Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
Previous
Next
Karshakan
യാത്രപോകാം നാട്ടുനന്മയിലേക്ക്
പച്ചപുതച്ച പാലക്കാടൻ വയലേലകളുടെ നടുവിലൂടെ ഇഴയുന്ന പാന്പുകണക്കേ നീളുന്ന റോഡുകൾ. പാലക്കാട് നഗരത്തിൽ നിന്ന് ഈ വഴികളിലൂടെ എട്ടു കിലോമീറ്റർ താണ്ടിയാൽ പള്ളത്തേരിയിലെത്താം. ഇവിടത്തെ മാരുതി ഗാർഡൻ എന്ന വീടും പരിസരവും നമ്മെ നയിക്കുന്നത് ജൈവകൃഷി കാഴ്ചകളിലേക്കാണ്. പ്രകൃതിയിലേക്കൊരു തിരിച്ചുപോക്ക് ഇഷ്ടപ്പെടുന്നവരെ സ്വാഗതം ചെയ്ത് ഇവിടെ ഭുവനേശ്വരിയുണ്ടാകും.
ആശ്രമപ്രതീതിയുണർത്തുന്ന വീടും പരിസരവും സമ്മാനിക്കുന്നത് പ്രശാന്തതയാണ്. 24 ഏക്കറിലെ ഈ വീട്ടുപരിസരവും തൊടികളും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടാൽ മതിവരാത്ത ദൃശ്യങ്ങളിലേക്കും. കാർഷികകാഴ്ചകൾ കണ്ട് ഇവിടെ രാപാർക്കാം. തൊടിയിലെ വിഭവങ്ങൾ കൊണ്ടൊരുക്കുന്ന ഭക്ഷണത്തിലെ നന്മനുകരാം. വീടിനു സമീപത്തുതന്നെയുണ്ട് ഇതിനുള്ള ചെറു ഭവനങ്ങൾ.
പ്രധാന ഗേറ്റിനിരുവശവും അതിഥികളെ സ്വാഗതം ചെയ്യുന്നത് നല്ല ചുവപ്പു മാങ്ങയുമായി മല്ലിക മാവുകളാണ്. അതിസാന്ദ്രത രീതിയിലാണ് ഇവിടത്തെ മാവ്, പ്ലാവ് കൃഷികൾ. സാധാരണ നൽകുന്നതിലും ഇടയകലം കുറച്ച് കൃഷിചെയ്യുന്ന രീതിയാണ് അതിസാന്ദ്രത(ഹൈ ഡെൻസിറ്റി)കൃഷി. ബംഗനപ്പള്ളി, സിന്ദൂരം, മല്ലിക, അൽഫോണ്‍സാ, കാലപ്പാടി, പ്രീയൂർ തുടങ്ങിയ മാവുകളുടെ സമൃദ്ധിയാണിവിടെ. പാലക്കാട് പൊതുവേ നല്ല ചൂടാണെങ്കിലും ഇവിടത്തെ മരങ്ങളൊരുക്കുന്ന തണലും തണുപ്പും ഒന്നനുഭവിക്കേണ്ടതാണ്.
ഒരേക്കറിൽ വീടിനു സമീപത്തു തന്നെയാണ് മാവുകളുടെ അതിസാന്ദ്രത കൃഷി. കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ചെറുചില്ലകൾ വിടർത്തിയാണ് മാവുകളുടെ നിൽപ്. മാന്തോപ്പു നൽകുന്ന സുഖശീതളിമയിലൂടെയുള്ള നടത്തം ഒന്നനുഭവിക്കേണ്ടതു തന്നെ. ഇതിനടുത്തു തന്നെയായി തലയുയർത്തി കായ്ച്ചു നിൽക്കുകയാണ് 42 വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ.
ഇതിനിടയിലായി ചക്കയിൽ പശ കുറവുള്ള ഗംലസ് എന്നയിനവുമുണ്ട്. എട്ടടി അകലത്തിൽ നട്ടിരിക്കുന്ന പ്ലാവിൻ തടങ്ങളിൽ ഇടവിളയായി മഞ്ഞളുമുണ്ട്. കന്നി മാസത്തിൽ ഇടിച്ചക്ക കഴിച്ചാൽ ആവർഷം പനിയുണ്ടാകില്ലെന്നാണ് വിശ്വാസമെന്ന് ഭുവനേശ്വരി പറയുന്നു. ഡ്രിപ്പ് ഇറിഗേഷൻ (തുള്ളി നന) സംവിധാനത്തിലൂടെയാണ് ജലസേചനം. ഇവയുടെ ചുവട്ടിലെ മണ്ണിരയുടെ സാന്നിധ്യം മണ്ണിലെ കുരുപ്പൻ കണ്ടാലറിയാം.
പഴങ്ങളുടെ പറുദീസ
വീടിനു സമീപത്തായി പഴങ്ങളുടെ പറുദീസയാണ്. റംബൂട്ടാൻ, അവക്കാഡോ, ബറാബ, ഞാവൽ, പിസ, മിറക്കിൾ ഫ്രൂട്ട്, സപ്പോർട്ട, ഓറഞ്ച്, പേര എന്നിവയൊക്കെ കണ്ടും, ഇവയുടെ പഴങ്ങൾ പറിച്ചു തിന്നുകൊണ്ടുമുള്ള നടത്തം നൽകുന്ന ആനന്ദം ഒന്നു വേറെ തന്നെ.
പച്ചപുതച്ച നെൽപ്പാടങ്ങൾ
വീടുനിൽക്കുന്ന പൊക്കപ്രദേശത്തു നിന്ന് അൽപമിറങ്ങിയാൽപിന്നെ വയലേലകളൊരുക്കുന്ന ഹരിതാഭയാണ്. ഇങ്ങോട്ടുള്ള യാത്രക്കിടയിൽ കോഴി, മണിത്താറാവ്, പ്രാവ് തുടങ്ങിയവയൊക്കെ നമ്മെ നോക്കിനിൽപുണ്ടാകും. നെൽവയലുകൾക്കു നടുവിലെ പാതകളിലൂടെ നടക്കുന്പോൾ മനസ് അറിയാതെ നാട്ടു ന·യിലേക്ക് വഴുതി വീഴുന്ന അനുഭവം.
നടന്നു വിഷമിച്ചവർക്ക് ഇരിക്കാൻ പാടവരന്പിലെ ആൽച്ചുവട്ടിൽ ഓലകൊണ്ടൊരുക്കിയ ചെറിയകുടിൽ. ഇനി ഒന്ന് ഉൗഞ്ഞാലാടണമെന്നാണെങ്കിൽ ആലിൽ ഉൗഞ്ഞാൽ റെഡി. പാടങ്ങളിൽ പണിക്കെത്തുന്നവർ വിശ്രമിക്കുന്നതും ഉൗണു കഴിക്കുന്നതുമൊക്കെ പാടവരന്പിലെ ഈ കുടിലിലാണ്.
ഭാഗ്യമുണ്ടെങ്കിൽ വൈകുന്നേരങ്ങളിൽ ഇവിടെ മയിലുകളുടെ വിളയാട്ടവും കാണാം. ശ്രേയസ്, എഎസ്റ്റി ഇനം നെല്ലുകളാണ് കൃഷിചെയ്യുന്നത്. 110 ദിവസം മൂപ്പുള്ള നെല്ലിനങ്ങളാണിവ. ഇഡലിക്കൊക്കെ അരയ്ക്കാൻ നല്ലതാണ് എഎസ്റ്റി എന്നയിനം. പത്തേക്കറിലാണ് ഇവ രണ്ടും കൃഷി ചെയ്യുന്നത്. പാടവരന്പിലും തൊടിയിലുമായി 250 തെങ്ങുകൾ തലവിരിച്ചു നിൽക്കുന്നു. കവുങ്ങുകളും ഇവയ്ക്ക് കൂട്ടായുണ്ട്. പച്ചക്കറി നഴ്സറിയിലൂടെ നല്ല തൈകളും വാങ്ങാം.
ഗീർ, വെച്ചൂർ തുടങ്ങി അഞ്ചു നാടൻ പശുക്കളുടെ ചാണകവും മൂത്രവുമൊക്കെ ഉപയോഗിച്ചു നിർമിക്കുന്ന പഞ്ചഗവ്യമാണ് പ്രധാന വളം. ഇതിലുമുണ്ടൊരു ഭുവനേശ്വരി സ്പർശം. പഴവും ശീമക്കൊന്നയിലയുമൊക്കെചേർത്ത് പന്ത്രണ്ടു ദിവസം വച്ചു തയാറാക്കുന്നതാണിത്. ജൈവരീതിയിൽ വിളയിച്ച ഉത്പന്നങ്ങൾക്ക് വില കൂടുതലായതിനാൽ ആവശ്യക്കാരുണ്ടാകുമോ എന്നചോദ്യത്തിന് ഇവിടെ ഉണ്ടാകുന്നത് വാങ്ങിക്കാൻ ക്യൂ ആണെന്നായിരുന്നു ഭൂവനേശ്വരിയുടെ മറുപടി.
ഇങ്ങനെ വിപണിയുണ്ടായതിനു പിന്നിൽ മൃഗസംരക്ഷണ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. ശുദ്ധോധനന്റെ പങ്ക് എടുത്തു പറയേണ്ടതാണ്. കാർസർ രോഗവിദഗ്ധനായ ഡോ. പി.വി. ഗംഗാധരനോട് ഭുവനേശ്വരിയുടെ ജൈവകൃഷിയെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിനു വലിയ താത്പര്യമായി. കൃഷിയിടം സന്ദർശിച്ച ഡോ. ഗംഗാധരൻ വഴി എറണാകുളത്തെ പ്രമുഖ കാൻസർ ചികിത്സകരും ഇവിടെത്തി. മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്ത കാർസർ ബാധിതരും മറ്റു മാരകരോഗങ്ങളുള്ളവരും ഇവർവഴി ഭുവനേശ്വരിയുടെ ജൈവ ഉത്പന്നങ്ങൾ തേടിയെത്തി.
കളച്ചെടികളുപയോഗിച്ചുണ്ടാക്കുന്ന കീടനാശിനി
പറന്പിൽ ധാരാളമുള്ള നാറ്റപ്പൂച്ചെടി, ഒടിച്ചുകുത്തി, നിത്യകല്യാണി, മല്ലിക തുടങ്ങി 13 ഇനം ചെടികൾ ഉരലിൽ ചതച്ച് കലത്തിലാക്കി മണ്ണിൽ കുഴിച്ചിട്ട ശേഷം അരിച്ചെടുക്കുന്ന ലായനിയാണ് പ്രധാന കീടനാശിനിയായി ഉപയോഗിക്കുന്നത്. രണ്ടു ബോർവെല്ലുകളൊരുക്കുന്ന ജലസമൃദ്ധിയാണ് പറന്പിലെ ഹരിതാഭയ്ക്കു പിന്നിൽ. ന്ധമാനവ് പ്ലാന്റേഷൻ’ എന്ന ഇവരുടെ പുരയിടത്തിലെ പാടങ്ങളിൽ കട്ല, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നു.
ഇതിനു സമീപമുള്ള മരങ്ങളിലെ ഏറുമാടങ്ങളിലിരുന്ന് പ്ലാന്റേഷനിലെ കാഴ്ചകൾ ആസ്വദിക്കുകയുമാകാം. രണ്ടു നെല്ലും ഒരു എള്ളും എന്ന രീതിയിലാണ് ഇവിടത്തെ കൃഷി ക്രമീകരണം. എള്ളിൽ നിന്ന് എള്ളെണ്ണ, എള്ളുണ്ട, ഹൽവ എന്നിവയുമൊക്കെ ഉണ്ടാക്കുന്നു. ഉത്പന്നങ്ങൾ എല്ലാം മൂല്യവർധന വരുത്തിയാണ് വിൽക്കുന്നത്. കൃഷിയെക്കുറിച്ചും മൂല്യവർധനയെക്കുറിച്ചുമൊക്കെ അറിയാനാഗ്രഹിക്കുന്നവർക്ക് ഇവിടെത്താം. കൃഷിയിടത്തിൽ അവധിക്കാലം ചെലവഴിക്കാനാഗ്രഹിക്കുന്നവരെയും ഭുവനേശ്വരിയുടെ കൃഷിയിടം നിരാശപ്പെടുത്തില്ല. ഫോണ്‍: ഭുവനേശ്വരി- 9946718866.
ടോം ജോർജ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
Latest News
സർക്കാർ വാർഷികം: 1300 കേന്ദ്രങ്ങളിൽ ഇന്നു യുഡിഎഫ് ധർണ
റഷ്യയുടെ ഇറാക്ക് അധിനിവേശം; നാക്കു പിഴച്ച് ജോർജ് ബുഷ്
സൗദിയിൽ 616 കോവിഡ് കേസുകൾ കൂടി; 545 പേർക്ക് രോഗമുക്തി
ചെൽസിയെ സമനിലയിൽ തളച്ച് ലീസ്റ്റർ സിറ്റി
ഉറങ്ങുകയായിരുന്ന അഞ്ചുപേർ ട്രക്ക് കയറി മരിച്ചു
Latest News
സർക്കാർ വാർഷികം: 1300 കേന്ദ്രങ്ങളിൽ ഇന്നു യുഡിഎഫ് ധർണ
റഷ്യയുടെ ഇറാക്ക് അധിനിവേശം; നാക്കു പിഴച്ച് ജോർജ് ബുഷ്
സൗദിയിൽ 616 കോവിഡ് കേസുകൾ കൂടി; 545 പേർക്ക് രോഗമുക്തി
ചെൽസിയെ സമനിലയിൽ തളച്ച് ലീസ്റ്റർ സിറ്റി
ഉറങ്ങുകയായിരുന്ന അഞ്ചുപേർ ട്രക്ക് കയറി മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top