കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
Friday, January 19, 2024 1:56 PM IST
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ഗര്‍ഭകാലം. അത്യാവശ്യം നല്ല ചെലവ് വരുന്ന സമയം കൂടിയാണ് ഗർഭകാലം.

പ്രതിമാസമുള്ള സ്‌കാനിംഗ്, മരുന്ന് എന്നിങ്ങനെ ചെലവുകൾ വന്നുകൊണ്ടിരിക്കും. മറ്റു ചെലവുകൾക്കിടെ പോഷകാഹാരം കൃത്യമായി കഴിക്കാനോ അതിനുള്ള പണം കണ്ടെത്താനോ പലരും ശ്രദ്ധിക്കാറില്ല.

പോഷകാഹാരം കൃത്യമായി ലഭിക്കേണ്ട ഗർഭ-മുലയൂട്ടൽ കാലത്ത് അത് ഉറപ്പുവരുത്താൻ അമ്മമാർക്കായി ധനസഹായം നൽകുന്ന ഒരു പദ്ധതിയുണ്ട്‌. കേന്ദ്ര സർക്കാരിന്‍റെ പ്രധാനമന്ത്രി മാതൃവന്ദന യോജനയെക്കുറിച്ച് എത്ര പേർക്കറിയാം?

പദ്ധതിയെക്കുറിച്ച്

പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി പ്രകാരം മൂന്ന് ഇൻസ്റ്റാൾമെന്‍റായി 5,000 രൂപയാണ് അമ്മമാർക്ക് ലഭിക്കുക. ആദ്യ ഇൻസ്റ്റാൾമെന്‍റായ 1000 രൂപ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചശേഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കും.

രണ്ടാം ഇൻസ്റ്റാൾമെന്‍റായ 2,000 രൂപ ഗർഭിണിയായി ആറ് മാസത്തിന് ശേഷം ആന്‍റി നേറ്റൽ ചെക്കപ്പ് പൂർത്തിയാക്കിയ ശേഷവും മൂന്നാം ഇൻസ്റ്റാൾമെന്‍റ് തുകയായ 2,000 രൂപ കുഞ്ഞുണ്ടായ ശേഷവും ലഭിക്കും.

ആർക്കെല്ലാം ലഭിക്കും?

ആദ്യമായി കുഞ്ഞുണ്ടാകുന്ന അമ്മമാരാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. ഗുണഭോക്താവിന്‍റെ ബാങ്ക്/പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്കാകും പണം വരിക. കേരളത്തിൽ സാമൂഹിക നീതി വകുപ്പിനാണ് പദ്ധതിയുടെ ചുമതല.

സർക്കാർ ആശുപത്രികളിൽ മാത്രമല്ല, പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന ഗർഭിണികൾക്കും പദ്ധതിയിൽ അപേക്ഷിക്കാം.

കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഈ ധനസഹായം ലഭിക്കില്ല.

എവിടെ രജിസ്റ്റർ ചെയ്യണം?

അങ്കണവാടിയിലോ അംഗീകൃത ആരോഗ്യ കേന്ദ്രത്തിലോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. അവസാനമായി ആർത്തവം വന്ന ദിവസം മുതൽ 730 ദിവസത്തിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതിയിൽ അപേക്ഷിക്കാനായി ഫോം 1എ പൂരിപ്പിച്ച് നൽകണം.


ഒപ്പം മദർ ആന്‍റ് ചൈൽഡ് പ്രൊട്ടക്ഷൻ കാർഡ് അഥവാ എംസിപികാർഡിന്‍റെ കോപ്പി, തിരിച്ചറിയൽ രേഖയുടെ കോപ്പി, ബാങ്ക്/പോസ്റ്റ് ഓഫിസ് അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി, ഗുണഭോക്താവും ഭർത്താവും ചേർന്ന് ഒപ്പുവച്ച സമ്മതപത്രം എന്നിവ ഹാജരാക്കണം.

ഓൺലൈനായും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://pmmvy.wcd.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ലോഗ് ഇൻ ചെയ്യണം.

പിന്നാലെ ‘ന്യൂ ബെനിഫിഷ്യറി’ ടാബിൽ ക്ലിക്ക് ചെയ്ത് ഫോം 1എ അഥവാ ബെനിഫിഷ്യറി രജിസ്‌ട്രേഷൻ ഫോം പൂരിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.

ഗർഭകാലം പൂർത്തിയായില്ലെങ്കിൽ?

ഗർഭം രജിസ്റ്റർ ചെയ്ത് ആറ് മാസം പൂർത്തിയാകും മുൻപ് ഗർഭം അലസിപ്പോയാൽ, ആദ്യ ഇൻസ്റ്റാൾമെന്‍റ് ഒഴികെയുള്ള തുക ലഭിക്കുകയില്ല. അടുത്ത ഗർഭകാലത്ത് പിന്നീടുള്ള രണ്ട് ഇൻസ്റ്റാൾമെന്‍റുകൾ ലഭിക്കും.

ഞെട്ടിക്കുന്ന പോഷണ അപര്യാപ്തത

ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ്. ഇന്ത്യയില്‍ സത്രീകളിൽ മൂന്നില്‍ ഒരാള്‍ വീതം പോഷണ അപര്യാപ്തത നേരിടുബോള്‍ രണ്ടില്‍ ഒരാള്‍ വീതം വിളര്‍ച്ച ബാധിതരാകുന്നു.

പോഷണ അപര്യാപ്തതയുള്ള അമ്മമാര്‍ തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. ഗര്‍ഭസ്ഥ കാലഘട്ടത്തിലെ പോഷണക്കുറവ് പിന്നീട് ജീവിതത്തിലൊരിക്കലും പരിഹരിക്കാന്‍ സാധിക്കില്ല.

ശരീരം അനുവദിക്കുന്നില്ലെങ്കിലും സാമൂഹിക സാമ്പത്തികത്തകര്‍ച്ചകള്‍ സ്ത്രീകളെ ഗര്‍ഭകാലത്തെ അവസാനനാള്‍ വരെയും പ്രസവം കഴിഞ്ഞ ഉടനെയും ജോലിക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു.

ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആര് മാസത്തേക്ക് എങ്കിലും മുലയൂട്ടാന്‍ കഴിയാതെ വരുന്നു. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണു വിവിധ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.