Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
'പുതുസാധാരണ' കൃഷിയും അതിജീവന മന്ത്രങ്ങളും
രണ്ടു മാസത്തിലധികം നീണ്ടുനിന്ന നാലു ലോക്ക് ഡൗണുകള്‍. അണ്‍ലോക്ക് ഘട്ടത്തിലേക്കു കടന്നിട്ടും കൊവിഡ്- 19 വ്യാപനം ഓരോ ദിവസവും കൂടുകയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭനത്തിലാണ്. പല പ്രദേശങ്ങ ളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്ക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ്. ലോക രാജ്യങ്ങളില്‍ കൃഷി ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകള്‍ പ്രതിസന്ധിയിലാണ്. ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ ചരക്കു ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. രാജ്യത്തെ പ്രധാന കാര്‍ഷിക ചന്തകളെല്ലാം അടഞ്ഞു കിടന്നു. 69 ദിവസമാണ് നാലു ഘട്ടങ്ങളിലായി കേരളം അടഞ്ഞു കിടന്നത്. കാര്‍ഷിക വിതരണ ശൃംഖലകളിലെ വിള്ളല്‍, കാര്‍ഷിക വിപണികളുടെ അടച്ചുപൂട്ടല്‍, ചരക്കുഗതാഗതത്തിലെ സ്തംഭനം, കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിപ്പോകല്‍ കൊണ്ടുണ്ടായ തൊഴിലാളി ക്ഷാമം, ഉത്പന്ന വിലയിലെ അസ്ഥിരത തുടങ്ങിയ പ്രശ്നങ്ങളാണ് കാര്‍ഷിക മേഖല ഈ ഘട്ടത്തില്‍ നേരിടുന്നത്. കോവിഡ് മഹാമാരി എപ്പോള്‍ അവസാനിക്കുമെന്നതില്‍ നിലനി ല്ക്കുന്ന അനിശ്ചിതാവസ്ഥ കാര്‍ഷിക ആസൂത്രണത്തെ തകിടം മറിക്കുന്നു.
ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലുണ്ടായ അതിതീവ്ര കൊവിഡ് വ്യാപനം കാര്‍ഷികോത്പന്നങ്ങളുടെ ചരക്കുഗ താഗതം തടസപ്പെടുത്തി. ചരക്കുവാ ഹനങ്ങളില്‍ കൊവിഡ് റെഡ് സോണു കളില്‍ പോയി മടങ്ങുന്ന ഡ്രൈവര്‍ മാരും മറ്റും കൊവിഡ് ബാധിതരായ തോടെ പ്രാദേശിക ചന്തകളും ശേഖരണ കേന്ദ്രങ്ങളും അടച്ചിടേണ്ടി വന്നു. ഇതെല്ലാം കാര്ഷി കോത്പന്ന ങ്ങളുടെ ഡിമാന്‍ഡില്‍ വലിയ കുറവു ണ്ടാ ക്കിയിട്ടുണ്ട്. പഴം- പച്ചക്കറികള്‍, പൂക്കള്‍ തുടങ്ങി പെട്ടെന്നു നശിച്ചു പോകുന്ന കാര്ഷി കോത്പന്നങ്ങ ളെയാണ് പ്രതിസന്ധി കൂടുതല്‍ ആഴത്തില്‍ ബാധിച്ചിരി ക്കുന്നത്. കേരളത്തില്‍ പൈനാപ്പിള്‍, മാങ്ങ, പപ്പായ, വാഴ തുടങ്ങിയ പഴവര്‍ഗ ങ്ങളുടെ യും പച്ചക്കറികളു ടെയും വിപണന ശൃംഖല കൊവിഡ് വ്യാപന ത്തെയും ലോക്ക് ഡൗണി നെയും തുടര്‍ന്നു തടസപ്പെട്ടു. കര്‍ഷ കനു കുറഞ്ഞ വില ലഭിക്കുമ്പോള്‍ ഉപഭോ ക്താവിന് പതിവിലും കൂടുതല്‍ വില നല്‍കേണ്ടിയും വരുന്നു. കുടിയേറ്റ തൊഴിലാളികളുടെ പലാ യനം തൊഴിലാളികളെ ധാരാളം ആവശ്യമുള്ള തോട്ടവിളകളുടെ, കൃഷിയെ യാണ് കൂടുതല്‍ പ്രതിസന്ധിയിലാ ക്കിയിരിക്കുന്നത്.
പെട്ടുപോയത് ചെറുകിട നാമമാത്ര കര്‍ഷകര്‍
ചെറുകിട-നാമമാത്ര കര്‍ഷക രാണ് കൊവിഡ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍. പലരുടെ യും ജീവനോപാധികള്‍ തകര്‍ച്ചയി ലാണ്. ലോക്ക്ഡൗണ്‍ കാലം വിളവെടുപ്പു കാലത്തോടു ചേര്‍ന്നു വന്നതോടെ പല ഉത്പന്നങ്ങ ളുടെയും വില മൂന്നില്‍ ഒന്നായി താഴ്ന്നു. ചിലര്‍ക്ക് വിള വിറ്റഴിക്കാനാ വാതെ പൂര്‍ണ നഷ്ടമുണ്ടായി. 'അസോ സിയേഷന് ഓഫ് പ്ലാന്റേഴ്സ് ഇന്‍ കേരളയുടെ' കണക്കുകള്‍ പ്രകാരം കേരളത്തിലെ തോട്ടവിള കര്‍ഷകര്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് 500 കോടി രൂപയുടെ നഷ്ടമുണ്ടായി. റബര്‍, കാപ്പി, ഏലം, തേയില തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന കര്ഷകര്ക്കാണിത്. റബര്‍ കര്‍ഷകര്‍ക്കു മാത്രം 340 കോടി രൂപയുടെ നഷ്ടമുണ്ടായി. തേയില മേഖലയിലെ 125 കോടി രൂപയും ഏലം കര്‍ഷകര്‍ക്ക് 20 കോടി രൂപയും കൊണ്ടാണ് കോവിഡ് പോകുന്നത്. ഏലത്തിന്റെ ലേലം രണ്ടു മാസത്തി ലേറെ മുടങ്ങി.
കൈത്താങ്ങ് നഷ്ടപ്പെടുന്ന റബര്‍
റബര്‍ കൃഷി വികസന പദ്ധതികള്‍ കേരളമുള്‍പ്പെടെയുള്ള പരമ്പരാഗത മേഖലയ്ക്ക് പുറത്തു മാത്രം ഒതു ക്കാനും റബര്‍ ആക്ട് തന്നെ പിന്‍വ ലിക്കാനുമുള്ള നീക്കത്തി ലാണ് കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍. വിയറ്റ്നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വില കുറഞ്ഞ ഇറക്കുമതി കാരണം പ്രതിസന്ധി യിലാണ് കുരുമുളകു കര്‍ഷകര്‍. കോവിഡ് വ്യാപനം ഈ പ്രതിസന്ധി ഒന്നുകൂടി രൂക്ഷമാക്കി. കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ ജീവനാ ഡിയാ യ തോട്ടവിളകൃഷി ക്കു വേണ്ടി പ്രത്യേ ക പാക്കേജുക ളൊന്നും കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാ പിച്ചിട്ടി ല്ല. 2018- ലെയും 2019ലെയും പ്രളയ ദുരിത ങ്ങളില്‍ നിന്ന് ഇനിയും കരക യറിയിട്ടില്ലാത്ത കേരളത്തിലെ കര്‍ഷക ര്‍ക്ക് അപ്രതീക്ഷിതമായ ആഘാതമാ ണ് ഈ മഹാമാരി ഏല്‍പ്പിച്ചിരിക്കുന്ന ത്.
വരാനിരിക്കുന്നത് വലിയ പ്രതിസന്ധികള്‍
അടുത്ത രണ്ടോ മൂന്നോ വര്‍ഷ ത്തേക്ക് കാര്‍ഷികോത്പന്ന വില യില്‍ വലിയ ചാഞ്ചാട്ടമുണ്ടായേക്കാം. സുഗന്ധവ്യ ഞ്ജന വിളകള്‍ക്ക് 30 ശതമാനവും പച്ചക്കറികള്‍ക്ക് 20 ശതമാനവും വിലയിടിവുണ്ടായേ ക്കാം. വരുമാന നഷ്ടവും വിലത്ത കര്‍ച്ചയും കാരണം ചെറുകിട- നാമ മാത്ര കര്‍ഷകരുടെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്കു നീങ്ങുമെന്നാണ് നിഗമനങ്ങള്‍. ആഭ്യന്തര വിപണിയില്‍ കാര്‍ഷികോത്പന്നങ്ങളുടെ ഡിമാ ന്‍ഡ് കുറയും. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ഷിക വ്യാപാരത്തിലും ഇടിവുണ്ടാകും. ചര ക്കു ഗതാഗതത്തിലെയും വിതരണ ശൃംഖലയിലെയും നീണ്ടു നില് ക്കുന്ന തടസങ്ങളും തൊഴിലാളി ക്ഷാ മവും കാരണം ഭക്ഷ്യസംസ്കരണ വ്യവസായത്തിലും കാര്‍ഷികോത്പ ന്നങ്ങളുടെ ഡിമാന്‍ഡ് കുറയും.
കോവിഡ്-19 പ്രതിസന്ധിയില്‍ നിന്നുള്ള കൃഷിയുടെ തിരിച്ചുവരവ് രോഗം എത്ര വേഗം പിന്‍വാങ്ങു മെന്നതിനെ ആശ്രയി ച്ചിരിക്കുന്നു. മഹാവ്യാധി അവസാനിക്കാന്‍ വാക് സിന് കണ്ടുപിടിക്കുന്നത് ഉള്‍പ്പെ ടെ ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ വേണ്ടിവരുമിതിന്. രോഗം വിട്ടൊഴി യുന്നത് നീണ്ടാല്‍ പ്രതിസന്ധി രൂക്ഷമാകും. കര്‍ഷകരുടെയും കര് ഷക തൊഴിലാളികളുടെയും ജീവനോ പാധികള്‍ പാടെ തകരും. ഇന്ത്യയിലെ 14 കോടി കര്‍ഷകരും ചെറുകിട -നാമമാത്ര കര്‍ഷകരാണ്. ഇവര്‍ക്കു വേണ്ടി പ്രത്യേക സാമൂഹിക സുര ക്ഷാ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും.
വിഭാവനം ചെയ്യേണ്ടത് പുതു സാധാരണത്വത്തോട് (new normal) ചേരുന്ന പദ്ധതികള്‍
ഒരു വര്‍ഷം മുമ്പ് മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസര്‍, ആള് ക്കൂട്ടം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ച് സങ്കല്പിക്കാനെ ആവുമായി രുന്നില്ല.
കോവിഡ്-19 മഹാമാരിയോടെ ഇതിനെല്ലാം പുതു സാധാരണത്വം (new normal) കൈവന്നു. അല്ലെങ്കില്‍ പുതു സാധാരണ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും ഭക്ഷ്യ പ്രതി സന്ധി യും പുതുസാധാരണ ത്വത്തിന്റെ ഭാഗ മാണ്. ലോകം വന്‍ ഭക്ഷ്യപ്രതി സന്ധിയുടെ പടിവാതില്ക്കലാ ണെ ന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. കോവിഡ് മഹാ മാരി നിലവിലുള്ളതിനെക്കാള്‍ അധി കമായി 13.5 കോടി ജനങ്ങളെയാണ് ലോകമെമ്പാടും പട്ടിണിയിലേക്കു തള്ളിവിട്ടത്.
പുതിയ ഹരിത ഉടമ്പടി
(New Green Deal)
കോവിഡിനു ശേഷമുള്ള പുതു സാധാരണ ജീവിതത്തില്‍ പഴയ നയ ങ്ങള് കൊണ്ട് കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വീണ്ടെടുക്കല്‍ സാധ്യ മാവില്ലെന്ന വലിയ തിരിച്ചറിവിലാണ് ലോകം. കൊവി ഡിനെക്കാള് മാരക മായ മഹാമാരി എപ്പോള്‍ വേണമെങ്കി ലും വീണ്ടും പൊട്ടിപ്പുറപ്പെട്ടേക്കാം.
കോവിഡിനെക്കാള്‍ രൂക്ഷമായ പ്രതിസന്ധിയുമായി കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ തൊട്ടരികില്‍ തന്നെയുണ്ട്. ഇതെല്ലാം നേരിട്ട് സു സ്ഥിരവും നീതിയുക്തവുമായ ഒരു വീണ്ടെടുപ്പ് നടത്തണമെങ്കില്‍ ഒരു പുതിയ ഹരിത ഉടമ്പടി (new green deal) വേണമെന്നതാണ് ആഗോളതല ത്തില്‍ തന്നെ ഉയരുന്ന ആവശ്യം. കോവിഡ് പോലുള്ള മഹാമാരികളി ലേക്കു വഴിതെളിക്കുന്ന പരിസ്ഥിതി നശീകരണത്തിനും മലിനീകരണ ത്തിനും അന്ത്യമുണ്ടാകണം.
കൃഷി അഗ്രോ- ഇക്കോളജി രീതിയിലാകണം കൃഷിയിടങ്ങളില്‍ കൂടു തല്‍ സ്പീഷീസുകളെ ഉള്‍പ്പെടുത്തി ജൈവവൈവിധ്യം സംരക്ഷിക്കുന്ന അഗ്രോ -ഇക്കോളജിക്കല്‍ കൃഷിരീതി കള്‍ വ്യാപകമാക്കണം. കൊവിഡിനു ശേഷമുള്ള ലോകത്ത് ജൈവ വൈവി ധ്യം സംരക്ഷിക്കുന്ന പരി ടസ്ഥിതി സൗഹൃദപരമായ കൃഷിരീതി ടകള്‍ ക്കാണ് കൂടുതല്‍ പ്രസക്തി എന്ന് പ്രമുഖ കൃഷി ശാസ്ത്രജ്ഞന് ഡോ. എം എസ് സ്വാമി നാഥന് പ്രസ്താ വിച്ചിട്ടുണ്ട്.
പ്രാദേശിക കൃഷിയിട പ്രസ്ഥാനം
പ്രാദേശിക കൃഷിയിട പ്രസ്ഥാനം (local farm movement) ആണ് കൊവിഡാനന്തര കാലത്ത് ശക്തി പ്പെടുന്ന മറ്റൊരാശയം. പരമാവധി ഭക്ഷ്യവസ്തുക്കള്‍ വീട്ടുവളപ്പില്‍ തന്നെ ഉത്പാദിപ്പിക്കുക, കൃഷി ഭൂമി തരിശിടാതിരിക്കുക, പ്രാദേശികായി ഭക്ഷ്യ സുരക്ഷ നേടുക, പ്രാദേശിക കാര്‍ഷിക വിപണികള്‍ ശക്തിപ്പെടു ത്തുക തുടങ്ങിയവയാണ് ഇതിന്റെ പിന്നിലുള്ള ആശയങ്ങള്‍. തൊഴിലാളി ക്ഷാമം നേരിടുന്നതിന് പരമാവധി യന്ത്രവത്കരണം നടപ്പാക്കണം. പ്രാദേശിക തൊഴിലാളികളെ ഉള്‍പ്പെടുത്തി ലേബര്‍ ബാങ്കുകളും രൂപീ കരിക്കണം. വന്‍തോതിലുള്ള തൊഴി ല്‍ നഷ്ടം ഈ മഹാമാരിയുടെ പ്രത്യാ ഘാതമാണ്. ഗള്‍ഫില്‍ നിന്നും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് തൊഴി ല്‍ നഷ്ടപ്പെട്ട് കേരളത്തിലേക്കു മടങ്ങു ന്നത്. ഇവര്‍ക്ക് തൊഴില്‍ കണ്ടെ ത്താവുന്ന ഒരു മേഖലയാണ് കൃഷി.
കൊവിഡിനു ശേഷമുള്ള കാലത്ത് ആരോഗ്യ പരമായ കാരണങ്ങളാല്‍ പഴം, പച്ചക്കറികള്‍, പാല്, മാംസം തുടങ്ങിയ ഉത്പന്നങ്ങള്‍ക്കെല്ലാം ആവശ്യക്കാര്‍ ഏറും. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ഈ മേഖലകളില്‍ മുതല്‍മുടക്കിനുള്ള അവസര മുണ്ടാ കണം. പ്രവാസികള്‍ ഉള്‍പ്പെടെ കൃഷിയില്‍ താത്പര്യമുള്ള ആര്‍ക്കും തരിശിട്ടിരിക്കുന്ന കൃഷിഭൂമിയില്‍ കൃഷി തുടങ്ങാന്‍ പാട്ടകൃഷിക്ക് നിയമ പരമായ അനുവാദം നല്‍കണം.
പഴവര്‍ഗ വിളകളുടെ ഭാവി
പഴവര്‍ഗ വിളകളെ ഭാവിയിലെ കൃഷിയായി മിക്ക രാജ്യങ്ങളും അംഗീ കരിച്ചിട്ടുണ്ട്. ദീര്‍ഘകാല ഫലവൃക്ഷ ങ്ങള് കൃഷി ചെയ്യുന്ന കര്‍ഷകരെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാ ക്കിയാല്‍ ഈ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകും. പഴം-പച്ചക്കറി സംസ്ക രണമുള്പ്പെടെ കര്‍ഷിക മൂല്യച്ചങ്ങലയിലെ ഓരോ കണ്ണിക ളിലും വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങാനുള്ള വലിയ സാധ്യത കളുണ്ട്. ഇതിന് വലിയ സംരംഭങ്ങള്‍ തന്നെ വേണമെന്നില്ല. പ്രാദേശികമായ സൂക്ഷ്മ സംരംഭങ്ങളിലൂടെയും ഇത് സാധ്യമാകും. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനു പരിശീലനം നല്‍കുന്നുണ്ട്.
'വോക്കല്‍ ഫോര്‍ ലോക്കല്‍'
മികച്ച ബ്രാന്‍ഡിംഗിലൂടെ പ്രാദേ ശിക ഉത്പന്നങ്ങളെ ആഗോള ഉത്പ ന്നങ്ങളാക്കി മാറ്റുകയെന്നതാണ് പുതിയ കാലത്തെ വിജയമന്ത്രം. അതു കൊണ്ടാണ് കോവിഡ് കാലത്തെ നേരിടാന്‍ 'വോക്കല്‍ ഫോര്‍ ലോക്ക ല്‍' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഉയര്‍ത്തിയത്. രണ്ടു ലക്ഷത്തോളം പ്രാദേശിക കാര്‍ഷിക സൂക്ഷ്മ സംരംഭങ്ങളെ വികസിപ്പിക്കാന്‍ 10,000 കോടി രൂപയാണ് കൊവിഡ് നേരി ടാനുള്ള ആത്മനിര്‍ഭര്‍ പാക്കേ ജില് നീക്കി വച്ചിരിക്കുന്നത്. ഇത് സംരംഭകരുടെ കൈകളില്‍ എത്താനുള്ള നടപടികള്‍ ലളിതമാക്കണം.
വിളവെടുപ്പിനു ശേഷമുള്ള സം സ്കരണ അടിസ്ഥാന സൗകര്യ വിക സനത്തിന് ഒരു ലക്ഷം കോടി രൂപ യുടെ അഗ്രി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫ ണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി യിട്ടുണ്ട്. 10 വര്‍ഷം കൊണ്ട് പൂര്‍ത്തി യാക്കുന്ന പദ്ധതിക്കു വേണ്ടി ഈ വര്‍ഷം പതിനായിരം കോടി രൂപ ചെലവഴിക്കും. കാര്‍ഷിക സൊസൈ റ്റികള്, കര്‍ഷക ഉത്പാദക കമ്പനി കള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നി വര്‍ക്കെല്ലാം ഈ ഫണ്ട് ഉപയോഗ പ്പെടുത്താം. രണ്ടു കോടി രൂപ വരെയുളള വായ്പയ്ക്ക് ഏഴു വര്‍ഷം വരെ മൂന്നു ശതമാനം പലിശ ഇളവു ലഭിക്കും.
കോവിഡാനന്തര കാലത്ത് കൃഷി അതിജീവിക്കണമെങ്കില്‍ കര്‍ഷക രുടെ സംഘങ്ങള്‍ കൂടുതല്‍ ശക്തിയാ ര്‍ ജിക്കേണ്ടി വരും. കരാര്‍ കൃഷി പോലുള്ള പുതിയ വിപണന സാധ്യ തകള്‍ പ്രയോജനപ്പെടുത്തണ മെങ്കി ല്‍ തുണ്ടുഭൂമികളുടെ ഉടമകളായ ചെറുകിട- നാമമാത്ര കര്‍ഷകര്‍ക്ക് ഒറ്റയ്ക്ക് സാധിക്കില്ല. ഇതിന് കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ (എഫ്പിഒ) കൂടുതലായി രൂപീകരി ക്കേണ്ടിവരും. രാജ്യത്ത് 10,000 കര്‍ഷക ഉത്പാദക കമ്പനികള്‍ രൂപീകരിക്കു മെന്നായിരുന്നു കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. ഈ പദ്ധതി പ്രകാരം രൂപീകരിക്കുന്ന കര്‍ഷക കമ്പനികള്‍ ക്കുള്ള മാര്‍ഗനിര്‍ദ്ദേശ ങ്ങള് കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപി ച്ചിട്ടുണ്ട്. കമ്പനിയില്‍ ചുരുങ്ങിയത് 300 അംഗ ങ്ങള് ഉണ്ടായിരിക്കണം .
ഇവരില്‍ പകുതിയെങ്കിലും ചെറു കിട- നാമമാത്ര കര്‍ഷക രായിരി ക്ക ണം. ആദ്യത്തെ മൂന്നു വര്‍ഷം കമ്പ നികള്ക്ക് 18 ലക്ഷം രൂപ കേന്ദ്ര ഗവ ണ്മെന്റ് നല്‍കും. 15 ലക്ഷം രൂപയുടെ ഇക്വിറ്റി ഗ്രാന്റും നല്‍കും. കാര്‍ഷിക വിപണന മേഖലയിലാണ് കോവിഡ് വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഇ-കൊമേഴ്സ്, ഇലക്ട്രോണിക് ഓണ്‍ലൈന്‍ വ്യാപാരം, കാര്ഷി കോത്പന്നങ്ങളുടെ ഇ- ലേലം തുടങ്ങിയ മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടും. കേന്ദ്ര ഗവണ് മെന്റ് എപിഎംസി വിപണികളുടെ അധികാ രം പരിമിതപ്പെടുത്തുന്നതിന് കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പ്രകാരം പാന്‍കാ ര്ഡുള്ള ഏതു വ്യാപാരിക്കും കാര്ഷി ക സഹകരണ സംഘത്തിനും കര്‍ഷ ക കമ്പനിക്കും ലൈസന്‍സെടുത്ത് ഇന്ത്യയിലെവിടെയും ഓണ്‍ ലൈന്‍ വ്യാപാരം നടത്താം.
കേന്ദ്രഗവണ്‍മെ#ോന്റിന്റെ കരാര്‍ കൃഷി ഓര്‍ഡിനന്‍സിന് രാജ്യവ്യാപ കമായ പ്രാബല്യമുണ്ട്. കമ്പനികള്‍ക്ക് രാജ്യത്തെ ഏതു സംസ്ഥാനത്തും കര്‍ഷകരുമായി മുന്‍കൂട്ടി കരാര്‍ ഒപ്പുവച്ച് കൃഷി നടത്താം. കോവിഡ് കാലത്ത് 'ഒരു രാജ്യം ഒരു വിപണി' എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വിപണികള്‍ കൂടുതല്‍ തുറന്നിട്ടിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയില്‍ മാറ്റങ്ങ ളുണ്ടാക്കാന്‍ പര്യാപ്തമാണ്. ഇത് പ്രാവര്‍ത്തികമാക്കാനുള്ള ക്രമീകരണങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയാണ് ഇനി വേണ്ടത്. സ്വയംപ ര്യാ പ്തമാവുക, സ്വയംതൊഴില്‍ കണ്ടെ ത്തുക എന്നിവയാണ് കോവി ഡിനു ശേഷമുള്ള പുതുസാധാരണ അതിജീവന മന്ത്രങ്ങള്‍. ഇതു രണ്ടി നും ഏറ്റവും കൂടുതല്‍ സംഭാവന നല് കേണ്ട മേഖലയാണ് കൃഷി.
ഡോ. ജോസ് ജോസഫ്
മുന്‍ പ്രഫസര്‍ & ഹെഡ്, വിജ്ഞാനവ്യാപന വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല, ഫോണ്‍: 93871 00119
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
Latest News
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
ആസാമിൽ മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
Latest News
തൃണമൂൽ പാർട്ടി ഓഫീസിനു നേരെ ആക്രമണം; രണ്ട് പ്രവർത്തകർ മരിച്ചു
മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; തന്നെ ഒതുക്കിയിട്ടില്ല: ചെന്നിത്തല
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
ആസാമിൽ മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top