മുംബൈ: അതിർത്തിയിൽ ഇന്ത്യ- ചൈനാ സംഘർഷം മുറുകുന്നതിനിടെ 43 ചൈനീസ് ആപ്പുകൾക്കുകൂടി നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയെയും പരമാധികാരത്തെയും ദോഷകരമായി ബാധിക്കുന്നവയാണെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ട് 69 എ പ്രകാരമാണു നിരോധനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
ടിക് ടോക്കിന്റെ പകരക്കാരനായി തിളങ്ങിയിരുന്നു സ്നാക് വീഡിയോ, ആലിബാബ ഗ്രൂപ്പിന്റെ ഷോപ്പിംഗ് പ്ലാറ്റ് ഫോം ആയ ആലി എക്സ്പ്രസ് തുടങ്ങിയ ആപ്പുകൾ നിരോധിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. 15 ഡേറ്റിംഗ് ആപ്പുകളും നിരോധിക്കപ്പെട്ടവയിലുണ്ട്. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ജൂണ്‍ 28ന് 59 ചൈനീസ് ആപ്പുകൾക്കും സെപ്റ്റംബറിൽ 118 ആപ്പുകൾക്കും കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ്, ടിക് ടോക്ക്, ബെയ്ദു തുടങ്ങിയവയാണ് അക്കൂട്ടത്തിൽ പുറത്തായ പ്രമുഖർ.
നിരോധിക്കപ്പെട്ട ആപ്പുകൾ
ആലി സപ്ലൈയേഴ്സ്,ആലിബാബ വർക്ക് ബെഞ്ച്, ആലി എക്സ് പ്രസ്, ആലി പേ കാഷർ, ലാലാ മൂവ് ഇന്ത്യ, ഡ്രൈവ് വിത്ത് ലാലാ മൂവ്, സ്നാക് വീഡിയോ, കാം കാർഡ്, കാം കാർഡ് (വെസ്റ്റേണ്‍), സോൾ, ചൈനീസ് സോഷ്യൽ, ഡേറ്റ് ഇൻ ഏഷ്യ, വി ഡേറ്റ്, സിങ്കോൾ, അഡോർ, ട്രൂലി ചൈനീസ്, ട്രൂലി ഏഷ്യൻ, ചൈന ലവ്, ഡേറ്റ് മൈ ഏജ്, ഏഷ്യൻ ഡേറ്റ്, ഫ്ലേർട്ട് വിഷ്, ഗൈസ് ഒണ്‍ലി ഡേറ്റിംഗ്, ടുബിറ്റ്, വി വർക്ക് ചൈന, ഫസ്റ്റ് ലവ് ലൈവ്, റെല, കാഷ്യർ വാലറ്റ്, മാങ്കോ ടിവി, എംജി ടിവി, വി ടിവി, വി ടിവി സി ഡ്രാമ, വി ടിവി ലൈറ്റ്, ലക്കി ലൈവ്, താവോബാവോ ലൈവ്, ഡിംഗ് ടോക്, ഐഡന്റിറ്റി ടിവി, എെസോലാൻഡ് 2, ബോക്സ് സ്റ്റാർ, ഹീറോസ് ഇവോൾവ്ഡ്, ഹാപ്പി ഫിഷ്, ജെലി പോപ് മാച്ച്, മഞ്ച്കിൻ മാച്,കോണ്‍ക്വിസ്റ്റ് ഓണ്‍ലൈൻ 2