പാർട്ടി വേറെ, സൗഹൃദം വേറെ... കോർപറേഷൻ കൗൺസിൽ യോഗത്തിലുണ്ടായ പ്രതിഷേധങ്ങൾക്കുശേഷം കൗൺസിൽ ഹാളിൽ യുഡിഎഫ് കൗൺസിലർ കെ. രാമനാഥൻ, എൽഡിഎഫ് കൗൺസിലർ അഡ്വ.
തൃശൂർ: കൗൺസിൽ യോഗത്തിൽ മറുപടിപറയാതെ മേയർ ഒളിച്ചോടിയതു ഗുരുതരമായ തെറ്റ് ചൂണ്ടിക്കാട്ടിയതിനാലാണെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ.
2016 മുതൽ 2024 വരെ നിയമവിരുദ്ധമായി നടത്തിയ കോടിക്കണക്കിനുരൂപയുടെ കെട്ടിടനികുതിപിരിവിൽ ഹൈക്കോടതി കോർപറേഷനെതിരേ വിധി പറഞ്ഞിരുന്നു. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള തീരുമാനം കോൺഗ്രസ് കൗൺസിലർമാരുടെ ശക്തമായ എതിർപ്പിനെതുടർന്ന് മാറ്റിവച്ചിരുന്നു. എന്നാൽ കൗൺസിൽ അജൻഡയിൽ വരാതെ, കൗൺസിലർമാർ അറിയാതെ, സുപ്രീംകോടതിയിൽ പോകുന്നതായി മിനിറ്റ്സിൽ എഴുതിച്ചേർത്ത് കള്ള മിനിറ്റ്സ് ഉണ്ടാക്കിയെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവർഷ കൗൺസിലിൽ പല കാര്യങ്ങളും അജൻഡയിൽ ഉൾപ്പെടുത്താത്തതിനും ഏറ്റവും കൂടുതൽ ജനവിരുദ്ധപ്രവർത്തനങ്ങൾ നടപ്പാക്കിയതിനുമുള്ള ലിംക ബുക്ക് ഓഫ് റിക്കാർഡ് മേയർക്കും ഭരണസമിതിക്കും നൽകണമെന്ന് യുഡിഎഫ് കൗൺസിലർ ജോൺ ഡാനിയലും പത്രസമ്മേളനത്തിൽ പറഞ്ഞു.
സെൽഫിയെടുത്ത്
കൗൺസിലർമാർ
പ്രതിപക്ഷപ്രതിഷേധം ആളിക്കത്തുകയും മേയർ ഇറങ്ങിപ്പോകുകയും ചെയ്തതോടെ പ്രതിപക്ഷം ആദ്യം എൽഡിഎഫ് കൗൺസിലർമാർക്ക് എതിരേ തിരിഞ്ഞു. പിന്നീട് കക്ഷിരാഷ്ട്രീയഭേദമെന്യേ കൗൺസിലർമാർ പരസ്പരം സെൽഫിയെടുത്തും കുശലാന്വേഷണം നടത്തിയും ഏറെനേരം പിന്നിട്ടാണ് അവസാന കൗൺസിൽ ദിനത്തിൽ ഹാളിൽനിന്നിറങ്ങിയത്.
Tags : Rajan Pallan nattuvisesham local news