ചിമ്പുവും ഹാൻസികയും വീണ്ടും പ്രണയത്തിൽ?
Wednesday, July 3, 2019 10:21 AM IST
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതരായ താരജോഡികളാണ് ചിന്പുവും ഹൻസികയും. ഏതാനും നാൾ പ്രണയജോഡികളായിരുന്ന ഈ താരങ്ങൾ പിന്നീടു വേർപിരിഞ്ഞു.ഇരുവരും ഒരുമിച്ചെത്തിയ സിനിമകൾക്കെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്.

സിനിമയിലെ കെമിസ്ട്രി ജീവിതത്തിലും ആവർത്തിക്കുവാനുള്ള തയാറെടുപ്പിലാണ് ഇരുവരുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു ഇരുവരും. ഒടുവിൽ പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നായിരിക്കും വിവാഹമെന്ന കാര്യത്തെക്കുറിച്ചായിരുന്നു പിന്നീട് എല്ലാവരും ചോദിച്ചത്. എന്നാൽ പെട്ടെന്നൊരു ദിവസം ഇവർ വേർപിരിയുകയായിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചിന്പുവും ഹൻസികയും വീണ്ടും ഒരുമിച്ചെത്തുകയാണ്. മാജിക്കൽ കപ്പിളായ ചിന്പുവിനേയും ഹൻസികയേയും വീണ്ടും ഒരുമിപ്പിച്ചത് സംവിധായകനായ യു.ആർ. ജലീലാണ്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

മാജിക്കൽ കപ്പിൾ ഒന്നിക്കുന്ന മഹാ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കുറച്ചുകൂടി കാത്തിരിക്കണമെന്നാണ് സംവിധായകൻ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സംവിധായകന്‍റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയായി ഇരുവരും പഴയ പ്രണയം പൊടിതട്ടിയെടുത്തോയെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ജീവിതത്തിൽ ഒരുമിക്കണമെന്ന് കരുതിയിരുന്നതായും എന്നാൽ അതിന് കഴിയാതെ വരികയായിരുന്നുവെന്നും ചിന്പു നേരത്തെ പറഞ്ഞിരുന്നു. നാളുകൾക്ക് ശേഷം സിനിമയ്ക്കായി ഒരുമിച്ച ഇരുവരും വീണ്ടും പ്രണയത്തിലായോ എന്നാണ് ആരാധകരുടെ ചോദ്യം. ഹൻസികയുടെ 50-ാമത്തെ സിനിമയാണ് മഹാ. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവരുന്പോൾ ഇവരുടെ പഴയ പ്രണയവും വാർത്തകളിൽ നിറയുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.