Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
ചേന ചൊറിയാതിരിക്കാന്‍
ജാതിക്കാത്തോട്ടം....
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല...
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
കുരുമുളകും ഔഷധവൃക്ഷങ്ങളും
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ്...
ചെലവു പകുതി, വിളവു നൂറുമേനി
കായം- കഥയും കാര്യവും
Previous
Next
Karshakan
വാഴപ്പഴത്തില്‍ തുരുമ്പു കണ്ടാല്‍
ഞങ്ങളുടെ പറമ്പിലുള്ള മൂപ്പെത്തിയ വാഴക്കുലയിലെ കായകളില്‍ തുരുമ്പുപിടിച്ചതുപോലെ കാണുന്നുണ്ടോ? വാഴപ്പഴം നന്നായി മൂത്തതിന്റെയും കുല വെട്ടാറായതിന്റെയും ലക്ഷണമായി പലരും ഇതിനെ കാണുന്നു. എന്നാല്‍ ഇതൊരു കീടാക്രമണമാണ്. 2015 മുതലാണ് വാഴകീട സര്‍വേകളില്‍ തുരുമ്പ് ശ്രദ്ധാകേന്ദ്രമാകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം തുരുമ്പുശല്യം രൂക്ഷമായതോടെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നത്. അങ്ങനെ ഇത്'റസ്റ്റ് ത്രിപ്സ്' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന കായ്പേനുകളാണെന്ന് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍. വാഴപ്പഴത്തിന്റെ ശോഭ നശിപ്പിക്കുന്ന വിവിധ രോഗങ്ങള്‍ വാഴയെ ബാധിക്കാറുണ്ട്. ഷഡ്പദ കീടങ്ങളും മണ്ഡരികളും അദൃശ്യമായ നിമാവിരകളും ആഫ്രിക്കന്‍ ഒച്ചുകളും വാഴയുടെ ശത്രുക്കളാണ്.
എന്നാല്‍ ഇവയില്‍ മിക്കതും കുലകള്‍ മൂപ്പെത്തുന്നതിനു മുമ്പ് വാഴയെ ബാധിക്കുന്നതാണ്. അതിനാല്‍ തോട്ട നിരീക്ഷണത്തിലൂടെയും കീടനാശിനി പ്രയോഗങ്ങളിലൂടെയും കുലയ്ക്കും പഴങ്ങള്‍ക്കും ദോഷം വരാതെ വിളവെടുക്കാന്‍ സാധിക്കുന്നു. എന്നാല്‍ കായ്കള്‍ മൂപ്പെത്താറാകുമ്പോള്‍ ഉണ്ടാകുന്ന കീട-രോഗ ആക്രമണ ങ്ങള് തീര്‍ത്തും അപകടകരമാണ്. കായീച്ചകള്‍, പഴയീച്ചകള്‍, മീലിമൂട്ടകള്‍, കായ്തുരപ്പന്‍ പുഴുക്കള്‍ എന്നിവയാണ് വിളവെടുക്കാറായ കുലകളെ ബാധിക്കുന്ന കീടങ്ങളില്‍ പ്രധാനികള്‍. ഇവയുടെ ആക്രണം മൂലം തൊലി വിണ്ടുകീറുന്നു. റസ്റ്റ് ത്രിപ്സുകള്‍ ഈ ഗണത്തിലെ അവസാന കണ്ണിയാണ്. വാഴകൃഷി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലെല്ലാം റസ്റ്റ് ത്രിപ്സുകളുടെ ആക്രമണം കാണുന്നുണ്ട്. ഇന്ത്യയില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഇവയുടെ ആക്രമണം പഠനവിധേയമാക്കപ്പെട്ടിട്ടുണ്ട്.
ഫലവര്‍ഗവിളകളിലെ ഉത്പാദനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമാണ് വാഴയ്ക്ക്. അമൂല്യമായ വിവിധ അവശ്യ മൂലകങ്ങളുടെയും ധാതുലവണങ്ങളുടെയും അതിലുപരി അന്നജത്തിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറയാണ് വാഴപ്പഴം. ഇതു കേടുകൂടാതെ വിളയിച്ചെടുക്കാന്‍ കീടനിയന്ത്രണം ആവശ്യമാണ്. മൂപ്പെത്തിയ കായകളെ ആക്രമിക്കുന്ന റസ്റ്റ് ത്രിപ്സിനെ നിയന്ത്രിച്ചാലേ കയറ്റുമതി മൂല്യം നഷ്ടപ്പെടാതെ ഉത്പാദനം സാധ്യമാക്കാനാകൂ. ഇതെങ്ങനെയെന്നു നോക്കാം.
റസ്റ്റ് ത്രിപ്സ് വരുന്ന വഴി
വാഴക്കുലകളില്‍ നിക്ഷേപിക്കുന്ന മുട്ടകളില്‍ നിന്നാണ് ഇവ വിരിഞ്ഞിറങ്ങുന്നത്. ഇളംദശയിലെ പ്രാണികള്‍ക്ക് (ച്യാുവ)െ മഞ്ഞനിറമായിരിക്കും. വാ കൊണ്ട് കായ്കളുടെ പുറംതൊലി കരളുന്ന ഇവ ഊറിവരുന്ന സസ്യദ്രവങ്ങള്‍ കുടിച്ച് വലുതാകുന്നു. പിന്നീട് മണ്ണിലേക്കിറങ്ങി സമാധിയാകുന്ന ഇവ പേനുകളായി പുറത്തു വന്നാണ് ആക്രമണം നടത്തുന്നത്. 25-28 ദിവസം കൊണ്ട് ഇവ രൂപാന്തരപ്പെടുന്നു.
ആക്രമിക്കുന്ന വിളകള്‍:-'കേയ്റ്റിനോഫോത്രിപ്സ് സിഗ്നിപെനിസ്' എന്ന ശാസ്ത്ര നാമമുളള 'കായ്പേനുകള്‍' പ്രധാനമായും വാഴ, ആന്തൂറിയം, ഡ്രസീന എന്നീ വിളകളെ യാണ് ആക്രമിക്കുന്നത്. ഇവ കൂടാതെ ഓറഞ്ച്, തക്കാളി, പട്ടാണിപയര്‍ എന്നിവയെയും, കളകളെയും അലങ്കാര ചെടികളെയും ഇവ ആക്രമിക്കുന്നു.
ആക്രമിക്കുന്ന ഇനങ്ങള്‍:-പൂവന്, മൊന്തന്‍, ഗ്രാന്റ് നേയ്ന്‍, സബാ, രസകദളി എന്നീ വാഴയിനങ്ങളില്‍ റസ്റ്റ് ത്രിപ്സുകളുടെ ആക്രമണം രേഖപ്പെടുത്തിയിട്ടുണ്ട്. നേന്ത്രന് ഇനങ്ങളില്‍ ആദ്യമായാണ് ഇതു കണ്ടുപിടിച്ചിരിക്കുന്നത്.
എങ്ങനെ തിരിച്ചറിയാം
വാഴയിലെ തുരുമ്പ് ഈ കീടങ്ങളുടെ ആക്രമണത്തിന്റെ ലക്ഷണമാണ്. വാഴയുടെ മൂപ്പെത്തിയ കായ്കളില്‍ കാണുന്ന ഇളംദശയിലെ കായ്പ്പേനുകളും അവയുടെ മുതിര്‍ന്ന കീടങ്ങളും പൂങ്കുലയില്‍ ഒളിച്ചിരുന്നാണ് ആക്രമണം തുടങ്ങുന്നത്. വാ കൊണ്ട് കരണ്ട് കായുടെ തൊലിയില്‍ മുറിവുണ്ടാക്കുന്നു. അതില്‍ നിന്ന് ഊറിവരുന്ന സ്രവങ്ങള്‍ ഭക്ഷിച്ച് ഇവ പെറ്റുപെരുകുന്നു. കായ്കളുടെ പുറംതൊലിയില്‍ ഇവയുണ്ടാക്കുന്ന മുറിവുകള്‍ തുടക്കത്തില്‍ നീണ്ട മുറിവുകളായി കാണുന്നു. പിന്നീട് ഇവ പരുപരുത്തപാടുകളായി മാറും. ഇവ തുരുമ്പിച്ച് വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കായ്കളു ടെ പുറത്തെ ഈ ആക്രമണം മൂലം കായ്കളുടെ ഭംഗി നഷ്ടപ്പെടുകയും കുലകള്‍ക്ക് പ്രതീക്ഷിച്ച വില ലഭിക്കാതെ പോവുകയും ചെയ്യുന്നു.
തോട്ടത്തെത്തന്നെ നശിപ്പിച്ച്
തോട്ടങ്ങളിലെത്തുന്ന റസ്റ്റ് ത്രിപ്സുകള്‍ ഒരു വാഴയില്‍ നിന്ന് മറ്റു വാഴകളിലേക്ക് ആക്രമണം രൂക്ഷമാക്കുന്നു. ഒരു തോട്ടത്തില്‍ ഇവയുടെ ആക്രമണം 5-10 ശതമാനമായി ചില വാഴകളില്‍ ഒതുങ്ങി നില്ക്കാറാണുള്ളതെങ്കിലും അനുകൂല സാഹചര്യങ്ങളില്‍ തോട്ടത്തിലെ മുഴുവന്‍ വാഴകളിലേക്കും ഇവ വ്യാപിക്കുന്നു. മധ്യകേരളത്തിലെ, പ്രത്യേകിച്ച് തൃശൂരിലെ ചില തോട്ടങ്ങളില്‍ 65 ശതമാനം വാഴകളിലും ഇവയുടെ ആക്രമണം കാണുന്നു.
എങ്ങനെ നിയന്ത്രിക്കാം?
അവസാന ഘട്ടത്തിലോ ആക്രമണം രൂക്ഷമായിട്ടോ കീടനാശിനി ഉപയോഗിച്ചുള്ള നിയന്ത്രണം ഫലം കാണില്ല. താഴെ പറയുന്ന മാര്‍ഗങ്ങള്‍ കൃത്യമായി സ്വീകരിച്ച് ഇവയെ നിയന്ത്രിക്കാം.
1. തോട്ടങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. ആക്രമണത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടെത്തണം.
2. കളനിയന്ത്രണം കൃത്യസമയങ്ങളില്‍ ചെയ്യുക.
3. കുല വിരിഞ്ഞു തുടങ്ങുന്ന സമയത്ത് നേര്‍പ്പിച്ച കഞ്ഞിവെളളം തളിച്ചു കൊടുക്കുക.
4. വെര്‍ട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി) എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ കലക്കി കുലകളില്‍ 20 ദിവസ ഇടവേളകൡ മൂന്നുതവണ തളിക്കുക.
5. കുലവിരിഞ്ഞു തുടങ്ങുമ്പോള്‍ പോളി എത്തിലീന്‍ കവറുകള്‍ കൊണ്ട് പൊതിഞ്ഞു കൊടുക്കുന്നത് കീടാക്രമണം തടയാന്‍ സഹായിക്കും.
ഫലവര്‍ഗങ്ങളുടെ അഖിലേന്ത്യാ ഏകോപന ഗവേഷണ പദ്ധതിയുടെ ഭാഗമായി ഉരിതിരിച്ചെടുത്ത മാര്‍ഗങ്ങള്‍ റസ്റ്റ് ത്രിപ്സിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പര്യാപ്തമാണ്.
1. കുല വിരിഞ്ഞിറങ്ങുമ്പോള്‍ തന്നെ ഇമിഡാക്ലോപ്രിഡ് എന്ന കീട നാശിനി 0.3 മില്ലി അര ലിറ്റര്‍ വെളളത്തിന് (0.001% വീര്യത്തില്‍) എന്ന തോതില്‍ തയാറാക്കി ഒരു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതില്‍ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുക.
2. വേപ്പെണ്ണ അഞ്ചു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് രണ്ടു മില്ലി ഒരു പൂങ്കുലയ്ക്ക് എന്ന തോതില്‍ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുക.
3. ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് (0.05% വീര്യത്തില്‍)എന്ന തോതില്‍ ആദ്യ പടല വിരിഞ്ഞിറങ്ങുന്ന സമയത്തും എല്ലാ പടലകളും വിരിഞ്ഞുകഴിഞ്ഞും രണ്ടു തവണയായി തളിക്കുക.
4. ക്ലോര്‍പൈറിഫോസ് 2.5 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് (0.05% വീര്യത്തില്‍) എന്ന തോതില്‍ തയാറാക്കിയ ലായനി വാഴയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് റസ്റ്റ് ത്രിപ്സിന്റെ സമാധിദശകളെ ഒഴിവാക്കും. ഇതുവഴി കായ്പ്പേനുകള്‍ പരക്കുന്നത് തടയാന്‍ സാധിക്കും.
5. തൈയാമെതോക്സാം രണ്ടു ഗ്രാം പത്തുലിറ്റര്‍ വെളളത്തിലെന്ന തോതി ല്‍ ആദ്യ പടല വിരിഞ്ഞിറങ്ങുമ്പോള്‍ തളിക്കുന്നതും ഉത്തമമാണ്.
6. മിത്രകുമിളായ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ വാഴച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് റസ്റ്റ് ത്രിപ്സുകളുടെ സമാധിദശ ഒഴിവാക്കും.
മേല്‍ സൂചിപ്പിച്ച കീടനാശിനികള്‍ ശിപാര്‍ശ പ്രകാരമുളള സമയങ്ങളില്‍ കൃത്യതയോടെ ചെയ്താല്‍ കീടനാശിനി അവശിഷ്ടങ്ങള്‍ പഴങ്ങളില്‍ കാണില്ലെന്ന് കീടനാശിനി വിഷാവശിഷ്ട പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. അതിലുപരി അനാവശ്യമായ കീടനാശിനി പ്രയോഗങ്ങള്‍ ഒഴിവാക്കാം. കുലകള്‍ക്ക് അര്‍ഹിക്കുന്ന വില ലഭിക്കുകയും ചെയ്യും.ഫോണ്‍: ഡോ. ഗവാസ് രാഗേഷ്- 9495 75 65 49.
ഡോ. ഗവാസ് രാഗേഷ്, ഡോ. കെ.ഡി. ബിസാനേ
ഡോ. ബി. പത്മനാഭന്, ഡോ. പി. ബി. പുഷ്പലത
അഖിലേന്ത്യാ ഫലവര്‍ഗ ഏകോപന ഗവേഷണ പദ്ധതി
വാഴ ഗവേഷണകേന്ദ്രം- കണ്ണാറ, തൃശൂര്‍
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും താരമായിരുന്നു കാ പ്സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍
കണ്ടാല്‍ പന്നല്, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില് നില്ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല് ഇനത്തില
കറുത്തപൊന്നും കൃഷിരീതികളും
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം
പ്രളയാനന്തര കൃഷി മണ്ണിനെ സംരക്ഷിച്ച്
മണ്ണിനെ പരിചരിക്കാനും സംരക്ഷിക്കാനും മറക്കു ന്നത് നമ്മെത്തന്നെ മറക്കുന്നതിനു തുല്യമാണ്.' മഹാത്മജിയുടെ വാക്കു കളാണിവ. ശാസ
നല്ല പാല്, നല്ല ആരോഗ്യം
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ പാലും നല്ലതാണെന്നു പറയാന്‍ കഴിയില്ല. മോശമാണെന്നും പറയാന്‍ കഴിയി
അമിത വണ്ണം കുറയ്ക്കാന്‍ കീഴാര്‍നെല്ലി
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. അത്യാര്‍ത്തവം, രക്താതിസാരം, അമിത രക്തസമ്മര്‍ദ്ദം, പനി, നീര്, അസ്ഥിസ്രാവ
പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരു
പയറിലെ മൊസേക്കിനെ ചെറുക്കാന്‍ ഗീതിക
പയര്‍ കര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൊസേക്ക് രോഗം. ഇതിനെ ചെറുക്കാന്‍ പുതിയ പയര്‍ ഇനം. കേരള കാര്‍ഷിക സര്‍വകലാശാല
കാര്‍ഷിക കാഴ്ചകളുടെ സമ്മിശ്രകൃഷിയിടം
കൃഷി മനസിന് ആരോഗ്യം പകരുന്നതാണ്. കാര്‍ഷിക കാഴ്ചകള്‍ മനസിനു വിരുന്നൊരുക്കും. ഇത്തരത്തില്‍ കൃഷി ക്രമീകരിക്കുകയാണ് മലയാളിയാ
കേരളത്തിലെ തേനിനും സര്‍ക്കാര്‍ വക പൂട്ട്
ജലാംശത്തിലുടക്കി ശ്വാസംമുട്ടുകയാണ് കേരളത്തിലെ തേനുത്പാദന മേഖല. തേനില്‍ വിഷമുണ്ടോ എന്നു പരിശോധിക്കാത്ത കേന്ദ്ര ഏജന്‍സി ജല
Latest News
"ബലാത്സംഗം നടന്നില്ലേ, എങ്കിൽ ഇരയായ ശേഷം വരൂ'; പരാതിക്കാരിയോട് യുപി പോലീസ് പറഞ്ഞത്..
യൂണി. കോളജ് ഹോസ്റ്റൽ റെയ്ഡ്: എസ്ഐക്ക് സ്ഥലംമാറ്റം
ചാലക്കുടിയിൽ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
ഡൽഹിയിലെ തീപിടിത്തം: മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
Latest News
"ബലാത്സംഗം നടന്നില്ലേ, എങ്കിൽ ഇരയായ ശേഷം വരൂ'; പരാതിക്കാരിയോട് യുപി പോലീസ് പറഞ്ഞത്..
യൂണി. കോളജ് ഹോസ്റ്റൽ റെയ്ഡ്: എസ്ഐക്ക് സ്ഥലംമാറ്റം
ചാലക്കുടിയിൽ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം
സ്ത്രീധനത്തിന്റെ പേരിൽ യുവതിയെയും കുഞ്ഞിനെയും വീട്ടിൽനിന്ന് ഇറക്കിവിട്ടതായി പരാതി
ഡൽഹിയിലെ തീപിടിത്തം: മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top