Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
Monday, December 21, 2020 3:58 PM IST
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയും ബാധിക്കും. കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിച്ച് കുത്തക കമ്പനികളുമായി മല്ലിട്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയിലെവിടെയും വില്‍ക്കാമെന്നതാണ് നിയമത്തിന്റെ സാധ്യതയായി പറയുന്നത്. ഇതേക്കുറിച്ച് കേരളത്തിലെ ഒരു കര്‍ഷക ഉത്പാദക കമ്പിനിയായ വേണാട് പൗള്‍ട്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന്
ഡോ. കെ. ചന്ദ്രപ്രസാദ്
തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു.
പുതിയ കര്‍ഷകബില്ലുകള്‍ നിലവില്‍ വന്നതോടെ പാന്‍കാര്‍ഡുള്ള ഏത് ഇന്ത്യന്‍പൗരനും സംസ്ഥാന സര്‍ക്കാരുകളുടെ ലൈസന്‍സില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം നടത്താം. അതിനു സര്‍ക്കാര്‍ നിയന്ത്രിത മാര്‍ക്കറ്റുകളുടെ ആവശ്യമില്ല. കോര്‍പറേറ്റുകള്‍ക്കും കുത്തകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. ശക്തമായ കര്‍ഷകഉത്പാദക കമ്പനികള്‍ക്കു മാത്രമേ ഈ സാഹചര്യത്തില്‍ സംഘടിതശക്തിയിലൂടെ കുത്തകകളുടെയും കോര്‍പറേറ്റുകളുടെയും കടന്നുകയറ്റത്തെ ചെറുത്തു നിര്‍ത്താനാകൂ. സ്വതന്ത്രവിപണിയായതിനാല്‍ കുത്തകകളെയും കോര്‍പറേറ്റുകളെയും നേരിട്ടു വേണം എഫ്പിഒകള്‍ക്കു ചെറുകിട- നാമമാത്ര കര്‍ഷകരെ സംരക്ഷിക്കാന്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് ഏഴായിരത്തിലധികം കര്‍ഷക ഉത്പാദകകമ്പനികള്‍ രൂപീകരിക്കപ്പെട്ടിരുന്നു. 2024-നകം പതിനായിരം പുതിയ കര്‍ഷക ഉത്പാദക കമ്പനികള്‍ കൂടി ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നബാര്‍ഡാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കുന്നത്.
കുത്തകസംഭരണത്തിനും കരാര്‍ കൃഷിക്കും സൗകര്യമൊരുക്കി, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു സ്വതന്ത്രവിപണിയും തുറന്നു കൊടുത്ത് സര് ക്കാര് പിന്‍വാങ്ങിയാല്‍ നമ്മുടെ രാജ്യത്തെ ചെറുകിട- നാമമാത്ര കര്‍ഷകര്‍ തീരാദുരിതത്തിലാകും. ഇവരെ സംഘടിപ്പിച്ച് ഉത്പാദനം, സംഭരണം, മൂല്യവര്‍ധനവ്, വിപണനം എന്നീ മേഖലകളില്‍ ഇടപെട്ട് കര്‍ഷകരെ സംരക്ഷിക്കാന്‍ എത്ര കര്‍ഷക കമ്പനികള്‍ക്കാവും എന്നതാണ് ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
കര്‍ഷക ഉത്പാദക കമ്പനികളുടെ ശോച്യാവസ്ഥ
കര്‍ഷകരില്‍ നിന്ന് ഓഹരിയായി ലഭിക്കുന്ന നാമമാത്രതുകകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കാവില്ല. വലിയതോതില്‍ മൂലധനം ആവശ്യമുള്ള പ്രവര്‍ത്തനങ്ങളാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നത്.
ഉത്പാദനോപാധികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ എന്നിവയുടെ സംഭരണം, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്‍, ശീതീകരിച്ചതും അല്ലാത്തതുമായ ഗോഡൗണുകള്‍, വാഹന സൗകര്യങ്ങള്‍, വിപണന ശൃംഖല, ഓഫീസ് സൗകര്യങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാമുണ്ടെങ്കിലേ ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് കര്‍ഷകരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാനും അവര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും കഴിയൂ. കൂടുതല്‍ മൂലധനം സ്വരൂപിക്കുന്ന കര്‍ഷക ഉത്പാദക കമ്പനികള്‍ക്കുമാത്രമേ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു ലഭ്യമാക്കണം.
നിലവില്‍ വളരെ തുശ്ചമായ തുകയാണ് പ്രവര്‍ത്തനമൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടുതല്‍ ഓഹരിമൂലധനവും വാര്‍ഷിക വിറ്റുവരവുമുള്ള കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതാണെങ്കില്‍ പോ ലും എസ്എഫ്എസിയില്‍ നിന്നുള്ള അധിക ഗ്രാന്റുകളോ ബാങ്കുലോണുകള്‍ക്കുള്ള ഗാരന്റിയോ ലഭിക്കുന്നില്ല. ഇക്യുറ്റി ഗ്രാന്റുകള്‍ക്കും ക്രെഡിറ്റ് ഗാരന്റിക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ മാനദണ്ഡങ്ങളാണു കാരണം. വന്‍കിടക്കാരോ, കോര്‍പറേറ്റുകളോ കര്‍ഷക ഉത്പാദക കമ്പനികളെ തട്ടിക്കൊണ്ടുപോകുമെന്ന മുന്‍വിധിയോടെയാണ് സഹായങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ എസ്എഫ്എസി തയാറാക്കിയിരിക്കുന്നത് എന്നു തോന്നിപ്പോകും.
കര്‍ഷക ഉത്പാദക കമ്പനി:ചില അനുഭവങ്ങള്‍, പരിഹാരങ്ങള്‍
നാമമാത്ര തുകയാണ് കര്‍ഷക ഉത്പാദക കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനമായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനു മാറ്റമുണ്ടാകണം. ഓരോ കര്‍ഷക ഉത്പാദക കമ്പനിയുടെയും പ്രവര്‍ത്തനവും പദ്ധതികളും വാര്‍ഷിക വിറ്റുവരവുമായി വിലയിരുത്തി പ്രവര്‍ത്തന മൂലധനം ഗ്രാന്റായോ, പലിശരഹിത വായ്പയായോ ബാങ്കുലോണായോ ലഭ്യമാക്കണം.
അമ്പതുലക്ഷം രൂപ ഓഹരിമൂലധനവും നാലുകോടി രൂപ വിറ്റുവരുവമുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കര്‍ഷക ഉത്പാദക കമ്പനിക്ക് നിസാരകാരണങ്ങള്‍ പറഞ്ഞ് കേരളത്തിലെ അഞ്ചു പൊതുമേഖലാ ബാ ങ്കുകള്‍ ലോണ്‍ നിഷേധിച്ചു. ലോണി നു ഗാരന്റി നല്കാന് ഉത്പാദക കമ്പനിക്കു കഴിയാത്തതിന്റെ പേരിലാണ് ലോണ്‍ നിഷേധിച്ചിരിക്കുന്നത്. കര്‍ഷകഉത്പാദക കമ്പനികളുടെ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ ക്കും ആവശ്യമായ ലോണ്‍ കുറഞ്ഞ പലിശനിരക്കില്‍ സര്‍ക്കാര്‍ ഗാരന്റിയോടുകൂടി ബാങ്കുകളില്‍ നിന്നു ലഭ്യമാക്കണം.
ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പോലും അവരുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദക കമ്പനികളെ വിളിപ്പാടകലെ നിര്‍ത്തിയിരിക്കുകയാണ്. വന്‍ കോര്‍പറേറ്റുകളായിട്ടാണ് കര്‍ഷ ക ഉത്പാദക കമ്പനികളെയും പ്ര സ്തുത വകുപ്പുകള്‍ കാണുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കര്‍ഷക ഉത്പാദക കമ്പനികളെ സഹായിക്കുന്ന നയങ്ങളും പരിപാടികളും കുറവാണ്. കൃഷി, മൃഗസംരക്ഷണ- ഡയറി, ഫിഷറീസ് മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു കര്‍ഷക ഉത്പാദക കമ്പനികള്‍ക്കു കഴിയും. അതിനാവശ്യമായ തീരുമാനങ്ങളും ഉത്തരവുകളും സര്‍ക്കാരിന്റെ ഭാഗ ത്തു നിന്നുണ്ടാകണം.
ചെറുകിട,നാമമാത്ര കര്‍ഷകര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി
നമ്മുടെ രാജ്യത്തെ 86 ശതമാനം കര്‍ഷകരും അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ളവരാണ്. ഇതില്‍ 67 ശതമാനവും രണ്ടര ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവരും. അടിസ്ഥാന അവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി ഓരോ വിളവെടുപ്പുകളെയും ആശ്രയിക്കുന്ന ഇവര്‍ക്ക് പുതിയ കര്‍ഷക നിയമങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവില്ല. സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം അകലെയുള്ള അപരിചിത മാര്‍ക്കറ്റുകള്‍ അപ്രാപ്യമാണ്. തുടക്കത്തില്‍ സ്വകാര്യ കച്ചവടക്കാരും കമ്പനികളും ഉയര്‍ന്ന വിലനല്‍കി കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സംഭരിക്കും. വിപണനം എപിഎംസി എന്ന നിലവിലെ കര്‍ഷക വിപണിക്കു പുറത്തായതിനാല്‍ നികുതികളും കമ്മീഷനുകളും നല്‍കേണ്ടിവരില്ല. നികുതി തുകയുടെ ഒരുഭാഗംകുടി ചേര്‍ത്ത് ഉത്പന്നത്തിന്റെ വിലയായി കര്‍ഷകനു ലഭിക്കുന്നതിനാല്‍ കുറഞ്ഞകാലം കൊണ്ട് എപിഎംസി വിപണികള്‍ക്കു പുറത്തുള്ള സ്വതന്ത്രമാര്‍ക്കറ്റുകള്‍ ശക്തമാകും. എപിഎംസി വിപണികള്‍ ക്രമേണ അപ്രത്യക്ഷമാകും. സ്വതന്ത്രവിപണി തുടക്കത്തില്‍ കര്‍ഷകര്‍ക്ക് ആകര്‍ഷകമായി തോന്നാമെങ്കിലും കുറഞ്ഞ കാലംകൊണ്ട് കുത്തകകളും കോര്‍പറേറ്റുകളും വിപണി പൂര്‍ണമായി കൈയടക്കും. സംഘടിത വിലപേശല്‍ നഷ്ടപ്പെട്ട കര്‍ഷകരെ താങ്ങുവിലനല്‍കിയോ, സംഭരണമേര്‍പ്പെടുത്തിയോ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിയാതെ വരും. കാര്‍ഷിക വിപണികളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകുന്ന ഈ അവസ്ഥ ആവശ്യവസ്തു നിയമഭേദഗതിയുമായി കൂട്ടിവായിക്കേണ്ടതുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ വളരെ ഉയര്‍ന്ന അളവില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കഴിയും. കൂടുതല്‍ സംഭരണശേഷിയുള്ള കോര്‍പറേറ്റുകള്‍ വിപണിയും വിതരണവും കൈയടക്കുന്ന സ്ഥിതി സംജാതമാകും. ഇവര്‍ പറയുന്ന വിലയ്ക്ക് ഉത്പന്നം നല്‍കേണ്ട സ്ഥിതിയും ഉണ്ടാകാം.
കരാര്‍ കൃഷി എന്ന ചതിക്കുഴി
കരാര്‍ കൃഷിയിലൂടെ ഉണ്ടായ നഷ്ടങ്ങളുടെ കഥപറയുന്ന ധാരാളം കര്‍ഷകര്‍ നമ്മുടെ രാജ്യത്തുണ്ട്. ഉയര്‍ന്ന വില വാഗ്ദാനം ചെയ്ത് കുറച്ചു കര്‍ഷകരെ കരാര്‍ കൃഷിയിലേക്കുകൊണ്ടുവരുന്നു. കരാര്‍ കൃഷിയിലേര്‍പ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നതുകണ്ട് കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്കു വരുന്നു. ഉത്പാദനം വര്‍ധിക്കുമ്പോള്‍ കരാറില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന 'ഗുണനിലവാരം ഇല്ല' എന്ന നിബന്ധന ഉപയോഗിച്ച് വിലകുറയ്ക്കുകയോ ഉത്പന്നം വാങ്ങാതിരിക്കുകയോ ചെയ്യാം. ഉത്പന്നത്തിന്റെ ഗുണമേന്മ നിലനിലനിര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ചെറുകിട നാമമാത്ര കര്‍ഷകരെയാണ് കരാര്‍കൃഷിയിലെ ഗുണമേന്മാ മാനദണ്ഡം സാരമായി ബാധിക്കുന്നത്. കൃഷിഭൂമി വന്‍തോതില്‍ കോര്‍പറേറ്റുകളുടെ നിയന്ത്രണത്തിലാകുന്നതിനും കരാര്‍ കൃഷി ഇടയാക്കും. കൃഷിഭൂമിയും സേവനവും വിട്ടു നല്കുന്ന രീതിയും കരാറിന്റെ ഭാഗമാക്കാം.
ഫോണ്‍: ഡോ. ചന്ദ്രപ്രസാദ്- 8111 88 4440.
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top