x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇനി തദ്ദേശ യുദ്ധം : ജില്ലയിൽ വോട്ടെടുപ്പ് ഡിസംബർ ഒമ്പതിന്


Published: November 11, 2025 03:14 AM IST | Updated: November 11, 2025 03:14 AM IST

തെരഞ്ഞെടുക്കപ്പെടേണ്ടത് 1099 പ്രതിനിധികൾ

പത്തനംതിട്ട: ജില്ലയില്‍ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, നാല് നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്പതിന്.
14 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസും പ്രസിദ്ധപ്പെടുത്തും. 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 22 ന് ‌പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24.

ഡിസംബർ ഒന്പതിനു രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 13 ന് രാവിലെ എട്ടു മുതല്‍ വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രിയ 18 നു പൂര്‍ത്തിയാകും.

10,45,752 വോട്ടർ‌മാർ

തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയില്‍ 10,54,752 വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞ രണ്ടുദിവസം കൂടി വോട്ടർപട്ടികയിൽ പേരു ചേർ‌ക്കാൻ അവസരം നൽകിയിരുന്നതിനാൽ എണ്ണത്തിൽ നേരിയ വ്യതിയാനം ഉണ്ടായേക്കാം. 4,86,945 പുരുഷന്‍മാരും 5,67,805 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് നിലവിലെ പട്ടികയിലുള്ളത്. 51 പ്രവാസി വോട്ടര്‍മാരുമുണ്ട്.

കരട് പട്ടികയില്‍ നിന്ന് 10327 പേരെ അന്തിമപട്ടികയില്‍ ഒഴിവാക്കിയപ്പോള്‍ 14034 പേരെ പുതുതായി ഉള്‍പ്പെടുത്തി. 140 പേരുകളില്‍ തിരുത്തലുകളും വരുത്തിയാണ് അന്തിമപട്ടിക പുറത്തിറക്കിയത്.

ഏറ്റവും കൂടുതൽ വോട്ടർമാർ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലാണ്. 37424 വോട്ടർമാർ പള്ളിക്കലിലുണ്ട്. വോട്ടർമാർ കുറവുള്ളത് തുന്പമൺ പഞ്ചായത്തിലാണ്. 6733 വോട്ടർമാർ മാത്രമാണ് തുന്പമണ്ണിലുള്ളത്.
നഗരസഭകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ തിരുവല്ലയിലാണ്. കുറവ് അടൂരിലും.

അടൂര്‍ - 27317. പത്തനംതിട്ട - 33575. തിരുവല്ല - 47818. പന്തളം - 35245 എന്നിങ്ങനെയാണ് നഗരസഭകളിലെ വോട്ടർമാർ.

തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണത്തിൽ വർധന

ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ എണ്ണത്തിൽ കഴിഞ്ഞതവണത്തേക്കാൾ 57 പേരുടെ വർധനയുണ്ട്. ഇത്തവണ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി 1099 പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. നഗരസഭയിലെ വോട്ടർമാർക്ക് ഒരു വോട്ട് മാത്രമുള്ളപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്താനുള്ളത്.

53 ഗ്രാമപഞ്ചായത്തുകളിലായി 833 വാർഡുകളാണുള്ളത്. നേരത്തേ ഇത് 788 ആയിരുന്നു. 45 അംഗങ്ങളുടെ വർധനയുണ്ട്. ഏതാനും പഞ്ചായത്തുകളിലൊഴികെ അംഗങ്ങളുടെ എണ്ണത്തിൽ ശരാശരി ഒരോ വാർഡിന്‍റെ വർധനയാണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി 114 വാർഡുകളുണ്ട്. നേരത്തേ 106 വാർഡുകളാണുണ്ടായിരുന്നത്. നാല് നഗരസഭകളിലായി 135 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തിന് 17 ഡിവിഷനുകളുണ്ട്.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up