവ് ചക്കാലക്കൽ ജെയിംസ് ഫ്രാൻസീസും ഭാര്യ ബിൻസിയും.
സ്വന്തമായി ഭൂമിയില്ലങ്കിലും പാട്ടത്തിനെടുത്ത സ്ഥലത്ത് പച്ചക്കറികളും പഴവർഗങ്ങളും കൃഷിചെയ്തു മികച്ച വരുമാനമുണ്ടാക്കുകയാണ് ഇരുവരും. ഏലത്തോട്ടത്തിലെ പണികൾ ചെയ്തു ജീവിച്ചിരുന്ന കുടുംബം പത്ത് വർഷം മുന്പാണു പാട്ടത്തിന് സ്ഥലമെടുത്ത് പച്ചക്കറികൃഷികൾ ചെയ്തു തുടങ്ങിയത്.
വള്ളക്കടവിലെ നാലേക്കറോളം വരുന്ന ഏലത്തോട്ടത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണു പച്ചക്കറിക്കൃഷി. പൂർണമായും ജൈവരീതി. പ്രതിവർഷം മൂന്നരലക്ഷത്തോളം രൂപ പാട്ടം നൽകേണ്ട ഭൂമിയിലെ ഏലം പരിചരിച്ചു വിളവെടുത്ത് വില്പന നടത്തുകയും ചെയ്യാം.
കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും ജയിംസും കുടുംബവും അതൊന്നും കാര്യമാക്കാറില്ല. എങ്ങനെയും കൃഷിയിലൂടെ ജീവിതം മെച്ചപ്പെടുത്തണമെന്ന ചിന്ത മാത്രമേ അവർക്കുള്ളൂ. സ്വന്തമായി കുറച്ചു ഭൂമിയും അടച്ചുറപ്പുള്ള ചെറിയൊരു വീടും മാത്രമാണ് ലക്ഷ്യം.
ഹൈറേഞ്ചിന്റെ തണുത്ത അന്തരീക്ഷത്തിലെ ഉളം കാറ്റിലും ചെറു ചൂടിലും ബിൻസിഫാമിൽ വിളയുന്നതു ബ്രോക്കോളിൻ, കാബേജ്, വൈലറ്റ് കാബേജ്, ചൈനീസ് കാബേജ്, കോളിഫ്ളവർ, കുറ്റി ബീൻസ്, വള്ളി ബീൻസ്, കോവൽ, വള്ളിത്തക്കാളി, ആപ്പിൾ തക്കാളി തുടങ്ങിയവയാണ്. ഒരു വിളവെടുപ്പ് കഴിഞ്ഞാൽ വൈകാതെ അടുത്ത കൃഷി ആരംഭിക്കും.
ഒരു സ്ഥലത്ത് തുടർച്ചയായി ഒരേവിള കൃഷി ചെയ്യുന്ന രീതി ഇവർക്കില്ല. വിളകൾ മാറി മാറിയാണു ചെയ്യുന്നത്. അതിനാൽ വളർച്ചയും വിളവും കൂടുമെന്നാണ് ഇവരുടെ അഭിപ്രായം.
കൃഷിക്കു മുന്നോടിയായി നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങൾ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് കോഴിവളവും ചാണകപ്പൊടിയും അടിവളമായി നൽകി വാരങ്ങളെടുക്കും. കളകളെ നിയന്ത്രിക്കാനും ജലക്ഷാമത്തെ നേരിടാനും മൾച്ചിംഗ് ഷീറ്റ് വിരിക്കുന്നതാണ് അടുത്ത പടി. റൂട്ട് സോണിലേക്ക് വെള്ളം നേരിട്ട് എത്തിച്ച് ബാഷ്പീകരണം കുറയ്ക്കുന്നതിനു സഹായിക്കുന്ന ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം സ്ഥാപിച്ചശേഷമാണ് തൈകൾ നടുന്നത്.
ക്രമരഹിതമായിക്കിടക്കുന്ന കൃഷിയിടങ്ങളിലെ വിളകൾക്ക് ജലം എളുപ്പത്തിൽ എത്തിക്കാനും അധ്വാനഭാരം കുറയ്ക്കാനും ഡ്രിപ്പ് ഇറിഗേഷൻ സഹായകമാണ്. പ്രാരംഭ ചെലവുകൾ അല്പം കൂടുതലാണെങ്കിലും നല്ല രീതിയിൽ നോക്കിയാൽ കുറഞ്ഞത് അഞ്ച് വർഷം ഉപയോഗിക്കാം.
അധികം സൂര്യപ്രകാശമേൽക്കാതെ പൈപ്പുകൾ സംരക്ഷിച്ചാൽ പത്ത് വർഷത്തിൽ കൂടുതൽ നിലനിൽക്കും. സാധാരണ നിലയിൽ ഉത്പന്നങ്ങൾ വിറ്റ് ഒരു വർഷത്തിനുള്ളിൽ മുടക്കുമുതൽ കിട്ടുകയും ചെയ്യും. ഒഴിവുസമയങ്ങളിൽ മക്കളും കൃഷിയിടത്തിൽ സജീവമാണ്.
ശുദ്ധമായ പച്ചക്കറികൾക്ക് നല്ല ഡിമാൻഡുള്ളതിനാലാണ് ജയിംസും കുടുംബവും കീടനാശിനികളും അമിതമായ രാസവളങ്ങളും ഉപയോഗിക്കാതെ ജൈവരീതിയിൽ കൃഷി തുടരുന്നത്. ഇടനിലക്കാരില്ലാത്തതും നല്ല വില കിട്ടുന്നതിനു സഹായിക്കുന്നു.
തൈകളുടെ ഉത്പാദനവും പരിചരണവും ഗുണമേന്മയും
അത്യുത്പാദന ശേഷിയുമുള്ള വിത്തുകൾ ശേഖരിച്ചു പാകിയാണു തൈകൾ ഉത്പാദിപ്പിക്കുന്നത്. ഇതിന് ബിൻസിയുടെ അറിവുകളും പ്രത്യേക പരിചരണവുമുണ്ട്. ചെറിയൊരു നഴ്സറി തയാറാക്കിയാണ് വിത്തുകൾ പാകി മുളപ്പിക്കുന്നത്.
പ്ലാസ്റ്റിക് ട്രേകൾ അണുവിമുക്തമാക്കി പെർലൈറ്റ്-ചകിരിച്ചോർ മിശ്രിതം നിറച്ച് അതിൽ സ്യൂഡോമോണാസ് ലായനി ഒഴിച്ചു വയ്ക്കും. ഒരാഴ്ച കഴിഞ്ഞ് ഒരു സെന്റീ മീറ്റർ ആഴത്തിൽ വിത്തുകൾ പാകും. ആഴം കൂടിയാൽ വിത്തുകൾ മുളയ്ക്കാൻ കൂടുതൽ സമയമെടുക്കും.
തൈകൾ മുളച്ച് ഒരു മാസം കഴിയുന്പോൾ മുതൽ നട്ടു തുടങ്ങാം. നട്ട ശേഷം ഒരാഴ്ചത്തേയ്ക്ക് തണൽ നൽകിയാൽ തൈകൾ എളുപ്പത്തിൽ വേരു പിടിക്കും. സാധാരണഗതിയിൽ വിത്ത് പാകിയാൽ 55 ശതമാനവും മുളക്കും. തൈകൾ പറിച്ചു മാറ്റി നടുന്പോൾ അഞ്ച് ശതമാനത്തോളം നശിക്കും.
രണ്ട് സെന്റിലെ മഴമറയിൽ മുക്കാൽ മീറ്റർ വീതിയുള്ള വാരത്തിന്റെ ഒരു ചരിവിലെ വള്ളിത്തക്കാളി ഒന്നര അടി അകലത്തിലാണു നട്ടിരിക്കുന്നത്. മറ്റേ ചരുവിൽ കാബേജ്, കോളിഫ്ളവർ തുടങ്ങിയവയും. തക്കാളി വള്ളികെട്ടി മുകളിലേക്ക് കയറ്റി പടർത്തിവിട്ടിരിക്കുന്നു. ചുവട്ടിൽ കാബേജ് വളരുന്നു. രണ്ടിനും മികച്ച വിളവ്.
കുന്നിൻ ചരുവിൽ മുക്കാൽ മീറ്റർ വീതിയിൽ വാരങ്ങളെടുത്ത് അതിന്റെ നടുവിലാണ് കോളിഫ്ളവർ, കാബേജ്, ചൈനീസ് കാബേജ്, ബ്രോക്കാളി കുറ്റി ബീൻസ്, വള്ളി ബീൻസ് തുടങ്ങിയവ നട്ടിരിക്കുന്നത്. ചെടികൾ തമ്മിൽ ഒന്നരയടി അകലമുണ്ട്.
ചുവട്ടിൽ ഈർപ്പം നിലനിർത്താൻ ആവശ്യമായ നന. ആഴ്ചയിൽ ഒരു പ്രാവശ്യം മിതമായ രീതിയിൽ വളം ലായനിയായി ചുവട്ടിലൊഴിച്ചു കൊടുക്കും. വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ജൈവവളം എന്നിവ മാറിമാറി വെള്ളത്തിൽ ലയിച്ചാണ് നൽകുന്നത്.
വളർച്ച കുറവുള്ളതിന് അല്പം കൂടുതൽ വളം നൽകും. കീടങ്ങളെ കണ്ടാൽ ഉടൻ നശിപ്പിക്കും. സ്വന്തമായി ഉണ്ടാക്കുന്ന ജീവകീടനാശികളാണ് അതിന് ഉപയോഗിക്കുന്നത്.
വിളവെടുപ്പ്
ശീതകാല പച്ചക്കറികൾക്ക് 50 ശതമാനത്തിലേറെ സൂര്യപ്രകാശം അത്യാവശ്യമാണ്. ഹ്രസ്വകാല വിളകളായ ഇവ നട്ട് ഒന്നര മാസം കഴിയുന്നതോടെ പൂവിട്ടു തുടങ്ങും. രണ്ടര മാസം കഴിഞ്ഞാൽ വിളവെടുക്കാം. നന്നായി പരിചരിക്കുന്ന കൃഷിയിടങ്ങളിൽ മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പ് തീരും.
അര കിലോ മുതൽ ഒന്നരകിലോവരെ തൂക്കമുള്ള കായ്കളാണ് ലഭിക്കുന്നത്. ഒന്നര കിലോയക്കു മുകളിൽ തുക്ക മുള്ളതും ലഭിക്കാറുണ്ട്. വില അല്പം കൂടുതലാണെങ്കിലും ഗുണവും രുചിയും അറിഞ്ഞവർ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. പലപ്പോഴും ആവശ്യാനുസരണം നൽകാൻ കഴിയാറുമില്ല. തക്കാളി, കുറ്റി ബീൻസ് തുടങ്ങിയവയും ഇതേരീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതോടൊപ്പം ഓക്ടോബർ, നവംബർ മാസങ്ങളിൽ സ്ട്രോബറിയും കൃഷി ചെയ്യുന്നുണ്ട്.
ഇതിനൊപ്പം നാല് കൂടുകളിലായി അഞ്ഞൂറ് കാടകളെയും വളർത്തുന്നു. തേനീച്ചകളുമുണ്ട്. മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കി അധിക വരുമാനവും നേടുന്നു. കൂടുതലുള്ള പച്ചക്കറികൾ കാഞ്ഞിരപ്പിള്ളി, മുണ്ടക്കയം മാർക്കറ്റുകളിൽ എത്തിച്ചാണ് വിൽക്കുന്നത്. ശീതകാലവിളകൾക്ക് അന്പത് രൂപയിൽ കുറയാത്ത വില കിലോയ്ക്കു ലഭിക്കും. ബീൻസിന് 80 രൂപ കിട്ടും. മൂന്നു രൂപയ്ക്കാണു കാടമുട്ട വിൽക്കുന്നത്.
ഫോണ്: 99475 05404
നെല്ലി ചെങ്ങമനാട്
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പ
ഈ അഭിഭാഷകന് കൃഷി ജീവനാണ്
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യ
വിധുവിന്റെ സ്വന്തം പറുദീസ
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട
ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കെ
ഗാകിന്റെ തണലിൽ ജോജോ
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന
ചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ
അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിനനുസരിച്ചു
Latest News
പുൽപ്പള്ളി വായ്പാത്തട്ടിപ്പ്; കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി
വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് വർധിക്കും; സർചാർജുമായി കെഎസ്ഇബി
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാൽപ്പെട്ടിയിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ
മരുന്ന് സംഭരണശാല തീപിടിത്തം; കോവിഡ് കാലത്ത് വാങ്ങിയവയൊന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി
Latest News
പുൽപ്പള്ളി വായ്പാത്തട്ടിപ്പ്; കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തലമുടി നീട്ടിവളർത്തിയ ആൺകുട്ടിക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി
വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് വർധിക്കും; സർചാർജുമായി കെഎസ്ഇബി
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാൽപ്പെട്ടിയിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ
മരുന്ന് സംഭരണശാല തീപിടിത്തം; കോവിഡ് കാലത്ത് വാങ്ങിയവയൊന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top