x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേലക്കരയിൽ വ്യാപക കവർച്ച: ജ്വല്ലറിയിലുൾപ്പടെ മോഷണം


Published: November 10, 2025 02:09 AM IST | Updated: November 10, 2025 02:09 AM IST

മോഷണം നടന്ന ചെറുവത്തൂർ ജ്വല്ലറി.

പഴയന്നൂർ: ചേലക്കരയിൽ കഴിഞ്ഞ രാത്രിയിൽ ചെറുവത്തൂർ ജ്വല്ലറി ഉൾപ്പെടെ മൂന്നു സ്ഥാപനങ്ങളിൽ മോഷണം നടന്നു. ഓടുപൊളിച്ചാണ് മോഷ്ടാക്കൾ അകത്തുപ്രവേശിച്ച് കവർച്ച നടത്തിയത്. ചെറുവത്തൂർ ജ്വല്ലറി, ഉണ്ണിമാമ ഹോട്ടൽ, തൊട്ടടുത്ത ആയുർവേദ മരുന്നുശാല എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ജ്വല്ലറിയിൽ ഡിസ്‌പ്ലേയിൽ വച്ചിരുന്ന വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു. ഉണ്ണിമാമ ഹോട്ടലിലെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കൾ കവർന്നു. ആയുർവേദ മരുന്നുശാലയിലെയും പണം പോയിട്ടുണ്ട്. ഞായറാഴ്ച ആയതിനാൽ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു.

ഇന്ന് ഹോട്ടൽ തുറക്കുന്നതിനു മുന്നോടിയായി ഇന്നലെ വൈ കീട്ട് ദോശമാവ് തയാറാക്കാനായി ജീവനക്കാർ ഉണ്ണിമാമ ഹോട്ടലിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് ചേലക്കര പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

സോളാർലൈറ്റും
മോഷണംപോയി

പഴയന്നൂർ: പ്ലാഴി - വാഴക്കോട് സംസ്ഥാനപാതയിലെ പ്ലാഴി സെന്‍ററിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റ് മോഷണംപോയി. ലൈറ്റ് സ്ഥാപിച്ചിരുന്ന തൂൺ ഉൾപ്പെടെ അറുത്തുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. പഴയന്നൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ വ്യാപാരികളുടെയും മറ്റും സഹകരണത്തോടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് മുൻപായി പ്ലാഴി സെന്‍ററിലാണ് സോളാർ ലൈറ്റ് സ്ഥാപിച്ചിരുന്നത്.

ലൈറ്റ് മോഷണംപോയ സംഭവത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പഴയന്നൂർ പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇരുട്ടിന്‍റെ മറവിൽനടന്ന ഈ മോഷണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags : robbery in Chelakara: nattuvisesham local news

Recent News

Corehub Up