ടാറ്റാ മോട്ടോഴ്സിനെ നഷ്ടത്തിലാക്കി ജെഎൽആർ
ടാറ്റാ മോട്ടോഴ്സിനെ നഷ്ടത്തിലാക്കി ജെഎൽആർ
Friday, February 8, 2019 3:07 PM IST
മുബൈ: നഷ്ടക്കയത്തിൽ ഉഴറുന്ന ജാഗ്വാർ ആൻഡ് ലാൻഡ് റോവർ മൂലം ടാറ്റാ മോട്ടോഴ്സിന് റിക്കാർഡ് നഷ്ടം. ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ടാറ്റാ മോട്ടോഴ്സിന്‍റെ അറ്റ നഷ്ടം 26,993 കോടി രൂപ ആയി. 772 കോടി രൂപ അറ്റാദായം ഉണ്ടാകുമെന്ന് മാർക്കറ്റ് നിരീക്ഷകർ പ്രഖ്യാപിച്ചിരുന്ന സ്ഥാനത്താണ് ഈ കനത്ത നഷ്ടം. 2017ൽ ഇതേ കാലയളവിൽ 1,214.60 കോടി രൂപ അറ്റാദായമുണ്ടായിരുന്നു. അതേസമയം, വരുമാനം അഞ്ചു ശതമാനം ഉയർന്ന് 77,001 കോടി രൂപയായി.
കന്പനിയുടെ പ്രീമിയം ബ്രാൻഡ് ആയ ജഗ്വാർ ആൻഡ് ലാൻഡ് റോവറിന്‍റെ (ജെഎൽആർ) 27,838 കോടി രൂപ നഷ്ടം എഴുതിത്തള്ളിയതിനാലാണ് ഇത്രയധികം തുക നഷ്ടംവന്നത്. ചൈനയിൽ വില്പന കുറഞ്ഞതും സാങ്കേതികവിദ്യയിലുണ്ടായ അപചയവും കടം ഉയർന്നതുമാണ് ജെഎൽആറിനെ പ്രതിസന്ധിയിലാക്കിയത്.

എന്നാൽ, ഇപ്പോൾ ഇങ്ങനൊരു നടപടി സ്വീകരിച്ചത് കന്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഉൗർജം പകരുമെന്ന് ടാറ്റാ മോട്ടോഴ്സ് ചീഫ് ഫിനാൻഷൽ ഓഫീസർ പി.ബി. ബാലാജി പറഞ്ഞു.

ടാറ്റാ മോട്ടോഴ്സിന്‍റെ വരുമാനത്തിന്‍റെ 72 ശതമാനവും ജെഎൽആറിന്‍റെ സംഭാവനയാണ്. എന്നാൽ, 2018 ജെഎൽആറിന് നല്ല വർഷമായിരുന്നില്ല. ഡീസൽ വാഹനങ്ങളോടുള്ള താത്പര്യം കുറഞ്ഞത് വില്പനയെ പ്രതികൂലമായി ബാധിച്ചു. ഒപ്പം ബ്രെക്സിറ്റ് പ്രശ്നങ്ങളും കന്പനിയെ പ്രതിസന്ധിയിലാക്കി. വില്പന കുറഞ്ഞതിനെത്തുടർന്ന് യുകെയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ ജെഎൽആറിന് കഴിഞ്ഞ ഒക്‌ടോബറിൽ ഒരു ഫാക്ടറി അടച്ചുപൂട്ടേണ്ടിവന്നു. ഇതിനൊപ്പം ഈവർഷം ഏപ്രിൽ മുതൽ ഉത്പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


ജെഎൽആർ ഡീസൽ വാഹനങ്ങളുടെ 90 ശതമാനവും വില്പന യൂറോപ്പിലായിരുന്നു. എന്നാൽ, ഉപയോക്താക്കൾ കൂടുതലായി പരിസ്ഥിതി സൗഹൃദ -ഹൈബ്രിഡ് വാഹനങ്ങളിലേക്ക് തിരിഞ്ഞത് വില്പന കുത്തനെ താഴ്ത്തി. മറ്റൊരു പ്രധാന വിപണിയായ ചൈനയിലും ജെഎൽആറിന്‍റെ നിലനിൽപ്പ് പ്രതീക്ഷ നല്കുന്നതല്ല.

ജനുവരിയിൽ ചെലവുചുരുക്കലിന്‍റെ ഭാഗമായി 4,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജെഎൽആർ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോഴത്തെ നിലയിൽ റേറ്റിംഗ് ഏജൻസികളായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസസും എസ് ആൻഡ് പിയും ഫിച്ച് റേറ്റിംഗ്സും ടാറ്റാ മോട്ടോഴ്സിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി.

ആഭ്യന്തര അറ്റാദായം മുകളിലേക്ക്

ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ടാറ്റാ മോട്ടോഴ്സിന്‍റെ മാത്രം അറ്റാദായം 618 കോടി രൂപയാണ്. വാഹനനിർമാതാക്കൾ വെല്ലുവിളി നേരിട്ട വർഷമായിരുന്നിട്ടുകൂടി 2018 ടാറ്റാ മോട്ടോഴ്സിനു മികച്ച വർഷമായിരുന്നു.