ബുക്ക് മൈ ഷോയിൽ ആദ്യമണിക്കൂറിൽ ഏറ്റവുമധികം ബുക്കിംഗ് നേടുന്ന ഇന്ത്യൻ ചിത്രമായി എന്പുരാൻ. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് ആദ്യ മണിക്കൂറിൽ വിറ്റുപോയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു ചരിത്ര റെക്കോർഡ് ആണ്.

വിജയ്‌ നായകനായെത്തിയ ലിയോ, അല്ലു അർജുന്‍റെ പുഷ്പ 2 എന്നിവയുടെ റിക്കാർഡ് ആണ് എമ്പുരാൻ തകർത്തു കളഞ്ഞത്. മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.

ചൂടപ്പം പോലെ ടിക്കറ്റുകൾ വിറ്റുപോയി എന്നു പറയുന്ന കാഴ്ചയ്ക്കാണ് രാവിലെ ഒൻപതുമുതൽ ബുക്ക്മൈ ഷോ സാക്ഷിയായത്. ഒരു നേരത്തേയ്ക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെർവർ പോലും നിശ്ചലമായിപ്പോയി. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയാണ്.

സകല കളക്‌ഷൻ റിക്കാർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു.