കുലനിറയെ അടയ്ക്കയ്ക്ക് സംയോജിത വളപ്രയോഗം
കുലനിറയെ അടയ്ക്കയ്ക്ക് സംയോജിത വളപ്രയോഗം
Wednesday, January 12, 2022 4:37 PM IST
മണ്ണിൽ നിന്നു പോഷകങ്ങൾ വലിച്ചെടുക്കാനുള്ള ക്ഷമത കുറവുള്ള വൃക്ഷമാണ് കവുങ്ങ്. വെള്ളക്കെട്ടും ജല ദൗർലഭ്യവും കവുങ്ങിന്‍റെ വളർച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. കവുങ്ങിൽ നിന്നു സുസ്ഥിര ഉത്പാദനം ലഭിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവയെന്നു നോക്കാം.

തോട്ടങ്ങളിലെ മണ്ണു പരിശോധന

പുതുതായി കവുങ്ങു നടുന്നതിനു മുന്പ് കൃഷിയിടത്തിലെ മണ്ണു പരിശോധിക്കണം. പോഷക അപര്യാപ്തകണ്ടെത്തി പരിഹരിക്കാൻ ഇതു സഹായിക്കും. നിലവിലെ കവുങ്ങിൻ തോട്ടങ്ങളിൽ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മണ്ണു പരിശോധന നടത്തണം.

മണ്ണെടുക്കുന്നതെങ്ങനെ?

മണ്ണു പരിശോധനയ്ക്കായി കവുങ്ങിന്‍റെ ചുവട്ടിൽ നിന്നു രണ്ടടി മാറി, ഒരടി താഴ്ത്തി മണ്ണെടുക്കണം. വള പ്രയോഗത്തിനു മുന്പു വേണം മണ്ണെടുക്കാൻ. ഇത്തരത്തിൽ ശേഖരിച്ച മണ്ണിലെ കല്ലുകൾ നീക്കി തണലത്തുണക്കണം. അതിൽ നിന്ന് 500 ഗ്രാം മണ്ണ് പൊളിത്തീൻ കവറുകളിലാക്കി ലാബുകളിൽ കൊടുക്കാം. ഒരു കൃഷിയിടത്തിൽ നിന്ന് മൂന്നോ നാലോ സാന്പിളുകളെടുത്താൽ പരിശോധനാഫലം വളരെ കൃത്യമായി ലഭിക്കും.

ഫോസ്ഫറസ് ഒരു ഹെക്ടറിന് 30 കിലോയിൽ താഴെയും പൊട്ടാസ്യം 300 കിലോയിൽ കുറവുമാണെങ്കിൽ ഇവയുടെ അളവ് കുറവാണെന്നു മനസിലാക്കാം. പോഷക കുറവു മൂലമുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ കവുങ്ങിന്‍റെ ഓലകൾ പരിശോധനയ്ക്കായി നൽകാം. കവുങ്ങിന്‍റെ നാലാമത്തെ ഓലയുടെ മധ്യഭാഗത്തുള്ള ഇലയാണ് ഇതിനായി ശേഖരിക്കേണ്ടത്.

വളപ്രയോഗ സമയവും അളവും രീതിയും

ചെങ്കൽ കലർന്ന മണൽ പ്രദേശങ്ങളിലാണ് കവുങ്ങു കൃഷി യെങ്കിൽ പ്രതിവർഷം 100 ഗ്രാം പാക്യജനകം(നൈട്രജൻ) 40 ഗ്രാം ഭാവകം (ഫോസ്ഫോറസ്) 140 ഗ്രാം ക്ഷാരം ( പൊട്ടാസ്യം) എന്നിവയാണ് നൽകേണ്ടത്. വളർച്ചയെത്തിയ ഒരു കവുങ്ങിന് മൂന്നാം വർഷം മുതൽ 220 ഗ്രാം യൂറിയയും 200 ഗ്രാം റോക്ക് ഫോസ്ഫേറ്റും 230 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.

ശിപാർശ ചെയ്ത വളത്തിന്‍റെ ആദ്യ പകുതി ആദ്യ വേനൽ മഴയ്ക്കു ശേഷം മാർച്ച്- ഏപ്രിൽ പകുതിയോടെ നൽകാം. രണ്ടാമത്തെ പകുതി ഓഗസ്റ്റ്-സെപ്റ്റംബർ പകുതിയോടെ നൽകണം. മരമൊന്നിനു 12 കിലോ പച്ചില വളമോ, കന്പോസ്റ്റോ, ചാണകപൊടിയോ നൽകുന്നത് മണ്ണിന്‍റെ ജൈവസമൃദ്ധിയും ആരോഗ്യവും നിലനിർത്തും. ചെളി കൂടുതലള്ള മണ്ണാണെങ്കിൽ യൂറിയയുടെ അളവ് പകുതിയാക്കാം. അതിനൊപ്പം 12 കിലോ പച്ചില വളവും കന്പോസ്റ്റോ, ചാണകപൊടിയോ കൂടെ നൽകേണ്ടണ്. കവുങ്ങു നട്ട് ആദ്യവർഷം ശിപാർശ ചെയ്ത വളത്തിന്‍റെ മൂന്നിലൊരു ഭാഗവും രണ്ടാം വർഷം മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും കൊടുക്കേണ്ടതാണ്.

സംയോജിത വളപ്രയോഗം

സംയോജിത വളപ്രയോഗമാണ് ഉത്തമം. വളപ്രയോഗ സമയത്തു മണ്ണിൽ ഈർപ്പമുണ്ടാകണം. മഴയെ ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ മേയ്- ജൂണ്‍ മാസങ്ങളിൽ ഇടവപാതിക്കു മുന്പേ ശിപാർശയുടെ പകുതി വളപ്രയോഗം നടത്തണം. അടുത്ത പകുതി തുലാവർഷം ആരംഭിക്കുന്നതിനു മുന്പ് സെപ്റ്റംബർ- ഒക്ടോബറിൽ വേണം നടത്താൻ. ഡിസംബർ-മേയ് കാലയളവ് അടയ്ക്ക ഉണ്ടാകുന്ന സമയമാണ്. ഈ സമയത്തു വെള്ളവും വളവും നൽകുന്നത് വിളവു വർധിപ്പിക്കും. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ജൈവവളം നൽകാം.

മഴയ്ക്കുശേഷം മണ്ണുറയ്ക്കാതെ

മഴയ്ക്കുശേഷം മണ്ണുറയ്ക്കാതെ വായുസഞ്ചാരം ഉറപ്പിക്കാൻ തടം തുറക്കാം. കവുങ്ങിന്‍റെ വളം വലിക്കുന്ന വേരുകൾ ഒരടി താഴ്ചയിലും രണ്ടടി വ്യാസത്തിലുമാണുള്ളത്. അതിനാൽ, വളപ്രയോഗത്തിനുള്ള തടത്തിനു രണ്ടടി വൃത്തം നൽകണം. വളം മണ്ണിൽ കൊത്തിച്ചേർക്കണം.

മണ്ണിന്‍റെ അമ്ലത്വം ആറിൽ താഴെയാന്നെങ്കിൽ യൂറിയയും, റോക്ഫോസ്ഫേറ്റും, പൊട്ടാഷുമാണ് നൽകേണ്ടത്. എന്നാൽ മണ്ണിന്‍റെ പിഎച്ച് ഏഴിൽ കൂടുതലാണെങ്കിൽ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റോ, ഡൈ അമോണിയം ഫോസ്ഫേറ്റൊ റോക്ക് ഫോസ്ഫേറ്റിനു പകരമായി ഉപയോഗിക്കണം. പിഎച്ച് അഞ്ചിൽ താഴെയാണെങ്കിൽ മാത്രം കുമ്മായ പ്രയോഗം നടത്തിയാൽ മതി.

ജൈവപുനഃചംക്രമണം

ഒരു ഹെക്ടർ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അഞ്ചു മുതൽ എട്ടര ടണ്‍വരെ ഓലകളും മറ്റു ജൈവവസ്തുക്കളും കിട്ടും. ഇവയെ മണ്ണിര കന്പോസ്റ്റാക്കി തോട്ടങ്ങളിൽ ഉപയോഗിക്കാം. ഇതിനായി കവുങ്ങിന്‍റെ ഓലകൾ 10 സെന്‍റീമീറ്റർ നീളമുള്ള കഷണങ്ങളായി മുറിച്ച്, കൂന കൂട്ടിയിടണം. ഇത് ദിവസവും നന്നായി നനച്ച് രണ്ടാഴ്ചയിടണം. ശേഷം കൂന്പാരം നിരത്തി, ഒരു മീറ്റർ വീതിയുള്ള ബെഡുകളാക്കണം. നീളം നമ്മുടെ സ്ഥലത്തിനനുസരിച്ച് നിജപ്പെടുത്താം.


സിമന്‍റ് ടാങ്കുകളിലെ കന്പോസ്റ്റ് നിർമാണം

സിമന്‍റു ടാങ്കുകളിലും കുഴികളിലും കന്പോസ്റ്റ് നിർമാണം നടത്താം. അരിഞ്ഞു വച്ചിരിക്കുന്ന ഓലകൾ 10 മുതൽ 15 സെന്‍റീമീറ്റർ കനത്തിൽ ടാങ്കിൽ നിരത്തണം. ഇതിനു മുകളിൽ രണ്ടു സെന്‍റീമീറ്റർ കനത്തിൽ ചാണകം വിതറിയ ശേഷം മണ്ണിരകളെ നിക്ഷേപിക്കണം. ഇത് കന്പോസ്റ്റായി വരാൻ 60 ദിവസം വേണ്ടിവരും. മണ്ണിര കന്പോസ്റ്റിൽ നൈട്രജനും ഫോസ്ഫ റസും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ലഭിക്കാനായി കന്പോസ്റ്റിനൊപ്പം ശീമകൊന്നയിലയോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷോ ഉപയോഗിക്കാം.

പോഷക കുറവുകളും നിയന്ത്രണവും

വയൽ നികത്തി കവുങ്ങു നടുന്ന പ്രദേശങ്ങളിൽ പോഷക കുറവുകൾ കാണാം. സിങ്ക് എന്ന സൂക്ഷ്മ പോഷകത്തിന്‍റെ കുറവാണ് പ്രധാനമായും കണ്ടുവരുന്നത്. ഓലകൾ കടും പച്ച നിറത്തിൽ കാണപ്പെട്ടാൽ സിങ്കിന്‍റെ അഭാവമെന്ന് അനുമാനിക്കാം. പിന്നീട് കവുങ്ങിന്‍റെ തലപ്പ് ചാഞ്ഞു പോകാം, അല്ലെങ്കിൽ ഓലകൾ കൂടി മണ്ട അടഞ്ഞു പോവുന്നത് പോലെ വളരാം. അടയ്ക്ക വീണ്ടുകീറുന്നതും സിങ്കിന്‍റെ അഭാവം മൂലമാകാം.

പ്രതിവിധി

കവുങ്ങിൻ തടത്തിൽ മരമൊന്നിനു 10 ഗ്രാം വീതം സിങ്ക് സൾഫേറ്റ് ഇട്ടുകൊടുക്കുക. കവുങ്ങിന്‍റെ തലപ്പ് ചെറുതാവുകയോ ചായുകയോ ഓലകളുടെ വലിപ്പം കുറയുകയോ ചെയ്താൽ അഞ്ചു ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇളം ഓലകളിൽ തളിക്കണം. അടയ്ക്ക വിണ്ടുകീറുന്നതും ഇളംഅടയ്ക്ക കൊഴിഞ്ഞു വീഴുന്നതും ബോറോണിന്‍റെയും പൊട്ടാസ്യത്തിന്‍റെയും കുറവു മൂലമാണ്. മണ്ണ് പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കുറവുള്ള പോഷകങ്ങൾ കണ്ടെത്തി തോട്ടങ്ങളിൽ പ്രയോഗിക്കുന്നതു വഴി ഇത്തരത്തിലുള്ള പോഷക ദാരിദ്യ്രവും അതുവഴിയുണ്ടാകുന്ന രോഗാവസ്ഥയും തടയാനാകും.

ഡ്രിപ്പ് ഫെർട്ടിഗേഷൻ (കൃത്യത വളസേചനം)

തുള്ളിനന സംവിധാനം വഴി ആവശ്യമുള്ള പോഷകങ്ങൾ നൽകുന്ന സാങ്കേതികവിദ്യയാണിത്. ഇത്തരത്തിൽ ജലത്തിലൂടെ വളം നൽകിയാൽ 25 മുതൽ 50 ശതമാനം വരെ വളങ്ങൾ ലാഭിക്കാനുമാകും. വെള്ളത്തിൽ ലയിക്കുന്ന വളങ്ങളുടെ ഉപയോഗം വിളവു വർധിപ്പിക്കും. ഡ്രിപ്പ് ഫെർട്ടിഗേഷനായി കുറച്ചു വെള്ളം മതിയാകും. കവുങ്ങിൽ കായ്പിടിക്കുന്ന ഡിസംബർ മുതൽ മേയ് വരെ വളപ്രയോഗം നടത്തുന്നത് ഉത്പാദനവും വർധിപ്പിക്കും.

ഡ്രിപ്പ് ഫെർട്ടിഗേഷനിൽ ഉപയോഗിക്കാൻ വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ പ്രത്യേകമുണ്ട്. സാധാരണ വളങ്ങൾ ഇതിനായുപയോഗിക്കരുത്. ഇവയുടെ തരികൾ വന്ന് ഡ്രിപ്പ് ട്യൂബുകൾ അടയ്ക്കും. യൂറിയയും ഡൈ അമോണിയം ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് ഫെർട്ടിഗേഷനായി ഉപയോഗിക്കേണ്ടത്. ഡൈ അമോണിയം ഫോസ്ഫേറ്റ് തലേ ദിവസം വെള്ളത്തിലിടണം.

അരിച്ചു വേണം ഉപയോഗിക്കാൻ. ഡിസംബർ -മേയ് മാസങ്ങളിലാണ് വളങ്ങൾ നൽകേണ്ടത്. ഡ്രിപ്പ് ഫെർട്ടിഗേഷനാണെങ്കിൽ മരമൊന്നിനു പ്രതിവർഷം 135 ഗ്രാം യൂറിയയും 65 ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റും 175 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് ആവശ്യമായി വരുക. ആകെ നൽകേണ്ട വളം ഒന്പതു മുതൽ 18 തവണകളായി നൽകണം. വളപ്രയോഗങ്ങൾ തമ്മിൽ 10 മുതൽ 20 ദിവസ ത്തിന്‍റെ ഇടവേളകളുണ്ടാകണം.

മണിക്കൂറിൽ എട്ടു ലിറ്റർ വെള്ളം ലഭിക്കത്തക്ക തരത്തിലുള്ള ഡ്രിപ്പറുകളാണ് ഉപയോഗിക്കേണ്ടത്. കവുങ്ങിന്‍റെ തടം നന്നായി നനയുന്ന വണ്ണം രണ്ടു ഡ്രിപ്പറുകൾ നൽകണം. പൂങ്കുലകൾ വന്നു തുടങ്ങുന്നതു വരെ ശിപാർശയുടെ 50 ശതമാനം വളം നൽകിയാൽ മതിയാകും.

ഡോ. യു.കെ. പ്രിയ, ഡോ. സി.റ്റി. ജോസ്, ഭവിഷ്യ, ഡോ. ചൈത്ര എം., ഡോ. ശിവാജി ഹോസ്റാവു തുബെ, ഡോ. തവപ്രകാശ പാണ്ഡ്യൻ
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം(ഐസിഎആർ), പ്രാദേശിക കേന്ദ്രം, വിറ്റൽ, കർണാടകം