x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയോധികര്‍ തനിച്ചുള്ള വീടുകളില്‍ ആക്രമണവും മോഷണവും വര്‍ധിക്കുന്നു


Published: November 11, 2025 06:29 AM IST | Updated: November 11, 2025 06:29 AM IST

കോട്ടയം: കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും വയോധികര്‍ക്കു നേരേയുള്ള ആക്രമണവും വയോധികര്‍ തന്നെയുള്ള വീട്ടില്‍ മോഷണവും വര്‍ധിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ നാഗമ്പടത്തിനു സമീപം പനയക്കഴുപ്പിലും കുറിച്ചിയിലുമാണ് വയോധികരെ അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നത്. ഇതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന വയോധികര്‍ ആശങ്കയിലാണ്.

രണ്ടു സ്ഥലത്തും മോഷണം നടന്നതു പട്ടാപ്പകലാണ്. പകല്‍ ആളുകളുടെ ശ്രദ്ധകുറയുന്ന സമയത്താണ് വയോധികരെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. സ്വര്‍ണവില വന്‍തോതില്‍ വര്‍ധിച്ചതോടെ മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും രാത്രികാലങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. ഇതോടെയാണ് മോഷ്‌ടാക്കള്‍ കവര്‍ച്ചയ്ക്കു പകല്‍സമയം തെരഞ്ഞെടുത്തത്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി നിരവധി വീടുകളില്‍ പകല്‍സമയങ്ങളില്‍ വയോധികരായ ദമ്പതികള്‍ തനിച്ചാണ്.

മോഷ്ടാക്കളുടെ സംഘത്തില്‍പ്പെട്ടവര്‍ വീടുകളിലെ സാഹചര്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിനു സഹായങ്ങള്‍ ആവശ്യപ്പെട്ടോ, വിവിധ സാധനങ്ങളുടെ വില്പനക്കാരായോ, വീടുകളില്‍ എത്തിയേക്കാം. ഇത്തരക്കാരോടു വിവേകപൂര്‍വം പെരുമാറണമെന്നും പോലീസ് പറയുന്നു.
വീടുകളിലെത്തുന്നവരുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ ഉടന്‍തന്നെ പോലീസില്‍ അറിയിക്കണം. ഇത്തരക്കാരോട് പകല്‍സമയത്ത് മാതാപിതാക്കള്‍ തനിച്ചാണെന്ന കാര്യം വെളിപ്പെടുത്തെരുതെന്നും പോലീസ് നിര്‍ദേശിക്കുന്നുണ്ട്.

വയോധികര്‍ ഉള്‍പ്പെടെ എല്ലാവരും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതു പരമാവധി ഒഴിവാക്കണമെന്നാണ് പോലീസിന്‍റെ അഭ്യര്‍ഥന. എല്ലാ വീടുകളിലും അടച്ചുറപ്പ് ശക്തമാക്കി വീടിനു പുറത്തിറങ്ങാതെ പരിസരം കാണാനുള്ള ക്രമീകരണങ്ങളൊരുക്കി സിസിടിവി സ്ഥാപിക്കണമെന്നും പോലീസ് പറയുന്നു.

ഒരാഴ്ച മുമ്പു പനയക്കഴുപ്പില്‍ പെട്ടിക്കട നടത്തുന്ന രത്‌നമ്മയെ (70) തലയ്ക്കടിച്ചു വീഴ്ത്തി രണ്ടു പവന്‍റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. സംഭവത്തിനു പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയാണെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up