കൗതുക കാഴ്ചകളൊരുക്കി കീർത്തി ഫാം
കൗതുക കാഴ്ചകളൊരുക്കി കീർത്തി ഫാം
Wednesday, September 22, 2021 3:35 PM IST
പാലക്കാട് നെന്മാറക്കടുത്ത് കയറാടിയിൽ വീട്ടമ്മ നടത്തുന്ന ഒരു ഫാമുണ്ട്, കീർത്തി ഫാം. ഇതിലേക്കു കടന്നാൽ ഏതോ വലിയ എക്സിബിഷൻ ഹാളിൽ പ്രവേശിച്ച ഫീലാണ്. കൗതുകകാഴ്ചകളാണ് നിറയെ.

വിവിധയിനം പച്ചക്കറികൾ, പൂച്ചെടികൾ, കരിങ്കോഴി, നാടൻ കോഴികൾ, അലങ്കാര കോഴികൾ, താറാവു കൂട്ടം, അരുമയായ മുയലുകൾ, സുഗന്ധ സസ്യങ്ങൾ, ഔഷധചെടികളുടെ ശേഖരം, പഴവർഗ ചെടികൾ, കൂണ്‍കൃഷി, തേനീച്ച വളർത്തൽ, മത്സ്യകൃഷി, അലങ്കാര മത്സ്യങ്ങൾ, പോത്ത്, എരുമ, ലൗ ബേർഡ്സ്, ടർക്കി, ഗിനി, ഗൂസ്, കുട്ടികളെ കൊതിപ്പിക്കുന്ന ഗിനി പന്നികൾ, ആടിനങ്ങൾ, പ്രാവുകൾ, നായ് ഇനങ്ങൾ, കന്പോസ്റ്റ് വളം നിർമാണം തുടങ്ങി ഇവിടില്ലാത്തതായി ഒന്നും തന്നെയില്ല.

വീട്ടമ്മയായ ബിന്ദുവാണ് ഇതിന്‍റെയെല്ലാം നോട്ടക്കാരി. ഭർത്താവ് ജയന്തിലാലും എംകോം വിദ്യാർഥിനിയായ മകൾ ഫൽഗുനിയും മൂന്നാം ക്ലാസുകാരനായ ഋഷബും സഹായത്തിനുണ്ട്. അധ്യാപികയായ ബിന്ദുവും കുടുംബവും രാജസ്ഥാനിലായിരുന്നു. എന്നാൽ അവിടുത്തെ ചൂടുമൂലം ജീവിതം മടുത്തു. അങ്ങനെയാണ് ഇവിടെ പഴയ വീടോടുകൂടിയ സ്ഥലം വാങ്ങി കൃഷികളിലേക്കിറങ്ങിയത്.

മുയൽ വളർത്തലായിരുന്നു തുടക്കത്തിൽ. അവയുടെ ഓമനത്വവും ജീവിതവുമൊക്കെ അടുത്തറിഞ്ഞതോടെ മറ്റു ഓമന മൃഗങ്ങളും ഇവരുടെ അരുമകളായി. ഓരോന്നിനെക്കുറിച്ചും പഠിച്ചു. ഇപ്പോൾ പശു ഒഴികെ എല്ലാം ഇവിടെയുണ്ട്.


നല്ല വെച്ചൂർ പശുവിനെ കിട്ടിയാൽ അതും ഫാമിന്‍റെ ഭാഗമാക്കാൻ ഇവർക്കു താത്പര്യമുണ്ട്. റബർ, തെങ്ങ് തുടങ്ങിയ കൃഷികൾ ഒപ്പമുണ്ട്. വെളിച്ചെണ്ണ ഉത്പാദനവും മുറപോലെ നടക്കുന്നു. ഓരോ സ്ഥലവും പ്രയോജനപ്പെടു ത്തി അവിടെയെല്ലാം എന്തെങ്കിലുമൊക്കെ ജീവികളെ വളർത്തും.

ആട്ടിൻകൂടിനു താഴെയാണ് കോഴിക്കുള്ള സുഖവാസ കേന്ദ്രങ്ങൾ. ആടുകളുടെ മൂത്രവും കാഷ്ഠവും വീഴാതിരിക്കാൻ കൂടുകൾക്കു താഴെ ഷീറ്റുകൾ ചെരിച്ച് നിരത്തി അതിനടിയിലാണ് കോഴികൾ സസുഖം വാഴുന്നത്.

കുറഞ്ഞ തീറ്റയും കൂടുതൽ മുട്ട ഉത്പാദനവുമുള്ള പുതിയ ഇനം മുട്ടകോഴികളാണ് മറ്റൊരു ആകർഷണം. ആറു മാസം പ്രായമായാൽ മുട്ടയിടാൻ തുടങ്ങും. പിന്നെ ഇടവേളകളില്ലാതെ മുട്ടയിടൽ തന്നെ. ഓരോ വിഭാഗത്തിലെയും കുറവുകളും മേന്മകളും കണ്ടെത്തി അതിനനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് ഇവരുടെ ഫാം പരിപാലനം.

കൂടുകൾ വൃത്തിയാക്കൽ, തീറ്റ കൊടുക്കൽ, മുട്ടകൾ ശേഖരിക്കൽ തുടങ്ങിയവയോടെയാണ് ഒരു ദിവസത്തെ പണികൾ ആരംഭിക്കുക.

രാവിലെ മുതൽ ഓരോന്നു വാങ്ങുന്നതിനും ആളുകളെത്തും. നാടൻ കോഴിമുട്ട, കൂണ്‍ എന്നിവക്കെല്ലാം ആവശ്യക്കാർ ഏറെയാണ്. ഇവിടത്തെ കൗതുക കാഴ്ചകൾ കാണാനും നിരവധി പേരെത്തുന്നുണ്ട്.

ഫോണ്‍.9961521562

ഫ്രാൻസിസ് തയ്യൂർ