x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീച്ചി ഐടിഐ കെട്ടിടനിർമാണം; സോയിൽ ടെസ്റ്റിംഗ് ആരംഭിച്ചു


Published: November 11, 2025 12:55 AM IST | Updated: November 11, 2025 12:55 AM IST

പീച്ചി ഗവ. ഐടിഐ കെട്ടിടനിർമാണം നടക്കുന്ന സ്ഥലം മന്ത്രി കെ. രാജനും സംഘവും സന്ദർശിച്ചപ്പോൾ.

പീച്ചി: ഗവ. ഐടിഐ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് സോയിൽ ടെസ്റ്റിംഗ് ആരംഭിച്ചു. പീച്ചിയിൽ സർക്കാർ അനുവദിച്ച ജലസേചനവകുപ്പിന്‍റെ കൈവശമുള്ള മൂന്ന് ഏക്കർ സ്ഥലത്താണ് ഐടിഐക്കു പുതിയ കെട്ടിടം നിർമിക്കുന്നത്.

മന്ത്രി കെ. രാജനും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രനും ഉൾപ്പടെയുള്ള സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചു. പീച്ചി ഗവ. ഐടിഐയുടെ കെട്ടിടനിർമാണത്തിന് തൊഴിൽ നൈപുണ്യവകുപ്പിൽനിന്ന് 2025-26 സാന്പത്തികവർഷം ഏഴു കോടി രൂപ അനുവദിച്ചിരുന്നു.

വിവിധ ട്രേഡുകൾ അഭ്യസിക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ, ക്ലാസ് റൂമുകൾ എന്നിവയ്ക്കു പുറമെ ഹോസ്റ്റൽ കെട്ടിടവും നിർമിക്കും.

സംസ്ഥാന തൊഴിൽ പരിശീലനവകുപ്പ് പ്രഖ്യാപിച്ച മോഡൽ റെസിഡൻഷ്യൽ ഐടിഐ ആണു പീച്ചിയിലുള്ളത്. ഒല്ലൂർ മണ്ഡലത്തിന്‍റെ മലയോരമേഖലയായ പീച്ചി ഇതോടെ ഉന്നത വിദ്യഭ്യാസമികവിന്‍റെ കൂടി കേന്ദ്രമാകും.

കഴിഞ്ഞ ബജറ്റിൽ 15 കോടി രൂപ ഐടിഐക്കു വകയിരുത്തിയിരുന്നു. ജനപ്രതിനിധികളായ കെ.വി. അനിത, പി.എച്ച്. രഹന, പ്രിൻസിപ്പൽ എസ്.യു. രേഷ്മ തുടങ്ങിയവർ പങ്കെടുത്തു.

Tags : Peechi ITI building construction; nattuvisesham local news

Recent News

Corehub Up