വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറുന്ന "ഗ്രീൻ റിച്ച് മെർകാറ്റോ’ എന്ന വെണ്ടർ ഗ്രൂപ്പ്
വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറുന്ന "ഗ്രീൻ റിച്ച് മെർകാറ്റോ’ എന്ന വെണ്ടർ ഗ്രൂപ്പ്
Tuesday, November 16, 2021 6:49 AM IST
കാലം ആവശ്യപ്പെടുന്ന രീതിമാറ്റമുണ്ടായാലേ വിപണി സൃഷ്ടിക്കപ്പെടൂ. വളർത്തു സ്ഥലത്തു നിന്നു പിടിച്ചെത്തിക്കുന്ന ജീവനില്ലാത്ത മത്സ്യം വിൽക്കാൻ വെല്ലുവിളികൾ ഏറെയാണ്. മത്സ്യം ചീയാതെ നോക്കണം, മിച്ചം വന്നാൽ ഐസോ ഫ്രീസറോ തേടിപ്പോണം. ഇങ്ങനെ സൂക്ഷിക്കുന്ന മത്സ്യങ്ങൾക്കു രുചി കുറയുന്നതിനാൽ വിപണി നഷ്ടപ്പെടാം.

എന്നാൽ ദിവസവും പിടയ്ക്കുന്ന മത്സ്യം ഉപഭോക്താക്കളിലെത്തിച്ച് വിപണിയിൽ എങ്ങനെ നേട്ടമുണ്ടാക്കാമെന്നു കാട്ടിത്തരികയാണ് ആലപ്പുഴജില്ലയിലെ മുഹമ്മ സേവ് അഗ്രോ പ്രോഡ്യൂസർ കന്പനി.

ഇവരുടെ കീഴിൽ പ്രവർത്തിക്കുന്ന "ഗ്രീൻ റിച്ച് മെർകാറ്റോ’ എന്ന വെണ്ടർ ഗ്രൂപ്പിന്‍റെ തുടക്കമിങ്ങനെ. ചേർത്തല-എറണാകുളം ദേശീയപാതക്കരികിൽ തുറവൂരിനു സമീപം ഈ ഗ്രൂപ്പ് ഒരു മത്സ്യവിപണന കേന്ദ്രവും തുടങ്ങി.

ബയോഫ്ളോക്കിലെ മത്സ്യം ചൂടപ്പംപോലെ...

15 പേർ ചേർന്ന കന്പനിയിൽ നാലു പേരാണ് ഗ്രീൻ റിച്ച് മെർകാറ്റോ വെണ്ടർഗ്രൂപ്പിനു നേതൃത്വം വഹിക്കുന്നത്. തുറവൂർ സ്വദേശികളായ തറയിൽ റ്റി.റ്റി. പ്രസാദ്, ചേനപ്പറന്പിൽ ഇന്നസെന്‍റ് മൈക്കിൾ, കുന്നേൽ ജോണ്‍ ബ്രിട്ടോ, മിറാഷ് ഭവനിൽ ഗീതാപ്രദീപ് കുമാർ എന്നിവരാണവർ. ഇവരുടെ വെണ്ടർ ഗ്രൂപ്പിനു കീഴിൽ ബയോഫ്ളോക്ക് രീതിയിൽ മത്സ്യം വളർത്തുന്ന 31 കർഷകരുണ്ട്. ഇവരുടെ മത്സ്യമാണ് വിപണനകേന്ദ്രം വഴി വൽക്കുന്നത്. കരിമീൻ, തിലാപ്പിയ, അനാബസ്, കാളാഞ്ചി, വരാൽ, കൊഞ്ച് തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോൾ വിൽപനയ്ക്കു വരുന്നത്. പ്രതിദിനം 15,000 രൂപയുടെ മത്സ്യം വിറ്റുപോകുന്നുണ്ടെന്നിവർ പറയുന്നു.

പുതുമയാർന്ന വിപണന സംവിധാനം

പാർക്കിംഗ് സൗകര്യമുള്ള കടയ്ക്കുമുന്നിൽ ന്ധജീവനോടെ മത്സ്യം വിൽക്കപ്പെടുമെന്ന’ കൂറ്റൻബോർഡുതന്നെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കും. ചിങ്ങപ്പുലരിയിൽ തുടങ്ങിയ ഷോപ്പിന്‍റെ ഡിസൈൻ തന്നെ ശ്രദ്ധേയമാണ്. സുഹൃത്തിന്‍റെ സ്ഥലം ലീസിനെടുത്ത് 1000 സ്ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന ഷീറ്റിട്ട ഹാളാണു വിപണന കേന്ദ്രം.

നാലു ലക്ഷം ബജറ്റു പ്രതീക്ഷിച്ചു തുടങ്ങിയ കടനിർമാണം പൂർത്തിയായത് എട്ടു ലക്ഷത്തിനാണ്. ഇതിൽ ഫൈബറിൽ തീർത്ത നാലു ബയോഫ്ളോക്ക് ടാങ്കുകളുണ്ട്. 2.2 ഡയമീറ്ററിലുള്ള ടാങ്കിൽ വളർച്ചയെത്തിയ 400 മത്സ്യങ്ങളിടാം. ഒരു ഡയമീറ്ററിന്‍റെ രണ്ടും ഒരു സിന്തെറ്റിക്ക് ടാങ്കുമുണ്ട്. ഇതിൽ 120 എച്ച്എപിയുടെ എയറേറ്റർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. വൈദ്യുതി മുടക്കം പ്രശ്നങ്ങളുണ്ടാക്കാതിരിക്കാൻ ഓട്ടോമാറ്റിക്ക് ഇൻവെർട്ടർ സംവിധാനവുമൊരുക്കിയിട്ടുണ്ട്.

ഓരോ ബയോഫ്ളോക്ക് ടാങ്കിനു മുകളിലും ചുവപ്പും വെള്ളയും വരകളുള്ള ഷീറ്റുകൾകൊണ്ട് കൂടാരം പോലെ മേൽക്കൂര തീർത്തിരിക്കുന്നു. ഹാളിനുള്ളിൽ കയറുന്ന ഉപഭോക്താക്കൾക്ക് മത്സ്യം ഓർഡർ ചെയ്തശേഷം വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. ഈ സമയത്ത് മത്സ്യം പ്രത്യേക കൂടാരത്തിനുള്ളിൽ വെട്ടി റെഡിയാക്കുകയായായി. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് അരപ്പു തേച്ചും മത്സ്യം നൽകും. വീട്ടിൽപോയാൽ പിന്നെ കറിവയ്ക്കേണ്ട താമസം. ഓർഡർ ചെയ്താൽ മത്സ്യം വീട്ടിലുമെത്തും.


കർഷകരുടെ ബയോഫ്ളോക്ക് ടാങ്കുകളിൽനിന്നു പിടിച്ച് ജീവനോടെ എത്തിക്കുന്ന മത്സ്യങ്ങളെ ഇവിടത്തെ ഫൈബർ ബയോഫ്ളോക്ക് ടാങ്കിലേക്ക് എത്തിക്കും. രണ്ടു ദിവസത്തെ വിൽപനയ്ക്കുള്ള മത്സ്യത്തെയാണ് ഒറ്റത്തവണ എത്തിയക്കുക. വിപണന കേന്ദ്രത്തിലെ ടാങ്കിലെത്തിയാൽ പിന്നെ തീറ്റ നൽകില്ല. വായൂ മാത്രം മുടങ്ങാതെ നോക്കും. മത്സ്യം വാങ്ങാ ൻ ആളെത്തുന്പോൾ കൈ വലയിൽ കോരി തൂക്കിയാണു നൽകുക. ഇങ്ങനെ ചെയ്യുന്പോൾ കീറാതിരിക്കാനാണ് ഫൈബർ കവചമൊരുക്കിയിരിക്കുന്നത്.

ഏതായാലും ജീവനുള്ള മത്സ്യം വിൽക്കപ്പെടുമെന്ന ബോർഡും വിൽപന കേന്ദ്രത്തിലെ ഹൈടെക്ക് സംവിധാനങ്ങളുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്. പിടയ്ക്കുന്ന മത്സ്യം വെട്ടി വൃത്തിയാക്കി അരപ്പും തേച്ച് വിൽക്കുന്ന രീതിയും ഡോർ ഡെലിവറിയുമെല്ലാം പുതിയ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളറിഞ്ഞ് നടപ്പാക്കിയിരിക്കുന്നു.

പച്ചക്കറിയും മുട്ടയും ഉടനെ

മുഹമ്മ പഞ്ചായത്തുമായി സഹകരിച്ച് ഒരു ലക്ഷം മുട്ടക്കോഴികളെ വിതരണം ചെയ്യാനാണ് കന്പനിയുടെ പദ്ധതി. സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് കോഴിയും കോഴിക്കൂടും ബാങ്ക് വഴി ലഭ്യമാക്കും. ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി 120 ദിവസങ്ങൾ വളർത്തി, ഒന്നിന് 450 രൂപയ്ക്ക് നൽകും. ഇതിന്‍റെ മുട്ട കന്പനി വാങ്ങുകയും ചെയ്യുകയെന്നതാണു ലക്ഷ്യം. ജനകീയ പിന്തുണയോടെ മുട്ട വീടുകളിൽ എത്തിക്കാനും പദ്ധതിയുണ്ട്.

ചേർത്തല താലൂക്കിലെ 22 പഞ്ചായത്തുകളി ലും വെണ്ടർഗ്രൂപ്പുകളും അവരുടെ വിപണന കേന്ദ്രങ്ങളും ഇതേ രീതിയിൽ ആരംഭിക്കാനാണു പദ്ധതി. ഇതിന് താത്യപര്യമുള്ളവർക്ക് കന്പനിയുമായി ബന്ധപ്പെടാം. കാളാഞ്ചി, വരാൽ, കരിമീൻ, വനാമി ചെമ്മീൻ, തിലാപ്പിയ, ഞണ്ട് എന്നിവ വളർത്തുന്നതിനുള്ള പരിശീലനവും കർഷകർക്കു നൽകുന്നുണ്ട്.

ഫോണ്‍: പ്രസാദ്- 85478 33029
ഇന്നസെന്‍റ് - 97459 64482.