മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്ന ഒരു കർഷനെ പരിചയപ്പെടാം
മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്ന ഒരു കർഷനെ പരിചയപ്പെടാം
Saturday, January 1, 2022 10:19 AM IST
സമുദ്രനിരപ്പിൽ നിന്ന് 2360 അടി ഉയരത്തിലാണ് ഇടുക്കി വെണ്‍മണി പട്ടേക്കുടി പുളിയൻമാക്കലെ ഈ കൃഷിയിടം. ഇവിടെയെത്തിയാൽ ജെയ്സണ്‍ പി. ജോർജിനെ കാണാം. ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും കൃഷിയെ കൈവിടാത്ത കർഷകൻ.

കൃഷിപ്പണികൾ കണ്ടുവളർന്ന ബാല്യകാലം. കാട്ടുപന്നികളുടെ ആക്രമങ്ങളെ തരണം ചെയ്ത് മാതാപിതാക്കൾക്കൊപ്പം കൃഷിയിടത്തിൽ സജീവമായപ്പോൾ മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്നു.

രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ച് പിതാവിന്‍റെ നിർദേശങ്ങൾ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയ കൃഷിരീതിയിൽ വിളവ് നൂറുമേനി. മണ്ണിൽ പണിയെടുത്ത്, വിയർപ്പൊഴുക്കി വിളയിച്ചെടുക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് മേ·യേറെയുണ്ടെന്നാണ് ഈ ചെറുപ്പക്കാരന്‍റെ അനുഭവപാഠം.

വനമാതൃക

സുസ്ഥിര ന്ധഭക്ഷണക്കാട്’ അഥവാ ഫുഡ് ഫോറസ്റ്റ് കൃഷി രീതികൾ പ്രചരിക്കുന്നതിനു മുന്പേ ഈ രീതിയിൽ കൃഷി ചിട്ടപ്പെടുത്തിയ കർഷക കുടുംബമാണിത്. കാടിനു സമാനമായ രീതിയിൽ വൈവിധ്യമാർന്ന കാർഷിക വിളകളുടെ വിന്യാസം ആരേയും അതിശയിപ്പിക്കും.

ഫലവൃക്ഷങ്ങൾക്കുതാഴെ ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമൊക്കെ പരസ്പരം സഹകരിച്ചു വളരുന്നു. കൃഷിയിടത്തിൽ "എ.സി’ക്കു സമാനമായ തണുത്ത അന്തരീക്ഷവും പച്ചപ്പും എപ്പോഴുമുണ്ട്. തണലിൽ നന്നായി വളരുകയും മികച്ച വിളവു നൽകുകയും ചെയ്യുന്ന സിയോണ്‍മുണ്ടി കുരുമുളകാണ് പ്രധാന സുഗന്ധവിള.

വിവിധ ഇനങ്ങളിലെ പ്ലാവുകൾ, മാവുകൾ, നാടൻ തെങ്ങുകൾ എന്നിവയ്ക്കിടയിൽ മാങ്കോസ്റ്റിൻ, ലിച്ചി, റംബൂട്ടാൻ, അശോകം, ജാതി, കൊക്കോ, കാപ്പി തുടങ്ങിയ ചെറുവൃക്ഷങ്ങൾ. ഇവയുടെ തണലിൽ വിവിധതരത്തിലുള്ള നാടൻ വാഴകൾ, കുന്പിൾ, പാതിരി, പലകപ്പയ്യാനി, മണിമരുത്, നീർമരുത് തുടങ്ങി അന്പതിലേറെ ഒൗഷധസസ്യങ്ങൾ. ഇവയോടൊപ്പം വംശനാശം വന്നുകൊണ്ടിരിക്കുന്ന കേരളത്തിന്‍റെ തനതായ കന്നി ഏലവും കൃഷി ചെയ്യുന്നു. ആദിവാസി മേഖലയിൽ കാണുന്ന രോഗപ്രതിരോധശേഷിയും ഗുണമേന്മയും കൂടുതലുള്ള ഇനമാണ് കന്നി ഏലം. ഇതിന്‍റെ 200-ൽ പരം തൈകൾ ഈ കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്.

പിതാവ് ജോർജാണ് നാടൻ ഇനങ്ങളുടെ സംരക്ഷണം തുടങ്ങിയത്. അത് ജെയ്സനും പിന്തുടരുന്നു. 28-ൽ പരം നാടൻ കുരുമുളക് ഇനങ്ങളും പന്ത്രണ്ടിലേറെ നാടൻ പ്ലാവിനങ്ങളും പത്തോളം മരച്ചീനി ഇനങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. നാടൻ പന്നിയും കോഴികളുമെല്ലാം ഈ ഫാമിനെ വൈവിധ്യമുള്ളതാക്കുന്നു.

വനമാതൃകയിലുള്ള കൃഷിയിടത്തിലെ അവസാന കണ്ണിയാണ് വള്ളിച്ചെടികളും കുറ്റിച്ചെടികളും. കാച്ചിൽ, ഫാഷൻ ഫ്രൂട്ട്, ആകാശവെള്ളരി, അടതാപ്പ് തുടങ്ങിയവയൊക്കെ നട്ടു പരിചരിക്കുന്നു. ഇഞ്ചി, മഞ്ഞൾ, ചേന്പ്, തുടങ്ങിയവയ്ക്കും പച്ചക്കറികൾക്കും കൃഷിയിടത്തിലിടമുണ്ട്. ഇവയോടൊപ്പം വളരുന്ന പുല്ലുകളും കൃഷിയിടത്തിനു ഹരിതാഭ പകരുന്നു. ഇവ ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ വെട്ടിയൊതുക്കുകയാണു പതിവ്.

കുരുമുളകിലെ സിയോണ്‍മുണ്ടി

ഏതു കാലാവസ്ഥയിലും നല്ല തണലിലും നന്നായി വളരുന്ന ഒന്നാണ് സിയോണ്‍മുണ്ടി കുരുമുളക്. ബ്രസീലിയൻ തിപ്പല്ലി നട്ടുപിടിപ്പിച്ച് നാലഞ്ചടി ഉയരമാകുന്പോൾ അതിൽ സിയോണ്‍മുണ്ടി കുരുമുളകിന്‍റെ ശിഖരങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് വളർത്തിയെടുക്കുന്നു. അഞ്ചടി അകലത്തിലാണ് ബ്രസീലിയൻ തിപ്പല്ലി നട്ടു പിടിപ്പിക്കുന്നത്.

പടർന്നു പന്തലിച്ചു വളരുന്ന കുരുമുളകിൽ നിന്ന് ആർക്കും വിളവെടുക്കാൻ സാധിക്കും. ഇതിനാൽ വിളവെടുപ്പു ചെലവ് പരമാവധി കുറയ്ക്കാനുമാകുന്നു. ചതുപ്പു നിലങ്ങളിലും തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളകു വളർത്താം. ആദിവാസി മേഖലയിലെ നീല മുണ്ടിയുടെയും തോട്ടമുണ്ടിയുടെയും ഗുണങ്ങൾ നിറഞ്ഞ സിയോണ്‍ മുണ്ടിക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്.


സീസണിൽ മികച്ച വിളവും സീസണ്‍ കഴിഞ്ഞാൽ ചെറിയ തോതിലുള്ള വിളവും ലഭിക്കുന്നു. ഒരു തിരിയിലെ മണികൾക്കെല്ലാം തന്നെ ഒരേ വലിപ്പവും തൂക്കവുമാണ്. ഇവയോടൊപ്പം പ്ലാവ്, സ്റ്റാർ ആപ്പിൾ തുടങ്ങിയ വൃക്ഷങ്ങളിലായി നിരവധി ഇനങ്ങളിലെ കരുമുളകു വള്ളികൾ പടർത്തിയിട്ടുണ്ട്. ചക്ക അധിക വരുമാനം നൽകുന്നു. സ്റ്റാർ ആപ്പിൾ മരങ്ങൾ വലുതായാൽ പണമാണ്. ആദ്യകാലങ്ങളിൽ മുള്ളുമുരിക്കിലാണു കുരുമുളകു കൊടി പടർത്തിയിരുന്നത്.

കൃഷിയിടത്തിലെ ജൈവസമൃദ്ധി നശിപ്പിക്കുന്നതോടൊപ്പം കുരുമുളകിനെയും നശിപ്പിക്കുമെന്ന കണ്ടെത്തലിൽ നിന്നാണ് മുരിക്കിനെ കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കുന്നത്. കുരുമുളകു പടർത്താൻ കൂടുതൽ അനുയോജ്യം നാടൻ പ്ലാവുകൾ തന്നെയാണെന്നാണ് ജെയ്സണ്‍ പറയുന്നത്.

പരിചരണം

കൃഷിച്ചെലവ് പരമാവധി ചുരുക്കിയുള്ള പരിചരണ രീതികളാണ് ഇവർ നടപ്പാക്കുന്നത്. മണ്ണിന്‍റെ ആരോഗ്യം വർധിപ്പിച്ച് ഉത്പാദനക്ഷമത പരമാവധി കൂട്ടി അതിലൂടെ വരുമാനം മെച്ചപ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി. മൃഗസംരക്ഷണവും ഇതിന് ആവശ്യമായതിനാൽ നാടൻ ഉൾപ്പെടെ ആറു പശുക്കളെ വളർത്തുന്നുണ്ട്. കൂട്ടായി ചിന്തിച്ചു തയാറാക്കിയ കൃഷിആസൂത്രണമാണ് ജെയ്സണെ വ്യത്യസ്തനാക്കുന്നത്.

ഫാം പരിപാലനത്തിന് വിശദമായ മാസ്റ്റർ പ്ലാനുണ്ട്. എല്ലാ ദിവസവും ഓരോ ചെടിയുടെയും അടുത്തെത്തും. അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് താലോലിക്കും. രോഗ, കീടങ്ങളുടെ വരവ് മുൻകൂട്ടി അറിയാനും അവയെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ഓരോന്നിന്‍റെയും വളർച്ച നോക്കി സ്വയം തയാറാക്കുന്ന ശതഗവ്യമാണ് വളവും കീടനാശിനിയും. ബയോഗ്യാസ് പ്ലാന്‍റിലെ സ്ലറിയും ഒരു വളമാണ്. മൂന്ന് വെച്ചൂർ, ഒരു ജേഴ്സി, രണ്ട് എച്ച്എഫ് പശുക്കളുടെ ചാണകവും മൂത്രവും ബയോഗ്യാസ് പ്ലാന്‍റിലേക്കു പോകുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസും ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്.

ശതഗവ്യം എങ്ങനെ?

നിരന്തരമായ നിരീക്ഷണത്തിലൂടെ പിതാവ് ജോർജിനോടൊപ്പം നിന്നു രൂപപ്പെടുത്തിയ വളമാണ് ശതഗവ്യം. ആഫ്രിക്കൻ പായൽ, ബ്രസീലിയൻ തിപ്പല്ലി, ഇൻസുലിൻചെടി, കോളാന്പിച്ചെടി, ഓർക്കിഡുകളും പന്നലുകളും വെള്ളത്തിൽ വളരുന്ന പായലുകൾ, കമ്യൂണിസ്റ്റ് പച്ച, പ്ലാവില, കോണ്‍ഗ്രസ് വള്ളി തുടങ്ങി നൂറിൽപരം സസ്യങ്ങളും വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, അടുപ്പിലെ ചാരം, നാടൻ പശുക്കളുടെ മൂത്രം, പന്നിയുടെയും കോഴിയുടെയും രക്തം തുടങ്ങിയവ സംയോജിപ്പിച്ച് പ്രത്യേക പാത്രത്തിൽ മൂന്നു മാസം വയ്ക്കുന്നു. പിന്നീട് പാത്രത്തിന്‍റെ അടിയിൽ നിന്നു ലഭിക്കുന്ന ലായനിയാണ് വളമായി ഉപയോഗിക്കുന്നത്. ഏതാനും ചെറുകുളങ്ങളും അഞ്ചേക്കർ കൃഷിയിടത്തിലുണ്ട്. തിലാപ്പിയ, ഗൗര, ആസാംവാള തുടങ്ങി ആറിലേറെ ഇനത്തിൽപെട്ട മീനുകളെ ഈ കുളങ്ങളിൽ വളർത്തുന്നുണ്ട്.

വില്പന

കാർഷക വിളകൾ വിലനിലവാരം നോക്കി അടിമാലി, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ത്തിച്ചു വിൽക്കുന്നു. സുഗന്ധവിളകൾ ഉണക്കി സൂക്ഷിച്ച് മികച്ച വിലയ്ക്കു വിൽക്കുന്നു. മണ്ണിനെ സംരക്ഷിച്ചുള്ള കൃഷി രീതിയിൽ ഉണ്ടാകുന്ന ഫലങ്ങളുടെ ഗുണനിലവാരം മനസിലാക്കി കൃഷിയിടത്തിലെത്തി വാങ്ങു വരുമേറെ. കുരുമുളക് ചതച്ചിട്ട വെള്ളം തിളപ്പിച്ച് ആറ്റിയശേഷം ദിവസേന കുടിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കുമെന്ന് ഇവർ പറയുന്നു. വ്യവസായമായി കൃഷി മുന്നേ റിയാൽ കർഷകർക്ക് എന്നും നേട്ട മാണെന്നതാണ് ജെയ്സന്‍റെ കൃഷി അനുഭവം.

ഫോണ്‍: 85479 62160.

നെല്ലി ചെങ്ങമനാട്