നിളയിലെ വിള സമൃദ്ധി
നിളയിലെ വിള സമൃദ്ധി
Saturday, December 11, 2021 3:20 PM IST
വിദ്യപകരുന്ന കൈകളിൽ ഭദ്രമാണ് ഇവിടത്തെ ഭക്ഷ്യസുരക്ഷ. ഇത് പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കു സമീപമുള്ള പട്ടിത്തറ എന്ന കാർഷിക ഗ്രാമം. ഇവിടെ ഒരധ്യാപകനുണ്ട് സുനിൽ മാഷ്. വിദ്യപകരുക എന്ന കർമ നിയോഗത്തോടൊപ്പം കാർഷിക വഴികളിലും സജീവമാണിദ്ദേഹം. നിളാ തീരത്തെ മനോഹരമായ, നിളയെന്നു തന്നെ അറിയപ്പെടുന്ന ബാലൻ മാഷിന്‍റെ വീട്ടിലെ കൃഷിഹൃദ്യമായ കാഴ്ചകളാണു സമ്മാനിക്കുന്നത്.

വീടും കൃഷിയുമെല്ലാം ഒന്നിച്ചുചേർന്ന രണ്ടേക്കറോളമുള്ള ഒരു ജൈവഗൃഹം. മനോഹരമായ സമിശ്ര കൃഷിയിടത്തിൽ നെല്ലും പച്ചക്കറികളും തെങ്ങും കമുകും വാഴയുമൊക്കെ അരങ്ങു തകർക്കുകയാണ്. ജൈവകാർഷിക പ്രവർത്തന ങ്ങളിലെ പ്രധാനതാരങ്ങൾ ഗോക്കളാണ്.

അവനി ഫാമിലെ വിശേഷങ്ങൾ

ഇദ്ദേഹത്തിന്‍റെ ന്ധഅവനി’ എന്ന ഫാമിനു കരുത്താകുന്നത് നിളയുടെ തണലിലെ പച്ചപ്പിന്‍റെ സമൃദ്ധിയാണ്. പരന്പരാഗത കാർഷിക കുടുംബത്തിൽ പിറന്ന സുനിൽ മാഷിന്‍റെ പശുക്കളോടുള്ള ഇണക്കവും അടുപ്പവുമൊക്കെ കുട്ടിക്കാലത്തേ മനസിൽ അലിഞ്ഞു ചേർന്നതാണ്. പഠനാനന്തരം ഇരുപതാം വയസിൽ അധ്യാപകനായി സർക്കാർ സർവീ സിൽ പ്രവേശിച്ചു. എങ്കിലും മനസു നിറയെ കൃഷിയും പച്ചപ്പുമായിരുന്നു. മണ്ണിന്‍റെ മണം ഒരു ഗൃഹാതുര ത്വമായിരുന്നു.

പ്രീഡിഗ്രി പഠന കാലത്ത് പശുക്കളോടുള്ള ഇഷ്ട മറിഞ്ഞ മാഷിന്‍റെ വല്യച്ഛൻ, സമ്മാന മായി വളർത്താനേല്പിച്ചത് ഒരു ജേഴ്സികിടാവിനെ. ഇതിനെ പൊന്നു പോലെ നോക്കി വളർത്തിയാണ് പശുവളർത്തലിലെ ബാലപാഠങ്ങൾ ഗ്രഹിച്ചെടുത്തത്. അന്നുതൊട്ടിന്നു വരെ അവയുടെ മക്കളും പുതുതാ യെത്തിയ അതിഥികളുമൊക്കെ നിറഞ്ഞു ഈ ഫാമിൽ. പിതാവ് ബാലൻ മാസ്റ്ററുടെയും അമ്മ സരസ്വതിയുടെയും പ്രോത്സാഹനങ്ങ ൾ ഇതിനു മികച്ച പിന്തുണയായി.

എച്ച്എഫ്, ജേഴ്സി, ഗീർ, കാസർ ഗോഡൻ, അനങ്ങൻ, കപില തുടങ്ങി, വിവിധ ഇനങ്ങളിലെ മുപ്പതിലേറെ പശുക്കളുണ്ട് ഇന്നു ഫാമിൽ. ഓരോ പശുവിനും ഓരോ വിളിപേരുകളു മുണ്ട്. മാഷ് സ്നേഹത്തോടെ വിളിക്കുന്പോഴുള്ള ഇവയുടെ തലയാ ട്ടലും കാണേണ്ട കാഴ്ചയാണ്. ഇരുന്നൂറ് ലിറ്റർ പാൽ പട്ടിത്തറ ക്ഷീ രോത്പാദക സഹകരണ സംഘ ത്തിലും, പ്രാദേശിക വിപണികളിലു മൊക്കെയായാണ് വിറ്റഴിക്കപ്പെടുന്നത്. കറവയ്ക്കു ശേഷം നിളയിലെ നീരാടലും ഇവയുടെ പതിവാണ്. പ്രകൃതിയോടിണങ്ങി, മണൽപ്പര പ്പിലൂടെയുള്ള മേയൽ, ഇവിടത്തെ പശുക്കളുടെ സ്വകാര്യ അഹങ്കാരമാണ്.


ശുചിത്വപ്രധാനമാണ് പശുവളർത്തൽ. മികച്ചരീതിയിലുള്ള തൊഴുത്തു നിർമാണം, സ്വയം രൂപകൽപന ചെയ്തെടുത്ത വളരെ ചെലവു കുറഞ്ഞ ന്ധഓട്ടോമാറ്റിക്ക് ഡ്രിഗ്രിംഗ്’ സംവിധാനം എന്നിവ ആകർഷകമാണ്.

കറവ യന്ത്രങ്ങളും ചൂട് ക്രമീകരി ക്കുന്നതിനുള്ള സംവിധാനങ്ങളും സുഗമമായ ശുദ്ധജല ലഭ്യതയും തടസങ്ങളില്ലാത്ത വായൂസഞ്ചാര സാധ്യതകളുമൊക്കെ ഫാമിനു മിഴി വേകുന്നുണ്ട്. കൃഷി, ക്ഷീരവികസന വകുപ്പുകളുടെ പദ്ധതി പിന്തുണകളും ഉദ്യോഗസ്ഥരുടെ നിരന്തര സന്ദർശന ങ്ങളും കാർഷിക പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. ബയോഗ്യാസ് പ്ലാന്‍റിൽ നിന്നുള്ള സ്ലറി, പൈപ്പു വഴി വയലിലെത്തിക്കുന്നു.

രാസകീട നാശിനി വിമുക്തമായ ജൈവനെൽ കൃഷിയും മികച്ച ഉത്പാദന നേട്ടമു ണ്ടാക്കുന്നു. വിരിപ്പും മുണ്ടകനുമാണ് പതിവുകൃഷി രീതികൾ. കരയിട ങ്ങളിൽ ജൈവ പച്ചക്കറിയും തെങ്ങും കമു കും വാഴയു മൊക്കെ രാജ കീയമായിത ന്നെ വാഴുന്നു. പല രും ജൈവ രീതിയിൽ നെൽ കൃഷിയിറക്കു ന്നത് സ്വന്തം ഉപയോഗത്തി നാണ്. എന്നാൽ മാഷ് കൃഷിയി റക്കുന്ന നെല്ല് സപ്ലൈകോ വഴി നടക്കുന്ന സർക്കാർ സംഭര ണത്തിലേക്കാണു നൽകുന്നത്.

രാസവള പ്ര യോഗങ്ങളില്ലാത്ത നെൽകൃഷി എങ്ങനെ നടത്താമെന്ന് ഇവിടെ നിന്നു പഠിക്കാം. മികച്ച ഉത്പാ ദനം ഇതുവഴി സാധ്യമാണോ എന്നു ചിന്തി ക്കുന്നവരുമുണ്ടാകാം. ഘട്ടം ഘട്ടമായുള്ള ഇടപെടലുകളിലൂടെ മണ്ണിനെ വീണ്ടെടുത്താൽ ഇതു സാധ്യമെന്നാണ് മാഷ്, സ്വന്തം അനുഭവ ങ്ങളിലൂടെ കാട്ടിത്തരുന്നത്. രാസകീട നാശിനി പ്രയോഗങ്ങളിലൂടെ മായം കലർന്ന മണ്ണിനെ, ജൈവ വളങ്ങൾ നല്കി രണ്ടോ മൂന്നോ വർഷം കൊണ്ട് ഇണക്കിയെടുക്കാം.

ആദ്യവർഷ ങ്ങളിലെ ഉത്പാദന കുറവിന്‍റെ പേരായ്മയെ ഉൾകൊള്ളാൻ മനസൊ രുക്കണമെന്നു മാത്രം. പൊന്നാനി യിലെ ഹയർസെക്കൻഡറി അധ്യാപി കയായ ഭാര്യ ശ്രീകലയും മകൻ ആദി ലുമെക്കെ വട്ടേനാട് ഹൈസ്കൂളിലെ അധ്യാപകനായ സുനിൽ മാസ്റ്റർക്കൊ പ്പമുണ്ട്. തന്‍റെ നിരവധി ശിഷ്യരിലേ ക്ക് വിദ്യയോടൊപ്പം, കാർഷിക അനുഭ വവും പകരുകയാണ് ഈ അധ്യാപകൻ.
ഫോണ്‍: സുനിൽ മാസ്റ്റർ: 9645919969
ലേഖകൻ: ഫോണ്‍ നന്പർ: 9745632828

ഗിരീഷ് അയിലക്കാട്
സീനിയർ അഗ്രികൾച്ചർ അസിസ്റ്റന്‍റ്, കൃഷിഭവൻ, ആനക്കര
പാലക്കാട്