ആംഗ്യംകൊണ്ട് നിയന്ത്രിക്കാവുന്ന സ്മാർട്ട് വാച്ചുമായി ഗൂഗിൾ
ആംഗ്യംകൊണ്ട്  നിയന്ത്രിക്കാവുന്ന സ്മാർട്ട് വാച്ചുമായി ഗൂഗിൾ
Friday, January 11, 2019 3:23 PM IST
പ്രോജക്ട് സോളി എന്നുപേരിട്ട പുതിയ ഗവേഷണത്തിലാണ് ഗൂഗിൾ ഇപ്പോൾ. സംഗതി വേറൊന്നുമല്ല, കൈകളുടെ ചലനങ്ങൾകൊണ്ട് നിയന്ത്രിക്കാവുന്ന സ്മാർട്ട് വാച്ച് യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞു.

2015ൽത്തന്നെ ഇക്കാര്യത്തിൽ ഗൂഗിൾ ഏറെ മുന്നോട്ടു പോയിരുന്നെങ്കിലും വാച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള പവർ ലെവലിന്‍റെ കാര്യത്തിൽ ചെറിയ പ്രശ്നം ഉയരുകയായിരുന്നു. റേഡിയോ അസ്ട്രോണമി, സാറ്റലൈറ്റ് സർവീസ് തുടങ്ങിയ മറ്റു സാങ്കേതികവിദ്യകളുമായുള്ള കൂട്ടിയിടി ഒഴിവാക്കാനാണ് പവർ ലെവലിന്‍റെ കാര്യത്തിലുള്ള നിയന്ത്രണം. എന്നാലിപ്പോൾ യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ ഇക്കാര്യത്തിൽ അനുമതി നൽകുകയായിരുന്നു.


ത്രിമാന ചലനങ്ങൾ കൈകാര്യംചെയ്യാൻ റഡാറിന്‍റെ സഹായമാണ് സെൻസർ ഉപയോഗപ്പെടുത്തുന്നത്. ഇതിലൂടെ വാച്ചിൽ അദൃശ്യ ബട്ടണുകളോ വർച്വൽ ഡയലോ സാധ്യമാക്കാനാകും.
പോക്കറ്റിലോ ബാക്ക്പാക്കിലോ ഉള്ളപ്പോഴും നിയന്ത്രിക്കാവുന്നവിധം ശക്തമായിരിക്കും റഡാർ സിഗ്നലുകൾ.

തുടക്കത്തിൽ വാച്ചിലാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതെങ്കിലും വൈകാതെ മറ്റു രംഗങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും.