Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മോദിയുടെ അപരനാകാനില്ല
Back to home
പയ്യന്നൂര്‍: ഇതു പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അസാധാരണമായ രൂപ സാദൃശ്യമാണ് അറുപത്താറുകാരനായ രാമചന്ദ്രനെ പ്രശസ്തനാക്കിയത്.
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടി വോട്ടിംഗ് മെഷീനില്‍ രേഖപ്പെടുത്തുമെന്ന അറിയിപ്പ് വന്നതോടെ പ്രധാനമന്ത്രിയുടെ മുഖസാദൃശ്യമുള്ള രാമചന്ദ്രനെ തേടി നിരവധിയാളുകളെത്തി. കോമഡി ഷോകളിലേക്കു ക്ഷണിക്കാന്‍ ചാനലുകളുമെത്തി. പിടിവലിയും സമ്മര്ദങ്ങളുമേറിയിട്ടും ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത രാമചന്ദ്രന് ആര്‍ക്കും വഴങ്ങിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയോടുള്ള ബഹുമാനം തന്നെയാണ് പ്രധാന കാരണമെന്നു രാമചന്ദ്രൻ പറഞ്ഞു.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സാധാരണ പാന്റ്സും ടീഷര്‍ട്ടും ധരിച്ചു ബാഗും തൂക്കി മൊബൈല്‍ ഫോൺ നോക്കി നില്ക്കുന്ന മോദിയുടെ ചിത്രം ദേശീയ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പിന്നീടാണ് അതു മോദിയല്ലെന്നും മാത്തില്‍ സ്വദേശിയായ രാമചന്ദ്രനാണെന്നും തിരിച്ചറിഞ്ഞത്. മുപ്പതു വര്‍ഷത്തോളം മുംബൈയിലും പത്തു വര്‍ഷത്തോളം വിദേശത്തുമായി ജോലി ചെയ്തിരുന്ന രാമചന്ദ്രന് എട്ടു വര്‍ഷത്തോളമായി ഭാര്യ ഓമനയ്ക്കും മകനുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഇക്കാരണത്താല്‍ രാമചന്ദ്രന് നാട്ടുകാര്‍ക്ക് അത്ര സുപരിചിതനുമല്ലായിരുന്നു. നാട്ടില്‍ വന്ന രാമചന്ദ്രന് തിരിച്ചു ബംഗളൂരുവിലേക്കു പോകുമ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമായിരുന്നു അന്നു വൈറലായത്. പൊതുജീവിതത്തില്‍ ഇത്തരം തമാശകളൊക്കെ അനിവാര്യമാണ് എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രിതന്നെ ട്വീറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
മോദിയുടെ രൂപസാദൃശ്യം മൂലം രസകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്നു രാമചന്ദ്രന് പറഞ്ഞു. മോദി മുഖ്യമന്ത്രിയായിരുന്ന സമയത്തു ഗുജറാത്തില്‍ താമസിക്കുന്ന സഹോദരനെ കാണാന്‍ പോകുമ്പോള്‍ ആളുകള്‍ ചുറ്റും കൂടാറുണ്ടായിരുന്നു. മോദിയെപ്പോലുള്ള ഉത്തരേന്ത്യന്‍ വസ്ത്രധാരണം കൂടിയായപ്പോള്‍ ഇത് മോദിതന്നെയെന്ന് ആളുകള്‍ ഉറപ്പിച്ചു. മോദിയുടെ യാത്രാഭ്രമമാണ് മറ്റൊരു സാമ്യമെന്നും ഇദ്ദേഹം പറയുന്നു. രാജ്യത്തെ പ്രധാനസ്ഥലങ്ങളിലെല്ലാം യാത്രചെയ്തിട്ടുണ്ട്. ഒരു തവണ അയോധ്യയില്‍ പോയപ്പോള്‍ പട്ടാളത്തിന്റെ സുരക്ഷയിലുള്ള കെട്ടിടത്തിനുള്ളിലേക്കു പ്രവേശനം കിട്ടിയത് മോദിയുടെ രൂപസാദൃശ്യംകൊണ്ട് മാത്രമാണെന്നു രാമചന്ദ്രന് പറയുന്നു. യുപിയില്‍ തീരുമാനിച്ചിരുന്ന മോദിയുടെ പരിപാടി തലേദിവസം റദ്ദാക്കിയതറിയാതെ റെയില്‍വേ സ്റ്റേഷനില്‍ നിരവധിയാളുകളെത്തിയിരുന്നു. ഇതിനിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ തന്റെ ചുറ്റും ആളുകള്‍ കൂടിയ സംഭവവും ഇദ്ദേഹം വിവരിച്ചു. ഹോട്ടലുകളില്‍ ചെന്നാലും ബസ് സ്റ്റാൻഡിലെത്തിയാലും ആളുകള്‍ ആരാധനയോടെയാണ് നോക്കുന്നത്. ഈ വര്‍ഷം കുംഭമേളയ്ക്കു പോയപ്പോഴും ഇതേ അനുഭവമാണ് ഉണ്ടായത്.
ബംഗളൂരുവിലെത്തിയാൽ ആളുകളുടെ സെല്‍ഫികള്‍ക്കു നിന്നുകൊടുക്കാനേ സമയമുള്ളൂ. മോദിക്ക് കിട്ടുന്ന ജനശ്രദ്ധയുടെ ഒരു പങ്ക് അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ളതിനാല്‍ തനിക്കും കിട്ടാറുണ്ടെന്നു രാമചന്ദ്രന് പറയുന്നു. എന്നാല്‍, കേരളത്തിൽ സ്ഥിതി നേരേ മറിച്ചാണെന്നും അദ്ദേഹം പറയുന്നു. ആളുകളൊക്കെ മോദി മോദി എന്നു വിളിച്ച് കളിയാക്കും. അതുകൊണ്ട് വീട്ടിലെത്തിയാല്‍ അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാറുള്ളൂ.
നോട്ട് നിരോധനം പ്രമേയമാക്കി ചിത്രീകരിച്ച് എയ്റ്റ് ഇലവന് എന്ന കന്നഡ ചിത്രത്തില്‍ പ്രധാനമന്ത്രിയായി അഭിനയിച്ചിരുന്നു. മോദിയുമായുള്ള രൂപസാദൃശ്യം തന്നെയാണ് ഇതിന് അവസരമുണ്ടാക്കിയത്. മോദിയുടെ രൂപസാദൃശ്യം കൊണ്ട് ഇതുവരെ ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണു രാമചന്ദ്രന് പറയുന്നത്. ക്ഷേത്രങ്ങളും പ്രകൃതി സൗന്ദര്യവുമുള്ള നാട്ടില്‍തന്നെ താമസിക്കാനാണ് രാമചന്ദ്രന് താത്പര്യം. സോഫ്റ്റ് വെയർ എൻജിനിയര്‍മാരായ രാജീവും (ബംഗളൂരു), രാജേഷുമാണ് (മുംബൈ) മക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രവും ആദ്യം കേരളത്തിൽ
രാജ്യത്ത് ആദ്യമായി ബാലറ്റ്പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നട
ന്യൂജെനെ വശത്താക്കാൻ സൈബർ പ്രചാരണം
കണ്ണൂർ: ആശയങ്ങളുടെയും നിലപാടുകളുടെയും മുന കൂർ
സി-വിജിൽ: കൈമാറിക്കിട്ടിയ ചിത്രം അയയ്ക്കാനാവില്ല
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഏതുതരം പ
സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്പിടിക്കാന്‍ ‘ആപ്’
കോഴിക്കോട്: വേനല്‍ചൂടില്‍ വെന്തുരുകി പ്രചാരണത്തിനിറ
രാജ്യത്തുള്ളത് 2293 രാഷ്ട്രീയപാർട്ടികൾ
ന്യൂഡൽഹി: ഇന്ത്യയിൽ മാർച്ച് ഒന്പതുവരെ രജിസ്റ്റർ ചെയ്തത് 2293 രാഷ
14,567 അടി ഉയരത്തിൽ ഹിക്കിം പോളിംഗ് സ്റ്റേഷൻ
സിംല: 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയരത്തിലുള്ള
ഏഴു ലക്ഷത്തിനടുത്ത് പ്രീതം മുണ്ടെ
പ്രീതം മുണ്ടെ
മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തിൽ 2014ൽ നടന്ന ഉപതെരഞ
ആ വോട്ടറെ തേടി കാട്ടിലേക്ക്!
ഓരോ തെരഞ്ഞെടുപ്പു വരുന്പോഴും ഗുജറാത്തിലെ ഗീർ വനത്തിനുള്ളിലെ ബനേജ് എന്ന സ്ഥല
റിസ്ക് എടുത്തതു വെറുതെയായി, ഭാര്യ തോറ്റു
ഭാര്യക്കുവേണ്ടി ഭര്‍ത്താവ് പ്രചാരണം നടത്തുന്നത് സ്വാഭാവികം. എന്നാല്‍ ഭാര്യ കോണ്‍
മഥുര മധുരിച്ചില്ല, വാജ്പേയിക്കു കെട്ടിവച്ച കാശു പോയി!
ആറു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വ
പാര്‍ലമെന്റ് മന്ദിരം നിര്‍മാണച്ചെലവ് 83 ലക്ഷം
നമ്മുടെ പാര്‍ലമെന്റ് മന്ദിരമായ സംസദ് ഭവന്റെ നിർമാണച്ചെലവ് 83 ലക്ഷം രൂപ! 1921 ഫെബ്
മൊറാർജി ദേശായിഫെബ്രുവരി 29നു ജനിച്ച പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ജന്മദിനത്തി
തണുപ്പു തുണച്ചു, നേഗി ഒന്നാമനായി
അതിശൈത്യം ഉത്തരേന്ത്യയില്‍ വന്‍ കുഴപ്പങ്ങളുണ്ടാക്കാറാണു പതിവ്. എന്നാല്‍ തണുപ്
Latest News
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
Latest News
സൗദിയില്‍ വാഹനാപകടം; മലയാളി നഴ്സുമാര്‍ മരിച്ചു
ബിജെപിയോട് കൂട്ടുകൂടേണ്ടി വന്നാല്‍ ലീഗ് പിരിച്ചുവിടുന്നതാണ് നല്ലത്: എം.കെ. മുനീര്‍
ഇത്രതവണമല്സരിച്ചവര് മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top