x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഘടകകക്ഷികളുമായി സീറ്റുതർക്കം


Published: November 11, 2025 01:19 AM IST | Updated: November 11, 2025 01:19 AM IST

ചാലക്കുടി: നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിലും യുഡിഎഫിലും ഘടകകക്ഷികൾ തമ്മിൽ സീറ്റുതർക്കം.

യുഡിഎഫിൽ 37 സീറ്റിൽ 36 സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നത്. ഒരു സീറ്റ് മുസ്‌ലിം ലീഗിനാണ്. എന്നാൽ മുസ്‌ലിംലീഗ് നേരത്തെ മത്സരിച്ച് വിജയിച്ച ആര്യങ്കാല യിൽ കോൺഗ്രസ് സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് തീരുമാനം. പകരം 35-ാം വാർഡ് വെട്ടിശേരിക്കുളമാണ് മുസ്‌ലിംലീഗിന് നൽകുന്നത്. എന്നാൽ മുസ്‌ലിംലീഗിന് ഇത് സമ്മതമല്ല. തർക്കം ജില്ലാ തലത്തിലും തീർന്നില്ല. ഒടുവിൽ സംസ്ഥാന കമ്മറ്റിക്ക് വിട്ടിരിക്കയാണ്.

കോൺഗ്രസിൽ വലിയ തർക്കങ്ങളില്ലാതെ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചു. മൂന്ന് സീറ്റുകളിൽ മാത്രമാണ് തീരുമാനമാകാത്തത്.

എൽഡിഎഫിൽ സിപിഎം - സിപിഐ പാർട്ടികൾ തമ്മിൽ ധാരണയായി. എന്നാൽ ഘടകകക്ഷികളുമായി സീറ്റ്കൾക്ക് വേണ്ടി തർക്കം തീർന്നിട്ടില്ല.

Tags : Seat debate nattuvisesham local news

Recent News

Corehub Up