മഴക്കെടുതിയിൽ വിറങ്ങലിച്ച കൃഷി
മഴക്കെടുതിയിൽ  വിറങ്ങലിച്ച കൃഷി
Thursday, December 2, 2021 1:44 PM IST
കാലംതെറ്റി പെയ്തിറങ്ങിയ പേമാരി കാർഷിക കേരളത്തിന്‍റെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ഉത്സവാഘോഷങ്ങളെ തുടർന്നു ഉത്പന്നങ്ങൾക്ക് ഉയർന്ന തോതിൽ അന്വേഷണങ്ങൾ എത്തി തുടങ്ങിയ സന്ദർഭത്തിലാണ് എല്ലാം തകിടം മറിച്ചു കാർഷിക മേഖല മഴക്കെടുതിയിൽ കുരുങ്ങിയത്.

സുഗന്ധ വിളകളുടെ കേദാര ഭൂമിയിലൂടെ കുത്തിയൊലിച്ചിറങ്ങിയ പ്രളയജലം മുഖ്യ വിളകളെ എത്രമാത്രം ദോഷകരമായി ബാധിച്ചെന്നതു സംബന്ധിച്ച പൂർണ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.

കോവിഡ് ഭീതി അല്പം അയഞ്ഞു കർഷകർ ഉത്പാദന മേഖലയിൽ സജീവമായ അവസരത്തിലാണ് പ്രകൃതിയുടെ ഈ താണ്ഡവം. കയറ്റുമതി വിപണിയിൽ പ്രിയമേറിയ കുരുമുളകും ഏലവും മറ്റും ഉത്പാദിപ്പിക്കുന്ന ഭൂപ്രദേശങ്ങളാണ് ദുരന്തത്തിന് ഇരയായത്.

കുരുമുളകിൽ വ്യാപക നഷ്ടം

സംസ്ഥാനത്തെ കുരുമുളക് കർഷകർ അടുത്ത സീസണിൽ മികച്ച വിളവു ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു. കൊടികളിലെല്ലാം നല്ല തോതിൽ തിരി പിടിച്ചെങ്കിലും കനത്ത മഴ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. തോരാമഴയിൽ വ്യാപകമായ നഷ്ടമാണു കുരുമുളകിനു സംഭവിച്ചത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലെല്ലാം കുരുമുളകിന് വർധിച്ച തോതിൽ കൃഷി നാശമുണ്ടായി. കോഴിക്കോട്, വയനാട് ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.

നാടൻ കുരുമുളകിന് ഡിമാൻഡ്

ഉത്തരേന്ത്യൻ വിപണികളിൽ ഇറക്കുമതി കുരുമുളക് വ്യാപകമായി വില്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും മുന്തിയഇനം നാടൻ കുരുമുളകിന് നല്ല ഡിമാൻഡാണ്. മസാലപൗഡർ നിർമാതാക്കൾ കുരുമുളക് സംഭരണരംഗത്ത് സജീവമാകുന്ന അവസരമാണിത്. ശൈത്യം ആരംഭിക്കുന്നതോടെയാണ് മസാല പൗഡർ നിർമാതാക്കൾ കുരുമുളക് സംഭരണം ഉൗർജിതമാക്കുന്നത്.

കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ക്വിന്‍റലിന് 45,000 രൂപ പ്രകാരമാണ് വില്പന. അന്താരാഷ്ട്ര വിപണിയിൽ ടണ്ണിന് 5900 ഡോളറാണ് ഇന്ത്യ ക്വാട്ട് ചെയ്യുന്ന നിരക്ക്. വിയറ്റ്നാം 4490 ഡോളറിനും ബ്രസീൽ 4100 ഡോളറിനും ഇന്തോനേഷ്യ 4450 ഡോളറിനും കുറഞ്ഞ നിരക്കിൽ ക്വട്ടേഷനുകൾ ഇറക്കുന്നുണ്ട്. മലേഷ്യ 5915 ഡോളറാണ് ആവശ്യപ്പെടുന്നത്.

റബർഷീറ്റു നീക്കം മന്ദഗതിയിൽ

ശക്തമായ മഴയെ തുടർന്ന് ഏതാണ്ട് ഒരു മാസത്തിലേറെയായി സംസ്ഥാനത്ത് റബർ ടാപ്പിംഗ് നിലച്ചിരിക്കുകയാണ്. ഇത് വിപണിയിലേക്കുള്ള ഷീറ്റു നീക്കം മന്ദഗതിയിലാക്കി. വിൽപ്പനയ്ക്ക് കാര്യമായി ചരക്കെത്തുന്നില്ലെങ്കിലും ടയർ വ്യവസായികൾ വില ഉയർത്തി റബർ ശേഖരിക്കാൻ ഉത്സാഹം കാണിക്കുന്നില്ല.


ദീപാവലി ആഘോഷം മുൻനിർത്തി തൊളിലാളികൾ രംഗത്തു നിന്നു വിട്ടുനില്ക്കുന്നത് റബറിന്‍റെ ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങൾ പത്തിനുശേഷമേ പൂർണതോതിൽ പ്രവർത്തന സജ്ജമാകൂ. അതായത് റബർ വിപണന രംഗം മാസത്തിന്‍റെ രണ്ടാം പകുതിയോടെ മാത്രമേ സജീവമാകുകയുള്ളൂ. ഈ സന്ദർഭത്തിൽ മഴ മാറി അന്തരീഷം തെളിഞ്ഞാൽ റബർ ഉത്പാദന രംഗം ഉഷാറാകും.

കൊച്ചിയിൽ ഒക്ടോബർ മധ്യത്തിൽ നാലാം ഗ്രേഡ് റബർ ക്വിന്‍റലിന് 17000 രൂപയിലും അഞ്ചാം ഗ്രേഡ് 16400-16800 രൂപയിലുമാണ് വില്പന നടന്നത്. കാലാവസ്ഥ തെളിഞ്ഞുനിന്നാൽ ഈ മാസം റബർ മരങ്ങൾ ഉയർന്ന അളവിൽ പാൽ ചുരത്തും.

ഏലം: വരവിനെ ആശ്രയിച്ച് വിപണി

കയറ്റുമതി-ആഭ്യന്തര അന്വേഷണങ്ങളുടെ പിൻബലത്തിൽ സുഗന്ധറാണി ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്ക്കേണ്ട അവസരമാണിത്. പേമാരിയിൽ ഏലത്തോട്ടങ്ങൾക്ക് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലയ്ക്ക വരവിനെ ആശ്രയിച്ചു നില്ക്കും വിപണിയുടെ ചലനം.

വർധിച്ച കൂലിയും ചരക്കു കൂലിയിലെ അമിത വർധനയും ഏലകർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്. ഉത്പാദന ചെലവുകൾക്ക് ആനുപാതികമായി ഏലത്തിന്‍റെ വില ഉയരാത്തത് തോട്ടങ്ങളിലെ വളപ്രയോഗം കുറയാൻ കാരണമായി. ഇത് ഏലം ഉത്പാദനരംഗത്ത് തളർച്ച ഉളവാക്കുന്ന ഒന്നാണ്.

ഒരു കിലോ ഏലത്തിന് 1000 രൂപയെങ്കിലും ലഭിച്ചാലേ ഉത്പാദന ചെലവെങ്കിലും ലഭിക്കൂ എന്നാണ് കർഷകരുടെ പക്ഷം. ഒരു കിലോ ഏലം ശരാശരി 1080 രൂപയിലാണ് വിൽപ്പന നടക്കുന്നത്. സൗദിഅറേബ്യയും യുഎഇയുമാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായും ഏലം ശേഖരിക്കുന്നത്. കയറ്റുമതിക്ക് അനുയോജ്യമായ മുന്തിയ ഇനങ്ങൾക്ക് കിലോ ഗ്രാമിന് 1440 രൂപയോളം ഉറപ്പു വരുത്താനാകുന്നുമുണ്ട്.

നാളികേരം: ലഭ്യതക്കുറവ് വിലയിൽ പ്രതിഫലിച്ചില്ല

നാളികേരത്തിന്‍റെ ലഭ്യത കുറഞ്ഞു നിന്നിട്ടും വെളിച്ചെണ്ണ വിലയിൽ അത് പ്രതിഫലിച്ചില്ല. ദീപാവലി സീസണിലെ ഭക്ഷ്യയെണ്ണ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ അസംസ്കൃത ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി തീരുവ റദ്ദാക്കിയത് വിപണിയെ സ്വാധീനിച്ചു. ഇത് ആഭ്യന്തര മാർക്കറ്റിൽ ഭക്ഷ്യഎണ്ണകളുടെ വില നിലവാരം പിടിച്ചു നിർത്തി. നാളികേരത്തിന് ഇത് ഓഫ് സീസണാണെങ്കിലും വെളിച്ചെണ്ണ വില സ്ഥിരത കൈവരിച്ചതോടെ കൊപ്ര വില ക്വിന്‍റലിന് 10,000 രൂപയിൽ നിന്നു മുന്നേറിയില്ല.

ലില്ലിബെറ്റ് ഭാനുപ്രകാശ്
(മാർക്കറ്റ് അനലിസ്റ്റ്)