Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
അമ്മ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ
Saturday, October 23, 2021 2:41 PM IST
ഒരമ്മയുടെ പ്രസവ വ്യഥകളെല്ലാം താമസിയാതെ ,പ്രഭാതങ്ങളിൽ സൂര്യന്റെ വരവോടെ മാഞ്ഞുപോകുന്ന മഞ്ഞുതുള്ളികൾ പോലെ, പോയ്മറയും. കുഞ്ഞിന്റെ കണ്ണിൽ കാണുന്ന തിളക്കം അവളുടെ ജീവിതത്തിൽ അവാച്യമായ ഒരു സന്തുഷ്ടി നിറയ്ക്കും . എപ്പോഴും ആ കുഞ്ഞിനെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കും; അവന്റെ ഓരോ ആവശ്യവും തിരിച്ചറിയും. അവർ വളർന്നു വലുതാകും; സ്കൂളിൽ പോകാൻ തുടങ്ങും .
ലൂസിയ സിസിക്കോള പറയുന്നു
അരിസോണ യൂണിവേഴ്സിറ്റിയിലെ വിശ്വ പ്രസിദ്ധയായ മനഃശാസ്ത്ര പണ്ഡിത ലൂസിയ പറയുന്നത് ഒരമ്മയുടെ ഏറ്റവും വലിയ വെല്ലുവിളികളും അരിഷ്ടതകളും നേരിടുന്ന സമയം കുട്ടികളുടെ യൗവനാരംഭകാലത്താണ് എന്നാണ്. വിദ്യാ സമ്പന്നരായ 2200 അമ്മമാരെ ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ ഒരു പഠനം അവർ നടത്തി.
അമ്മമാരുടെ വിവിധങ്ങളായ മനസികാവസ്തകളെക്കുറിച്ചും കുട്ടികളെ വളർത്തിയെടുക്കുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമൊക്കെ വളരെ വിശദമായി അവർ പരിശോധിച്ചു നിരീക്ഷണങ്ങൾ നടത്തി. 11 മുതൽ 13 വരെ വയസുകാരുടെ അമ്മമാർക്കാണ് ഏറ്റവും വലിയ മാനസിക സംഘർഷങ്ങളും മനഃക്ലേശവും വിഷാദവും മറ്റും അനുഭവപ്പെടുക. പിന്നീടു അവർ വളർന്നു പ്രായപൂർത്തിയാകുമ്പോൾ എല്ലാം പോയ്മറയും ; അമ്മമാർ ആഹ്ളാദത്തിലേക്കു മടങ്ങുകയും ചെയ്യും.
ഭാരതീയരായ അമ്മമാർ
ഭാരതീയർക്കിടയിൽ പ്രശ്നങ്ങൾ കുറേക്കൂടി സങ്കീർണമാവാറുണ്ട്. ഇവിടെ നാലുനേരത്തെ ഭക്ഷണം, വീടിന്റെ ഉത്തരവാദിത്വവും ഇതെല്ലം കൂടി ഒരു അവിയലാണ്. അമ്മ ജോലിക്കുപോയാലും കൊള്ളാം ഇല്ലെങ്കിലും കൊള്ളാം വീട്ടിലെകാര്യം നോക്കണം. നമുക്കറിയാം വിദേശരാജ്യങ്ങളിലെ പ്പോലെയല്ല ഇവിടെ. ഇവിടെ പലപ്പോഴും അപ്പനമ്മമാരും കൂടെ പാർക്കാനുണ്ടാകും. ചിലപ്പോഴെങ്കിലും ഇത് ശ്രമകരമായ ഒരു ബാധ്യതയായി, ഭാരമായി അമ്മമാർക്കെങ്കിലും അനുഭവപ്പെടാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട വീടുകളിൽ ചിലപ്പോൾ സഹായികൾ ഉണ്ടാകും.
ടീനേജുകാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമ്പോൾ ഭർത്താക്കന്മാരുടെ സപ്പോർട്ടുപോലും ചിലപ്പോൾ ലഭ്യമായി എന്നു വരില്ല. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവരും ദീർഘസമയം ഓഫീസിൽ ജോലിത്തിരക്കുള്ളവരുമാണെങ്കിൽ പുരുഷന്മാർക്ക് അക്കാര്യത്തിലൊക്കെ പരിമിതികൾ ഉണ്ടാവാം.
ഏതാണ്ട് 11 വയസാകുമ്പോൾ മുതൽ ചില പ്രകടമായ മാറ്റങ്ങൾ കുട്ടികളിൽ കണ്ടു തുടങ്ങും. അപ്പോഴൊക്കെ അവരുമായുള്ള ഇടപെടലുകളിൽ ചില വൈഷമ്യങ്ങൾ അനുഭവപ്പെടാൻ തുടങ്ങും.കുഴപ്പം പിടിച്ച സങ്കീർണമായ ഒരു രീതിയിലേക്ക് ആശയവിനിമയം നീങ്ങുകയും പലപ്പോഴും പരസ്പരം മനസിലാകാതെ വരികയും ചെയ്യും.
ഏറെ യാതനകളിലേക്കും മനസികാസ്വാസ്ഥ്യത്തിലേക്കും ഇത് അമ്മമാരെ നയിക്കുന്നു. കുട്ടികളാകട്ടെ ഈപ്രായത്തിൽ നാം ഇഷ്ടപ്പെടാത്ത ചില പുതിയ ചങ്ങാത്തങ്ങൾ സൃഷ്ടിച്ചുവെന്നും വരാം. മയക്കുമരുന്ന്, പഠനത്തിലെ ശ്രദ്ധക്കുറവ്, മ്ലാനത, മാനസിക പ്രശ്നങ്ങൾ ഇതെല്ലാം കാര്യങ്ങൾ കൂടുതൽ സങ്കീർണവും ഗഹനവും ആക്കിയേക്കാം. പലപ്പോഴും പല പ്രശ്നങ്ങൾ കൂട്ടം കൂടി വന്നു ഒരു ചുഴലിക്കാറ്റായി ആഞ്ഞടിച്ചേക്കാം.
കുട്ടികളിലെ ഹോർമോണുകൾ ശരീരത്തിൽ ചില മാറ്റങ്ങൾ സൃഷ്ടിക്കുന്ന സമയമാണിത്.കൂട്ടാളികളുടെ സ്വാധീനത്തിലൂടെ മയക്കു മരുന്നുകളിലേക്കും ലൈംഗിക ആസക്തിയിലേക്കുമൊക്കെ അവർ പതിച്ചേക്കാം. മാതാപിതാക്കന്മാരെയും മതാചാര്യന്മാരെയും അധ്യാപകന്മാരെയും അവർ അപ്പോൾ ചോദ്യം ചെയ്തെന്നു വരാം. ചിലപ്പോൾ അവർ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്നതായും കാണാം.
സമ്മർദങ്ങൾ കൊടുമുടിയിലെത്തുന്പോൾ
കുട്ടികൾ ചില ആത്മ പരിശോധനക്കും പുത്തൻ ചിന്തകൾക്കുമൊക്കെ വഴിമാറുന്ന കാലമാണിത്. സുസ്ഥാപിതമായ നമ്മുടെ മൂല്യങ്ങളും ജീവിത വീക്ഷണവും നാം നെഞ്ചോടു ചേർക്കുന്ന വിശ്വാസങ്ങളും ഒക്കെ ഒരു സുപ്രഭാതത്തിൽ അവർ ചോദ്യം ചെയ്തേക്കാം. അവർക്കു ഇപ്പോൾ അവരുടെ കൂട്ടാളി സ്വാധീനമാണ് സർവ പ്രധാനം; അവർ പറയുന്നതാണ് വേദ വാക്യം. അവരുടെ അംഗീകാരത്തിനുവേണ്ടി അവർ ഏതറ്റം വരെ വേണമെങ്കിലും പോകും. അവർ കൂട്ടം ചേർന്ന് ഏതു അപകടകരമായ കാര്യങ്ങൾക്കും മുതിർന്നേക്കാം .നല്ല കാര്യങ്ങളും മോശം കാര്യങ്ങളും അവർ ചെയ്തേക്കാം .
കുട്ടികളിൽ പെട്ടെന്നു വന്നു ചേരുന്ന ഈ മാറ്റങ്ങൾ അമ്മമാരെയാണ് ഏറ്റവും വലിയ ആപത്ഭീതിയിലാക്കുക . കുട്ടികളുടെ പെരുമാറ്റ രീതികൾ അവരെ വല്ലാതെ അലോസരപ്പെടുത്തും. പലപ്പോഴും ടെൻഷൻ കൂടി അമ്മമാർക്ക് ഇതെനിക്ക് നിയന്ത്രിക്കാനാവുന്നില്ലെന്നു തോന്നും. വീട്ടിൽ ഇതിലൊക്കെ ഒന്നു സഹായിക്കാൻ ആരെങ്കിലുമില്ലെങ്കിൽ കാര്യം ഗുരുതരമാകും. ഓഫീസിലെ ടെൻഷനും കൂടിയായാൽ പിന്നെ പറയേണ്ട .
ലാളിക്കുകയും ഓമനിക്കുകയും ചെയ്യേണ്ട അമ്മമാർക്ക് ഇവിടെ മറ്റാർക്കുമില്ലാത്ത ഒരു ഉത്തരവാദിത്വമുണ്ട്. കുട്ടികൾ വൈകാരിക വേലിയേറ്റത്തിലാകുമ്പോൾ അവർക്കു താങ്ങും തണലുമാകണം അമ്മ. അവർ അടുത്തു വന്നാലും ഇല്ലെങ്കിലും എപ്പോഴും സ്വാന്തനത്തിന്റെ തണലായി അടുത്തു നിൽക്കണം. അവർക്കു ആശ്വാസവും പ്രചോദനവും നൽകണം. പണ്ടു ചെയ്തിരുന്നപോലെ നിങ്ങൾക്കും ഒരുപക്ഷെ, അവരെ മടിയിലിരുത്തി തലോടാനോ കെട്ടിപ്പിടിക്കാനോ സാധിക്കുന്നില്ലെങ്കിൽ പകരം നിങ്ങളിലേക്ക് അവരെ വലിച്ചടുപ്പിക്കാൻ പുതിയ മാർഗങ്ങൾ സ്വീകരിക്കണം . വിട്ടകന്നു പോകാൻ ഒരിക്കലും അവരെ അനുവദിക്കരുത്.
"ഒരു മാതാവ് എന്നനിലക്കു എന്താണ് നിങ്ങളുടെ മനോഭാവവും പെരുമാറ്റവും- അതാണ് മക്കൾ ശ്രദ്ധിക്കുക ; മറിച്ച് നിങ്ങളുടെ ഉപദേശങ്ങളല്ല' എന്നാണ് ജിം ഹെൻസൺന്റെ വാക്കുകൾ.
കാര്യക്ഷമമായ നിയന്ത്രണം
മക്കളുടെ ദിനചര്യകളിൽ നാം എത്രത്തോളം ഇടപെടണം എന്നതൊരു ഉത്തരം പറയാൻ വിഷമമുള്ള ചോദ്യമാണ്. അതിരു കടന്നുള്ള ഇടപെടലുകൾ, കടന്നുകയറ്റം, ബലപ്രയോഗത്തിലൂടെയുള്ള നിയന്ത്രണം ഇതെല്ലാം ക്രിയാത് മകമായ ഫലങ്ങൾ തന്നു എന്നു വരികയില്ല. അതേസമയം വാർണിംഗ് സിഗ്നലുകൾ നാം അവർക്കു കാണിച്ചു കൊടുക്കണം. എന്തൊക്കെയാണ് അവർ തീർത്തും ദൂരെ നിർത്തേണ്ട കാര്യങ്ങൾ എന്നവർ അറിയണം. ചില അമ്മമാർ തിടുക്കത്തിൽ എന്തെങ്കിലുമൊക്കെ ബഹളമുണ്ടാക്കി പിന്നീടിരുന്നു കരയുന്ന സ്ഥിതി ക്ഷണിച്ചു വരുത്തും .
കുടുംബങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങൾ നടക്കണം. മക്കൾക്ക് എപ്പോഴും എന്തും തുറന്നു പറയുവാനുള്ള അവസരം ഒരുക്കണം . അമ്മമാർക്ക് വളരെ പോസിറ്റീവ് ആയി അവരുടെ ജീവിതങ്ങളിൽ സ്നേഹത്തോടെ, വാത്സല്യത്തോടെ ഇടപെട്ടുകൊണ്ട് നേർവഴി കാട്ടിക്കൊടുക്കുവാൻ കഴിയും.
മാനസികമായ മാറ്റങ്ങൾ
കൗമാരത്തിൽ ശാരീരികമായ മാറ്റങ്ങൾ വരുന്ന കാര്യം പറഞ്ഞല്ലോ. ഇതുകാരണം കുട്ടികളുടെ പ്രതികരണം ചിലപ്പോൾ അരോചകമായേക്കാം . അവരുടെ നടത്തങ്ങൾ വേറിട്ട വഴികളിലൂടെ ആയിതീരാം. മറ്റുള്ളവരോട് അവർ വിചിത്രമായി പെരുമാറിയേക്കാം . അമ്മമാർക്കാണ് ഈ "അടി'യുടെ ആഘാതം കൂടുതൽ ഏൽക്കേണ്ടിവരിക.
ഇന്നലെവരെ ചിത്ര ശലഭത്തെപ്പോലെ പാറിനടന്ന്, സന്തോഷവതിയായി ചുറ്റിലും പ്രകാശം പരത്തി നടന്ന പെൺകുട്ടി ഇപ്പോൾ മനുഷ്യപ്പറ്റില്ലാത്തവരെപ്പോലെ ആയിരിക്കുന്നു . കാരണം അവൾ സ്വയം ഒരു രൂപാന്തരീകരണത്തിലാണ് . ചിലപ്പോൾ അവൾ ആഹ്ളാദ തിമർപ്പിലും. ചിലപ്പോൾ രുദ്ര ഭാവത്തിലും! മക്കൾ അമ്മമാരോട് ആക്രോശിക്കുമ്പോഴും അവരുടെ ബുദ്ധിശൂന്യതയെ പഴിക്കുമ്പോഴും, അവരെ തിരസ്കരിക്കുമ്പോഴും അത് അമ്മമാരുടെ മനസിനെ വല്ലാതെ ഉലയ്ക്കുകയും നിരാശരാക്കുകയും ചെയ്യും. പ്രത്ത്യേകിച്ചു അപ്പനില്ലാത്ത വീടാണെങ്കിൽ പറയുകയും വേണ്ട . പക്ഷെ ഓർക്കുക ഇത് അവരുടെ വളർച്ചയുടെ ഭാഗമാണ് . ഈ കാർമേഘങ്ങൾ പോയ് മറയും.
ടിന ഫെയ് പറയുന്നത് ശ്രദ്ധിക്കുക "നിങ്ങൾ ചിന്തിക്കും ഓ ഇത് അസാധ്യമാണ് -അസാധ്യമാണ് എന്ന്. എന്നിട്ടും നിങ്ങൾ മുൻപോട്ടു തന്നെ പോകും ഒടുവിൽ അസാധ്യമായതു നിങ്ങൾ ചെയ്തു തീർക്കും '.
ചിലപ്പോൾ സ്വന്തം ശാരീരിക അസ്വാസ്ഥ്യങ്ങളും ആർത്തവവിരാമവും ഉയരുന്ന കൊളെസ്ട്രോളുമൊക്കെ കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാം. സാരമില്ല. എല്ലാത്തിനും ഒരു നല്ല പരിണാമം ഉണ്ടാകും
എങ്ങനെ കൈകാര്യം ചെയ്യാം
കുട്ടികളുടെ മനഃശാസ്ത്രത്തെക്കുറിച്ചു ഒട്ടേറെ അറിവുകൾ നമുക്കിന്നു പുസ്തകങ്ങളിലൂടെയും ഓൺ ലൈൻ ആയും മറ്റും ലഭിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു അമ്മമാരോടും നമുക്ക് സംവദിക്കാം. അങ്ങനെ നമ്മുടെ മനസിലെ സംഘർഷങ്ങളും ആശങ്കകളും ദൂരെ അകറ്റാം . ഈ വെല്ലുവിളികളും പ്രശ്നങ്ങളുമൊക്കെ അപ്പോൾ നമുക്ക് എളുപ്പം തരണം ചെയ്യാനാവും.
സന്തോഷത്തിന്റെ ദിവസങ്ങൾ
"ഒരു ചിത്ര ശലഭത്തിന്റെ മോഹനഭംഗി നാം കാണുമ്പോൾ, അത് സ്വായത്തമാക്കാൻ വേണ്ടി ആ ജീവി സ്വയം കടന്നുവന്ന ഘട്ടങ്ങൾ നാം ഓർക്കാറില്ല' എന്നാണ് മായാ അങ്ങേലോ പറയുന്നത്.
ഒരിക്കൽ അവർ തങ്ങളുടെ "ടീനേജ്' കടന്നു കഴിയുമ്പോൾ , പ്രായപൂർത്തി കൈവരിക്കുമ്പോൾ, വലിയ മാറ്റങ്ങൾ വന്നു ചേരും . അവർ നിങ്ങളുടെ കാരവലയത്തിലേക്കും ചുംബനത്തിലേക്കും ഓടി അടുക്കും. നല്ല സ്നേഹവും ഊഷ്മളതയും ചേതോ വികാരങ്ങൾ തൊട്ടറിയാനുള്ള സന്മനസും അവർക്കു തിരിച്ചു കിട്ടും. അപ്പോൾ അവരെ നോക്കി നിങ്ങൾക്കു അഭിമാനത്തോടെ പറയാം- നോക്ക് ഇതാണെന്റെ മകൻ അല്ലെങ്കിൽ മകൾ എന്ന്.
റിസർച്ചുകളിലൂടെ വെളിവാകുന്ന മറ്റൊരു കാര്യം കൂടി പറയാം. പ്രായപൂർത്തിയും പക്വതയും ആർജിച്ച മക്കളുള്ള അമ്മമാരാണ് ഏറ്റവും സന്തുഷ്ടർ ! . ഭാരതത്തിൽ ഉടനീളം കാണുന്ന മറ്റൊരു സവിശേഷത ഇവിടെ ഒട്ടുമുക്കാലും അമ്മമാർക്ക് സ്വന്തം മക്കളുമായി നന്നായി വിളക്കിചേർത്തൊരു ബന്ധം ഉണ്ടൂ എന്നതാണ്. അതുകൊണ്ടു തന്നെ അത് ആജീവനാന്തം നിലനിൽക്കുന്ന ഒരു ബന്ധമാവുകയും അവരുടെ അഭിലാക്ഷങ്ങൾ പൂർത്തീകരിക്കാനും ആവശ്യനേരങ്ങളിൽ പരസ്പരം തുണയാകാൻ ശ്രമിക്കുകയും ചെയ്യുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെപോലെ ഗൃഹാതുരത്വത്തിന്റെ ചങ്ങലകൾ ഭേദിച്ച് പറന്നകലാനുള്ള പ്രവണത അതുകൊണ്ടു തന്നെ താരതമ്യേന നമുക്ക് ഇവിടെ കുറവാണ് .
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top