പുതിയ രൂപം, പുതിയ ഭാവം
പുതിയ രൂപം, പുതിയ ഭാവം
Monday, November 26, 2018 12:43 PM IST
മാരുതി സുസുകി ഇന്ത്യയുടെ ജനപ്രിയ എംപിവി മോഡലായ എർട്ടിഗയെ പുതിയ രൂപത്തിലും ഭാവത്തിലും കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു. 2012 മുതൽ ഇന്ത്യൻ നിരത്തിലുള്ള എർട്ടിഗയ്ക്ക് ചില പരിഷ്കാരങ്ങൾ വരുത്തി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമാണ് ഇത്രയേറെ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. കൈയിൽ ഒതുങ്ങും വിലയിൽ ഒരു 7 സീറ്റർ വാഹനം എന്ന രീതിയിലാണ് എർട്ടിഗയുടെ വരവ്. വാഗൺ ആർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളിൽനിന്ന് ഒരു അപ്ഡേഷൻ ആഗ്രഹിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പതിപ്പ് അവതരിപ്പിച്ചിട്ടുള്ളത്. പഴയതും പുതിയതും തമ്മിലുള്ള അന്തരം നിരവധിയാണ്.‌

കൂടുതൽ സ്റ്റൈലിഷ്: മുൻഗാമിയെ അപേക്ഷിച്ച് ആകാരത്തിൽ വലിയ മാറ്റങ്ങൾ. ലളിതമായ മുൻവശത്തിൽനിന്നുമാറി അല്പം മസ്കുലാർ രൂപം പുതിയ എർട്ടിഗയ്ക്കുണ്ട്. പുതിയ ഡിസൈനിലുള്ള ഗ്രില്ലിലേക്കു കയറിവരുന്ന ഹെഡ് ലാന്പുകൾ വാഹനത്തിന് കൂടുതൽ ആകർഷകത്വം തോന്നിക്കുന്നു. ബന്പർ കൂടുതൽ സ്പോർട്ടി ഭാവം വാഹനത്തിന് നല്കുന്നുണ്ട്. പഴയ മോഡലിനെ അപേക്ഷിച്ച് ഗ്രില്ലിലെ ക്രോം ഫിനിഷിംഗ് കുറേക്കൂടി ആകർഷകമാണ്.

ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ: എംപിവി രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും പുതിയ സ്വിഫ്റ്റിലേതുപോലെ ഫ്ലോട്ടിംഗ് റൂഫ്‌ലൈനും നല്കിയിട്ടുണ്ട്.

വലിയ ടെയിൽ‌ലൈറ്റുകൾ: ടെയിൽഗേറ്റിലേക്ക് ക‍യറിയിരിക്കുന്ന വലിയ ടെയിൽലൈറ്റുകൾക്കൊപ്പം പുറത്തേക്കുന്തിയ ബന്പർ, ക്രോം ഇൻസേർട്ട്, റൂഫ് സ്പോയിലർ എന്നിവ പിൻഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നു.

കൂടുതൽ വലുപ്പം: ഹാർട്ടെക്ട് പ്ലാറ്റ്ഫോമിലേക്കു മാറിയതിനൊപ്പം വാഹനത്തിന്‍റെ വലുപ്പത്തിലും മാറ്റമുണ്ട്. എന്നാൽ, വീൽബേസിൽ മാറ്റമില്ല. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 100 എംഎം, 40 എംഎം, 5 എംഎം ഉയർത്തി 4395 എംഎം, 1,735 എംഎം, 1,690 എംഎം ആക്കിയിട്ടുണ്ട്. ബൂട്ട് സ്പേസ് 209 ലിറ്ററാണ്. മുൻഗാമിയിൽ ഇത് 135 ലിറ്ററായിരുന്നു. സ്റ്റൈലിഷ് 15 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് നല്കിയിരിക്കുന്നു.


മികച്ച കാബിൻ: ഡുവൽ ടോൺ ഡാഷ്ബോർഡ്, ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ട്വിൻ പോഡ് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, 6.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, സ്പീഡ് അലേർട്ട് സിസ്റ്റം, കൂടുതൽ സ്പേസ് തുടങ്ങിയവയാണ് ഇന്‍റീരിയറിലെ പ്രധാന ഫീച്ചറുകൾ.

പുതിയ എൻജിൻ: 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനും പുതുതായി അവതരിപ്പിച്ച കെ15ബി 1.5 ലിറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിന്‍റെ കരുത്ത്. പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറിൽ 138 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. മുൻ മോഡലിന് 1.4 ലിറ്റർ പെട്രോൾ എൻജിനായിരുന്നു.

ഡീസൽ എൻജിനാവട്ടെ 90 ബിഎച്ച്പി പവറിൽ 200 എൻഎം ടോർക്ക് ഉത്പാദിപ്പിക്കും. രണ്ട് എൻജിനുകൾക്കും 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ സ്റ്റാൻഡാർഡ് മോഡൽ മുതലുണ്ട്. എന്നാൽ പെട്രോൾ എൻജിന് വേരിയന്‍റ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും ലഭ്യമാണ്.

മാരുതിയുടെ സ്വന്തം എസ്എച്ച്‌വിഎസ്: എല്ലാ വേരിയന്‍റിലും മാരുതിയുടെ സ്വന്തം മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയായ എസ്എച്ച്‌വിഎസ് ഉപയോഗിച്ചിട്ടുണ്ട്. മുന്പ് എല്ലാ വേരിയന്‍റുകളിലും എസ്എച്ച്‌വിഎസ് ടെക്നോളജി നല്കിയിരുന്നില്ല. മുൻമോഡൽ സിഎൻജി വേരിയന്‍റിലും ലഭ്യമായിരുന്നു. എന്നാൽ, പുതിയതിൽ തത്കാലത്തേക്ക് സിഎൻജി അവതരിപ്പിച്ചിട്ടില്ല.

ഓട്ടോസ്പോട്ട്/ഐബി
[email protected]