Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം എവിടെ...
കൃഷിക്കായി ഗിഗ്ഗിന്‍സ് ഫാം വില്ല
പശുക്കളിലെ കൂട്ടമരണം: പിന്നില്‍ സയനൈഡ്
ഇത് ഓള് ഇന്‍ വണ്‍ കൃഷിയിടം
കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര...
പച്ചക്കറികളിലെ താരമായി മുരിങ്ങ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
ചേന ചൊറിയാതിരിക്കാന്‍
Previous
Next
Karshakan
കൃഷിക്കായി ചില മഴയറിവുകള്‍
മഴ പ്രകൃതിയുടെ വരദാനവും നിറചൈതന്യവും. ഉര്‍വരതയുടെ പ്രതീകം. പുതുസസ്യങ്ങല്‍ നാമ്പിടുന്ന കാലം. കര്‍ക്കടകത്തില്‍ ഉര്‍വരതയുടെ ദേവതയായ കനിയന് വയ്ക്കുന്ന ചടങ്ങ് വടക്കേ ഇന്ത്യയിലുണ്ട്. മഴ കൊണ്ടുവരുന്നത് 'നൊട്ടനാണെന്ന്' തൃശൂര്‍ ജില്ലയിലെ തോളൂര്‍ ദേശത്തുകാര്‍ വിശ്വസിക്കുന്നു. മഴ പെയ്യിക്കുവാന്‍ ആന്ധ്രയില്‍ തവളക്കല്ല്യാണവും പാലക്കാട് ജില്ലയിലെ ചിറ്റൂരിലും തമിഴ്നാട്ടിലും സ്ത്രീകളുടെ അനുഷ്ഠാന നൃത്തമായ കൊപ്പിയാളവും (ആളുകള്‍ ചെയ്തു കൂട്ടിയ പാപം കഴുകി കളയാനായി കൊടുംപാപികളുടെ കോലമുണ്ടാക്കി കെട്ടി വലിക്കുന്ന ചടങ്ങ്) നിലവിലുണ്ട്. വിത്തിടുന്ന ദിവസം മഴക്കായി മാരിയമ്മയ്ക്ക് ബലി നല്കുന്ന ഏര്‍പ്പാട് അട്ടപ്പാടിയില്‍ നിലനില്ക്കുന്നു. മഴയെ ബന്ധിച്ചു നിര്‍ത്താന്‍ ഗോത്രസമൂഹങ്ങള്‍ ക്കാകും. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലെ ഭരതസ്വാമിക്ക് താമരമാല നേരുന്നത് മഴമാറ്റി വയ്ക്കാന്‍.
മണ്ണിനെ രജസ്വലയാക്കി, ചെടികളില്‍ വസന്തം തീര്‍ത്ത്, ജീവജാലങ്ങള്‍ക്ക് ഹര്‍ഷോന്മാദമായി മഴക്കാലം. മഴയുടെ രാഗമാലിക തീര്‍ക്കുന്ന ഇടവപ്പാതിയും തുലാവര്‍ഷവും കേരളത്തിനു സ്വന്തം. മണ്‍സൂണിന്റെ സഹായമില്ലാതെ പ്രാദേശിക പ്രഭാവങ്ങളാല്‍ പെയ്യുന്ന ഇടമഴ. കാലവര്‍ഷം കന്നി പതിനഞ്ചുവ രെയും തുലാവര്‍ഷം തുലാം പത്തു-പതിനഞ്ചുവരെയും ഉണ്ടാ കാറുണ്ട്. ജീവന് തുടിക്കുന്ന, പൊലിയുന്ന പെരുമഴക്കാലം. ചാറ്റല്‍ മഴ, പെരുമഴ, കള്ളമഴ, ഇടമഴ, നൂലു മഴ, തിരുവാതിരയിലെ തിരുമുറിയാമഴ എന്നിങ്ങനെ വര്‍ഷഋതുവിലെ വൈവിധ്യങ്ങള്‍. മഴയും വെയിലും ഒന്നിച്ചുവന്നാല്‍ കുഞ്ഞിക്കുറുക്കന്റെ കല്യാണം. ഓര്‍മ്മയുടെ ഋതുചര്യകളില്‍ തെളിയുന്നത് മാരിവില്ലുകള്‍, മഴക്കളികള്‍, പാട്ടുകള്‍, വള്ളംകളി, കരകാണാതെ നീണ്ടുകിടക്കുന്ന ജല ശേഖരങ്ങള്‍, പ്രകൃതിയിലെ പ്രണയഗീതങ്ങള്‍... മേഘച്ചില്ലകളില്‍ മഴയുടെ ഊഞ്ഞാലിട്ടപ്പോള്‍ മഴവെള്ളത്തില്‍ കടലാസു വഞ്ചിയൊഴുക്കിയും, മീന്‍പിടിച്ചും ചൂണ്ടയിട്ടും നടന്നപ്പോള്‍, മഴപ്പേടിയും പനിബാധയുമുണ്ടായിരുന്നില്ല. കുളത്തിലും തോടുകളിലും മുങ്ങാംകുഴിയിട്ട് കളിക്കുമ്പോള്‍, നീന്തല്‍ മത്സരത്തിലേര്‍പ്പെടുമ്പോള്‍, മതിവരുവോളം നീരാടുമ്പോള്‍ വിലക്കുകളും ഉണ്ടായിരുന്നില്ല. മണ്ണും മഞ്ഞും മഴയും വെയിലുമൊക്കെയായി കൂട്ടുകൂടിയപ്പോള്‍ കൈവന്നത് ദീര്‍ഘനാളത്തെ രോഗപ്രതിരോധം.
മഴയുടെ ദിശാസൂചികകള്‍
മഴയുടെ ദിശാസൂചികകള്‍ വര്‍ഷമാപിനിയിലേതു പോലെ അടയാളപ്പെടുത്തിയവരാണ് നമ്മുടെ കാരണവര്‍കുലം. ആകാശത്തിന്റെ വടക്കുകിഴക്ക് മൂലയില്‍ കാര്‍മേഘം കണ്ടാല്‍ മഴ സുനിശ്ചിതം. കുയില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി കൂവിയാലും മഴ പ്രതീക്ഷിക്കാം. തവളയുടെയും വേഴാമ്പലിന്റെയും കരച്ചില്, കുളക്കോഴിയുടെ ശബ്ദം എന്നിവ മഴ പെയ്യിക്കുന്നതിന്. കള്ളിച്ചെടിയും പുഷ്കരമു ല്ലയും മുതല മൂക്കന് ചെടിയും പൂ ക്കുന്നത് മഴയുടെ സൂചന. മഴനൂല് പ്രത്യക്ഷപ്പെട്ടാല്‍ പുതുമഴ ആരംഭിക്കുകയായി. കൊന്ന പൂക്കുന്നത് കടുത്ത വേനലിന്റെ സൂചന. അതു കഴിഞ്ഞ് മഴയുണ്ടാകുമെന്നാണ് പ്രതീക്ഷ. 'വിഷു കഴിഞ്ഞാല്‍ വേനലില്ല, വാവു കഴിഞ്ഞാല്‍ വര്‍ഷമില്ല' എന്ന് ചൊല്ല്. തുലാമാസത്തിലെ അമാവാസിയാണ് സൂചന. തു ലാം പത്ത് കഴിഞ്ഞാല്‍ പിലാപൊത്തിലും കഴിയാമെന്നാണ്.
ആലിന്റെ താങ്ങുവേരുകള്‍ മുറിക്കുമ്പോള്‍ വെള്ളം കണ്ടാല്‍ മഴക്കാലം ആസന്നമായി. ചന്ദ്രന്റെ പ്രഭാവലയം അടുക്കുന്നതും അകലുന്നതും മഴയുടെ വരവും പോക്കും കുറിക്കുന്നു.
പാമ്പ് വൃക്ഷശിഖരത്തിലേക്ക് കയറിയാല്‍ മഴ ഉണ്ടാകുമെന്നാണ്. ഉറുമ്പുകള്‍ മുട്ടകളുമായി പോകുന്നത് മഴ അടുക്കുമ്പോള്‍. ദുക്റാന പെരുന്നാളിന് ആന ഒലിച്ചുപോകുന്ന രീതിയില്‍ അതിവര്‍ഷമുണ്ടാകുമെന്നാണ് വയ്പ്. മണ്ണില്‍ നിന്നുയര്‍ന്നു പൊ ങ്ങുന്നത് കറുത്ത ഈയ്യാംപാറ്റകളാണെങ്കില്‍ മഴ തുടരുമെന്നും വെളുത്ത പാറ്റകളാണെങ്കില്‍ മഴ നിലയ്ക്കുമെന്നുമാണ് വിശ്വാസം.
തുമ്പികള്‍ താഴ്ന്നു പറക്കുന്നത് വര്‍ഷാഗമനവും ഉയരത്തി ല്‍ പറക്കുന്നത് മഴ അകലുന്നതി നേയും സൂചിപ്പിക്കുന്നു. മഴയെ നിര്‍ണയിക്കുന്നത് കാറ്റിന്റെ ഗതി. ഇതിനെ കാറ്റ് പേര്‍ച്ച എന്നു പറയുന്നു.
തുലാം മാസാദ്യം കാറ്റു വീശിയാല്‍ മേടം ആദ്യം മഴപെയ്യും. കാറ്റുണ്ടാകുന്നത് ചിത്തിര ഞാറ്റുവേലയിലാണെങ്കില്‍ അശ്വതി ഞാറ്റുവേലയില്‍ മഴ തുടങ്ങുമെന്നാണ് നിഗമനം.
മകരം ഇരുപത്തിയെട്ടിന് (ഇരുപത്തിയെട്ടുച്ചാല്‍) ഉമ്മറവാതിലില്‍ തൂക്കിയിടുന്ന തുണി കാറ്റനുസരിച്ച് നേരെ നിന്നാല്‍ ഇടവപ്പാതി ഇടവം പതിനഞ്ചിന്. തുണി ചെരിയുന്നതനുസരിച്ച് നേരത്തേയോ വൈകിയോ ആ കും. വൈക്കോല്‍ തുറുവിന്റെ മുകളിലും തുണി കെട്ടാറുണ്ട്. ഇതാണ് കുടം പകര്‍ച്ച. വിഷുഫലം അനുസരിച്ച് വിഷു മേടം ഒന്ന് ശനിയാഴ്ചയാണെങ്കില്‍ ഏറ്റവും നല്ലതായ ഒരുപറ വര്‍ഷം. ഞായര്‍, ചൊവ്വ ദിവസങ്ങളിലായാല്‍ കൃഷിക്ക് ഗുണമുള്ള രണ്ടുപറവര്‍ഷം. സമൃദ്ധിയില്ലാത്ത മൂന്നുപറ വര്‍ഷം ഉണ്ടാകുന്നത് വിഷു തിങ്കള്‍, ബുധന്‍ ആഴ്ചകളില്‍ വന്നാലാണ്. ഏറ്റവും മോശവും ദാരിദ്ര്യമുണ്ടാക്കുന്നതുമായ നാലുപറവര്‍ഷം പ്രവചിക്കപ്പെടുന്നത് വിഷു വ്യാഴം, വെള്ളി ദിവസങ്ങളിലാകുമ്പോള്‍.
അറുപത് യോജന വീതിയും നൂറു യോജന നീളവുമുള്ള ഒരു സ്ഥലത്ത് പെയ്യുന്ന മഴയുടെ അളവാണ് ഒരു പറ. ഒരു യോജന എന്നാല്‍ പത്തു മൈല്‍. വയനാട്ടിലെ ആദിവാസികളുടെ വിശ്വാസമനുസരിച്ച് പുലച്ചികായയില്‍ ഒന്ന്, രണ്ട്, മൂന്ന് വിത്തുകളുണ്ടെങ്കില്‍ യഥാക്രമം ഒരുപറ, രണ്ടുപറ, മൂന്നുപറ എന്നിങ്ങനെയായിരിക്കും വര്‍ഷപാതം. സൂക്ഷ്മ നിരീക്ഷണത്തില്‍ ആര്‍ജ്ജിച്ച കാലാവസ്ഥാ പ്രവചനത്തിന്റെ നാട്ടറിവുകള്‍ക്ക് ഋതുഭേദങ്ങളില്‍ മങ്ങലേറ്റിട്ടുണ്ട്.
മഴയും ഞാറ്റുവേലയും
കൃഷിക്ക്ഏറ്റവും യോജിച്ച സമയം കണ്ടെത്തുന്നതിന് കാലാവസ്ഥാപഠനം നടത്തിയതിന്റെ ഉത്തമ നിദര്‍ശനമാണ് ഞാറ്റുവേല സങ്കല്പം. ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മൊത്തം മഴയെ സൂര്യന്റെ നക്ഷത്രസ്ഥിതിക്കനുസരിച്ച് 27 ഞാറ്റുവേലകളായി തിരിച്ചിരിക്കുന്നു. കാര്‍ത്തിക, മകയിരം, പുണര്‍തം മുതലായ ഞാറ്റുവേലകള്‍ രണ്ടു രാശികളിലായിരിക്കും. ഞാറ്റുവേല പകല്‍ പിറക്കുന്നത് ശുഭകരമല്ലെന്നു വിശ്വാസം.
മഴയുടെ തീവ്രതയും വിതരണവും വിവരിക്കുന്ന ചൊല്ലുകള്‍ അസംഖ്യം. ചോതി വര്‍ഷിച്ചാല്‍ ചോറ്റിന് പഞ്ഞമില്ല. അത്തം ഇരുണ്ടാല്‍ ഓണം വെളുക്കും. അന്തിക്കു വരുന്ന മഴ നീളും. അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും. ചെമ്മാനം കണ്ടാല്‍ അമ്മാനം മഴയില്ല. പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് മാരിവില്ലെങ്കില്‍ മഴ തുടരും.
പുണര്തത്തില് പുകഞ്ഞ മഴയാണ്. പൂയം ഞാറ്റുവേലയില്‍ പുല്ലും പൂവണിയും. കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല്. മകരമഴ മലയാളം മുടിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ലിന് ഉത്തമമായ മഞ്ഞുള്ള കാലമാണ് മകരം. കേരളത്തില്‍ വേനല്‍ക്കാല ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന, മാവുകളിലും പ്ലാവുകളിലും കായ് വിരിയുന്ന സമയത്തു മഴ പെയ്താല്‍ വിളനാശമുണ്ടാകും. 101 വെയിലും 101 മഴയുമുള്ള തിരുവാതിര ഞാറ്റുവേലയില്‍ അമൃത് വര്‍ഷിക്കുമെന്ന് വിശ്വാസം. അത്തവര്‍ഷം അതിശക്തം. മകീരത്തില് മഴ മതി മറയും. അശ്വതി, ഭരണി ഞാറ്റുവേലകളില്‍ ഇടയ്ക്കിടെയാണ് മഴ പെയ്യുക.
കൃഷിമുഹൂര്‍ത്തം കുറിക്കുന്ന ഞാറ്റുവേല
ഞാറ്റുവേല കൃഷിമുഹൂര്‍ ത്തവും കുറിക്കുന്നു. ഭരണിയില്‍ ഇട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം. മൂപ്പുകൂടിയ മുണ്ടകന്‍ വിത്തുകള്‍ക്ക് ആദ്യ ഞാറ്റുവേലകള്‍ ഉത്തമം. ചോതി കഴിഞ്ഞാല്‍ ചോദ്യമില്ലെന്നാണ്. മഴയില്ലാത്തതിനാല്‍ പിന്നെ കൃഷിയിറക്കരുതെന്നര്‍ഥം. രേവതി, അശ്വതി, ഭരണി, കാര്‍ത്തിക എന്നിവ ഒന്നാം വിളയ്ക്കും ആയില്യം, മകം എന്നീ ഞാറ്റുവേലകള്‍ രണ്ടാം വിളയ്ക്കും നല്ലതാണെന്ന് സാമാന്യമതം. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി.
പുണര്തത്തില് പറിച്ചുനടുന്നവര്‍ ഗുണഹീനന്‍ എന്ന കൃഷിഗീത. ഞാറ്റുവേല പകര്‍ച്ചക്ക് വിത്തു വിതയ്ക്കരുത്. വിരിപ്പ് നട്ടുണങ്ങണം, മുണ്ടകന്‍ നട്ടു മുങ്ങണം എന്നാണ് ചൊല്ല്. ചിങ്ങത്തില് ആദ്യത്തെ മൂന്നു ദിവസമായ മുച്ചിങ്ങത്തില്‍ മഴ പെയ്താല്‍ മച്ചിങ്കല്‍ നെല്ലുണ്ടാകില്ല.
ചാമക്ക് അശ്വതി, പഴവര്‍ഗങ്ങള്‍ക്ക് രോഹിണി, എള്ളിനു മകം, തെങ്ങിനും അമരയ്ക്കും തിരുവാതിര എന്നീ ഞാറ്റുവേലകള്‍ അനുയോജ്യം. പയര്‍വര്‍ഗ ങ്ങള്‍ക്ക് മറ്റു സമയങ്ങളില്‍ കിളി, അണ്ണാന് ശല്യം കൂടുതലായിരിക്കും.
കമ്പുകളും ഫലവൃക്ഷങ്ങളുടെ വിത്തുകളും നടാന്‍ അത്യുത്തമം തിരുവാതിര. ഇടവിളകളായ എള്ളിനും, മുതിരയ്ക്കും നേരിയ മഴയേ വേണ്ടൂ. മുതിരയ്ക്ക് മൂന്നു മഴയെന്നു ചൊല്ല്. എന്നാല്‍ അമരതടത്തില്‍ തവള കരയണമെന്നും ഓതിക്കൊടുത്തു.
മത്തയും കുമ്പളവും നടന്നത് ഇടമഴ കിട്ടുന്ന കുംഭം, മീനം, ഭരണി നാളുകളില്‍. അത്തം ഞാറ്റുവേലയില്‍ അകലെ കൊണ്ടു വടിച്ചു നട്ടാല്‍ മതി.
കാര്‍ഷിക സമൃദ്ധിയുടെ പാഠനങ്ങള്‍ നെയ്തെടുത്ത പഴയ തലമുറ വിള വര്‍ധനവിനായി ഞാറ്റുവേല കൂടാതെ അനുകൂലമായ നാളുകളും മുഹൂര്‍ത്തങ്ങളും കണ്ടെത്തി. എന്നാല്‍ വിത്തുകള്‍ കൈമോശം വന്ന കര്ഷകന് കാലാവസ്ഥാ വ്യതിയാനത്തില്‍ ഞാറ്റുവേലകള്‍ കൂടി ക്രമം തെറ്റിയത് കനത്ത പ്രഹരമായി.
മഴ കലണ്ടറും വെള്ളത്തിന്റെ ബജറ്റും തയാറാക്കി കാലദേശങ്ങള്‍ക്കനുസൃതമായി കൃഷി ചെ യ്തിരുന്നവര്‍ക്ക് കണക്കു പിഴച്ചു. അതുകൊണ്ട് പുതിയ വിത്ത്, വളം, കീനാശിനി, യന്ത്രസംവിധാനങ്ങള്‍, ജലസേചനം എന്നിവയിലേക്ക് തിരിയേണ്ടിവരികയും കൃഷിച്ചെലവ് വര്‍ധിക്കുകയും ചെയ്തു. പ്രാദേശിക ജ്ഞാനശേഖരങ്ങളില്‍ നിന്നു പ്രായോഗികവും ഗുണപ്രദവുമായ വശങ്ങള് നമ്മള് സ്വാംശീകരിക്കേണ്ടതുണ്ട്.ഫോണ്‍: 94970 73324.
വി.കെ. ശ്രീധരന്
നാട്ടറിവു പഠനകേന്ദ്രം, തൃശൂര്‍
കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം എവിടെ?
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യുടെ നട്ടെല്ലാണ് കാര്‍ഷിക മേഖല. മൊത്തം തൊഴിലിന്റെ 54 ശത മാനവും ആശ്രയിക്കുന്നത് കൃഷിയെ. എന്നാല്‍
കൃഷിക്കായി ഗിഗ്ഗിന്‍സ് ഫാം വില്ല
വില്ലകളുടെ കാലമാണല്ലോ ഇത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യമാണല്ലോ വില്ലകള്‍ നല്‍കുന്നത്. കൃഷിയിലും കുറഞ്ഞസ്ഥലത്ത് കൂടുതല
പശുക്കളിലെ കൂട്ടമരണം: പിന്നില്‍ സയനൈഡ്
കഴിഞ്ഞ ഏപ്രിലില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപത് പശുക്കള്‍ മേയുന്നതിനിടെ ചത്തുവീണ സംഭവം വല
ഇത് ഓള് ഇന്‍ വണ്‍ കൃഷിയിടം
യുവത കൃഷിയില്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്. തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. കോട്ടയം ജില്ലയിലെ എലിക്കു
കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
കൃഷിപ്രേമികളെ ആകര്‍ഷിക്കുന്ന പൊക്കംകുറഞ്ഞ കര്‍പ്പൂരവല്ലി കുലച്ചിരിക്കുകയാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടത്ത്. തമിഴ്നാട് കാര്‍
അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര്‍
ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ താത്കാലികമായി പിന്മാറിയെങ്കിലും ഇന്ത്യയിലെ കര്‍ഷകര്‍ക്കു വിനയാകുന്ന മറ്റൊരു തീരുമാനം അണ
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
കാര്‍ഷിക പ്രശ്നങ്ങള്‍ക്കു പരിഹാരം എവിടെ?
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യുടെ നട്ടെല്ലാണ് കാര്‍ഷിക മേഖല. മൊത്തം തൊഴിലിന്റെ 54 ശത മാനവും ആശ്രയിക്കുന്നത് കൃഷിയെ. എന്നാല്‍
കൃഷിക്കായി ഗിഗ്ഗിന്‍സ് ഫാം വില്ല
വില്ലകളുടെ കാലമാണല്ലോ ഇത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ സൗകര്യമാണല്ലോ വില്ലകള്‍ നല്‍കുന്നത്. കൃഷിയിലും കുറഞ്ഞസ്ഥലത്ത് കൂടുതല
പശുക്കളിലെ കൂട്ടമരണം: പിന്നില്‍ സയനൈഡ്
കഴിഞ്ഞ ഏപ്രിലില്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഡൈദ ഗ്രാമത്തില്‍ അറുപത് പശുക്കള്‍ മേയുന്നതിനിടെ ചത്തുവീണ സംഭവം വല
ഇത് ഓള് ഇന്‍ വണ്‍ കൃഷിയിടം
യുവത കൃഷിയില്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്. തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. കോട്ടയം ജില്ലയിലെ എലിക്കു
കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
കൃഷിപ്രേമികളെ ആകര്‍ഷിക്കുന്ന പൊക്കംകുറഞ്ഞ കര്‍പ്പൂരവല്ലി കുലച്ചിരിക്കുകയാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടത്ത്. തമിഴ്നാട് കാര്‍
അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര്‍
ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ താത്കാലികമായി പിന്മാറിയെങ്കിലും ഇന്ത്യയിലെ കര്‍ഷകര്‍ക്കു വിനയാകുന്ന മറ്റൊരു തീരുമാനം അണ
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും താരമായിരുന്നു കാ പ്സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍
കണ്ടാല്‍ പന്നല്, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില് നില്ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല് ഇനത്തില
കറുത്തപൊന്നും കൃഷിരീതികളും
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം
Latest News
ജാമിയ മില്ലിയ സർവകലാശാലയിൽ പോലീസ് കയറിയത് നിയമവിരുദ്ധം: യെച്ചൂരി
ഫോണ്‍ തല്ലിപ്പൊട്ടിച്ചു, ലാത്തിക്ക് അടിച്ചു; പോലീസിനെതിരേ ബിബിസി മാധ്യമപ്രവർത്തക
സിആർപിഎഫ് വാഹനത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡിഐജിയും ഡ്രൈവറും മരിച്ചു
അലിഗഡിലും സംഘർഷം; വാഹനങ്ങൾ തല്ലിത്തകർത്ത് പോലീസ്; ഇന്റർനെറ്റ് വിലക്ക്
മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
Latest News
ജാമിയ മില്ലിയ സർവകലാശാലയിൽ പോലീസ് കയറിയത് നിയമവിരുദ്ധം: യെച്ചൂരി
ഫോണ്‍ തല്ലിപ്പൊട്ടിച്ചു, ലാത്തിക്ക് അടിച്ചു; പോലീസിനെതിരേ ബിബിസി മാധ്യമപ്രവർത്തക
സിആർപിഎഫ് വാഹനത്തിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡിഐജിയും ഡ്രൈവറും മരിച്ചു
അലിഗഡിലും സംഘർഷം; വാഹനങ്ങൾ തല്ലിത്തകർത്ത് പോലീസ്; ഇന്റർനെറ്റ് വിലക്ക്
മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top