x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഠനം മുടങ്ങിയവർക്കു വാതിൽ തുറന്ന് ഡോൺബോസ്കോ ഓപ്പൺ സ്കൂൾ


Published: November 11, 2025 05:54 AM IST | Updated: November 11, 2025 05:54 AM IST

ഡയറക്ടർ ഫാ. ഫ്രാൻസിസ് ജോൺ എസ്ഡിബി ഓപ്പൺ സ്കൂളിൽ ക്ലാസെടുക്കുന്നു.

ജോൺസൺ വേങ്ങത്തടം

കൊല്ലം: ഇവിടെ ഒരു സമൂഹം മാറ്റത്തിന്‍റെ ഭാഗമാകുകയാണ്. വിദ്യാഭ്യാസവഴികളിൽനിന്നും പലകാരണങ്ങളാൽ മാറിനിൽക്കുന്നവർ, സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, തീരദേശമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾ തുടങ്ങിയവരെ പഠനത്തിലൂടെ കൈപ്പിടിച്ചുയർത്താൻ ഡോൺബോസ്കോ സലേഷ്യൻ വൈദികർ തുറന്നിട്ടിരിക്കുന്ന വാതിലാണ് ഓപ്പൺസ്കൂൾ. കൊല്ലം മുണ്ടയ്ക്കലിലാണ് ഡോൺ ബോസ്കോ ഓപ്പൺ സ്കൂൾ പ്രവർത്തിക്കുന്നത്. സാമൂഹികമോ സാമ്പത്തികമോ വ്യക്തിപരമോ ആയ വിവിധ കാരണങ്ങളാൽ റെഗുലർ സ്‌കൂളുകളിൽ ചേരാൻ കഴിയാത്ത വിദ്യാർഥികൾക്കാണ് ഓപ്പൺ സ്‌കൂൾ അവസരങ്ങൾ നൽകുന്നത്.

പ്രായപരിധിയില്ലാതെ തന്നെ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാൻ കഴിയുന്ന തരത്തിൽ പാഠ്യഭാഗങ്ങൾ ഓപ്പൺ സ്കൂളിൽ ലഭ്യമാണ്. പരീക്ഷകൾ ബുദ്ധിമുട്ടില്ലാതെ നടത്തുകയും വിദ്യാർഥികൾക്കു പരീക്ഷയ്ക്കു തയാറെടുക്കാൻ ധാരാളം സമയം നൽകുകയും ചെയ്യുന്നു. എല്ലാ പ്രിന്‍റ് ചെയ്ത പുസ്തകങ്ങൾ, ഓൺലൈൻ ഉള്ളടക്കം, ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എസ്എസ്എൽസിക്കു 14 വയസും പ്ലസ് ടുവിനു 15വയസുമാണ് ചേരാനുള്ള യോഗ്യത. പ്ലസ്ടുവിന് ഉയർന്ന പ്രായപരിധയില്ല. പത്താംക്ലാസ് പാസായതിനുശേഷം തുടർന്നു പഠിക്കാൻ സാധിക്കാതെ വരുന്നവർക്കു പിന്നീട് പഠിക്കുന്പോൾ ഒരുവർഷം കൊണ്ടു പ്ലസ്ടു പൂർത്തിയാക്കാം. എന്നാൽ പത്താംക്ലാസ് കഴിഞ്ഞയുടൻ പ്ലസ് ടുവിലേക്കു വരുന്നവർക്കു രണ്ടു വർഷംകൊണ്ടുമാത്രമേ പ്ലസ് ടു പാസാകാൻ പറ്റൂ. ഇവിടെ പത്താംക്ലാസിൽ എട്ടുകുട്ടികൾമാത്രമേയുള്ളൂവെങ്കിലും പ്ലസ് ടുവിനുമാത്രം 65 വിദ്യാർഥികളാണു പഠിക്കുന്നത്. ഇതു മൂന്നാമത്തെ ബാച്ചാണ്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വിദ്യാർഥികൾക്ക് ഈ വിദ്യാഭ്യാസരീതിയും ഈ ഭവനവും ആശ്വാസമാകുന്നത് അതുകൊണ്ടാണ്.

ഡയറക്ടർ ഫാ. ഫ്രാൻസിസ് ജോൺ എസ്ഡിബിയുട‌െ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ജ്യോതിഷ് ജോൺ സാമാണ് കോർഡിനേറ്റർ. പഠിക്കാൻ സ്കൂളുകളിൽ പോകാത്തവരെ മാത്രമല്ല, 25 വയസ് കഴിഞ്ഞവരും ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിന്‍റെ മൂല്യം മനസിലാക്കി തിരിച്ചുവരുന്നവർക്കു പഠനശാലയായി ഇതുമാറുന്നു.

എസ്എസ്എൽസിയും പ്ലസ്ടുവും ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഇതിന്‍റെ പ്രത്യേകത. ക്ലാസ് ഫീസില്ല, ട്യൂഷൻ ഫീസില്ല, വിദ്യാർഥികൾക്കു ബസിൽ കൺസഷനും ലഭിക്കും. രജിസ്ട്രേഷൻഫീസ് മാത്രമേ വാങ്ങുന്നുള്ളൂ. ഒരുപ്രാവശ്യം രജിസ്ട്രർ ചെയ്താൽ അഞ്ചുവർഷത്തേക്കു പ്രയോജനപ്പെടുത്താം.

ഇവർ പഠിക്കാൻ മിടുക്കരായിരുന്നുവെന്നതിന്‍റെ തെളിവായി നിരവധി പേരാണ് കഴിഞ്ഞവർഷം ഫസ്റ്റ് ക്ലാസിലും അതിലും ഉയർന്നമാർക്കിലും വിജയിച്ചത്. ഇവരെ പഠിപ്പിക്കാൻ അഞ്ച് അധ്യാപകരുണ്ട്. സർവീസിൽനിന്നും വിരമിച്ച അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. സേവനമനോഭാവത്തോടെ നിരവധി അധ്യാപകർ ഇവിടെയെത്തി ക്ലാസെടുക്കുന്നുണ്ട്. രാവിലെ 10 മുതൽ 12.30വരെയാണ് ക്ലാസ് സമയം.

ചുരുങ്ങിയകാലയളവിൽ പഠനം പൂർത്തിയാക്കുവാൻ കേന്ദ്രഗവൺമെന്‍റിന്‍റെ ഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺസ്കൂളിന്‍റെ കീഴിലാണ് ഡോൺബോസ്കോ ഓപ്പൺസ്കൂളും പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്യുന്ന 100 വിദ്യാർഥികളിൽ 32 പേർ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുമുമ്പു പഠനം ഉപേക്ഷിക്കുന്നു.
പഠനം ഉപേക്ഷിക്കുന്നവർ പിന്നീട് വിദ്യാഭ്യാസത്തിന്‍റെ മൂല്യം മനസിലാക്കി ഓപ്പൺ സ്കൂളുകളിലേക്ക് എത്തിച്ചേരുകയാണെന്നും ഫാ. ഫ്രാൻസിസ് ജോൺ പറഞ്ഞു.

Tags : Local News Kollam Nattuvishesham

Recent News

Corehub Up