Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
Previous
Next
Karshakan
പൊട്ടിക്കരച്ചിലില്‍ നിന്നു പുതിയ ഇനത്തിലേക്ക്
Tuesday, January 7, 2020 5:26 PM IST
പ്രതിസന്ധികള്‍ക്കൊടുവില്‍ വലിയവിജയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്കു കാട്ടിത്തന്നവര്‍ അനവധിയാണ്. ചാലക്കുടിയിലെ പരമ്പരാഗത തെങ്ങുകര്ഷകനായിരുന്ന പി.വി. ജോസിന് അത്തരത്തിലൊരു കഥപറയാനുണ്ട്. കൃഷിയിടത്തിലെ പൊട്ടിക്കരച്ചിലിനൊടുവില്‍ കണ്ണ് കലങ്ങിത്തെളിഞ്ഞപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ നയിച്ചത് കാര്‍ഷിക കണ്ടുപിടിത്തത്തിലേക്കാണ്.
നാളികേര വിലയിടിവും വിവിധതരം രോഗങ്ങളും തെങ്ങുകൃഷി നഷ്ടമാക്കിയ കാലം. എന്തുചെയ്യണമെന്നറിയാതെ ഇടറിയ മനസുമായി നിന്ന ജോസിന്റെ കണ്ണ് ജാതിയിലേക്കു തിരിഞ്ഞു. 1982-ലുണ്ടായ നാളികേര വിലയിടിവില്‍ പിടിച്ചു നിര്‍ത്തിയത് പറമ്പിലുണ്ടായിരുന്ന ജാതിമരങ്ങളാണെന്ന തിരിച്ചറിവില്‍ പ്രധാനകൃഷി ജാതിയാക്കാനുറച്ചു. ഇങ്ങനെയാണ് ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടി ജാതികൃഷിയിലേക്കു തിരിയുന്നത്.
ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്തു. ഇതില്‍ പച്ചിലകളും ചാണകവും എല്ലുപൊടിയും നിറച്ചു. മേല്‍മണ്ണിട്ട് കുഴിമൂടിയ ശേഷം തൈ നട്ടു. വര്‍ഷത്തില്‍ രണ്ടു വളപ്രയോഗവും വേനലില്‍ നനയുമായപ്പോള് മൂന്നാം വര്‍ഷം മുതല്‍ വിളവു കിട്ടിത്തുടങ്ങി. 1996-ലുണ്ടായ ശക്തമായ കാറ്റില്‍ ഭൂരിഭാഗം ജാതിമരങ്ങളും കടപുഴകി. പതിനഞ്ചു വര്‍ഷത്തെ അധ്വാനവും സമ്പത്തും നഷ്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ ജോസ് കൃഷിയില്‍ നിന്നു പിന്മാറിയില്ല. കലങ്ങിയ കണ്ണുകളിലൂടെ കാറ്റിനെ അതിജീവിച്ച് കരുത്തോടെ വളര്‍ന്ന ജാതിമരങ്ങള്‍ ജോസ് കണ്ടു. ഇവയില്‍ കൂടുതല്‍ ആരോഗ്യത്തോടെ വളര്‍ന്ന മരങ്ങളെ കൂടുതല്‍ ശ്രദ്ധിച്ചു. വളര്‍ച്ചയും വിളവും കൂടുതലുള്ള അവയുടെ ബഡ്ഡ് തൈകളുണ്ടാക്കി.
ജാതിക്കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി ജന്മമെടുത്ത കെഎയു പുല്ലന് എന്ന ചാലക്കുടിക്കാരന്‍ ജാതിമരത്തിന്റെ പിറവി ഇങ്ങനെ. ഉയര്‍ന്നതും താഴ്ന്നതുമായ പ്രദേശങ്ങളില്‍ ഒരുപോലെ തഴച്ചു വളരുന്ന ഇനമാണിത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരത്തോടെ 2018 ലാണ് കെ.എ.യു. പുല്ലന് എന്ന ജോസ് പുല്ലന്റെ ജാതിയിനം പുറത്തിറങ്ങിയത്. പത്തു വര്‍ഷമായ ഒരു മരത്തില്‍ നിന്ന് ശരാശരി 2100 കായ്കള്‍ ഉണ്ടാകുമെന്നതാണ് പ്രധാന സവിശേഷത. 60-70 ജാതിക്കായകള്‍ ഒരു കിലോ തൂങ്ങും. എഴുപതു വയസുള്ള പി.വി ജോസും ഭാര്യ റോസമ്മയുമാണ് കൃഷി പരിചരണത്തിന് നേതൃത്വം നല്‍കുന്നത്. ബഡ്ഡിംഗ് നടത്തി പുല്ലന് ജാതി ആവശ്യക്കാര്‍ക്കു നല്‍കുന്നുമുണ്ട് ഇവര്‍.
നൂറുവര്‍ഷം പഴക്കമുള്ള തോട്ടത്തില്‍ പ്രതികൂല കാലാവസ്ഥകളെ തരണംചെയ്ത് തഴച്ചു വളര്‍ന്ന നാടന്‍ ഇനത്തെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചാണ് തൃശൂര്‍ ചാലക്കുടി പോട്ട സ്വദേശി ജോസ് പുല്ലന് കെഎയു പുല്ലന് ജാതി വികസിപ്പിച്ചത്.
പ്രതിരോധശേഷി, കനമുള്ള പത്രി, വലിയ കായ്കള്‍ എന്നിവ ഈ ജാതിയുടെ പ്രത്യേകതയാണ്. കൂടുതല്‍ കാലം വിളവു നല്കാന് കഴിവുള്ള ഈ ജാതിക്ക് പുല്ലന് എന്ന പേരു നല്‍കിയത് സുഗന്ധവിള ഗവേഷണ കേന്ദ്രമാണ്.
പരിചരണം
സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് താലോലിച്ച് ഓരോ ചെടിയെയും പരിപാലിക്കുകയാണ് ജോസ്. മാരകമായ കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കുന്നില്ല. മണ്ണിന്റെ ജീവന് സംരക്ഷിച്ച് ആവശ്യമായത് കൃത്യസമയത്ത് നല്കി പരിപാലിക്കുന്നു. കൃഷിയിടത്തിലെ ഏതുസ്ഥലത്തു ചെന്നാലും മണ്ണിരകളെ കാണാം. കൃഷിപാരമ്പര്യവും അറിവും പ്രയോജനപ്പെടുത്തി സ്വന്തമായി ചിട്ടപ്പെടുത്തിയ പരിചരണരീതി കൃഷിയിടത്തെ സമ്പന്നമാക്കുന്നു. കൃഷിയിടത്തിലെ പുല്ലുകളും കളകളും നശിപ്പിക്കുന്നില്ല. കന്നുകാലികള്‍ പറമ്പിലെ കളകളെല്ലാം തിന്നു നശിപ്പിക്കുന്നു. ആറു പോത്തുകളാണുള്ളത്. പകല്‍ ഇവയെ കൃഷിയിടത്തില്‍ മാറിമാറി കെട്ടിയിടും. ആവശ്യമായ പുല്ലു തിന്നുകയും കളകളെ ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ജോലി പോത്തുകളുടേതാണ്. ഇവയുടെ ചാണകവും മൂത്രവും പറമ്പിലെ മണ്ണില്‍ ലയിക്കുന്നു. മണ്ണിന്റെ ഫലഭുയിഷ്ടി വര്‍ധിപ്പിക്കാന്‍ ഈ രീതി സഹായകമാണെന്നാണ് ജോസിന്റെ അഭിപ്രായം.
ഏതൊരു കൃഷിയിലും കൂടുതല്‍ വളര്‍ച്ചയും ഉത്പാദനവും ദീര്‍ഘകാലം കിട്ടണമെങ്കില്‍ സശ്രദ്ധം സംരക്ഷിച്ചു വളര്‍ത്തണം. വര്‍ഷകാലത്ത് വെള്ളക്കെട്ട് ഉണ്ടാകാതെയും വേനലില്‍ ആവശ്യത്തിനു ജലമേകിയും സംരക്ഷിക്കണം. അഞ്ചേക്കറിലാണ് ജാതിക്കൃഷി. ഒരേക്കറില്‍ നാല്പതു മരങ്ങള്‍. എല്ലാത്തിനും ചിട്ടയായ വളപ്രയോഗം. മേയ് അവസാനം ആരംഭിക്കുന്ന വളപ്രയോഗത്തില്‍ ആദ്യം ഒരു കിലോ കുമ്മായം നല്‍കും. രോഗപ്രതിരോധത്തിനായി ജൂണ്‍മാസം ഓരോ മരത്തിലും 200 ഗ്രാം സ്യൂഡോമോണസ് തളിക്കും. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തിലാണ് പ്രധാന വളപ്രയോഗം. ഒരു മരത്തിന് മൂന്നു കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും ഇരുപതു കിലോ ആട്ടിന്‍ കാഷ്ടം അല്ലെങ്കില്‍ പച്ചച്ചാണകം എന്നിവ നല്‍കും. നന കഴിഞ്ഞ് ഒരുകിലോ പൊട്ടാഷും കാല്‍കിലോ ഫാക്ടംഫോസും ഇടുന്നു. ഇതില്‍ പൊട്ടാഷ് രണ്ടു പ്രാവശ്യമായി നല്‍കുന്നതാണ് ഫലപ്രദം. പത്തു വര്‍ഷമായ മരത്തിനാണ് ഈ രീതിയിലെ വളപ്രയോഗം. മരങ്ങളുടെ വളര്‍ച്ച നോക്കി വളപ്രയോഗം ക്രമപ്പെടുത്തും.
കമ്പുകോതല്‍
വളര്‍ച്ചയ്ക്കും കീട-രോഗനിയന്ത്രണത്തിനും മികച്ച വിളവിനും ജാതി മരങ്ങളുടെ കമ്പുകള്‍ മുറിച്ച് ക്രമപ്പെടുത്തണം. ഇതിലൂടെ വായുസഞ്ചാരം സുഗമമാക്കാന്‍ കഴിയും. ഓരോ മരത്തിന്റെയും അവസ്ഥനോക്കി തി ങ്ങിനില്‍ക്കുന്ന ചില്ലകള്‍ മുറിക്കാം. കൃത്യമായ പരിചരണം നല്കുന്നതിനാല് രോഗകീടങ്ങളൊന്നും കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നില്ല. കീടങ്ങളെത്തിയാല് സ്യൂഡോമോണസും പച്ചചാണകവും ചേര്‍ത്തുണ്ടാക്കുന്ന ലായനി മരത്തില്‍ തളിക്കുകയാണു പതിവ്.
വില്പന
നാല്പതു ജാതിമരത്തിന് ഒരു ആണ്മരം വച്ചുണ്ടെങ്കിലേ മികച്ച ഉത്പാദനം നടക്കൂ. വര്‍ഷത്തില്‍ മൂന്നു തവണ പുഷ്പിക്കുന്ന പത്തു വര്‍ഷം കഴിഞ്ഞ ഒരു മരത്തില്‍ നിന്ന് പത്തു കിലോ കായ ലഭിക്കും. പ്രായം കൂടുംതോറും വിളവും വര്‍ധിക്കും. ഉത്പാദനം നാല്‍പ്പതു കിലോവരെ എത്തും. നൂറു വര്‍ഷം വിളവുറപ്പ്. വിപണനത്തിനായി എങ്ങും പോകാറില്ല. കാലടി, പെരുമ്പാവൂര്‍ മേഖലകളില്‍ നിന്ന് വ്യാപാരികള്‍ വീട്ടിലെത്തി ജാതിക്കായയും പത്രിയും വാങ്ങുന്നു. നന്നായി ഉണക്കി, കൂടിയ വില കിട്ടുന്ന സമയത്താണു വില്പന.
ഇരുപതിനം മാവുകളും മുപ്പതു മാങ്കോസ്റ്റീനും റംബൂട്ടാനും വ്യത്യസ്തങ്ങളായ പ്ലാവുകളും പുലാസാനും കമുകും കൃഷിയിടത്തെ ഫലദായകമാക്കുന്നു. ഇവയ്ക്കു പുറമേ വിവിധതരം കോഴികളും പുഷ്പച്ചെടികളുമെല്ലാം ഈ പുരയിട കൃഷിയെ സമ്പന്നമാക്കുന്നു. പരമ്പരാഗത കാര്‍ഷികവിള സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ നേടിയ കര്‍ഷകനാണ് ജോസ് പുല്ലന്. വിളവെടുക്കുന്ന ജാതിക്കായയുടെ തൊണ്ട് പരമാവധി ഉപയോഗിക്കുന്നു. അണുനശീകരണത്തിന് സഹായിക്കുന്ന തൊണ്ട് പോത്തുകള്‍ക്ക് ഭക്ഷണമായി നല്കുന്നു. കൂടാതെ അച്ചാര്‍, വൈന്‍, സ്ക്വാഷ് തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നു. വീട്ടിലെത്തുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകള്‍ പകരുന്നതോടൊപ്പം അവര്‍ക്ക് ആവശ്യമായ ബഡ് തൈകളും നല്‍കുന്നുണ്ട്. ഫോണ്‍: ജോസ്- 9447227717
നെല്ലി ചെങ്ങമനാട്
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Latest News
കേരളത്തില്‍ ഇക്കുറി ചരിത്രം മാറുമെന്ന് കെ. സുരേന്ദ്രന്
രജൗരിയിൽ സർക്കാർ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് ലഷ്കർ-ഇ-തൊയ്ബ ഭീകരൻ
കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവന; തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് കെ.എം. ഷാജി
താമരശേരിയിൽ വീടിനകത്ത് അജ്ഞാതൻ ജീവനൊടുക്കിയ നിലയിൽ
പിണറായി വിജയന്റെ സമനില തെറ്റിയെന്ന് രമേശ് ചെന്നിത്തല
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top