ആയിരം ഇതളുകളുള്ള സഹസ്രദള പത്മം
ആയിരം ഇതളുകളുള്ള സഹസ്രദള പത്മം
Tuesday, October 19, 2021 10:34 AM IST
ടെറസിൽ ഇതൾ വിരിഞ്ഞ് ആയിരം ഇതളുകളുള്ള സഹസ്രദള പത്മം എന്നയിനം താമര. ചെട്ടികുളങ്ങര കൈതവടക്ക് രാജീവ് ഭവനത്തിൽ രാഹുലും ഭാര്യ ആതിരയുമാണ് വ്യത്യസ്തതയാർന്ന ഇനം താമരകളെ ടെറസിലെത്തിച്ചത്.

കോവിഡ്കാല വിനോദമായപ്പോൾ താമര ഇനങ്ങളുടെ വൈവിധ്യവും വർധിച്ചു. താമര വളർത്തുന്നതിനായി വലിയ പ്ലാസ്റ്റിക് ബേസനുകളും ഉപയോഗ ശൂന്യമായ റഫ്രിജറേറ്ററുകളും മട്ടുപ്പാവിലെത്തി ക്കുകയായിരുന്നു ആദ്യപടി. ഇന്നിവിടെ നാൽപ്പതിലധികം താമരയിനങ്ങളുണ്ട്. ഗാർഡൻ ഡിസൈനറായ രാഹുലിനു പൂക്കളോടുള്ള കന്പമാണ് താമരകൃഷിയിലേക്കു നയിച്ചത്.

ഇന്ത്യ, തായ്ലാൻഡ്, ചൈന എന്നിവിടങ്ങളിലെ 46 ലധികം താമര ഇനങ്ങളാണ് ഇവരുടെ മട്ടുപ്പാവിൽ പൂത്തുലയുന്നത്. 250 രൂപ മുതൽ 4000 രൂപ വരെയാണ് താമര ചെടികൾക്കു ചെലവായതെന്ന് ഇവർ പറയുന്നു. വത്യസ്ത ഇനങ്ങളിൽ പരാഗണം നടത്തി ഉത്പാദിപ്പിച്ച വിത്തുകളും വളർച്ചയുടെ ദിശയിലാണ്.

അപൂർവ പുഷ്പിണി സഹസ്രദള പത്മം

വളരെ അപൂർവമായി മാത്രം പുഷ്പിക്കുന്ന സഹസ്രദള പത്മവും ഇവരുടെ തോട്ടത്തിൽ ഇതൾവിരിച്ചു. താമരകൾ വളർത്തുന്ന ഇടങ്ങളിൽ കൊതുകിന്‍റെ കൂത്താടി ശല്യമു ണ്ടാകാതിരിക്കാനായി ഗപ്പി മത്സ്യങ്ങളെയും ഈ പാത്രങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്.

വിലയിൽ വന്പനായ ബുച്ച, ഗ്രീൻ അപ്പിൾ, ബുദ്ധ സൗണ്ട്, അഫക്ഷൻ-16, ജെയ്ഡ് ക്ലൗഡ്, ഗ്രീൻ ക്ലൗഡ്, ലിയാക്ലി മൈക്രോ, തൗസൻഡ് പെറ്റൽസ്, അൾടിമേറ്റ് തൗസൻഡ് പെറ്റൽസ്, തായ്, ടവർ ഓഫ് ഡേ ആൻഡ് നൈറ്റ്, പീക്കോക്ക് പിങ്ക്, ലേഡി ബിങ്ക്ലി, പിങ്ക് ക്ലൗഡ്, ലൗബേഡ്, ചൈനീസ് റെഡ് ഷോംഗ് ഷാൻ, അമരികംലിയ, അമരി പിയോണി, പാസ്റ്റൽ ബ്ലഡ്, സിയോണി ഫേറി, സിയാൻ റൂബി, റെഡ് സ്കൈ സ്കാനർ, പ്രിറ്റി വുമണ്‍, ഡ്രോ ബ്ലഡ് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്. ഇവയിൽ പിങ്ക് ക്ലൗഡ്, ഗ്രീൻ അപ്പിൾ, പീക്കോക്ക് പിങ്ക് എന്നിവ ഇളക്കി നടേണ്ട ആവശ്യമില്ല. ബുദ്ധ സൗണ്ട്, ഹേർട്ട് ബ്ലഡ്, പ്രിറ്റി വുമണ്‍ എവയൊക്കെ തീർച്ചയായും ഇളക്കി നടേണ്ടവയുമാണ്.


ഒരു മാസം മുളപൊട്ടുന്നത് 20 ഓളം കിഴങ്ങുകൾ

ഒരു മാസം മുളപൊട്ടുന്ന 20 ഓളം കിഴങ്ങുകൾ വിവിധ ഇനങ്ങളുടേതായി ഇവർ വിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും ഇതിന്‍റെ വിപണനം നടത്തുന്നു. മൂന്നു വർഷമായി താമര കൃഷി തുടങ്ങിയിട്ട്. എന്നാൽ കൂടുതൽ സജീവമാകുന്നത് ഈ കോവിഡ് കാലത്തായിരുന്നെന്നും രാഹുലും ആതിരയും പറയുന്നു. മകളായ അമയയും കോവിഡ് കാലത്ത് താമരകൃഷി വിനോദമാക്കി.

താമരകൃഷി സിംപിൾ

ബേസിനിലോ വലിയ പാത്രങ്ങളിലോ താമര വളർത്താം. ആദ്യം ചെളി, മണ്ണ് എന്നിവ ഇവയിൽ നിക്ഷേപിക്കണം. ചാണകപ്പൊടി, എല്ലുപൊടി, വെർമി കന്പോസ്റ്റ് എന്നിവയും ഇതിൽ ചേർക്കണം. തുടർന്ന് മുളപൊട്ടിയ കിഴങ്ങ് അതിൽ നടണം. അതിനുശേഷം കുറച്ചു വെള്ളമൊഴിക്കണം.

ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന താമരകൾ അഞ്ചു ദിവസത്തിനുള്ളിൽ കിളിർക്കും. ഒന്നര മാസത്തിനുള്ളിൽ പൂക്കളുണ്ടാകുകയും ചെയ്യും. ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിച്ചാൽ ഇതു പൂവിടുമെന്നും രാഹുലും ആതിരയും സാക്ഷ്യപ്പെടുത്തുന്നു.

ഫോണ്‍: രാഹുൽ-95627 24616.
ലേഖകന്‍റെ ഫോണ്‍: 9961854854, 9400241995