നിത്യ എന്നെ വിട്ടേക്ക്,നിങ്ങള്‍ എന്നെ അര്‍ഹിക്കുന്നില്ല; സന്തോഷ് വര്‍ക്കി
Friday, August 5, 2022 10:19 AM IST
നിത്യ മേനോന്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബുദ്ധിമുട്ടുണ്ടായെന്ന് സന്തോഷ് വര്‍ക്കി. സിനിമ നിരൂപണങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ സന്തോഷ് വര്‍ക്കി തന്നെ വളരെയധികം കഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് നിത്യ മേനോന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്നെ വെറുതേ വിട്ടേക്കാനും നിത്യ തന്നെ അർഹിക്കുന്നില്ലെന്നും സന്തോഷ് യൂട്യൂബ് വീഡിയോയിൽ പറയുന്നു.

നിത്യ മേനോന്‍ എന്നെക്കുറിച്ച് പറയുന്നത് കേട്ടിട്ട് എനിക്ക് വളരെ വിഷമം തോന്നുന്നുണ്ട്. എന്നെ വിട്ടേക്കുക അതുമാത്രമാണ് നിത്യാ മേനനോട് എനിക്കു പറയാനുള്ളത്. എന്‍റെ അച്ഛന്‍ മരിച്ചുപോയി. 72 വയസ്സായ എന്‍റെ അമ്മയ്ക്കു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. നിങ്ങളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയല്ലാതെ ഞാന്‍ വേറൊരു തെറ്റും ചെയ്തിട്ടില്ല.

അനുഭവിക്കാനുള്ളത് മാക്‌സിമം ഞാന്‍ അനുഭവിച്ചു. ഇനി എന്‍റെ ഗവേഷണത്തില്‍ ശ്രദ്ധിക്കാന്‍ പോവുകയാണ്. സിനിമയുമായുള്ള ബന്ധവും ഞാന്‍ കുറയ്ക്കാന്‍ പോവുകയാണ്. മനുഷ്യത്വം എന്നത് സിനിമാ ഫീല്‍ഡില്‍ ഇല്ല. കിരീടവും ഭരതവുമൊക്കെ കാണുമ്പോ നമ്മള്‍ വിചാരിക്കും ഇവര്‍ നല്ല മനുഷ്യരാണെന്ന്. ഇവര്‍ക്കൊന്നും ഒരു മനുഷ്യത്വവും ഇല്ല. എല്ലാം കച്ചവടമാണെന്ന് എന്നോട് സീനിയര്‍ ആക്ടര്‍ മധു സര്‍ പറഞ്ഞിട്ടുണ്ട്.



എനിക്ക് അവരെ വേണ്ട. എന്‍റെ ഫാമിലി അക്കാദമിക് ഫാമിലി ആണ്. എന്‍റെ ഫാമിലിയും അവരുടെ ഫാമിലിയുമായി ചേരില്ല. എന്‍റെ ഫാദര്‍ എഎംഐ എന്ന വലിയൊരു എക്‌സാം എഴുതിയെടുത്ത മനുഷ്യനാണ്. അമ്മ സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ആണ്. എന്‍റെ മൂത്ത സഹോദരി യുഎസില്‍ ഡോക്ടറാണ്. ഭര്‍ത്താവ് ശാസ്ത്രജ്ഞന്‍ ആണ്. രണ്ടാമത്തെ സഹോദരി ബെംഗളൂരുവില്‍ മൈക്രോസോഫ്റ്റില്‍ വര്‍ക്ക് ചെയ്യുന്നു.

കാഞ്ചനമാലയിലെ കാഞ്ചനയുടെ മെയില്‍ വേര്‍ഷനാണ് ഞാന്‍. ശ്രീദേവിയെ വിവാഹം കഴിക്കാന്‍ ബോണി കപൂര്‍ പുറകെ നടന്നത് 12 വര്‍ഷമാണ്. അതുപോലെ ആത്മാര്‍ഥമായാണ് ഞാനും പ്രണയിച്ചത്.എന്‍റെ ഒരുപാടു സമയവും പരിശ്രമങ്ങളും വെറുതെയായി ഇനി എനിക്ക് അവരെ വേണ്ട. ഇനി എനിക്ക് അവരുമായി ഒരു ബന്ധവുമില്ല.

അവര്‍ ആരാണെന്ന് ഇന്നലെയാണ് എനിക്കു മനസ്സിലായത്. അവര്‍ക്ക് ഇത് തമാശയാണ്. എനിക്ക് തമാശയല്ല. എനിക്കെതിരെ അവര്‍ എഫ്‌ഐആര്‍ ഇട്ടു, ഐപിഎസ് ഓഫിസര്‍ നല്ല മനുഷ്യന്‍ ആയതുകൊണ്ട് എന്നെ വെറുതെ വിട്ടതാണ്. അല്ലെങ്കില്‍ എന്‍റെ ജീവിതം പോയേനെ. നോ എന്ന് ഇവര്‍ക്ക് നേരത്തേ പറയാമായിരുന്നു. അതാണ് പ്രശ്‌നമായത്. നിത്യയെ കാണാന്‍ ബെംഗളൂരു വരെ പോയിട്ടുണ്ട്. പക്ഷേ അന്ന് കാണാന്‍ കഴിഞ്ഞില്ല.

അന്ന് നിത്യയുടെ വീട്ടുകാര്‍ എനിക്കെതിരെ കേസ് കൊടുത്തു. ഇവരുടെ പരാതിയെ തുടര്‍ന്ന് ബെംഗളൂരു പൊലീസ് കമ്മിഷണര്‍ എന്നെ വിളിച്ച് 24 മണിക്കൂറിനുള്ളില്‍ ഇവിടെനിന്നു പോകണമെന്നു പറഞ്ഞു.

മുപ്പത് സിമ്മിന്‍റെ കാര്യം പറയുന്നു, മുപ്പത് സിം ഒന്നും എന്‍റെ കയ്യില്‍ ഇല്ല. അവരെ പലരും വിളിക്കുന്നുണ്ടാകും. ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടു. ഇനി ഞാന്‍ ഒന്നിനും ഇല്ല. എന്‍റെ ജീവിതം ഫിലോസഫിക്കു വേണ്ടി മാറ്റിവയ്ക്കുകയാണ്.

എനിക്ക് സിനിമാനടിയെ കല്യാണം കഴിക്കേണ്ട ഒരാവശ്യവുമില്ല. സമൂഹത്തില്‍ ഒരു വിലയും ഇല്ലാത്ത ആള്‍ക്കാരാണ് സിനിമാനടികള്‍. കഴിഞ്ഞ നാലു മാസമായി നിങ്ങള്‍ എന്‍റെ മനസ്സില്‍ ഇല്ല. ഇപ്പൊ ഇവര്‍ എന്താണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. കഴിഞ്ഞ ആറു മാസമായി ഞാന്‍ ഇവരെ വിളിച്ചിട്ടില്ല. ഇതിലെല്ലാം മീഡിയയുടെ കളിയാണ്.

ഏറ്റവും വലിയ കള്ളന്മാര്‍ മീഡിയക്കാര്‍ ആണ്. എന്നെ വിറ്റ് അവര്‍ എത്ര കാശ് ഉണ്ടാക്കി. എനിക്ക് ഇനിയൊരു കല്യാണവും വേണ്ട. എന്നെ ആളുകള്‍ സൈക്കോ എന്ന് വിളിക്കുന്നു. അവര്‍ക്കെതിരെ വേണമെങ്കില്‍ എനിക്ക് കേസ് കൊടുക്കാം.

സൈക്കോ ആണ് ആസിഡ് അറ്റാക്കും റേപ്പും ഒക്കെ ചെയുന്നത്. ഞാന്‍ അത് ചെയ്‌തോ? ഞാന്‍ ആത്മാര്‍ഥമായി അവരെ സ്‌നേഹിച്ചു. അതാണ് എന്‍റെ തെറ്റ്. 2009 ല്‍ തുടങ്ങിയ സ്‌നേഹമാണ്. ഇത്രയും നാള്‍ അത് നിന്നതു ട്രൂ ലവ് ആയതുകൊണ്ടാണ്.''-സന്തോഷ് വര്‍ക്കി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.