x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാന്തല്ലൂരിൽ ആര് മധുരം നുണയും?


Published: November 10, 2025 10:20 PM IST | Updated: November 10, 2025 10:20 PM IST

പി.ടി. തങ്കച്ചൻ (പ്രസിഡന്‍റ്), വി. മുരുകയ്യ (പ്രതിപക്ഷ നേതാവ്)

ശീതകാല പച്ചക്കറിക്കൃഷിയുടെയും പഴവർഗങ്ങളുടെയും വിളനിലമാണ് കാന്തല്ലൂർ പഞ്ചായത്ത്. ടൂറിസത്തിന് ഏറെസാധ്യതയുള്ള ഇടമാണിത്. ദിവസവും നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ആപ്പിൾ, ഓറഞ്ച്, പാഷൻഫ്രൂട്ട്, സ്ട്രോബറി തുടങ്ങി വിവിധയിനം പഴവർഗങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥയാണ് ഇവിടെയുള്ളത്. ഈ സുഖശീതളിമ ആസ്വദിക്കാനും മറ്റും ഇവിടെയെത്തുന്നവരുണ്ട്. ഹോംസ്റ്റേകൾ, മഡ്ഹൗസ് എന്നിവയും ഇവിടെയുണ്ട്. എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പ്രധാന പ്രശ്നമാണ്.

കക്ഷിനില: സിപിഎം-7, സിപിഐ-1. കോണ്‍ഗ്രസ്-4, ബിജെപി-1.

നേട്ടങ്ങൾ

ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ പുരസ്കാരം നേടി.

കാന്തല്ലൂർ ടൗണിൽ ബസ്‌സ്റ്റാന്‍ഡിന് സ്ഥലം കണ്ടെത്തി.

ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചു.

തുന്പൂർമുഴി മോഡൽ മാലിന്യസംസ്കരണ യൂണിറ്റ് സ്ഥാപിച്ചു.

കോവിൽക്കടവ് ഒഴികെയുള്ള സ്ഥലങ്ങളിലെ കുടിവെള്ളപ്രശ്നം പരിഹരിച്ചു.

ലൈഫ്, പിഎംഎവൈ പദ്ധതികളിലൂടെ 600 ലധികം വീടുകൾ നിർമിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലൂടെ തരിശ് ഭൂമി കൃഷിയോഗ്യമാക്കി.

വെളുത്തുള്ളി, സ്ട്രോബറി, ശീതകാല പച്ചക്കറി കർഷകർക്ക് സബ്സിഡി നല്കി.

കോട്ടങ്ങൾ

മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ പുരസ്കാരം നേടിയെങ്കിലും വികസനം എങ്ങുമെത്തിയില്ല.

അർഹരായവർ ലൈഫ് ഭവനപദ്ധതിയിൽനിന്നു പുറത്തായി.

രൂക്ഷമായ വന്യജീവി ആക്രമണത്തിന് പരിഹാരം കണ്ടില്ല.

വനാതിർത്തികളിൽ സൗരോർജവേലി യാഥാർഥ്യമായില്ല.

കോവിൽക്കടവ് മിഷൻ വയൽ റോഡുൾപ്പെടെ സഞ്ചാരയോഗ്യമല്ലാതായി.

കോവിൽക്കടവ് ടൗണിൽ ഏഴു വർഷമായി കുടിവെള്ള വിതരണം നടപ്പായില്ല.

തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതിയും കെടുകാര്യസ്ഥതയുമാണുള്ളത്.

Tags : sweetest lie in the candhallur? nattuvisesham local news

Recent News

Corehub Up