നിങ്ങൾക്കും നിർമിക്കാം മനസുണർത്തുന്ന ഉദ്യാനങ്ങൾ
നിങ്ങൾക്കും നിർമിക്കാം മനസുണർത്തുന്ന ഉദ്യാനങ്ങൾ
Tuesday, January 4, 2022 12:41 PM IST
വീട്ടുവളപ്പിലെ ഉദ്യാനങ്ങൾ മനുഷ്യമനസിനു പകരുന്ന ആനന്ദം ചില്ലറയല്ല. പൂക്കളും ഹരിതാഭയും ചേർന്നു ഭൂമിയിലൊരുക്കുന്ന സ്വർഗങ്ങളാണ് വീട്ടുവളപ്പിൽ നാം സൃഷ്ടിക്കുന്ന ഉദ്യാനങ്ങൾ. മാനസിക സമ്മർദ്ദം മൂലമുള്ള പിരിമുറുക്കം ഇല്ലാതാക്കാനും മനസുണർത്താനും ഇവ വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതമാണ്. സൗഖ്യം നൽകുന്ന ഇത്തരം ഉദ്യാനങ്ങൾ നിർമിച്ച് വീടുകൾ സ്വർഗമാക്കുകയാണ് കണ്ണൂർ കരിന്പം സ്വദേശി ഷൈജു ജോസഫ് കാനാട്ട്.

ന്ധവീടിന്‍റെ ചില്ലു ജാലകങ്ങളിലൂടെ നോക്കിയാൽ മരച്ചാർത്തു കാണണം, മരത്തിന്‍റെ ശാഖകൾ തോറും പടരുന്ന വള്ളിച്ചെടികളിൽ നിറയെ പൂക്കളുണ്ടാകണം.’ സിനിമ-സീരിയൽ സംവിധായകനും പുഷ്പസ്നേഹിയുമായ ഷെറി ഗോവിന്ദൻ ഒരിക്കൽ ഷൈജു ജോസഫിനോടു പങ്കുവച്ച മനോഹര സ്വപ്നമാണിത്. മരത്തിൽ തന്നെ വള്ളിപോലെ ചാഞ്ഞു കിടക്കുന്ന പുഷ്പങ്ങളുള്ള ന്ധബോട്ടിൽ ബ്രഷ്’ എന്ന സസ്യം കണ്ടെത്തിയതിനു പിന്നിൽ ഈ വാക്കുകളുണ്ടായിരുന്നു.

ഇങ്ങനെ ഒരു നൂറുകഥകൾ പറയാനുണ്ട് ന്ധഗ്രീൻലാൻഡ് ലാൻഡ്സ്കേപ്പിന്‍റെ’ അമരക്കാരനായ ഷൈജുവിന്. വീടിനെ അലങ്കരിക്കുന്ന മനോഹരമായ പുൽത്തകിടിയും ഉദ്യാനവും സന്പന്നർക്കു മാത്രം അവകാശപ്പെട്ടതാണെന്ന പൊതുധാരണയും ഷൈജു തിരുത്തുന്നു. സന്പന്നരുടെ പൂന്തോട്ട സ്വപ്നങ്ങൾ മാത്രമല്ല, അഞ്ചു സെന്‍റിലും മൂന്നു സെന്‍റിലും ഒതുങ്ങുന്ന ശരാശരി ഉദ്യാന സങ്കൽപങ്ങളും യാഥാർഥ്യമാക്കുന്നെന്നതാണ് ഈ യുവ ഉദ്യാനശില്പിയുടെ വലിയ സവിശേഷത.

ചെറിയ ബജറ്റിൽ ലാൻഡ്സ്കേപിംഗ്, ഗാർഡനിംഗ് എന്നിവ ചെയ്തു കൊടുക്കുകയാണു ഷൈജു. ന്ധശുദ്ധമായ പഴങ്ങൾ, പച്ചക്കറികൾ, ശുദ്ധമായ വായൂ’ എന്നതാണു മുദ്രാവാക്യം. ആത്മാവിഷ്കാരമാണ് ഷൈജുവിനു ലാൻഡ് സ്കേപ്പിംഗ്. ചെലവു കുറഞ്ഞ പൂന്തോട്ടങ്ങളാണു നിർമിക്കുന്നതെങ്കിൽ പരിപാലനം അധികം ആവശ്യമില്ലാത്ത ചെടികളായിരിക്കും ഉൾപ്പെടുത്തുക. നന്നായി പുഷ്പിക്കുന്ന നാടൻ ചെടികളും ചെറിയ പണച്ചെലവിൽ നിർമിക്കുന്ന പുൽത്തകിടിയും ഇതിന്‍റെ ഭാഗമാക്കും. നന്ത്യാർവട്ടം, ചെത്തി, ചെന്പരത്തി എന്നിവ കൂടാതെ പെറ്റൂണിയ, ഡയാന്തസ് തുടങ്ങിയ അലങ്കാര പുഷ്പ ചെടികളും ഉദ്യാനത്തിന്‍റെ വർണഭംഗി വർധിപ്പിക്കാൻ ഉപയോഗിക്കുന്നു.

ഹെലികോണിയ പോലുള്ള ചെടികൾ കുറഞ്ഞചെലവിൽ ഹരിത സമൃദ്ധിയുണ്ടാക്കും. ഓരോ സ്ഥലത്തിന്‍റെയും പ്രകൃതമനുസരിച്ചുള്ള ചെടികളും പുൽത്തകിടികളുമാണ് തെരഞ്ഞുടുക്കാറുള്ളത്. വെയിൽ അധിക മില്ലാത്ത സ്ഥലമാണെങ്കിൽ ലില്ലിച്ചെടികൾ പോലുള്ളവയാണ് തെരഞ്ഞെടുക്കുക. നിറങ്ങൾ മാറി വരുന്ന യെസ്റ്റ ർഡേ, ടുഡേ, ടുമാറോ എന്നറിയപ്പെടുന്ന ചെടിയും തണലിൽ വളരും. പുൽത്തകിടിക്കാണെങ്കിൽ തണലിൽ വളരുന്ന വെരിഗേറ്റഡ് ബഫല്ലോ ഗ്രാസ് തെരഞ്ഞെടുക്കും. ഇടയ്ക്ക് പുല്ല് മുറിക്കേണ്ടാത്ത, വളംപോലും ആവശ്യമില്ലാത്ത ഇത്തരം പുൽത്തകിടികൾ സാധാരണക്കാർക്കു താങ്ങാവുന്നവയാണ്. നല്ലവെയിൽ ആവശ്യമുള്ളവയാണ് റോസ, ചെത്തി, ചെന്പരത്തി, മുല്ല, മൊസാണ്ട, ബോഗൈ ൻവില്ല തുടങ്ങി ഭൂരിഭാഗം ചെടികളും.

നല്ല ഭംഗിയും കരുത്തുമുള്ള പൂക്കൾ ലഭിക്കാനും സൂര്യപ്രകാശം അനിവാര്യമാണ്. വീടിന്‍റെ പരിസരം കണ്ട ശേഷ മാണ് ഉദ്യാനനിർമാണം ഏതുരീതിയിൽ വേണമെന്നു തീരുമാനിക്കുന്നത്. സൈറ്റ് പരിശോധനയ്ക്കു ശേഷം തങ്ങളുടെ ആശയങ്ങൾ പറയും. നല്ല നിർദേശങ്ങൾ നൽകുന്ന വീട്ടുടമകളുമുണ്ട്. ഇതെല്ലാം സ്വീകരിച്ചാണ് ലാൻഡ് സ്കേപ്പിംഗ് ഗാർഡനിംഗ് നടത്തുന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങൾ, ഗേറ്റ് തുറക്കാനുള്ള സൗകര്യം, കാർ പാർക്കിംഗ് അങ്ങനെ ചെറുതും വലുതുമായ കാര്യങ്ങൾ ഗാർഡനിംഗിൽ നിർണായകമാണ്.


മാലിന്യ സംസ്കരണവും

വീട്ടുമാലിന്യങ്ങൾ ജൈവവളമാക്കുന്ന വേസ്റ്റ് മാനേജ്മെന്‍റും ഷൈജു ഏറ്റെടുക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിക്കുള്ള സഹായങ്ങളും നൽകാറുണ്ട്. കാർഷിക പരിശീലന ക്ലാസുകളും അനുഭവവുമാണ് ഈ രംഗത്തെ വഴികാട്ടികൾ. പ്രകൃതി സൗഹൃദകൃഷിയാണ് നടത്തുന്നത്. പുൽത്തകിടികളിലെ കളമാറ്റലും ഇവ പായൽ പിടിക്കാതെ നോക്കുന്നതും വളരെ പ്രധാനമാണ്. ശരിയായരീതിയിൽ പുൽത്തകിടികൾ ശ്രദ്ധിച്ചില്ലെങ്കിൽ പതിനഞ്ചു വർഷം ആയുസുള്ള ഇവ മൂന്നോ നാലോ വർഷം കൊണ്ടു നശിച്ചു പോകും. പുൽത്തകിടിയിലൂടെ ഇടയ്ക്കു നടക്കുന്നതും ഇവയുടെ വളർച്ച ക്രമീകരിക്കുന്നതിനു നല്ലതാണ്.

റബർതോട്ടങ്ങളെ ലാഭത്തിലാക്കാൻ

റബർതോട്ടങ്ങളിൽ വെള്ളകാന്താരി പോലുള്ളവയും പുഷ്പകൃഷിയും പ്രോത്സാഹിപ്പിച്ച് റബർ കർഷകർക്ക് അധിക വരുമാനമാർഗവും സൃഷ്ടിക്കുന്നു ഈ സംരംഭകൻ. കർഷകർക്കും വിദ്യാർഥികൾക്കുമൊക്കെ പരിശീലന പരിപാടികളും നടത്തുന്നുണ്ട്. പ്രകൃതിയെ ശുദ്ധീകരിക്കുക, ശുദ്ധവായു ലഭ്യമാക്കുന്ന ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക, ധാരാളം സ്ഥലസൗകര്യമുള്ള വീടുകളിൽ വലിയ വൃക്ഷങ്ങൾ വച്ച് വനവത്കരണം സാധ്യമാക്കുക തുടങ്ങിയവ യെല്ലാം ഷൈജുവിന്‍റെ ലക്ഷ്യങ്ങളാണ്.

ഹരിതാഭമായ വീട്ടകം

വീട്ടകം ഹരിതാഭമാക്കാൻ അകത്തളസസ്യങ്ങളും നൽകുന്നുണ്ടിദ്ദേഹം. വൈറ്റ്പീസ് ലില്ലിയാണ് ഇവയിൽ പ്രധാനം. പത്തു രൂപ മുതലുള്ള വിവിധതരം ലില്ലികൾ ലഭിക്കുന്നുണ്ട്. കാൻസർ പോലുള്ള രോഗങ്ങൾ തടയാൻ ജൈവകൃഷി സാർവത്രികമാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നു.

കൂലിക്കാരെ വച്ചു നടത്തുന്ന ഗാർഡനിംഗിൽ നിന്നു വ്യത്യസ്തമാണ് ഷൈജുവിന്‍റെ രീതി. ഒരു സൈറ്റ് കാണുന്നതു മുതൽ മുതൽ ഷൈജുവിന്‍റെ അർപ്പണവും അധ്വാനവും തുടങ്ങുകയായി. റൂഫ് ഗാർഡനിംഗ് റോക്ക് ഗാർഡനിംഗ്, ഫെൻസിംഗ് തുടങ്ങി എല്ലാത്തിലും ഷൈജുവിന്‍റെ കരസ്പർശമുണ്ടാകും.

വയനാട് പോലുള്ള പ്രദേശങ്ങളിൽ മണ്ണിനെ സംരക്ഷിക്കുന്ന മരങ്ങൾ വച്ചു പിടിപ്പിക്കുന്നതു പോലുള്ള പദ്ധതികളും മനസിലുണ്ട്. കണ്ണൂർ കരിന്പം സ്വദേശി കെ. എം. ജോസഫ് കാനാട്ടിന്‍റെ മകനാണ് ഷൈജുജോസഫ്. കുടുംബത്തിന്‍റെ പൂർണ പിന്തുണയാണ് മുന്നോട്ടു നടത്തുന്നതെന്നും ഷൈജു പറയുന്നു. ഫോണ്‍: ഷൈജു- 98478 345 88.

എസ്. മഞ്ജുളാദേവി
തിരുവനന്തപുരം, ഫോണ്‍: 96336 71 974.