Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മുന്നണിമര്യാദകൾ മറക്കരുത്
Back to home
ഒരു മുന്നണി സർക്കാരിനെ കൊണ്ടുനടക്കുന്നത് ഒരു കലയാണ്. വൈരുധ്യങ്ങളെയും പരസ്പരവിരുദ്ധങ്ങളായ താത്പര്യങ്ങളെയും ഏറ്റുമുട്ടുന്ന അഭിലാഷങ്ങളെയും വ്യത്യസ്തങ്ങളായ പ്രത്യയശാസ്ത്രങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുപോവുക ചെറിയ യത്നമല്ല. മുന്നണിയെ നയിക്കുന്ന പാർട്ടി മുന്നണിയുടെ നിലനില്പിനുവേണ്ടി ത്യാഗങ്ങൾ സഹിക്കാനും തയാറാവണം.
മുന്നണിയിലെ ഘടകകക്ഷികളും വിട്ടുവീഴ്ചയ്ക്കു സന്നദ്ധരാകേണ്ടതുണ്ട്. ഏതെങ്കിലും ഘടകകക്ഷിയെ ദുർബലപ്പെടുത്തുന്നതു മുന്നണിയെത്തന്നെ ശിഥിലീകരിക്കുന്നതിനു തുല്യമാണ്. ശരിക്കു പറഞ്ഞാൽ മുന്നണിയുടെ ബലം എന്നത് ഏറ്റവും ദുർബലമായ ഘടകകക്ഷിയുടെ ബലത്തെ ആശ്രയിച്ചാണിരിക്കുന്നത്.
ഘടകകക്ഷികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അതിനെ മുന്നോട്ടുകൊണ്ടുപോകുക ഒട്ടും എളുപ്പമുള്ള പണിയല്ല. മുന്നണിയുടെ നിലനില്പിനു ത്യാഗങ്ങൾ സഹിക്കേണ്ടതു നയിക്കുന്ന കക്ഷിയാണെങ്കിലും പലപ്പോഴും കാണുന്നതു മറിച്ചാണ്. മുന്നണിക്കു മുന്നോട്ടുപോകാനാവശ്യമായത്ര എണ്ണം സാമാജികർ തങ്ങൾക്കുള്ളപ്പോൾ അവർ വല്യേട്ടൻ മനോഭാവം പുലർത്തും. ബംഗാളിൽ സിപിഎമ്മിനു സംഭവിച്ച തകർച്ച നാം കണ്ടുകഴിഞ്ഞതാണ്. അവിടെ അവർ ഇടതുമുന്നണിയിലെ ചെറുകക്ഷികളുടെ താത്പര്യങ്ങളും ആവശ്യങ്ങളും അവഗണിച്ചു. അതുവഴി കുറേക്കാലം കൊണ്ടു മുന്നണിയുടെ കെട്ടുറപ്പ് നഷ്ടപ്പെടുകയും ഇടതുമുന്നണിതന്നെ തകരുകയും ചെയ്തു.
കേരളത്തിൽ മുഖ്യമന്ത്രികൂടിയായ സിപിഎമ്മിന്റെ ഏറ്റവും ശക്തനായ നേതാവ് ചെറുഘടകകക്ഷികളുടെ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കുകയാണ്. ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലേക്ക് ഇടതുമുന്നണിയിൽനിന്നു മത്സരിക്കുന്നതു സിപിഎമ്മും സിപിഐയും മാത്രം. മറ്റു ഘടകകക്ഷികൾക്കൊന്നും സീറ്റ് നല്‍കിയിട്ടില്ല.
വിട്ടുവീഴ്ചകൾ ആവശ്യം
ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും ഇന്ദിരാഗാന്ധി ന്യൂനപക്ഷ സർക്കാരുകളെ നയിച്ചപ്പോൾ അവരെ പുറത്തുനിന്നു പിന്തുണച്ച പാർട്ടികൾക്കു പ്രത്യയശാസ്ത്രപരമായ സമാനതകളുണ്ടായിരുന്നു. അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ദിരാഗാന്ധി ശ്രമിക്കുകയും ചെയ്തു. പി.വി. നരസിംഹറാവുവും തന്റെ സർക്കാരിനെ പിന്തുണച്ച പാർട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിച്ചു. ധാർമികമായി സ്വീകാര്യമല്ലാത്ത ആവശ്യങ്ങൾക്കുപോലും ഒരിക്കൽ അദ്ദേഹം വഴങ്ങുകയുണ്ടായി.
ഘടകകക്ഷികളുടെ ധാർമികമായി ശരിയല്ലാത്ത നടപടികൾ ചിലപ്പോൾ മുന്നണി നേതാക്കൾക്ക് അവഗണിക്കേണ്ടിവന്നേക്കാം. മുന്നണിയിലെ ഒരു പ്രധാന ഘടകകക്ഷിയുടെ നേതാക്കൾക്കെതിരേ അഴിമതി ആരോപണം ഉയർന്നപ്പോൾ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗിന് ഒരിക്കൽ മുന്നണി രാഷ്ട്രീയത്തിന്റെ സമ്മർദങ്ങൾക്കെതിരേ പരസ്യപ്രതികരണം നടത്തേണ്ടിവന്നു.
അതെന്തായാലും ഒരു മുന്നണി നിലനിൽക്കുകയും മുന്നണി സർക്കാർ കാലാവധി തികയ്ക്കുകയും ചെയ്യണമെങ്കിൽ നയിക്കുന്ന കക്ഷി വിട്ടുവീഴ്ചകൾ ചെയ്യണം. കർണാടകയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൂക്കുനിയമസഭയാണ് ഉണ്ടായത്. അപ്പോൾ സോണിയാഗാന്ധി അവസരോചിതമായി ഇടപെടുകയും നിയമസഭയിൽ തങ്ങളേക്കാൾ കുറഞ്ഞ അംഗബലമുള്ള ദേവഗൗഡയുടെ ജനതാദളിനെ മന്ത്രിസഭയുണ്ടാക്കുന്നതിനു പിന്താങ്ങുകയും ചെയ്തു. മുന്നണി യാഥാർഥ്യമാക്കുന്നതിനു സോണിയ മുഖ്യമന്ത്രിപദവും പ്രധാനപ്പെട്ട പല വകുപ്പുകളും ജനതാദളിനു നല്കി.
അവരുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. ബിജെപിയെ അധികാരത്തിൽനിന്നു പുറത്തുനിർത്തുക. കോൺഗ്രസിന്റെ ഈ നീക്കത്തെ രാജ്യത്തെ ബിജെപി ഇതര പാർട്ടികളെല്ലാം ശ്ലാഘിച്ചു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കാൻ മഹാസഖ്യം വേണമെന്ന ആശയത്തിനു ജീവൻവച്ചു.
മഹാസഖ്യം
ദേശീയതലത്തിൽ ബിജെപി ഇതര കക്ഷികളെല്ലാം ചേർന്നുള്ള ഒരു മഹാസഖ്യം രൂപീകരിക്കുക ഒട്ടും എളുപ്പമല്ലെന്നു തുടക്കത്തിൽതന്നെ വ്യക്തമായിരുന്നു. കാരണം ഈ കക്ഷികളുടെ താത്പര്യങ്ങൾ യോജിക്കുന്നതല്ല എന്നതുതന്നെ. എങ്കിലും പലരും ക്രിയാത്മകമായി പ്രതികരിച്ചു. കാരണം ബിജെപിയുടെ വിഭാഗീയ പ്രവണതകളും ഏകാധിപത്യസമീപനവും രാജ്യത്തിനു ഭീഷണിയാണെന്ന് അവരെല്ലാവരും കരുതി.
എന്നാൽ, ഹിന്ദി ബെൽറ്റിലെ മൂന്നു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചപ്പോൾ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാർട്ടിക്ക് അച്ഛേ ദിൻ വന്നതായും ഒറ്റയ്ക്കു നിൽക്കുന്നതാണു നല്ലതെന്നും അതിന്റെ പ്രാദേശിക നേതാക്കൾക്കു തോന്നി. പ്രാദേശിക കക്ഷികളുടെ നേതാക്കൾ അതിനെ എതിർക്കുകയും കോൺഗ്രസുമായി സഖ്യവും സീറ്റ് ധാരണയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, പാർട്ടിയിലെ പ്രാദേശിക നേതാക്കളുടെ സ്വാധീനത്തിനു വഴങ്ങിയ രാഹുൽ തങ്ങൾക്ക് ഒറ്റയ്ക്കു പോകാൻ കഴിയുമെന്നു വിശ്വസിക്കുകയും ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ത്യാഗത്തിനു സന്നദ്ധമായ സോണിയാഗാന്ധിയുടെ നയത്തിൽനിന്നു വ്യതിചലിക്കുകയും ചെയ്തു.
പരിചയക്കുറവുകൊണ്ടും മുന്നണിയുണ്ടാക്കാനുള്ള ധാരണയില്ലായ്മകൊണ്ടും രാഹുലിന് അവസരത്തിനൊത്തുയരാനായില്ല. മുന്നണി രൂപീകരണത്തിൽ വിദഗ്ധനായ കെ. കരുണാകരൻ, നെഹ്റു-ഗാന്ധി കുടുംബത്തെ ഉപദേശിക്കാൻ ഇപ്പോഴില്ലല്ലോ.
കോൺഗ്രസ്, ചീട്ട് ബുദ്ധിപൂർവം കളിച്ചിരുന്നെങ്കിൽ രാജ്യത്തു മുഴുവൻ ബിജെപിവിരുദ്ധ ശക്തികളുടെ നേതൃത്വം ഏറ്റെടുക്കാൻ അതിനാവുമായിരുന്നു. എന്നാൽ, മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാരുണ്ടാക്കാൻ മായാവതിയും അഖിലേഷ് യാദവും നീട്ടിയ കരങ്ങൾപോലും കോൺഗ്രസ് അവഗണിക്കുകയാണുണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ അഖിലേഷ് തയാറായിരുന്നു.
ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നെങ്കിൽ കോൺഗ്രസിനു ബിഹാറിലേതുപോലെ ഹിന്ദി ബെൽറ്റ് മുഴുവൻ ധാരണയുണ്ടാക്കാൻ കഴിയുമായിരുന്നു. ചില പ്രാദേശിക കക്ഷിനേതാക്കളുടെ ധാർഷ്ഠ്യവും അഹന്തയും നിറഞ്ഞ പെരുമാറ്റവും സംസാരവും പാർട്ടി അവഗണിക്കേണ്ടതുണ്ടായിരിക്കാം. ഷീലാ ദീക്ഷിതിന്റെ കടുംപിടുത്തത്തിനു വഴങ്ങാതിരുന്നെങ്കിൽ കോൺഗ്രസിനു ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി എളുപ്പത്തിൽ ധാരണയുണ്ടാക്കാൻ കഴിയുമായിരുന്നു. ബംഗാളിൽ മമതയുമായി ധാരണയുണ്ടാക്കുന്നതും അസാധ്യമായിരുന്നില്ല, അവിടെ ധാരണയെന്നു പറഞ്ഞാൽ ത്യാഗം ചെയ്യലാണ് എന്നർഥമെങ്കിലും.
കുറെ സീറ്റുകളുടെ കാര്യം മാത്രമല്ലിത്. ഇന്ത്യയുടെ വൈവിധ്യങ്ങൾ മനസിലാക്കുകയും ബിജെപിക്കെതിരേ ഒരു പൊതുസ്ഥാനാർഥിയെ നിർത്തുകയും ചെയ്തിരുന്നെങ്കിൽ അതു മനഃശാസ്ത്രപരമായി അനുകൂലമായ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവയ്ക്കില്ല എന്നല്ല ഇതിനർഥം. ബാലാക്കോട്ടിന്റെയും പുൽവാമയുടേയുമൊക്കെ പേരുപറഞ്ഞ് മോദി പ്രചാരണം നടത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ കോൺഗ്രസിന് അനുകൂലമാണ് അന്തരീക്ഷം.
യോജിച്ചു പ്രവർത്തിക്കണം
രാഷ്ട്രീയ യാഥാർഥ്യങ്ങൾ മനസിലാക്കി കോൺഗ്രസ് കൂടുതൽ സഖ്യങ്ങൾക്കും സീറ്റ് ധാരണകൾക്കും തയാറാകണമായിരുന്നു എന്നാണു പറഞ്ഞുവന്നത്. പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുംവരെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ അവർ പഠിക്കണം. വലിയൊരു രാഷ്ട്രീയ ശക്തിയായ ബിജെപിയെ നേടിരുന്നതിനു ബിജെപി ഇതര പാർട്ടികളെല്ലാം യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. അതിനായി കോൺഗ്രസ് മുന്നണിധർമം പഠിക്കണം.
സംഘടനാപരമായി പാർട്ടി ഇപ്പോൾ ദുർബലമാണ്. അതിന് ഇന്ത്യ മുഴുവൻ സാന്നിധ്യമുണ്ട്. പക്ഷേ താഴേത്തട്ടു മുതൽ അതിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
തെരഞ്ഞെടുപ്പിനുശേഷം ഫലം എന്തായാലും കോൺഗ്രസ് ബിജെപി ഇതര പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുശേഷം രാഹുലിന്റെ റോൾ എന്തായാലും അദ്ദേഹം മറ്റു പാർട്ടികളുമായി ഏകോപനം നടത്തുകയും നേതൃത്വം ഏറ്റെടുക്കുകയും വേണം. മറ്റു പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുക അദ്ദേഹത്തിനു മുന്നിലുള്ള ഒരു യത്നമാണ്. അതൊരു ചെറിയ പണിയല്ല.
പക്ഷേ ഉടൻ പരിഹരിക്കേണ്ട പ്രശ്നം കർണാടകയിലേതാണ്. അവിടത്തെ ജനതാദൾ-കോൺഗ്രസ് സഖ്യത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. കോൺഗ്രസ് പ്രവർത്തകർ താഴേത്തട്ടിൽ ജെഡിയുവുമായി സഹകരിച്ചു പ്രവർത്തിക്കുന്നില്ല. ചില മണ്ഡലങ്ങളിൽ അവർ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിക്കുകയും കാവിക്കൂട്ടത്തിന്റെ കൂടെക്കൂടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകന്റെ മണ്ഡലത്തിൽപോലും ചില കോൺഗ്രസ് പ്രവർത്തകർ ഇടഞ്ഞുനിൽക്കുകയാണ്.
പാർട്ടിയിൽ നടപ്പാക്കാൻ രാഹുൽ ഉദ്ദേശിക്കുന്ന തലമുറമാറ്റം പഴയകാല നേതാക്കൾ പലരും സ്വാഗതം ചെയ്യുന്നില്ല. രാഹുലിനു വെല്ലുവിളികൾ പലതാണ്. എങ്കിലും ഉടൻ ചെയ്യേണ്ട കാര്യം മുന്നണിമര്യാദകൾ പാലിക്കാൻ ശ്രമിക്കുകയും വിശാല ലക്ഷ്യത്തിനുവേണ്ടി ബിജെപി ഇതര പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുകയുമാണ്.
ഉള്ളതു പറഞ്ഞാല്‍ / കെ. ഗോപാലകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വോട്ട് യാത്രയിൽ വിടചൊല്ലിയവർ...
37 പടികൾ കയറി ബൂത്തിലെത്തിയ വയോധികൻ
റാന്നി: പടികൾ കയറി പോളിംഗ് ബൂ
സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ് 77.68 ശതമാനം
ഏറ്റവും കൂടതല്‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്. 80 ശതമാനം കടന്ന് എട്ടു മണ്ഡലങ്ങള്‍. പുരുഷന്മാരെ
കേരളത്തിന്റെ മനസ് മാറുന്നു; ഇത്തവണ കാണാം: ശ്രീധരൻ പിള്ള
മുന്‍പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണു ബിജെപി സംസ്ഥാ
ഇടതുമുന്നണി നേട്ടമുണ്ടാക്കും: കോടിയേരി
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മ
ചുരങ്ങൾ താണ്ടി ചൂളമടിച്ച്...
വീര പഴശിയുടെ നാടാണ്. ചുരം കടന്നെത്തുന്ന കാറ്റിനെ തടഞ്ഞുനിർത്തിയ കരുത്തിന്റെ
ഇടതുതന്ത്രങ്ങൾ പാളുന്നുവോ?
ഓരോ ഇഞ്ചും സൂക്ഷ്മതയോടെ പൊരുതേ
തെലുങ്കാന തൂത്തുവാരാൻ ടിആർഎസ്
സമ്പൂർണവിജയമാണ് കെസിആർ ലക്ഷ്യമിടുന്നത്. ടിആർ
രാഹുൽ-മോദി പോരാട്ടം മുറുകുന്പോൾ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാന യാഥാർഥ്യങ്ങളെപ
വിഗ്രഹങ്ങളില്ലാതെ തമിഴക അങ്കം
രാഷ്ട്രീയ വിഗ്രഹങ്ങളൊന്നും അരങ്ങിലില്ലാതെ ഒരു തെരഞ്
മാറിമറിയുന്ന വടക്കൻ സെൽഫി
ആയാറാം ഗയാറാം രാഷ്ട്രീയം അരങ്ങുതകർത്ത അഞ്ച്
കന്നിവോട്ടർമാരിൽ ബംഗാൾ മുന്നിൽ
ന്യൂഡൽഹി: രാജ്യത്തെ കന്നിവോട്ടർമാരിൽ പശ്ചിമബംഗാൾ മുന്നിലെത്ത
നായിഡുവും ജഗനും നേർക്കുനേർ
പ്രാദേശിക പാർട്ടികൾതന്നെയാണ് ഇക്കുറിയും ആ
പദ്മരാജൻ നിർദേശിച്ചു; ഐഎഎസ് വിട്ട് കൃഷ്ണകുമാർ കൊല്ലത്തെത്തി
തിരുവനന്തപുരം: രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ 1984ലെ ലോക്സഭാ തെ
കെഎസ്യുവിനു മലബാറിൽ സീറ്റ്; രാമചന്ദ്രൻ കടന്നപ്പള്ളി 26-ാം വയസിൽ ലോക്സഭാ സ്ഥാനാർഥി
തിരുവനന്തപുരം: വയലാർ രവി, എ.കെ. ആന്റണി തുടങ്ങിയ യുവകേസരിക
കുരുക്ഷേത്രം
ന്യൂഡൽഹി: തെരഞ്ഞെടുപ്പു തീയതികൾ വിജ്ഞാപനം ചെയ്ത ഇന്നലെ മുതൽ രാജ്യത്തു തെരഞ്ഞെ
ഗുജറാത്തിൽ അടിയൊഴുക്കുകൾ
കോൺഗ്രസിൽനിന്നെത്തിയ രണ്ടു പേർക്കും ഇടഞ്ഞുനി
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top