Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
പാലാക്കാര്‍ക്ക് ഇനി തണ്ണീര്മത്...
Previous
Next
Karshakan
ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം
Friday, January 21, 2022 3:59 PM IST
തിക്കും തിരക്കുമുള്ള നഗരജീവിതത്തിൽ നിന്നൊരു താത്കാലികമോചനം... മാനസിക സമ്മർദവും ഉത്കണ്ഠയും മാറ്റിവയ്ക്കാൻ ഒരിടം. മുന്നിൽ തുറക്കുന്നതു വിസ്തൃതവിശാലമായ ഒരു കൃഷിയിടത്തിന്റെ വാതായനങ്ങൾ... വിസ്മയിപ്പിക്കുന്ന ജീവൽ ദൃശ്യങ്ങൾ... മനം മയക്കുന്ന വർണക്കാഴ്ചകൾ... കൃത്രിമത്വം തൊട്ടു തീണ്ടാത്ത പരിസരങ്ങൾ...
നിറവിളവിന്റെ സമൃദ്ധിയിൽ തലകുന്പിടുന്ന ഫലവൃക്ഷങ്ങൾ... വർണഭംഗിയും വശ്യസുഗന്ധവും വാരിവിതറുന്ന പൂച്ചെടികളും വള്ളിച്ചെടികളും... പോഷകക്കരുത്തിന്റെ പര്യായമായ വിവിധയിനം കായ്കനികൾ നിറഞ്ഞു വളരുന്ന പച്ചക്കറിത്തോട്ടം... ഹരിതസമൃദ്ധിയുടെ നിഴൽ പറ്റി നടക്കുന്പോൾ ഡയറി ഫാമായി പശുക്കളും ആടുകളും മുയലുകളും. കൗതുകം പകരാൻ കുതിരയും ഓട്ടകവും വരെ ഒരു വശത്ത്. മറുവശത്ത് വളർത്തുപക്ഷികളുടെയും അലങ്കാരപ്പക്ഷികളുടെയും വായ്ത്താരി.. അപ്പുറത്ത് വിവിധതരം മീനുകൾ നിറഞ്ഞ മീൻകുളം...
പൂക്കളുടെ ഭംഗി ആസ്വദിക്കാം. തൊട്ടടുത്തു നിന്ന് അവയുടെ സുഗന്ധം നുകരാം. നിറയെ കായ്ച്ചു നിൽക്കുന്ന റംബൂട്ടാനും ഡ്രാഗണ്‍ ഫ്രൂട്ടും മിറക്കിൽ ഫ്രൂട്ടും പപ്പായയും സപ്പോട്ടയും ഒക്കെ പറിക്കാം. ഇഷ്ടമുള്ള പച്ചക്കറികൾ ഇറുത്തെടുക്കാം. ചൂട്ടയിട്ട് മീൻ പിടിക്കാം; നാവിനിണങ്ങും നാടൻ ഭക്ഷണം ആസ്വദിക്കാം.
നമ്മുടെ കൃഷിയിടങ്ങളുടെ മുഖഛായ മാറുകയാണ്. മാനസികോല്ലാസവും മനഃശാന്തിയും തേടി അവിടങ്ങളിലേക്ക് എത്തുന്നവർ നാൾക്കുനാൾ പെരുകുന്നു. കൃഷിയും വിനോദസഞ്ചാരവും സമന്വയിക്കുന്ന ഫാം ടൂറിസത്തിന്റെ സവിശേഷതകളാണവ- പുതിയതെങ്കിലും കേരളത്തിൽ നിരവധി കർഷകർ കൃഷിയിട ടൂറിസത്തിലേക്കു ചുവടുവയ്ക്കാൻ തുടങ്ങിയിരിക്കുന്നു; കോവിഡ് മഹാവ്യാധി ഏല്പിച്ച ആഘാതത്തിനുശേഷം ഇതു വളരെ കൂടിയിട്ടുമുണ്ട്.
ഭക്ഷണം കഥപറയുന്പോൾ
Food is powerful story teller എന്നാണു ചൊല്ല്. ഭക്ഷണം ശക്തനായ കഥാകാരൻ എന്ന അർഥത്തിലാണ് ആ പ്രയോഗമുണ്ടായത്. വാക്കുകൾ കൊണ്ടുമാത്രം നേടാൻ കഴിയാത്ത ഒരു സിദ്ധി ഭക്ഷണത്തിനുണ്ട്. വിവിധ സംസ്കാരങ്ങളെയും വ്യത്യസ്ഥരായ വ്യക്തികളെയും ബന്ധിപ്പിക്കാനുള്ള കഴിവാണിത്. സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങളോടൊപ്പം വർണാഭമായ ദൃശ്യങ്ങളുടെ നേരനുഭവം കൂടെയാകുന്പോൾ സന്ദർശകർക്ക് അതു പുതുമയാകും. കൃഷിയും വിനോദസഞ്ചാരവും സമന്വയിക്കുന്പോൾ യാഥാർഥ്യമാകുന്നതും ഇതു തന്നെ. ടൂറിസം വ്യവസായത്തിലെ അതിവേഗം വളരുന്ന ഒരു ഉപവിഭാഗമായി ഇന്ന് അഗ്രി ടൂറിസം അഥവാ ഫാം ടൂറിസം മാറിയിരിക്കുന്നു.
നമ്മുടെ നാട്ടിൽ ഫാം ടൂറിസം എന്ന ആശയം താരതമ്യേന പുതിയതെങ്കിലും. 1970 കളിലും 80 കളിലും ഇറ്റലിയിൽ ഫാം ടൂറിസം പ്രചാരം നേടിയിരുന്നു. ഇറ്റാലിയൻ ഭാഷയിൽ അഗ്രിട ൂറിസ്മോ എന്നാണ് ഇതറിയപ്പെടുന്നത്; കൃഷിയിടങ്ങളിലെ വാസം അഥവാ ഫാം സ്റ്റേ എന്നാണിതിനത്ഥം. 1950 കളിൽ തുടങ്ങി ഏതാണ്ട് 1970 കൾ വരെ ഇറ്റലിയിൽ ചെറുകിട കൃഷിയിടങ്ങളെല്ലാം ആദായം കുറഞ്ഞ് നഷ്ടത്തിലേക്കു കൂപ്പുകൂത്തുകയും പല കർഷകരും കൃഷി ഉപേക്ഷിച്ചു വൻനഗരങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. എങ്കിലും ഇറ്റാലിയൻ ജനത പൊതുവെ കൃഷി പാരന്പര്യവും കൃഷിയിടങ്ങളും ഏറെ മതിക്കുകയും സ്നേഹിക്കുകയും ചെയ്തു. പ്രത്യേകിച്ചു പാൽക്കട്ടി, വീഞ്ഞ്, ഒലീവ് തുടങ്ങിയവയുടെ ചെറുകിട ഉത്പാദനത്തിൽ.
1985 ആയപ്പോഴേക്കും ഇറ്റാലിയൻ നിയമനിർമാതാക്കൾ അഗ്രി ടൂറിസ്മോയ്ക്കു നിയമസാധുത നൽകുമാറ് നിർവചനം നൽകി; ഇതുപ്രകാരം നേരത്തെ കൃഷി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എസ്റ്റേറ്റുകൾക്കും ഗ്രാമീണ മന്ദിരങ്ങൾക്കും പുനരുദ്ധാരണത്തിനും നവീകരണത്തിനും സാന്പത്തിക സഹായം അനുവദിക്കുകയും ചെയ്തു. ഇതിൽ പലതും അവധിക്കാല വസതികളാക്കി അവിടെ ഇംഗ്ലീഷ്/അമേരിക്കൻ മാതൃകയിലുള്ള കിടപ്പുമുറികളും പ്രാതലും ഒക്കെ തയാറാക്കി.
ഇതു ചെറുകിട കർഷകർക്ക് അധിക വരുമാനമാർഗമായി. അവധിക്കാലം ചെലവിടാൻ വരുന്നവരും ഗ്രാമീണ ജീവിതത്തിന്റെ പ്രത്യേകതകൾ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരും ഈ വസതികളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തിച്ചേർന്നു. പ്രാദേശികമായി വളരുകയും ശേഖരിക്കുകയും ചെയ്യുന്ന കാർഷികോത്പന്നങ്ങളിൽ നിന്നാണ് ഇവിടെ ഭക്ഷണം അധികവും തയാറാക്കിയിരുന്നത്. കൂടാതെ അതിഥികൾക്ക് കൃഷിയിടങ്ങളിലെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പച്ചക്കറികളും പഴങ്ങളും വിളവെടുക്കാനും പശുവിനെ കറക്കാനുമെല്ലാം അവസരം ലഭിച്ചു.
നേരത്തെ കൃഷിയിടങ്ങൾ വിട്ടൊഴിഞ്ഞുപോയ പലരും വീണ്ടും കാർഷികമേഖലയിലേക്ക് വരാനും കൃഷിയിടങ്ങൾ വിളഭൂമികൾ എന്നതിനൊപ്പം ഉത്തമ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുമുള്ള ശ്രമമായി പിന്നെ. പ്രത്യേകിച്ച് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്നടിഞ്ഞ ഇറ്റലിലയിലെ ഗ്രാമീണ ജനതയ്ക്ക് പുതുജീവനും പുത്തൻ പ്രതീക്ഷകളും നൽകാൻ അഗ്രി ടൂറിസ്മോ എന്ന ഫാം ടുറിസത്തിന് കഴിഞ്ഞു. ഇന്നിപ്പോൾ വളരെ വിപുലവും വൈവിധ്യ പൂർണവുമാണ് ഇറ്റലിയിലെ കൃഷിയിട വിനോദസഞ്ചാരമേഖല. ഇറ്റലിയിൽ മാത്രമല്ല, ഇംഗ്ലണ്ടിൽ കൃഷിത്തോട്ടങ്ങളിൽ 20 ശതമാനവും ഫാം ടൂറിസ കേന്ദ്രങ്ങളാണ്. ആഗോളതലത്തിൽ തന്നെ തയ്വാൻ, ടസ്കനി, മല്ലോർക്ക, ബ്രസീൽ, ഹവായ്, ഗ്രനേഡ, കാലിഫോർണിയ, ഫിലിപ്പീൻസ് എന്നിവയാണ് അഗ്രിടൂറിസത്തിന് പേരെടുത്ത രാജ്യങ്ങൾ.
ഫാം ടൂറിസവും ഇന്ത്യയും
ഇന്ത്യൻ സന്പദ്ഘടനയുടെ അടിസ്ഥാന ശിലയാണു കൃഷി. ജനതയുടെ 85 ശതമാനവും കൃഷിയും കൃഷിയനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടാണ് ഉപജീവനം കഴിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ആഭ്യന്തര വളർച്ചാനിരക്ക്) 26ജ്% കൃഷിയുടെ സംഭാവനയാണ്. രാജ്യത്തെയാകെ ഉൗട്ടുന്ന 20 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലെ 6 ലക്ഷത്തിൽപരം ഗ്രാമങ്ങളിൽ നിന്നാണ്. കാർഷിക വൃത്തി ഇന്ത്യയെ സംബന്ധിച്ച് ഒരു ഉപജീവനമാർഗമോ തൊഴിലോ മാത്രമല്ല; തലമുറകളായി വേരോട്ടമുള്ള ദൃഢമായ ഒരു സംസ്കാരം തന്നെയാണ്. അതുകൊണ്ടുതന്നെ കാർഷിക മേഖല നവീകരിക്കാൻ കിട്ടുന്ന ഒരു സന്ദർഭവും കർഷകജനത പാഴാക്കാറില്ല.
അതു നൂതന വിളകളുടെയോ കൃഷി രീതികളുടെയോ സംരംഭങ്ങളുടെയോ കാര്യമായാലും വ്യത്യാസമില്ല. ഫാം ടൂറിസം എന്ന നൂതല കാർഷിക സംരംഭം ഇന്ത്യയിലെ കാർഷിക രംഗത്ത് പ്രസക്തമാകുന്നതും ഇതുകൊണ്ടാണ്. ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോയവരും വിദേശികളുമെല്ലാം ഫാം ടൂറിസം എന്ന കൃഷിയിടസന്ദർശനത്തിന്റെ ആരാധകരായി മാറിയിരിക്കുന്നു. ഉത്സവഛായയുള്ള ഇന്ത്യയുടെ വിളവെടുപ്പുവേളകളും മഴക്കാലവും ഒക്കെ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. സ്വദേശികളായ പ്രവാസികൾക്ക് ഗൃഹാതുര അനുഭവങ്ങളാണ് ഫാം ടൂറിസം നൽകുന്നതെങ്കിൽ വിദേശികളായ സന്ദർശകർക്ക് സംസ്കാര വൈവിധ്യത്തിന്റെ മകുടോദാഹരണങ്ങളായ ഗ്രാമീണ ജനതയുമായി അടുത്തിടപഴകാനും അവരുടെ ജീവിത രീകികൾ കണ്ടറിയാനും വിവിധതരം കാർഷിക പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും അവസരമുണ്ടാകുന്നു.
ഇന്ത്യയിൽ അഗ്രിടൂറിസം അത്രത്തോളം വികസിതമായിട്ടുണ്ട് എന്നു പറയാൻ കഴിയില്ല. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഇത് കുറേയെങ്കിലും പുരോഗമിച്ചിട്ടുള്ളത്. കർണാടക, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ഫാം ടൂറിസം ഒരു സംരംഭം എന്ന നിലയ്ക്ക് സാവധാന വളർച്ച നേടിയുണ്ട്.
പൂനയിൽ ബരാമതി എന്ന ഗ്രാമത്തിലെ പ്രമുഖ കർഷകപ്രതിഭയായ പാണ്ഡുരംഗ് തവാരെയാണ് ഇന്ത്യയിൽ ഫാം ടൂറിസത്തിന്റെ ഉപജ്ഞാതാവായി അറയിപ്പെടുന്നത്. ബരാമതിയിലെ സംഘാവി എന്ന വിദൂരഗ്രാമത്തിൽ ഒരു കർഷകകുടുംബത്തിൽ പിറന്ന താവരെ കൃഷിയിടങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ആക്കുന്നതിന്റെ പ്രയോഗിക സാധ്യതകൾ ആദ്യം തിരിച്ചറിഞ്ഞു. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ കൃഷിയിടത്തിൽ നിന്ന് കർഷകന് കാര്യമായ വരുമാനം ലഭിക്കുകയുള്ളു. എന്നാൽ ചെലവുകളാകട്ടെ എല്ലാ ആഴ്ചയും വേണ്ടിവരുകയും ചെയ്യും.
ഇവിടെയാണ് കൃഷിയിടം ഒരു സുസ്ഥിരവരുമാന കേന്ദ്രമാക്കേണ്ടതിന്റെ പ്രസക്തി. ഇതുസംബന്ധിച്ച് തവാരെ രണ്ടു വർഷത്തോളം നിരന്തര പഠനങ്ങളും ഗവേഷണവും നടത്തിയശേഷമാണ് കൃഷിയും വിനോദസഞ്ചാരവും സംയോജിപ്പിക്കുവാനുള്ള പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലായിരുന്നു ഇതിന്റെ പ്രാഥമികപ്രവർത്തനങ്ങൾ. ഇന്നിപ്പോൾ ഫാം ടൂറിസം വികസിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഗ്രി ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന കന്പനിക്ക് തുടക്കം കുറിക്കാനും താവരെക്കായി. 2005ലാണ് ഇതു തുടങ്ങിയത്. നാഷണൽ ഇന്നവേറ്റീവ് ഫാർമർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ തവാരെ ഇന്നും കർമനിരതനാണ്.
ഇത് യൂറോപ്പല്ല, കേരളം
അയ്യായിരം അടി ഉയരത്തിൽ മലനിരകളിൽ കുളിരു പെയ്യുന്ന പ്രഭാതവേളകളിൽ നിറവിളവുമായി നിൽക്കുന്ന ആപ്പിൾ മരങ്ങൾക്കരികിലൂടെ, ഓറഞ്ച് തോട്ടത്തിലൂടെ ഒന്നു നടക്കാൻ ആരാണിഷ്ടപ്പെടാത്തത്. ഈ ഇഷ്ടം സാധിക്കാൻ വൻതുക മുടക്കി യൂറോപ്പ്പോലുള്ള വിദേശരാജ്യങ്ങളിലേക്ക് ഇനി പോകണമെന്നില്ല; നമ്മുടെ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലേക്കെത്തിയാൽമതി, കേരളത്തിൽ വിദേശസമാനമായ കാഴ്ചകൾ പകർന്ന് ഫാം ടൂറിസത്തിന് ഏറ്റവും ഉചിതമായ സ്ഥലമാണിവിടം. മുസംബി, സ്ട്രോബറി, നീല പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പേരക്ക, നാരങ്ങഎന്നിവക്കു പുറമെ കാബേജും കോളിഫ്ളവറും ബട്ടർബീൻസും ഒക്കെ നിറഞ്ഞു വളരുന്ന പച്ചക്കറിപ്പാടങ്ങൾ വേറെ. വർഷം മുഴുവൻ സുന്ദരമായ കാലാവസ്ഥ.
താമസസൗകര്യം, കൃഷിയിടസന്ദർശനം, കാർഷികോല്പന്നങ്ങൾ വാങ്ങാനുള്ള സംവിധാനം, കൃഷി നേരിട്ടനുഭവിച്ചറിയാനുള്ള സംവിധാനം എന്നിവയാണ് ഫാം ടൂറിസത്തിന്റെ അടിസ്ഥാനഘട്ടങ്ങൾ. ഇടുക്കി, വയനാട്, പാലക്കാട്, കുട്ടനാട്, പനത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെല്ലാം ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളത്.
കൃഷിയെ വിനോദസഞ്ചാര മേഖലയുമായി കൂട്ടിയിണക്കി കർഷകർക്ക് വരുമാനം ഉറപ്പാക്കുന്ന കേരള അഗ്രിടൂറിസം നെറ്റ് വർക്ക് പദ്ധതിക്ക് ഈയിടെ തുടക്കം കുറിച്ചിട്ടുണ്ട്. 500 ഫാം ടൂറിസം യൂണിറ്റുകളും വീട്ടുവളപ്പിലെ 5000 സംയോജിത കൃഷിയുണിറ്റുകളും ഈ നെറ്റ് വർക്കിലേക്ക് സംയോജിപ്പിച്ച് സജ്ജമാക്കുകയാണ് ലക്ഷ്യം.
കാലാനുസൃതമായ മാറ്റം
കേരളത്തിൽ ഏറ്റവുമധികം സ്ഥലത്ത് കൃഷിത്തോട്ടമുള്ളത് കൃഷിവകുപ്പിന്റെയും കാർഷികസർവകലാശാലയുടെയും പക്കലാണ്. കൃഷിവകുപ്പിനു മാത്രം 64 ഫാമുകളുണ്ട്. ഇതു കൂടാതെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളും വിപുലമായ വിസ്തൃതിയുള്ള ഫാമുകൾ സംരക്ഷിക്കുന്നു. ഇതുപോലെ തന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളും കേരള വെറ്ററിനറി സർവകലാശാലയുടെ ഗവേഷണഫാമുകളും. ഇതിൽ പല ഫാമുകളും തങ്ങളുടെ പരിമിതമായ പ്രവർത്തനം മറികടന്ന് ഫാം ടൂറിസം കേന്ദ്രങ്ങളാക്കാൻ തയാറെടുപ്പുകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്.
ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ഫാമുകൾക്ക് ഈ രംഗത്ത് പ്രത്യേക പ്രസക്തിയുണ്ട്. കണ്ണൂർ ജില്ലയിലെ ആറളം ഫാം, തളിപ്പറന്പിനടുത്ത് കരിന്പത്തെ ജില്ലാകൃഷിത്തോട്ടം, കോഴിക്കോട് ജില്ലയിൽ പെരുവണ്ണാമൂഴി അണക്കെട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന കൂതാളി ജില്ല കൃഷിത്തോട്ടം, സീതാർക്കുണ്ട്, നെല്ലിക്കോട്ട, തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങൾക്ക് സമീപസ്ഥമായ പാലക്കാട് നെല്ലിയാന്പതിയിലെ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; എറണാകുളത്തെ നേര്യമംഗലം കൃഷിത്തോട്ടം; ഇടുക്കി ജില്ലയിലെ ഫാം ടൂറിസം സെന്റർ, വണ്ടിപ്പെരിയാർ എന്ന് ഇപ്പോൾ തന്നെ പേരെടുത്ത സ്റ്റേറ്റ് വെജിറ്റബിൾ ഫാം തുടങ്ങിയവ ഈ ശ്രേണിയിൽ ചിലതു മാത്രം.
താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഒപ്പം അതത് പ്രദേശത്തെ ഫാമിൽ വിളയുന്ന പച്ചക്കറികളും പഴവർഗങ്ങളും ഉല്പന്നങ്ങളും വാങ്ങാൻ അവസരവും സുഗമമായ യാത്രാസൗകര്യവും ഉറപ്പാക്കിയാൽ കൃഷിവകുപ്പിന്റെ ഫാമുകൾ എല്ലാം മികച്ച ഫാം ടൂറിസം ഡെസ്റ്റിനേഷനുകളായി അനതിവിദൂരഭായിയിൽ മാറും എന്ന കാര്യത്തിൽ സംശയമില്ല.
ചട്ടപ്പടിയുള്ള പതിവ് പ്രവർത്തനങ്ങളിൽ നിന്നു മാറി സംരംഭകത്വമനസോടെയുള്ള സമീപനം മാത്രം മതിയാകും ഈ ലക്ഷ്യം കൈവരിക്കാൻ. അടുത്തകാലത്തായി ഏറെ പ്രചാരം നേടിയ ജൈവകൃഷിയും ജൈവകാർഷികോല്പന്നങ്ങളും ഫാം ടൂറിസത്തിന് അധിക മുതൽ കൂട്ടാകുകയും ചെയ്യും. ഗ്രാമീണ മേഖലയുടെ സമഗ്രവികസനത്തിനും ഗ്രാമജീവിതത്തിന്റെ സർവതോമുഖമായ പുനരുദ്ധാരണത്തിനും ഫാം ടൂറിസത്തിന് വരുംകാലങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ആഗോളതലത്തിൽ 150 ലധികം രാജ്യങ്ങളിൽ ഇന്ന് ഈ മേഖല വികസനത്തിന്റെ പാതയിലാണ്.
സുരേഷ് മുതുകുളം
പ്രിൻസിപ്പൽ ഇൻഫർമേഷൻ
ഓഫീസർ (റിട്ട.) ഫാം ഇൻഫർമേഷൻ ബ്യൂറോ
ഫോണ്‍ : 9446306909
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
Latest News
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
Latest News
വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടന്നില്ലെങ്കിൽ ബിജെപി 180 സീറ്റിലധികം നേടില്ലെന്ന് പ്രിയങ്ക
പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top