Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ...
അദ്ഭുത ഔഷധി: നയന്‍താര
മുയലിനു കടിയേറ്റാല്‍
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ജലമാണ് ജീവന്, പമ്പാണ് താരം
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക...
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
Previous
Next
Karshakan
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിച്ച് കുത്തക കമ്പനികളുമായി മല്ലിട്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെവിടെയും വില്‍ക്കാമെന്നതാണ് നിയമത്തിന്റെ സാധ്യതയായി പറയുന്നത്. ഇതേക്കുറിച്ച് കേരളത്തിലെ ഒരു കര്‍ഷക ഉത്പാദക കമ്പിനിയായ വേണാട് പൗള്‍ട്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന്
ഡോ. കെ. ചന്ദ്രപ്രസാദ്
തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.
പുതിയ കര്‍ഷകബില്ലുകള്‍ നിലവില്‍ വന്നതോടെ പാന്‍കാര്‍ഡുള്ള ഏത് ഇന്ത്യന്‍പൗരനും സംസ്ഥാന സര്‍ക്കാരുകളുടെ ലൈസന്‍സില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നടത്താം. അതിനു സര്‍ക്കാര്‍ നിയന്ത്രിത മാര്‍ക്കറ്റുകളുടെ ആവശ്യമില്ല. കോര്‍പറേറ്റുകള്‍ക്കും കുത്തകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ശക്തമായ കര്‍ഷകഉത്പാദക കമ്പനികള്‍ക്കു മാത്രമേ ഈ സാഹചര്യത്തില്‍ സംഘടിതശക്തിയിലൂടെ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും കടന്നുകയറ്റത്തെ ചെറുത്തു നിര്‍ത്താനാകൂ. സ്വതന്ത്രവിപണിയായതിനാല്‍ കുത്തകകളെയും കോര്‍പറേറ്റുകളെയും നേരിട്ടു വേണം എഫ്പിഒകള്‍ക്കു ചെറുകിട- നാമമാത്ര കര്‍ഷകരെ സംരക്ഷിക്കാന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് ഏഴായിരത്തിലധികം കര്‍ഷക ഉത്പാദകകമ്പനികള്‍ രൂപീകരിക്കപ്പെട്ടിരുന്നു. 2024-നകം പതിനായിരം പുതിയ കര്‍ഷക ഉത്പാദക കമ്പനികള്‍ കൂടി ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നബാര്‍ഡാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കുന്നത്.
കുത്തകസംഭരണത്തിനും കരാര്‍ കൃഷിക്കും സൗകര്യമൊരുക്കി, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു സ്വതന്ത്രവിപണിയും തുറന്നു കൊടുത്ത് സര് ക്കാര് പിന്‍വാങ്ങിയാല്‍ നമ്മുടെ രാജ്യത്തെ ചെറുകിട- നാമമാത്ര കര്‍ഷകര്‍ തീരാദുരിതത്തിലാകും. ഇവരെ സംഘടിപ്പിച്ച് ഉത്പാദനം, സംഭരണം, മൂല്യവര്‍ധനവ്, വിപണനം എന്നീ മേഖലകളില്‍ ഇടപെട്ട് കര്‍ഷകരെ സംരക്ഷിക്കാന്‍ എത്ര കര്‍ഷക കമ്പനികള്‍ക്കാവും എന്നതാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
കര്‍ഷക ഉത്പാദക കമ്പനികളുടെ ശോച്യാവസ്ഥ
കര്‍ഷകരില്‍ നിന്ന് ഓഹരിയായി ലഭിക്കുന്ന നാമമാത്രതുകകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കാവില്ല. വലിയതോതില്‍ മൂലധനം ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നത്.
ഉത്പാദനോപാധികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ സംഭരണം, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, ശീതീകരിച്ചതും അല്ലാത്തതുമായ ഗോഡൗണുകള്‍, വാഹന സൗകര്യങ്ങള്‍, വിപണന ശൃംഖല, ഓഫീസ് സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാമുണ്ടെങ്കിലേ ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും അവര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും കഴിയൂ. കൂടുതല്‍ മൂലധനം സ്വരൂപിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ക്കുമാത്രമേ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു ലഭ്യമാക്കണം.
നിലവില്‍ വളരെ തുശ്ചമായ തുകയാണ് പ്രവര്‍ത്തനമൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടുതല്‍ ഓഹരിമൂലധനവും വാര്‍ഷിക വിറ്റുവരവുമുള്ള കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ പോ ലും എസ്എഫ്എസിയില്‍ നിന്നുള്ള അധിക ഗ്രാന്റുകളോ ബാങ്കുലോണുകള്‍ക്കുള്ള ഗാരന്റിയോ ലഭിക്കുന്നില്ല. ഇക്യുറ്റി ഗ്രാന്റുകള്‍ക്കും ക്രെഡിറ്റ് ഗാരന്റിക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ മാനദണ്ഡങ്ങളാണു കാരണം. വന്‍കിടക്കാരോ, കോര്‍പറേറ്റുകളോ കര്‍ഷക ഉത്പാദക കമ്പനികളെ തട്ടിക്കൊണ്ടുപോകുമെന്ന മുന്‍വിധിയോടെയാണ് സഹായങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എസ്എഫ്എസി തയാറാക്കിയിരിക്കുന്നത് എന്നു തോന്നിപ്പോകും.
കര്‍ഷക ഉത്പാദക കമ്പനി:ചില അനുഭവങ്ങള്‍, പരിഹാരങ്ങള്‍
നാമമാത്ര തുകയാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനു മാറ്റമുണ്ടാകണം. ഓരോ കര്‍ഷക ഉത്പാദക കമ്പനിയുടെയും പ്രവര്‍ത്തനവും പദ്ധതികളും വാര്‍ഷിക വിറ്റുവരവുമായി വിലയിരുത്തി പ്രവര്‍ത്തന മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ ബാങ്കുലോണായോ ലഭ്യമാക്കണം.
അമ്പതുലക്ഷം രൂപ ഓഹരിമൂലധനവും നാലുകോടി രൂപ വിറ്റുവരുവമുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് നിസാരകാരണങ്ങള്‍ പറഞ്ഞ് കേരളത്തിലെ അഞ്ചു പൊതുമേഖലാ ബാ ങ്കുകള്‍ ലോണ്‍ നിഷേധിച്ചു. ലോണി നു ഗാരന്റി നല്കാന് ഉത്പാദക കമ്പനിക്കു കഴിയാത്തതിന്റെ പേരിലാണ് ലോണ്‍ നിഷേധിച്ചിരിക്കുന്നത്. കര്‍ഷകഉത്പാദക കമ്പനികളുടെ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ക്കും ആവശ്യമായ ലോണ്‍ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ ഗാരന്റിയോടുകൂടി ബാങ്കുകളില്‍ നിന്നു ലഭ്യമാക്കണം.
ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പോലും അവരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദക കമ്പനികളെ വിളിപ്പാടകലെ നിര്‍ത്തിയിരിക്കുകയാണ്. വന്‍ കോര്‍പറേറ്റുകളായിട്ടാണ് കര്‍ഷ ക ഉത്പാദക കമ്പനികളെയും പ്ര സ്തുത വകുപ്പുകള്‍ കാണുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ഷക ഉത്പാദക കമ്പനികളെ സഹായിക്കുന്ന നയങ്ങളും പരിപാടികളും കുറവാണ്. കൃഷി, മൃഗസംരക്ഷണ- ഡയറി, ഫിഷറീസ് മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു കഴിയും. അതിനാവശ്യമായ തീരുമാനങ്ങളും ഉത്തരവുകളും സര്‍ക്കാരിന്റെ ഭാഗ ത്തു നിന്നുണ്ടാകണം.
ചെറുകിട,നാമമാത്ര കര്‍ഷകര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി
നമ്മുടെ രാജ്യത്തെ 86 ശതമാനം കര്‍ഷകരും അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവരാണ്. ഇതില്‍ 67 ശതമാനവും രണ്ടര ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവരും. അടിസ്ഥാന അവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി ഓരോ വിളവെടുപ്പുകളെയും ആശ്രയിക്കുന്ന ഇവര്‍ക്ക് പുതിയ കര്‍ഷക നിയമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവില്ല. സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം അകലെയുള്ള അപരിചിത മാര്‍ക്കറ്റുകള്‍ അപ്രാപ്യമാണ്. തുടക്കത്തില്‍ സ്വകാര്യ കച്ചവടക്കാരും കമ്പനികളും ഉയര്‍ന്ന വിലനല്‍കി കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കും. വിപണനം എപിഎംസി എന്ന നിലവിലെ കര്‍ഷക വിപണിക്കു പുറത്തായതിനാല്‍ നികുതികളും കമ്മീഷനുകളും നല്‍കേണ്ടിവരില്ല. നികുതി തുകയുടെ ഒരുഭാഗംകുടി ചേര്‍ത്ത് ഉത്പന്നത്തിന്റെ വിലയായി കര്‍ഷകനു ലഭിക്കുന്നതിനാല്‍ കുറഞ്ഞകാലം കൊണ്ട് എപിഎംസി വിപണികള്‍ക്കു പുറത്തുള്ള സ്വതന്ത്രമാര്‍ക്കറ്റുകള്‍ ശക്തമാകും. എപിഎംസി വിപണികള്‍ ക്രമേണ അപ്രത്യക്ഷമാകും. സ്വതന്ത്രവിപണി തുടക്കത്തില്‍ കര്‍ഷകര്‍ക്ക് ആകര്‍ഷകമായി തോന്നാമെങ്കിലും കുറഞ്ഞ കാലംകൊണ്ട് കുത്തകകളും കോര്‍പറേറ്റുകളും വിപണി പൂര്‍ണമായി കൈയടക്കും. സംഘടിത വിലപേശല്‍ നഷ്ടപ്പെട്ട കര്‍ഷകരെ താങ്ങുവിലനല്‍കിയോ, സംഭരണമേര്‍പ്പെടുത്തിയോ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയാതെ വരും. കാര്‍ഷിക വിപണികളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകുന്ന ഈ അവസ്ഥ ആവശ്യവസ്തു നിയമഭേദഗതിയുമായി കൂട്ടിവായിക്കേണ്ടതുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കഴിയും. കൂടുതല്‍ സംഭരണശേഷിയുള്ള കോര്‍പറേറ്റുകള്‍ വിപണിയും വിതരണവും കൈയടക്കുന്ന സ്ഥിതി സംജാതമാകും. ഇവര്‍ പറയുന്ന വിലയ്ക്ക് ഉത്പന്നം നല്‍കേണ്ട സ്ഥിതിയും ഉണ്ടാകാം.
കരാര്‍ കൃഷി എന്ന ചതിക്കുഴി
കരാര്‍ കൃഷിയിലൂടെ ഉണ്ടായ നഷ്ടങ്ങളുടെ കഥപറയുന്ന ധാരാളം കര്‍ഷകര്‍ നമ്മുടെ രാജ്യത്തുണ്ട്. ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് കുറച്ചു കര്‍ഷകരെ കരാര്‍ കൃഷിയിലേക്കുകൊണ്ടുവരുന്നു. കരാര്‍ കൃഷിയിലേര്‍പ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നതുകണ്ട് കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്കു വരുന്നു. ഉത്പാദനം വര്‍ധിക്കുമ്പോള്‍ കരാറില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന 'ഗുണനിലവാരം ഇല്ല' എന്ന നിബന്ധന ഉപയോഗിച്ച് വിലകുറയ്ക്കുകയോ ഉത്പന്നം വാങ്ങാതിരിക്കുകയോ ചെയ്യാം. ഉത്പന്നത്തിന്റെ ഗുണമേന്മ നിലനിലനിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ചെറുകിട നാമമാത്ര കര്‍ഷകരെയാണ് കരാര്‍കൃഷിയിലെ ഗുണമേന്മാ മാനദണ്ഡം സാരമായി ബാധിക്കുന്നത്. കൃഷിഭൂമി വന്‍തോതില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാകുന്നതിനും കരാര്‍ കൃഷി ഇടയാക്കും. കൃഷിഭൂമിയും സേവനവും വിട്ടു നല്കുന്ന രീതിയും കരാറിന്റെ ഭാഗമാക്കാം.
ഫോണ്‍: ഡോ. ചന്ദ്രപ്രസാദ്- 8111 88 4440.
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top