Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
കേരളത്തിലെ കശുമാവ് കൃഷിക്ക് 'പൂര്‍ണ്ണിമ'
കശുമാവു കൃഷി കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വ്യാപിക്കുന്നുണ്ട്. പരമ്പരാഗത ഇനങ്ങളില്‍ നിന്നു മാറി അത്യുത്പാദനശേഷിയുള്ള തൈകള്‍ നട്ടാല്‍ കൃഷി ലാഭകരമാകും. കശുമാവു കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന അത്യുത്പാദന ശേഷിയുള്ള ഇനമാണ് 'പൂര്‍ണിമ'. 2006-ല്‍ തൃശൂര്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രം പുറത്തിറക്കിയ ഹൈബ്രീഡ് ഇനമാണിത്. കശുവണ്ടി വ്യവസായത്തിനും കയറ്റുമതിക്കും അനുയോജ്യമായ സ്വഭാവ സവിശേഷതകളുള്ള സങ്കരയിനമാണിത്. മരമൊന്നിന് പ്രതിവര്‍ഷം 15 കിലോഗ്രാം വിളവു ലഭിക്കും. ഒരു കിലോ തൂക്കം ലഭിക്കാന്‍ 128 കശുവണ്ടി മതി. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്നതിനാല്‍ മഴയ്ക്കു മുമ്പ് വിളവെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
എങ്ങനെ നടാം?
ഹൈബ്രീഡിനത്തിന്റെ ആറുമാസം പ്രായമായ ഒട്ടുതൈകള്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തില്‍ നിന്നു ലഭിക്കും. തൈ നടാന്‍ 50 ഃ 50 ഃ 50 സെന്റീമീറ്റര്‍ വലുപ്പത്തിലുള്ള കുഴികളെടുക്കണം. ഇതില്‍ 10- 20 കിലോ ജൈവവളവും 250 ഗ്രാം റോക്ക് ഫോസ്ഫേറ്റും മണ്ണുമായി ചേര്‍ത്തിടണം. നടുന്നതിനു 10 ദിവസം മുമ്പ് ഒരു കുഴിയില്‍ 100 ഗ്രാം കുമ്മായം ചേര്‍ക്കുന്നത് മണ്ണിന്റെ അമ്ളത ക്രമീകരിക്കാന്‍ നല്ലതാണ്.
കുഴികള്‍ തമ്മില്‍ ഏഴര- എട്ടു മീറ്റര്‍ അകലം നല്‍കണം. വളക്കൂറുള്ള മണ്ണില്‍ പത്തു മീറ്റര്‍ അകലത്തില്‍ നടുന്നതാ യിരിക്കും നല്ലത്. മികച്ച വിളവു ലഭിക്കുന്നതിന് ശാസ്ത്രീയ വളപ്രയോഗം ആവശ്യമാണ്. മണ്ണു പരിശോധനയ്ക്കു ശേഷം വേണം വളപ്രയോഗം നടത്താന്‍. നട്ട് ആദ്യ വര്‍ഷങ്ങളില്‍ ചെടികള്‍ക്കു താങ്ങു നല്‍കണം. ജൈവ വസ്തു ക്കള്‍ പുതയിട്ടും ജലാംശം ഉറപ്പു വരു ത്തിയും തൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കാം. ഒട്ടു ഭാഗ ത്തിനു താഴെ നിന്നു പൊട്ടിവരുന്ന ശാഖകള്‍ നീക്കം ചെയ്യണം.
ഇടവിളയായി കിഴങ്ങു വര്‍ഗങ്ങള്‍
കശുമാവു നട്ട് ആദ്യ മൂന്നുവര്‍ഷം തൈകളുടെ തലപ്പോ, വേരു പടലമോ പടര്‍ന്നു പന്തലിക്കില്ല. അതുകൊണ്ട് ഇടവിളയായി കിഴങ്ങു വിളകള്‍ കൃഷി ചെയ്ത് അധികവരുമാനം നേടാം. തുടര്‍ന്നുള്ളവര്‍ഷങ്ങളില്‍ വളരെ വേഗത്തില്‍ കശുമാവ് വളരുന്ന തിനാല്‍ ഇടവിള കൃഷി ലാഭകര മാകില്ല.
കീടരോഗങ്ങള്‍, തേയില കൊതുക്
കശുമാവില്‍ 40- 50 ശതമാനം വരെയും ചിലപ്പോള്‍ 100 ശതമാനം വരെയും വിളനാശത്തിന് തേയില കൊതുകിന്റെ ആക്രമണം കാരണ മാകാം. തളിരിടുമ്പോഴും പൂങ്കുലകള്‍ ഉണ്ടാകുമ്പോഴും പിഞ്ച് അണ്ടിയു ണ്ടാകുന്ന സമയത്തുമാണ് കീടാക്ര മണം കൂടുന്നത്. കീടാക്രമണം മൂലം തളിരിലകളും പൂങ്കുലകളും കരിഞ്ഞു ണങ്ങുകയും കശുവണ്ടി ശുഷ്കിച്ചു പോകുകയും ചെയ്യുന്നു.
തേയില കൊതുകിന്റെ ആക്രമണ മുണ്ടായ ഭാഗങ്ങളില്‍ പിന്നീട് കുമിള്‍ബാധ ഏല്‍ക്കുന്നതായി കാ ണുന്നു. കൊതുകു കുത്തിയ മുറിപ്പാ ടിലൂടെ രോഗകാരിയായ കുമിളുകള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പൂങ്കുല കളുടെ നാശം വേഗത്തിലാകും. അത്തരം അവസരങ്ങളില്‍ തേയില കൊതുകിനെയും കുമിളിനെയും ഒരുമിച്ചു നിയന്ത്രിച്ചാല്‍ നാശം ലഘൂകരിക്കാം. കീടനിയന്ത്രണ ത്തിനായി വിദഗ്ധ നിര്‍ദേശം സ്വീകരിക്കാം.
തടിതുരപ്പന്‍ വണ്ട്
മരങ്ങള്‍ പൂര്‍ണമായും ഉണക്കിക്ക ളയുമെന്നതിനാല് കശുമാവിന്റെ പ്രധാന ശത്രുവാണ് തടിതുരപ്പന്‍ വണ്ട്. അവഗണിക്കപ്പെട്ട തോട്ടങ്ങളി ലാണ് തടിതുരപ്പന്‍ വണ്ടുകളുടെ ആക്രമണം കൂടുതലായി കാണുന്നത്. കീടബാധയേറ്റ മരത്തിന്റെ ചുവടു ഭാഗത്തും വേരുകളിലും ചെറിയ ദ്വാരങ്ങളിലൂടെ മരപ്പൊടിയും പശയും വെളിയിലേക്കു വരുന്നതാണ് ആക്രമണ ലക്ഷണം. കൂടാതെ മരച്ചുവട്ടില്‍ ചവച്ചു തുപ്പിയ നാരുകളും വിസര്‍ജ്യ വസ്തുക്കളും കാണും . ഇവയുടെ ആക്രമണം മൂലം മരത്തിന്റെ ഇലകള്‍ മഞ്ഞ നിറമായി കൊഴിയും. ക്രമേണ മരം പൂര്‍ണമായും ഉണങ്ങും.
നിയന്ത്രണ മാര്‍ഗങ്ങള്‍
കീടാക്രമണത്തില്‍ ഉണങ്ങിയ മരങ്ങള്‍ മുറിച്ചു തീയിട്ടു നശിപ്പി ക്കണം. തോട്ടം ശുചിയായി സൂക്ഷി ക്കുന്നത് ആക്രമണം തടയും. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലിലിറ്റര്‍ വേപ്പെണ്ണയും അഞ്ചു ഗ്രാം ബാര്‍ സോപ്പും നന്നായി ഇളക്കിച്ചേര്‍ ത്തതിനുശേഷം കേടുള്ള ഭാഗങ്ങള്‍ ചെത്തി മാറ്റി തടിയില്‍ ഒന്നര മീറ്റര്‍ ഉയരം വരെ ബ്രഷുപയോഗിച്ച് നന്നാ യി തേച്ചു പിടിപ്പിക്കണം. പുറമെ കാണുന്ന വേരുകളിലും മിശ്രിതം പുരട്ടണം.
കൊമ്പുണക്കത്തിന്
കശുമാവില്‍ കണ്ടുവരുന്ന പ്രധാന രോഗമാണ് കൊമ്പുണക്കം. മഴക്കാ ലത്താണ് ഈ രോഗം കാണുക. കൊമ്പുകളില്‍ വെളുത്ത പാടുകള്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് കൊമ്പു ണങ്ങി വരുന്നതാണ് രോഗ ലക്ഷണം. യഥാസമയങ്ങളില്‍ ഉണങ്ങിയ കൊ മ്പുകള്‍ നീക്കം ചെയ്ത്, കുമിള്‍ നാശിനി തളിച്ചു കൊടുക്ക ണം.
കശുമാങ്ങ സംസ്കരണം
കശുമാങ്ങയിലുള്ള 'ചവര്‍പ്പ് അല്ലെ ങ്കില്‍ കാറല്‍' ആണ് മാങ്ങ നേരിട്ട് കഴിക്കുന്നതിനു തടസമാകുന്നത്. ചവര്പ്പിന് അടിസ്ഥാനമായ 'ടാനിന്' നീക്കം ചെയ്ത ശേഷമാണ് ഉത്പന്ന ങ്ങള് ഉണ്ടാക്കുന്നത്. ഉത്പന്നങ്ങള്‍ ക്കനുസരിച്ച് ചവര്‍പ്പ് നീക്കേണ്ട രീതിയും വ്യത്യസ്തമാണ്. സിറപ്പ് , പാനീയം, ജാം, അച്ചാര്‍, കാന്‍ഡി, സോഡാ, തുടങ്ങിയ വൈവിധ്യമായ വിഭവങ്ങള്‍ കശുമാങ്ങയില്‍ നിന്നു തയാറാക്കാം.
കടല്‍ക്കാറ്റിനെ നിയന്ത്രിക്കാന്‍ കടല്‍കടന്നെത്തി
ബ്രസീലാണ് കശുമാവിന്റെ ജന്മദേശം. ക്രിസ്തുവര്‍ഷം 1563 നും 1578 നും ഇടയില്‍ പോര്‍ച്ചുഗീ സുകാരാണ് കശുവണ്ടി ഇന്ത്യയിലെ ത്തിച്ചത്. തീരപ്രദേശങ്ങളിലെ ശക്തമായ കടല്‍ക്കാറ്റ് നിയന്ത്രി ക്കാനും മണ്ണൊലിപ്പു തടയാനും വേണ്ടിയാണ് കശുമാവെത്തിയത്. ഇടതൂര്‍ന്നുളള വേരു പടലം തീരദേശ ങ്ങളിലെ കാറ്റിനെ അതിജീവിക്കാന്‍ പര്യാപ്തമാണ്. കശുവണ്ടിപ്പരിപ്പിന്റെ സവിശേഷതകള്‍ മനസിലാക്കി കശുമാവിനെ ഒരു മുഖ്യ നാണ്യ വിളയായി വികസിപ്പിക്കുകയും ഒരു കാര്‍ഷിക വിളയാക്കുകയും ചെയ്തത് കേരളമാണ്.
പിന്നീട് ഗോവയിലേക്കും പടി ഞ്ഞാറു, കിഴക്ക് തീര പ്രദേശങ്ങളി ലേക്കും കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ കശുമാവ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ഒറീസ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവയാണ്. നൂറോളം സ്പീഷീ സുകള് ഉള്‍പ്പെടുന്ന 'അനാക്കാര് ഡിയേസിയേ' കുടുംബത്തില്‍പ്പെട്ട കശുവണ്ടി 'അനാര്‍ക്കിഡിയം ഓക്സിഡെന്റേല്‍' എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്നു. ഏതു മണ്ണിലും കശുമാവു വളരും. പല പ്പോഴും മറ്റൊരു വിളയും ആദായ കരമായി കൃഷി ചെയ്യാന്‍ പറ്റാത്ത കുന്നിന് ചെരിവുകളും വളക്കൂറി ല്ലാത്ത പാറക്കെട്ടുകളുമാണ് കശുമാവ് കൃഷിക്കായി മാറ്റിവയ്ക്കാറുളളത്.
കേരളത്തില്‍ കശുമാവിന്റെ സാധ്യ തകള്‍ മനസിലാക്കി 1952- ല്‍ കൊട്ടാരക്കരയില്‍ കാര്‍ഷിക ഗവേ ഷണ കൗണ്‍സിലിന്റെ സഹായ ത്തോടെ ഗവേഷണ കേന്ദ്രം സ്ഥാ പിച്ചു. ഇതോടെയാണ് കേരളത്തില്‍ കശുമാവ് കൃഷിയുടെയും ഗവേഷണ ങ്ങളുടെയും തുടക്കം. എന്നാല്‍ 1962 ല്‍ ഈ പദ്ധതി നിര്‍ത്താലാക്കി. അതിനുശേഷം 1972 ല്‍ ആനക്കയത്ത് കശുമാവു ഗവേഷണ കേന്ദ്രം വന്നു. 1973-ല്‍ സ്ഥാപിതമായ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രവും, പീലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രവുമാണ് കശുമാ വിനെപ്പറ്റി ഗവേഷണങ്ങള്‍ നടത്തു ന്നത്. (തുടരും...)
വിളവെടുപ്പും മൂല്യവര്‍ധനയും
ജനുവരി മുതല്‍ മേയ് മാസം വരെയാണ് കശുമാ വിന്റെ വിളവെടുപ്പു സമയം. കശുമാങ്ങ പഴുത്തു വീഴുന്ന അന്നുതന്നെ ശേഖരിക്കുന്ന കശുവണ്ടി യാണ് ഏറ്റവും ഉത്തമം. ശേഖരിച്ച കശുവണ്ടി രണ്ടു ദിവസം വെയിലത്തിട്ട് നല്ലവണ്ണം ഉണക്കി ഈര് പ്പത്തിന്റെ തോത് 14-16 ശതമാനമാക്കണം. പാകമാകാത്തതോ കേടുവന്നതോ ആയ കശുവണ്ടി ശേഖരിക്കാന്‍ പാടില്ല.
കശുമാവിനെ സംബന്ധിച്ചടത്തോളം കശുവണ്ടി ശേഖരിക്കുക എന്നതില്‍ മാത്രം ഒതുങ്ങി നില്ക്കു കയാണ് വിളവെടുപ്പ്. എന്നാല്‍ ഇതോടൊപ്പം ലഭിക്കുന്ന കശുമാങ്ങ നാം പാഴാക്കി കളയുകയാണ്. കശുമാങ്ങ സംസ്കരണ സാങ്കേതിക വിദ്യകള്‍ നിരവധിയുണ്ട്. സാങ്കേതിക വിദ്യ പരിശീലിക്കുക വഴി കര്ഷകന് അധിക വരുമാനം നേടാനും സാധിക്കും.
പൂര്‍ണിമ കശുമാവ് തൈകള്‍ക്ക് തൃശൂര്‍ മാടക്കത്തറ കശുമാവു ഗവേഷണ കേന്ദ്രത്തില്‍ ബന്ധപ്പെടാം: ഫോണ്‍- 0487-2370 339.
സുരേഷ്കുമാര്‍ കളര്‍കോട്
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
Latest News
മാതാപിതാക്കളെ മകൻ പൂട്ടിയിട്ടു; അച്ഛൻ മരിച്ചു
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
Latest News
മാതാപിതാക്കളെ മകൻ പൂട്ടിയിട്ടു; അച്ഛൻ മരിച്ചു
ജസ്നയുടെ തിരോധാനം: പ്രധാനമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top