Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
Previous
Next
Karshakan
മനോജിനു പശു ഇന്നും നിത്യജീവിതത്തിന്റെ ഭാഗം
Friday, August 27, 2021 3:15 PM IST
പറന്പിലെ നാടൻ പുല്ലുകളാണിവിടെ പശുക്കളുടെ പ്രധാനാഹാരം. നാരുകൾ കൂടുതലുള്ള പുല്ലുകൾ അറത്തെടുത്തു മൂന്നു നേരവും കൊടുക്കുന്നു. വളർത്തു ചെലവും കുറവ്, പശുക്കളും ഹാപ്പി. കൂടാതെ കാലിത്തീറ്റയും വിറ്റാമിനുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകുന്നു.
പ്രതിരോധ മരുന്നുകൾ യഥാസമയം ലഭ്യമാക്കുന്നു. ചെറുപ്പകാലം മുതൽ കണ്ടും പരിചരിച്ചും പോന്ന പശുവിനെ ഇന്നും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഇടുക്കി ചെപ്പുകുളം കല്ലറയ്ക്കൽ മനോജ് ജോസഫ്. എച്ച്എഫ്, ജേഴ്സി ഇനങ്ങളിലെ 15 പശുക്കളുടെ പരിപാലകനാണിന്ന് ഇദ്ദേഹം. 150 ലിറ്റർ പാലാണ് പ്രതിദിന ഉത്പാദനം.
ആദ്യകാലങ്ങളിൽ മിൽമയുടെ സൊസൈറ്റി വഴിയായിരുന്നു പാൽ വില്പന. പിന്നീട് സ്വകാര്യ പാൽ സംഭരണക്കാരിൽ നിന്നു ചില ആനുകൂല്യങ്ങൾ ലഭിച്ചതോടെ അവർക്കായി പാൽ വിൽപ്പന. നല്ല പ്രോത്സാഹനവും ആനുകൂല്യങ്ങളും ഉണ്ടെങ്കിലേ കർഷകർക്ക് ഈ മേഖലയിൽ ഇന്നു പിടിച്ചു നിൽക്കാനാവൂ. ക്ഷീരകർഷകർക്കുള്ള ഭൂരിഭാഗം ആനുകൂല്യങ്ങളും ഇപ്പോൾ സർക്കാർ അംഗീകൃതസൊസൈറ്റി വഴിയാണു ലഭിക്കുന്നത്. എന്നാൽ ഇതു ലഭിക്കാൻ തിര്യേ മിൽമയുടെ സൊസൈറ്റിയിൽ പാൽ നൽകണമെന്നുണ്ടെങ്കിലും ചിലർ അതു തടസപ്പെടുത്തുന്നതായി മനോജ് പറയുന്നു. ഇതിനെതിരേ കളക്ടർക്കുവരെ പരാതി നൽകി കാത്തിരിക്കുകയാണിദ്ദേഹം. ക്ഷീര സംഘത്തിൽ അംഗത്വം നൽകിയില്ലെങ്കിലും ക്ഷീരകർഷകർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള വഴിയൊരുക്കണമെന്ന ആവശ്യമാണു മനോജിനുള്ളത്.
സമ്മിശ്രകൃഷിയും കുരുമുളകും
റബറിനു പുറമെ സുഗന്ധവിളയായ കുരുമുളകാണ് കൃഷിയിടത്തിലെ പ്രധാനതാരം. കരിമുണ്ട, നീലമുണ്ടി, വട്ടമുണ്ടി, ചെപ്പുകുളം കൊടി എന്നീ ഇനങ്ങളാണു പ്രധാനം. ഇതിനു പുറമെ ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 60 ജാതിമരങ്ങളും മൂന്നേക്കർ കൃഷിയിടത്തിലുണ്ട്. കൂടാതെ കാപ്പി, തെങ്ങ്, കമുക്, പുളി തുടങ്ങിയവയും കപ്പ, കാച്ചിൽ, ചേന്പ് തുടങ്ങിയ കിഴങ്ങു വിളകളും കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനായി വിവിധതരം പച്ചക്കറികളും വീടിനു ചുറ്റും കൃഷിചെയ്തിട്ടുണ്ട്.
എല്ലാ വിളകളും സ്വരുമയോടെ മൽസരിച്ചു വളരുന്ന കാഴ്ച. വൃക്ഷവിളകൾക്ക് വർഷത്തിൽ ഒരുതവണ ചാണക കന്പോസ്റ്റു നൽകുന്നു. നനപൊതുവേ ഇല്ല. കൃഷിയിടത്തിൽ കളകൾ വർധിച്ചാൽ വീശിയൊതുക്കുകയാണു ചെയ്യുന്നത്. ഇലകളും ചപ്പുചവറുകളും പറന്പിൽ കിടന്ന് അഴുകി മണ്ണോടു ചേരുന്നു. ഇതുതന്നെയാണ് ഈ മേഖലയിലെ കർഷകരുടെ പ്രധാനവളം. ചാണകത്തിന്റെ ഭൂരിഭാഗവും ഉണക്കിപൊടിയാക്കിയാണു വില്പന. ഒട്ടുപാലും കുരുമുളകുമെല്ലാം നല്ലവില കിട്ടുന്പോഴാണു വില്പന നടത്തുന്നത്.
രാസവളങ്ങളും കീടനാശിനികളും കൃഷിയിടത്തിൽ കയറ്റാതെ പരമാവധി പ്രകൃതി സൗഹൃദകൃഷി നടത്തിയാൽ ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കാമെന്നാണ് മനോജ് ജോസഫിന്റെ കണ്ടെത്തൽ.
റബറിലെ ലാഭവഴി
കൃഷിക്കാർ റബറിനെ ഒഴിവാക്കുന്ന ഈ കാലഘട്ടത്തിൽ ചെലവു ചുരുക്കി റബറിൽ നിന്നു മികച്ച വരുമാനം നേടുന്നുമുണ്ട് ഇദ്ദേഹം. റബർപാൽ ഷീറ്റാക്കി ഉണക്കി വില്പന നടത്തുന്ന പതിവു രീതി വേണ്ടന്നു വച്ച് ഒട്ടുപാലായാണു വില്പന.
ഒട്ടുപാൽ
പ്രത്യേക പരിചരണങ്ങളൊന്നും നൽകാതെയാണ് റബർ മരങ്ങളെ ഈ കർഷകൻ സംരക്ഷിക്കുന്നത്. മൂന്നു ദിവസം കൂടുന്പോഴാണ് ടാപ്പിംഗ്. ടാപ്പിംഗ് കഴിഞ്ഞാൽ പിന്നീട് മൂന്നാം ദിവസം ടാപ്പിംഗിന് എത്തുന്പോഴാണ് ചിരട്ടകളിൽ നിന്ന് ഒട്ടുപാലെടുക്കുന്നത്. ഇതു നല്ല വെയിലിൽ ഒരാഴ്ചയിലേറെ ഉണക്കിയെടുക്കുന്നു. നല്ലപോലെ ഉണങ്ങിയശേഷം ചാക്കുകളിൽ ശേഖരിക്കും. വീടിന്റെ ടെറസിലാണ് ഒട്ടുപാൽ ഉണക്കുന്നത്. ഷീറ്റിനേക്കാൾ വില അല്പം കുറയുമെങ്കിലും ഷീറ്റാക്കി ഉണക്കിയെടുക്കുന്നതിനു വേണ്ട ചെലവു കണക്കാക്കുന്പോൾ ഒട്ടുപാലാണു ലാഭം. ഇപ്പോൾ കിലോയ്ക്ക് 85 രൂപയോളം കിട്ടുന്നുണ്ട്. 130 രൂപ വരെ ഉണ്ടായിരുന്ന ഒട്ടുപാലിന്റെ വില റബർ വിലയനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. 110 രൂപ കിലോയ്ക്ക് ലഭിക്കുകയാണെങ്കിൽ മികച്ച വരുമാനമാകുമെന്നാണ് ചെപ്പുകുളത്തെ കർഷകരുടെയും അഭിപ്രായം. പുകപ്പുരയിലോ ചിമ്മിനിയിലോ ഉണക്കിയെടുക്കുന്ന ചെലവു ചുരുക്കാൻ ഇതുമൂലം സാധിക്കും.
ക്രീപ്പും ക്രംബും നിർമിക്കാനാണ് ഒട്ടുപാൽ പ്രധാനമായും ഉപയോഗിക്കുന്നത്. റബർ വ്യവസായത്തിൽ ഉയർന്ന ഡിമാൻഡാണ് ക്രീപ്പിനും ക്രംബിനുമുള്ളത്. വിവിധ റബർ കന്പനികൾ കിലോയ്ക്ക് 136 രൂപയ്ക്കാണ് ക്രംബ് ഇറക്കുമതി ചെയ്യുന്നത്. തായ്ലാൻഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവടങ്ങളിൽ നിന്നാണ് പ്രധാനമായും ഇറക്കുമതി. ഒട്ടുപാൽ അരച്ച് ക്രംബും ക്രീപ്പുമാക്കിയാണ് ആഭ്യന്തരമാർക്കറ്റിൽ വിറ്റഴിക്കുന്നത്. ഇതിനായി അന്‍പതോളം കന്പനികൾ സഹകരണമേഖലയിൽ ഉണ്ടായിരുന്നു. ഇതിൽ നല്ലൊരു ശതമാനവും അടച്ചുപൂട്ടി.
ഇതോടെയാണ് ഒട്ടുപാൽ വില ഇടിഞ്ഞു തുടങ്ങിയത്. റബർ മേഖലയിൽ ഉണ്ടായ വില തകർച്ചയും വിലയിടിവിനു കാരണമാണ്. സാന്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഒരു വിളയായിട്ടാണിന്ന് റബറിനെ കർഷകർ കാണുന്നത്. പരിപാലന ചെലവുകൾ വർഷംതോറും കൂടുന്നതനുസരിച്ച് വില ഉയരാത്തതാണ് കർഷക മനോഭാവം മാറാൻ കാരണം. റബർ വളർന്നു തുടങ്ങിയാൽ പിന്നെ ഒരു പരിചരണവും നൽകരുതെന്നാണ് മനോജിന്റെ അഭിപ്രായം. പ്രകൃതിയോടു ചേർന്നു വളരുന്ന റബർ ചെടികളിൽ പന്ത്രണ്ട് ഇഞ്ച് തടിമുഴുപ്പാകുന്പോൾ ടാപ്പിംഗ് നടത്തുന്നു. ആഴ്ചയിൽ രണ്ടു ടാപ്പിംഗ്. പാല് ഒട്ടുപാലാക്കുന്നു. കൊഴുപ്പ് കൂടുതലുണ്ടെങ്കിൽ വേഗം ഉണങ്ങിക്കിട്ടും. കൊഴുപ്പ് കുറവാണെങ്കിൽ ഒന്നോ രണ്ടോ തുള്ളി ആസിഡ് ചിരട്ടകളിൽ ഒഴിച്ചാൽ മതി.
പരിചരണച്ചെലവുകൾ വളരെ കുറവായതിനാൽ കിട്ടുന്നതിൽ 25 ശതമാനത്തോളം ടാപ്പിംഗിനും മറ്റുമായി മാറ്റിവച്ചാലും ഒരു കർഷകനു ജീവിക്കാനുള്ള വരുമാനം റബറിൽ നിന്നു കിട്ടുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
ഫോണ്‍: മനോജ്- 9744706007
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Latest News
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top