Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
Previous
Next
Karshakan
മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്ന ഒരു കർഷനെ പരിചയപ്പെടാം
സമുദ്രനിരപ്പിൽ നിന്ന് 2360 അടി ഉയരത്തിലാണ് ഇടുക്കി വെണ്മണി പട്ടേക്കുടി പുളിയൻമാക്കലെ ഈ കൃഷിയിടം. ഇവിടെയെത്തിയാൽ ജെയ്സണ്‍ പി. ജോർജിനെ കാണാം. ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും കൃഷിയെ കൈവിടാത്ത കർഷകൻ.
കൃഷിപ്പണികൾ കണ്ടുവളർന്ന ബാല്യകാലം. കാട്ടുപന്നികളുടെ ആക്രമങ്ങളെ തരണം ചെയ്ത് മാതാപിതാക്കൾക്കൊപ്പം കൃഷിയിടത്തിൽ സജീവമായപ്പോൾ മനസിലും ശരീരത്തിലും കൃഷി അലിഞ്ഞു ചേർന്നു.
രാസവളങ്ങളും കീടനാശിനികളും ഉപേക്ഷിച്ച് പിതാവിന്റെ നിർദേശങ്ങൾ ഉൾക്കൊണ്ട് ചിട്ടപ്പെടുത്തിയ കൃഷിരീതിയിൽ വിളവ് നൂറുമേനി. മണ്ണിൽ പണിയെടുത്ത്, വിയർപ്പൊഴുക്കി വിളയിച്ചെടുക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് മേ·യേറെയുണ്ടെന്നാണ് ഈ ചെറുപ്പക്കാരന്റെ അനുഭവപാഠം.
വനമാതൃക
സുസ്ഥിര ന്ധഭക്ഷണക്കാട്’ അഥവാ ഫുഡ് ഫോറസ്റ്റ് കൃഷി രീതികൾ പ്രചരിക്കുന്നതിനു മുന്‍പേ ഈ രീതിയിൽ കൃഷി ചിട്ടപ്പെടുത്തിയ കർഷക കുടുംബമാണിത്. കാടിനു സമാനമായ രീതിയിൽ വൈവിധ്യമാർന്ന കാർഷിക വിളകളുടെ വിന്യാസം ആരേയും അതിശയിപ്പിക്കും.
ഫലവൃക്ഷങ്ങൾക്കുതാഴെ ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമൊക്കെ പരസ്പരം സഹകരിച്ചു വളരുന്നു. കൃഷിയിടത്തിൽ "എ.സി’ക്കു സമാനമായ തണുത്ത അന്തരീക്ഷവും പച്ചപ്പും എപ്പോഴുമുണ്ട്. തണലിൽ നന്നായി വളരുകയും മികച്ച വിളവു നൽകുകയും ചെയ്യുന്ന സിയോണ്‍മുണ്ടി കുരുമുളകാണ് പ്രധാന സുഗന്ധവിള.
വിവിധ ഇനങ്ങളിലെ പ്ലാവുകൾ, മാവുകൾ, നാടൻ തെങ്ങുകൾ എന്നിവയ്ക്കിടയിൽ മാങ്കോസ്റ്റിൻ, ലിച്ചി, റംബൂട്ടാൻ, അശോകം, ജാതി, കൊക്കോ, കാപ്പി തുടങ്ങിയ ചെറുവൃക്ഷങ്ങൾ. ഇവയുടെ തണലിൽ വിവിധതരത്തിലുള്ള നാടൻ വാഴകൾ, കുന്പിൾ, പാതിരി, പലകപ്പയ്യാനി, മണിമരുത്, നീർമരുത് തുടങ്ങി അന്‍പതിലേറെ ഒൗഷധസസ്യങ്ങൾ. ഇവയോടൊപ്പം വംശനാശം വന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ കന്നി ഏലവും കൃഷി ചെയ്യുന്നു. ആദിവാസി മേഖലയിൽ കാണുന്ന രോഗപ്രതിരോധശേഷിയും ഗുണമേന്മയും കൂടുതലുള്ള ഇനമാണ് കന്നി ഏലം. ഇതിന്റെ 200-ൽ പരം തൈകൾ ഈ കൃഷിയിടത്തിൽ സംരക്ഷിക്കുന്നുണ്ട്.
പിതാവ് ജോർജാണ് നാടൻ ഇനങ്ങളുടെ സംരക്ഷണം തുടങ്ങിയത്. അത് ജെയ്സനും പിന്തുടരുന്നു. 28-ൽ പരം നാടൻ കുരുമുളക് ഇനങ്ങളും പന്ത്രണ്ടിലേറെ നാടൻ പ്ലാവിനങ്ങളും പത്തോളം മരച്ചീനി ഇനങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. നാടൻ പന്നിയും കോഴികളുമെല്ലാം ഈ ഫാമിനെ വൈവിധ്യമുള്ളതാക്കുന്നു.
വനമാതൃകയിലുള്ള കൃഷിയിടത്തിലെ അവസാന കണ്ണിയാണ് വള്ളിച്ചെടികളും കുറ്റിച്ചെടികളും. കാച്ചിൽ, ഫാഷൻ ഫ്രൂട്ട്, ആകാശവെള്ളരി, അടതാപ്പ് തുടങ്ങിയവയൊക്കെ നട്ടു പരിചരിക്കുന്നു. ഇഞ്ചി, മഞ്ഞൾ, ചേന്പ്, തുടങ്ങിയവയ്ക്കും പച്ചക്കറികൾക്കും കൃഷിയിടത്തിലിടമുണ്ട്. ഇവയോടൊപ്പം വളരുന്ന പുല്ലുകളും കൃഷിയിടത്തിനു ഹരിതാഭ പകരുന്നു. ഇവ ഒരു പരിധിയിൽ കൂടുതൽ വളർന്നാൽ വെട്ടിയൊതുക്കുകയാണു പതിവ്.
കുരുമുളകിലെ സിയോണ്‍മുണ്ടി
ഏതു കാലാവസ്ഥയിലും നല്ല തണലിലും നന്നായി വളരുന്ന ഒന്നാണ് സിയോണ്‍മുണ്ടി കുരുമുളക്. ബ്രസീലിയൻ തിപ്പല്ലി നട്ടുപിടിപ്പിച്ച് നാലഞ്ചടി ഉയരമാകുന്പോൾ അതിൽ സിയോണ്‍മുണ്ടി കുരുമുളകിന്റെ ശിഖരങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് വളർത്തിയെടുക്കുന്നു. അഞ്ചടി അകലത്തിലാണ് ബ്രസീലിയൻ തിപ്പല്ലി നട്ടു പിടിപ്പിക്കുന്നത്.
പടർന്നു പന്തലിച്ചു വളരുന്ന കുരുമുളകിൽ നിന്ന് ആർക്കും വിളവെടുക്കാൻ സാധിക്കും. ഇതിനാൽ വിളവെടുപ്പു ചെലവ് പരമാവധി കുറയ്ക്കാനുമാകുന്നു. ചതുപ്പു നിലങ്ങളിലും തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളകു വളർത്താം. ആദിവാസി മേഖലയിലെ നീല മുണ്ടിയുടെയും തോട്ടമുണ്ടിയുടെയും ഗുണങ്ങൾ നിറഞ്ഞ സിയോണ്‍ മുണ്ടിക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണ്.
സീസണിൽ മികച്ച വിളവും സീസണ് കഴിഞ്ഞാൽ ചെറിയ തോതിലുള്ള വിളവും ലഭിക്കുന്നു. ഒരു തിരിയിലെ മണികൾക്കെല്ലാം തന്നെ ഒരേ വലിപ്പവും തൂക്കവുമാണ്. ഇവയോടൊപ്പം പ്ലാവ്, സ്റ്റാർ ആപ്പിൾ തുടങ്ങിയ വൃക്ഷങ്ങളിലായി നിരവധി ഇനങ്ങളിലെ കരുമുളകു വള്ളികൾ പടർത്തിയിട്ടുണ്ട്. ചക്ക അധിക വരുമാനം നൽകുന്നു. സ്റ്റാർ ആപ്പിൾ മരങ്ങൾ വലുതായാൽ പണമാണ്. ആദ്യകാലങ്ങളിൽ മുള്ളുമുരിക്കിലാണു കുരുമുളകു കൊടി പടർത്തിയിരുന്നത്.
കൃഷിയിടത്തിലെ ജൈവസമൃദ്ധി നശിപ്പിക്കുന്നതോടൊപ്പം കുരുമുളകിനെയും നശിപ്പിക്കുമെന്ന കണ്ടെത്തലിൽ നിന്നാണ് മുരിക്കിനെ കൃഷിയിടത്തിൽ നിന്ന് ഒഴിവാക്കുന്നത്. കുരുമുളകു പടർത്താൻ കൂടുതൽ അനുയോജ്യം നാടൻ പ്ലാവുകൾ തന്നെയാണെന്നാണ് ജെയ്സണ്‍ പറയുന്നത്.
പരിചരണം
കൃഷിച്ചെലവ് പരമാവധി ചുരുക്കിയുള്ള പരിചരണ രീതികളാണ് ഇവർ നടപ്പാക്കുന്നത്. മണ്ണിന്റെ ആരോഗ്യം വർധിപ്പിച്ച് ഉത്പാദനക്ഷമത പരമാവധി കൂട്ടി അതിലൂടെ വരുമാനം മെച്ചപ്പെടുത്തുകയെന്നതാണ് ഇവരുടെ രീതി. മൃഗസംരക്ഷണവും ഇതിന് ആവശ്യമായതിനാൽ നാടൻ ഉൾപ്പെടെ ആറു പശുക്കളെ വളർത്തുന്നുണ്ട്. കൂട്ടായി ചിന്തിച്ചു തയാറാക്കിയ കൃഷിആസൂത്രണമാണ് ജെയ്സണെ വ്യത്യസ്തനാക്കുന്നത്.
ഫാം പരിപാലനത്തിന് വിശദമായ മാസ്റ്റർ പ്ലാനുണ്ട്. എല്ലാ ദിവസവും ഓരോ ചെടിയുടെയും അടുത്തെത്തും. അവയെ സൂക്ഷ്മമായി നിരീക്ഷിച്ച് താലോലിക്കും. രോഗ, കീടങ്ങളുടെ വരവ് മുൻകൂട്ടി അറിയാനും അവയെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. ഓരോന്നിന്റെയും വളർച്ച നോക്കി സ്വയം തയാറാക്കുന്ന ശതഗവ്യമാണ് വളവും കീടനാശിനിയും. ബയോഗ്യാസ് പ്ലാന്റിലെ സ്ലറിയും ഒരു വളമാണ്. മൂന്ന് വെച്ചൂർ, ഒരു ജേഴ്സി, രണ്ട് എച്ച്എഫ് പശുക്കളുടെ ചാണകവും മൂത്രവും ബയോഗ്യാസ് പ്ലാന്റിലേക്കു പോകുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസും ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്.
ശതഗവ്യം എങ്ങനെ?
നിരന്തരമായ നിരീക്ഷണത്തിലൂടെ പിതാവ് ജോർജിനോടൊപ്പം നിന്നു രൂപപ്പെടുത്തിയ വളമാണ് ശതഗവ്യം. ആഫ്രിക്കൻ പായൽ, ബ്രസീലിയൻ തിപ്പല്ലി, ഇൻസുലിൻചെടി, കോളാന്പിച്ചെടി, ഓർക്കിഡുകളും പന്നലുകളും വെള്ളത്തിൽ വളരുന്ന പായലുകൾ, കമ്യൂണിസ്റ്റ് പച്ച, പ്ലാവില, കോണ്‍ഗ്രസ് വള്ളി തുടങ്ങി നൂറിൽപരം സസ്യങ്ങളും വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, അടുപ്പിലെ ചാരം, നാടൻ പശുക്കളുടെ മൂത്രം, പന്നിയുടെയും കോഴിയുടെയും രക്തം തുടങ്ങിയവ സംയോജിപ്പിച്ച് പ്രത്യേക പാത്രത്തിൽ മൂന്നു മാസം വയ്ക്കുന്നു. പിന്നീട് പാത്രത്തിന്റെ അടിയിൽ നിന്നു ലഭിക്കുന്ന ലായനിയാണ് വളമായി ഉപയോഗിക്കുന്നത്. ഏതാനും ചെറുകുളങ്ങളും അഞ്ചേക്കർ കൃഷിയിടത്തിലുണ്ട്. തിലാപ്പിയ, ഗൗര, ആസാംവാള തുടങ്ങി ആറിലേറെ ഇനത്തിൽപെട്ട മീനുകളെ ഈ കുളങ്ങളിൽ വളർത്തുന്നുണ്ട്.
വില്പന
കാർഷക വിളകൾ വിലനിലവാരം നോക്കി അടിമാലി, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ത്തിച്ചു വിൽക്കുന്നു. സുഗന്ധവിളകൾ ഉണക്കി സൂക്ഷിച്ച് മികച്ച വിലയ്ക്കു വിൽക്കുന്നു. മണ്ണിനെ സംരക്ഷിച്ചുള്ള കൃഷി രീതിയിൽ ഉണ്ടാകുന്ന ഫലങ്ങളുടെ ഗുണനിലവാരം മനസിലാക്കി കൃഷിയിടത്തിലെത്തി വാങ്ങു വരുമേറെ. കുരുമുളക് ചതച്ചിട്ട വെള്ളം തിളപ്പിച്ച് ആറ്റിയശേഷം ദിവസേന കുടിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കുമെന്ന് ഇവർ പറയുന്നു. വ്യവസായമായി കൃഷി മുന്നേ റിയാൽ കർഷകർക്ക് എന്നും നേട്ട മാണെന്നതാണ് ജെയ്സന്റെ കൃഷി അനുഭവം.
ഫോണ്‍: 85479 62160.
നെല്ലി ചെങ്ങമനാട്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top